നവംബർ 1-ന് ആണല്ലോ കേരള പിറവി. അഥവാ കേരളം എന്ന സംസ്ഥാനത്തിന്റെ ജനനം. യഥാർഥ്യത്തിൽ കേരള പിറവിയുടെ ചരിത്രത്തെ കുറിച്ചോ ഈ ദിവസത്തിന്റെ പ്രാധാന്യത്തെപ്പറ്റിയോ നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. ഇത് എങ്ങനെ ഉണ്ടായി എന്നുകൂടി നാം അറിയണം. ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിക്കപ്പെടുന്ന ഈ കൊച്ചു സംസ്ഥാനമായ കേരളത്തിന് ഇപ്പോൾ 65 വയസ്സ്. സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കലകളുടെയും നാടായ കേരളത്തിന്റെ ജന്മദിനം 1956 നവംബർ ഒന്നിനായിരുന്നു. പ്രത്യേകിച്ചും ഭാഷാ അടിസ്ഥാനത്തിൽ ആണ് ഈ സംസ്ഥാനം രൂപം കൊണ്ടത്.കേരള സംസ്ഥാനത്തിന്റെ ഉൽപത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യുന്നതിനായി തന്റെ ആയുധമായ പരശു കൊണ്ട് സമുദ്രത്തിൽ നിന്നു വീണ്ടെടുത്ത പ്രദേശമാണ് കേരളം എന്നും പുരാണങ്ങളിൽ കാണുന്നു. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. ഇതിന്റെ തെക്കു കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ്. പുൽമേടുകൾകൊണ്ട് നിറഞ്ഞ കുന്നുകളും പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന പശ്ചിമഘട്ടവും കളകളം പാടി ഒഴുകുന്ന നദികളും ഇങ്ങനെ പറഞ്ഞാൽ തീരാത്ത കാഴ്ചകളാൽ സമ്പുഷ്ടമാണ് കേരളം. കേരളീയരുടെ പൊതു വ്യവഹാരഭാഷ; ദ്രാവിഡഭാഷ ഗോത്രത്തിൽ പെട്ട മലയാളമാണ്.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പ് ഈ സ്ഥലം വിവിധ ഭരണാധികാരികൾക്ക് കീഴിലുള്ള നിരവധി പുറം പ്രദേശങ്ങളായിരുന്നു എങ്കിലും ഇത് നാല് സ്വതന്ത്ര പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരുന്നു. അതായത് ദക്ഷിണ കാനറ (കാസർഗോഡ് മേഖല), മലബാർ, കൊച്ചി, തിരുവിതാംകൂർ, എന്നിങ്ങനെ. ഒന്ന് - മലബാർ, കാനനൂർ, കോഴിക്കോട്, മലപ്പുറം, പാൽഘട്ട് എന്നിവയ്ക്ക് ചുറ്റുമുള്ള വടക്ക്-മധ്യ മേഖലകൾ ഉൾക്കൊള്ളുന്നു, പ്രദേശങ്ങൾ, രണ്ട് - തൃശ്ശൂരിനും കൊച്ചിക്കും ചുറ്റുമുള്ള ചില ഭാഗങ്ങൾ. ടിപ്പു സുൽത്താൻ ഏകീകരിക്കുന്നതിന് മുമ്പ് ഈ പ്രദേശം ഭരിച്ചിരുന്നത് കോഴിക്കോട് സാമൂതിരി, അറക്കൽ രാജ്യം, കോലത്തുനാട്, താനൂർ രാജ്യം, വള്ളുവനാട് രാജ്യങ്ങൾ, മറ്റ് നിരവധി ചെറിയ ഫ്യൂഡൽ രാജ്യങ്ങൾ എന്നിവയായിരുന്നു. എന്നാൽ ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾക്ക് ശേഷം ഇത് ബ്രിട്ടീഷ് ഇന്ത്യാ ബോംബെ പ്രസിഡൻസിയോട് കൂട്ടിച്ചേർക്കുകയും പിന്നീട് മദ്രാസ് പ്രസിഡൻസിയിലേക്കു മാറ്റുകയും ചെയ്തു. മൂന്ന് - തൃശ്ശൂരിൽ നിന്ന് ഭരണം നടത്തിയിരുന്ന പഴയ കൊച്ചി രാജ്യം ഉൾപ്പെട്ട മധ്യമേഖല. നാല് - തിരുവനന്തപുരം നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തെക്കേയറ്റത്തെ രാജ്യമായിരുന്ന തിരുവിതാംകൂർ എന്നിങ്ങനെ ആയിരുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോഴിക്കോട് മേഖലയിലെ മാപ്പിള, മുസ്‌ലിംങ്ങൾ, ഹിന്ദു ജമീന്ദർമാർക്കും ബ്രിട്ടീഷ് രാജത്വത്തിനും എതിരെ കലാപം നടത്തി. തുടർന്നുള്ള വർഷങ്ങളിൽ തിരുവിതാംകൂറിലും, കൊച്ചിയിലും രാഷ്ട്രീയ അവകാശങ്ങൾക്കും, ജനകീയ സർക്കാരിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ നടന്നു. തുടർന്ന് 1947-ൽ സ്വതന്ത്രമായ ഇന്ത്യയെ , പാകിസ്ഥാൻ, തിരുവിതാംകൂർ, കൊച്ചി എന്നിങ്ങനെ വിഭജിച്ചു. എന്നാൽ 1949 ജൂലൈ 1-ന് ഇന്ത്യയുടെ ഒരു ഭാഗം ലയിപ്പിച്ച് തിരുവിതാംകൂർ-കൊച്ചി രൂപീകരിച്ചു. തുടർന്ന് കേരള സംസ്ഥാന രൂപീകരണത്തിനായി "ഫുക്യാലി കേരള" (ഐക്യകേരളം എന്നർത്ഥം) എന്നറിയപ്പെടുന്ന ഒരു ജനകീയ പ്രസ്ഥാനം, നിലവിൽ വന്നു ഇത് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനത്തിന്റെ രൂപീകരണത്തിന് പ്രചോദനം നൽകി.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാടിസ്ഥാനത്തിൽ പുതിയ സംസ്ഥാനങ്ങൾ ഉണ്ടാകണമെന്ന് ശക്തമായ ജനകീയ ആവശ്യമുയർന്നതിനെ തുടർന്ന് സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യ ഗവൺമെന്റിന്റെ തീരുമാനപ്രകാരം 1956-ൽ സംസ്ഥാന പുനസംഘടന നിയമം പാസാക്കി. അതിനെ തുടർന്ന് 1956 നവംബർ 1-ന്, മദ്രാസിലെ തെക്കൻ കാനറാ ജില്ലയിലെ കാസർഗോഡ് താലൂക്ക്, മദ്രാസിലെ മലബാർ ജില്ല, തിരുവിതാംകൂർ-കൊച്ചി എന്നീ നാല് തെക്കൻ താലൂക്കുകളില്ലാതെ തമിഴ്‌നാട്ടിൽ ചേർന്ന സംസ്ഥാന പുനഃസംഘടനയ്ക്ക് കീഴിൽ കേരള സംസ്ഥാനം രൂപീകരിച്ചു. ഇതിൽ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ, അതുപോലെ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ, എന്നിവയെ ലയിപ്പിച്ചുകൊണ്ട് അഥവാ മലയാളം മുഖ്യ ഭാഷയായ പ്രദേശങ്ങളെ കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിച്ചു. അങ്ങനെ സ്വാതന്ത്ര്യത്തിന് ഏതാനും വർഷങ്ങൾക്കുശേഷം കേരളം ഒരു സംസ്ഥാനമായി പുനഃസംഘടിപ്പിക്കപ്പെട്ടു. ആധുനിക കേരളത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച ഈ സുപ്രധാന ഐക്യത്തെ കേരളപ്പിറവി ദിനം ഇന്നും അനുസ്മരിപ്പിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഏതാണ്ട് ഒമ്പത് വർഷത്തിന് ശേഷം കേരള സംസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്നു. തുടർന്ന് 1957-ലെ പുതിയ കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു. ഏതാണ്ട് 1945ൽ സാൻ മറിനോ റിപ്പബ്ലിക്കിലെ തെരഞ്ഞെടുപ്പിൽ ഉണ്ടായ കമ്മ്യൂണിസ്റ്റ് വിജയത്തിനുശേഷം ആദ്യകാലത്ത് തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാരുകളിൽ ഒന്നായിരുന്നിത്.
ഏതാണ്ട് 560 കിലോമീറ്റർ നീളവും, 125 കിലോമീറ്റർവീതിയും ഉള്ള ഈ പ്രദേശം മനോഹരമായ ബീച്ചുകളാലും കായലുകളാലും നിബിഡമാണ്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന ഈ കൊച്ചു സംസ്ഥാനത്തിൽ ഏതാണ്ട് 44 നദികൾ ഉണ്ട് ഇതിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നു. ഇത്രയും മനോഹാരിതയേറിയ ഈ സംസ്ഥാനത്തിനെ ദൈവത്തിന്റെ സ്വന്തം നാട് എന്നുകൂടി വിളിക്കുന്നു. വിദേശ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും കേരള തനിമ വിളിച്ചോതുന്ന കഥകളി ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങൾ വിദേശികൾക്കേറെ പ്രിയമുള്ളവ ആണ്. അതുപോലെ കേരളത്തെപറ്റി പരാമർശിക്കുന്ന ആദ്യകാല സംസ്കൃത ഗ്രന്ഥം " ഐതരേയ ആരണ്യക" എന്ന വൈദിക ഗ്രന്ഥം ആണ്.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഏതാണ്ട് 94% സാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന ഈ ആധുനിക കേരളത്തെ 14 ജില്ലകളായി വിഭജിച്ച് തിരുവനന്തപുരം സംസ്ഥാന തലസ്ഥാനമായി തെരഞ്ഞെടുത്തുകൊണ്ട് ഭരണം നടത്തുന്നു . ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് നാം പിറന്ന നാട് തന്നെയാണ് എന്നതിൽ സംശയമില്ല. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം, തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നറിയപ്പെടുന്ന ഈ കൊച്ചു കേരളത്തിലാണ് ആദ്യമായി സ്കൂളുകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഏർപ്പെടുത്തിയത്. അതുപോലെ സുഗന്ധദ്രവ്യങ്ങൾക്ക് പേരുകേട്ട ഈ കേരളം ടൂറിസം ഒരു വ്യവസായമായി അംഗീകരിച്ചു. അങ്ങനെ ലോകമെമ്പാടുമുള്ള വിദേശികളെ ഇവിടേക്ക് ആകർഷിച്ചു.എന്നാൽ നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ഓർക്കുമ്പോൾ നമ്മൾ നിരാശരാകുന്നു. കാരണം വലിയ സാമ്പത്തിക പ്രതിസന്ധികളാണ് നമ്മൾ അനുഭവിക്കുന്നത്. അതുപോലെ മദ്യവും മയക്കുമരുന്നും, സ്ത്രീ പീഡനങ്ങളും നമ്മുടെ നാടിന്റെ ശാപം ആയി മാറി. ഇതെല്ലം മാറ്റിയെടുക്കണമെങ്കിൽ നാം സ്വയം മാറണം, ചിന്തിക്കണം, പ്രവർത്തിക്കണം, ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളിൽ വള്ളത്തോളിന്റെ ഈ വരികൾ നമുക്ക് എക്കാലവും നെഞ്ചിലേറ്റാൻ നമ്മുക്ക് ഒറ്റക്കെട്ടായി നിൽക്കാം.
എല്ലാവർക്കും കേരളാ പിറവിയുടെ ആശംസകൾ !!!
(കടപ്പാട് മനോരമ)
ഇസ്ലാമിക കേരളം; ചരിത്രവും വര്‍ത്തമാനവും
മുഫീദ് ഉണ്ണിയാല്‍
പൊതുവെ കേരളോല്‍പത്തിയെ കുറിച്ച് രണ്ട് ഇതിവൃത്തങ്ങളാണ് ചരിത്രത്തില്‍ പറയപ്പെടാറുള്ളത്. ഒന്ന്, മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ തന്‍റെ കാലത്തെ ഭരണാധികാരിയായ മഹാബലിയെ തോല്‍പിച്ച് നേടിയതാണ് കേരളം. അങ്ങനെ മഹാബലിയെ വാമനന്‍ പാതാലത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും എല്ലാ വര്‍ഷവും ചിങ്ങമാസത്തില്‍ തന്‍റെ പ്രജകളെ കാണാന്‍ അദ്ദേഹത്തിന് അനുമതി കൊടുക്കുകയും ചെയ്തു. (1)
രണ്ട്, മഹാവിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ പരശുരാമ മഹര്‍ശി നര്‍മദാ നദീതീരത്തു ജനിച്ചു. പരശുരാമന്‍റെ പിതാവായ ജമദഗ്നിയെ കൃതവീരന്‍ എന്ന പ്രതാപശാലി വെട്ടിക്കൊന്നു. ഇതില്‍ കുപിതനായ മഹര്‍ഷി കൃതവീര വംശജരെ മുഴുവന്‍ വധിക്കുകയും കുലം നശിപ്പിക്കുകയും ടെയ്തു ശേഷം തനിച്ച് ധ്യാനിക്കാന്‍ ഒരു സ്ഥലം വേണമെന്ന് വരുണനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. മഹര്‍ഷിയുടെ കൈയിലുള്ള വെണ്‍മഴു തെക്കോെട്ടെക്കെറിഞ്ഞാല്‍ ആവശ്യമായ സ്ഥലം സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നു വരുമെന്നും അവിടിരുന്ന് താങ്കള്‍ക്ക് തപസ്സുചെയ്യാമെന്നും നിര്‍ദ്ദേശം ലഭിച്ചു. അങ്ങനെ കന്യാകുമാരിക്കടുത്തുള്ള ശുര്‍പ്പാരകതീര്‍ത്ഥത്തില്‍ നിന്നും ഉയര്‍ന്നു വന്നതാണ് ഇന്ന് കാണുന്ന കേരളം. (2)
പൊതിവെ വിശ്വാസയോഗ്യമല്ലെങ്കിലും പുരാണങ്ങളിലൂടെ തുടരെ വിശ്വസിച്ച് പോരുന്ന രണ്ട് കഥകളാണിത്. ഇത്തരത്തിലാണ് ഇന്നത്തെ കേരളം രൂപപ്പെട്ടുവന്നതെന്നാണ് ഇപ്പോഴും പല പൗരാണികരും വിശ്വസിച്ച് പോരുന്നത. എന്നാല്‍ ഇത് തീര്‍ത്തും അശാസ്ത്രീയവും അസംബന്ധവുമാണെന്ന് വില്യം ലോഗന്‍ തന്നെ തന്‍റെ ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു. തങ്ങളുടെ മികച്ച അധികാരവും പദവിയും നിലനിര്‍ത്താന്‍ വേണ്ടി ബ്രാഹ്മണസമുദായം പടച്ചുവിട്ട അസംബന്ധമായ ഐതിഹ്യമാണിതെന്നും , ഇതൊരൈതുഹ്യമായി നാട്ടുകാര്‍ക്കിടയില്‍ ധാരാളമായി പ്രചരിച്ചിരുന്നു എന്നും കേരളത്തിലെ ഭൂവുടമ സമ്പ്രദായം നിലനിര്‍ത്തുന്നതിനുള്ള ഒരു ഇതിനെ ജന്മികള്‍ വളരെക്കാലം തുടര്‍ന്നുപോന്നു എന്നും ലോഗന്‍ രേഖപ്പെടുത്തുന്നു. (3)
പ്രാചീന കാലത്ത് കേരളം എന്നറിയപ്പെട്ടിരുന്ന നാട് ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് , വടക്ക് കാസര്‍ഗോഡ് ചന്ദ്രഗിരിപ്പുഴ മുതല്‍ തെക്ക് കന്യാകുമാരി വരെയുള്ള എല്ലാ പ്രദേശങ്ങളും ഉള്‍പ്പെട്ട ഒന്നായിരുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പുനര്‍സംഘടനയുലൂടെ 1956 നവംമ്പര്‍ 1 ന് സ്ഥാപിതമായ ആധുനിക കേരള സംസ്ഥാനം , പഴയ തിരുവിതാംകൂര്‍ കൊച്ചി നാട്ടുരാജ്യങ്ങളുടെ ഏറിയ ഭാഗവും മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ജില്ലയും ദക്ഷിണകര്‍ണ്ണാടകത്തിന്‍റെ ഒരു ഭാഗവും സംയോജിപ്പിച്ചാണ് രൂപവല്‍ക്കരിക്കപ്പെട്ടത്. തെക്ക് പാറശ്ശാല മുതല്‍ വടക്ക് കാസര്‍ഗോഡ് വരെയും കിഴക്ക് പശ്ചിമഘട്ട പര്‍വ്വത നിരകള്‍ക്കും പടിഞ്ഞാറ് അറബിക്കടലിനും ഇടയില്‍ നീണ്ട് കിടക്കുന്ന പ്രദേശം. എണ്ണമറ്റ അരുവികളും തോടുകളും കായലുകളും ജലാശയങ്ങളുമെല്ലാം ഊര്‍വ്വരമാക്കിയ മണ്ണ്.
പൂര്‍വ്വിക കാലം മുകല്‍ക്കുതന്നെ ഈ ഭൂമിക കേരളമെന്നും മലബാര്‍ എന്നുമൊക്കെ മാറിമാറി അഭിസംബോധനം ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്കൃത സാഹിത്യത്തില്‍ ആദ്യകാലം മുതല്‍ക്കുതന്നെ കേരളമെന്ന പേരാണ് നാടിനുപയോഗിച്ച് കാണുന്നതെന്നും ആ പേര് കൊണ്ടാണ് മലയാളികള്‍ തങ്ങളുടെ മാതൃഭൂമിയെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത് എന്നും പ്രശസ്ത ചരിത്രകരന്‍ കെപി പത്മനാഭമേനോന്‍ തന്‍റെ കേരളചരിത്രത്തില്‍ രേഖപ്പെടുത്തുന്നു .(4)
ക്രിസ്തുവിന് മുമ്പ് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാത്യായനനും ക്രിസ്തുവിന് മുമ്പ് 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന പതഞ്ജലിയും കേരളത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട് . കൂടാതെ മഹാഭാരതം , രാമായണം ,വായുപുരാണം , മത്സ്യപുരാണം , മാര്‍ക്കണ്ഡേയ പുരാണം, എന്നിവയിലെല്ലാം കേരളത്തെയും ഗോകര്‍ണ്ണത്തെയും കുറിച്ച് പ്രസ്താവിക്കുന്നുണ്ട് . അഥവാ കേരളം എന്ന കൊച്ചു രാജ്യം പ്രാചീനകാലം മുതല്‍ക്കേ അതിന്‍റെ ധാതുസമ്പന്നത കൊണ്ടും മറ്റും ചിരപ്രസിദ്ധമായിരുന്നു. (5)
അതുകൊണ്ട് തന്നെ ലോകത്തിന്‍റെ നാനാഭാഗത്തുണ്ടാകുന്ന രാഷ്ട്രീയ സാംസ്കാരിക മാറ്റങ്ങള്‍ മറ്റേത് ഇടങ്ങളിലേക്കും ചേക്കേറുന്നത് പോലെ വളരെ വേഗം ഈ പ്രദേശങ്ങളിലേക്കും എത്തിച്ചേര്‍ന്നിരുന്നു. അങ്ങനെയാണ് മധ്യ പൗരസ്ത്യ ദേശത്ത് ഉടലെടുത്ത ജൂതക്രൈസ്തവ ഇസ്ലാം മത സന്ദേശങ്ങള്‍ വളരെ നേരത്തെ തന്നെ കേരളതീരത്തണഞ്ഞത്, കേരളത്തിന്‍റെ തീരപ്രദേശങ്ങളുമായി അറബികളും മറ്റും തുടര്‍ന്നു പോന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാണിജ്യബന്ധങ്ങള്‍ ഇത്തരം ആദാനപ്രദാനങ്ങള്‍ക്ക് ആക്കം കൂട്ടി എന്ന് മാത്രം.
കേരളവും ഇസ്ലാമും
പരിശുദ്ധ ഇസ്ലാം അറേബ്യന്‍ ഉപദ്വീപിലാണ് ഉദയം ചെയ്തത് എങ്കിലും ഏറെ കഴിയുന്നതിന് മുമ്പ് തന്നെ അതിന്‍റെ ദിവ്യപ്രകാശം ലോകത്തിന്‍റെ വിദൂരദിക്കുകളില്‍ പോലും ചെന്നെത്തിയിരുന്നു. സമുദ്രങ്ങളും സമതലങ്ങളും പീഢഭൂമികളും താണ്ടി കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ദിക്കുകളില്‍ അതിന്‍റെ ദിവ്യപ്രഭ പരന്നു, ഇതെല്ലാം സംഭവിച്ചത് ഒരു നൂറ്റാണ്ടില്‍ കുറഞ്ഞ കാലയളവ് കൊണ്ടാണ് എന്നത് സ്മരീണയമാണ്. ലോകത്തൊരു മതത്തിനോ പ്രത്യേയശാസ്ത്രത്തിനോ എത്തിപ്പിടിക്കാന്‍ സാധിക്കാത്ത അത്ര വ്യാപ്തിയിലേക്ക് പടര്‍ന്നുപന്തലിച്ച ഇസ്ലാം ചരിത്രകാരന്മാരെ എക്കാലവും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകര്‍ തിരുമേനിയുടെ കാലത്ത് തന്നെ ലോകത്താകമാനം ഖ്യാതി നേടിയ ഇസ്ലാം ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മലബാര്‍ പ്രദേശത്തും എത്തിച്ചേര്‍ന്നു എന്നാണ് ചരിത്രകാരന്മാരുടെ അനുമാനം.
ബൈബിളില്‍ പ്രതിപാതിക്കും പ്രകാരം സോളമന്‍ രാജാവിന്‍റെ കാലത്ത് തുടങ്ങിയ മലബാര്‍ അറേബ്യന്‍ സമുദ്രവാണിജ്യബന്ധം തന്നെയാണ് (6) എ ഡി ഒന്നാം നൂറ്റാണ്ടില്‍ സോളമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് തന്നെ ജൂതമതവും (7)എഡി 52 ല്‍ തോമാശ്ലീഹയുടെ വരവോടെ ക്രൈസതവ മതവും (8) കേരളകരയില്‍ കപ്പലിറങ്ങിയ പോലെ ഇസ്ലമിനേയും മലബാര്‍ തീരത്തെത്തിച്ചത്.
സിലോണിലേക്ക് ആദം മല കാണാന്‍ പോകുന്ന ഒരു സംഘം കേരളതീരത്ത് വിശ്രമിക്കാനിറങ്ങുകയും അന്നവിടത്തെ രാജാവായ ചേരമാന്‍ പെരുമാളുമായി സൗഹൃദത്തിലാകുകയും അതുവഴി ഇസ്ലാമിനെക്കുറിച്ചറിയാനും പ്രവാചകരെ കാണാനും വേണ്ടി മക്കത്ത് പോയതും മക്കയില്‍ വെച്ച് മുസ്ലിമായി താജുദ്ധീന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു എന്നതാണ് പരമ്പരാഗതമായി കേരളത്തിലേക്കുള്ള ഇസ്ലാമിന്‍റെ ആകമനത്തേക്കുറിച്ചുള്ള ചരിത്രമായി രേഖപ്പെടുത്തപ്പെട്ടത്.(9)
കേരളത്തിന്‍റ പ്രാചീന ചരിത്ര ഗ്രന്ഥമായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രചിച്ച തുഹ്ജത്തുല്‍ മുജാഹിദീനിലും വില്യം ലോഗണിന്‍റെ മലബാര്‍ മാന്വലിലും (10) ഈ കഥ ഇപ്രകാരം തന്നെ രേഖപ്പെടുത്തുന്നു. ഈ വിശ്വാസത്തിന് ശക്തിപകരുന്ന തെളിവുകള്‍ ഇന്ത്യയുലും ഇസ്ലാമിക ലോകത്തും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നൊരു രാജാവ് ഇഞ്ചി നിറച്ച ഒരു ഭരണി നബി തിരുമേനിക്ക് സമ്മാനിച്ചെന്നും അത് നബി അനുചരന്മാര്‍ക്ക് ഓരോ കഷ്ണങ്ങളായി തിന്നാന്‍ കൊടുത്തെന്നും അതില്‍ നിന്നൊരു കഷ്ണം തനിക്കും ലഭിച്ചെന്നും പ്രവാചകാനുയായികളില്‍ പ്രമുഖനായ അബൂസഊദ് ഉദ്ധരിക്കുന്ന സംഭവം പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇമാം ഹാക്കിം തന്‍റെ മുസ്തദ്റകില്‍ ഉദ്ധരിക്കുന്നുണ്ട് .(11)
ഇഞ്ചിയുടെ ഈറ്റില്ലം അന്നും ഇന്നും കേരളമാണെന്നും കേരളീയനല്ലാത്ത മറ്റൊരു രാജാവും ഇന്ത്യയില്‍ നിന്ന് ഇഞ്ചിയുമായി പ്രവാചക സദസ്സിലെത്താനിടയില്ലെന്നും സുവ്യക്തമാണ് . അതുകൊണ്ട് തന്നെ ആ കേരളീയന് പ്രവാചക സദസ്സിലെത്തി ഇസ്ലാം ആശ്ലേഷിക്കാന്‍ സൗഭാഗ്യമുണ്ടായുട്ടുണ്ടെന്ന പരമ്പരാഗത വിശ്വാസത്തിന് കൂടുതല്‍ ശക്തിപകരുന്നുണ്ട്.
എഡി 7 ാം നൂറ്റാണ്ടില്‍ ഇസ്ലാം കേരളത്തില്‍ എത്തിയതിനും പിന്നീ് മുസ്ലീങ്ങള്‍ ഒരു സമൂഹമായി നിലകൊണ്ടതിനും തെളിവുകളുണ്ടെങ്കിലും പത്തുമുതല്‍ പതിനഞ്ചുവരെയുള്ള നൂറ്റാണ്ടുകളിലെ കേരളമുസ്ലീം ചരിത്രം ഏറെക്കുറെ അവ്യക്തതകള്‍ നിറഞ്ഞതാണ് . എങ്കിലും അക്കാലഘട്ടത്തിലെ വിവിധ സഞ്ചാരികളുടെ യത്രാകുറിപ്പുകള്‍ കേരള മുസ്ലീങ്ങളെ കുറിച്ച് കാര്യമായ വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്.
ഇസ്ലാമിക കേരളം; ചരിത്രവും വര്‍ത്തമാനവും
മുഫീദ് ഉണ്ണിയാല്‍
പൊതുവെ കേരളോല്‍പത്തിയെ കുറിച്ച് രണ്ട് ഇതിവൃത്തങ്ങളാണ് ചരിത്രത്തില്‍ പറയപ്പെടാറുള്ളത്. ഒന്ന്, മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ തന്‍റെ കാലത്തെ ഭരണാധികാരിയായ മഹാബലിയെ തോല്‍പിച്ച് നേടിയതാണ് കേരളം. അങ്ങനെ മഹാബലിയെ വാമനന്‍ പാതാലത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും എല്ലാ വര്‍ഷവും ചിങ്ങമാസത്തില്‍ തന്‍റെ പ്രജകളെ കാണാന്‍ അദ്ദേഹത്തിന് അനുമതി കൊടുക്കുകയും ചെയ്തു. (1)
രണ്ട്, മഹാവിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ പരശുരാമ മഹര്‍ശി നര്‍മദാ നദീതീരത്തു ജനിച്ചു. പരശുരാമന്‍റെ പിതാവായ ജമദഗ്നിയെ കൃതവീരന്‍ എന്ന പ്രതാപശാലി വെട്ടിക്കൊന്നു. ഇതില്‍ കുപിതനായ മഹര്‍ഷി കൃതവീര വംശജരെ മുഴുവന്‍ വധിക്കുകയും കുലം നശിപ്പിക്കുകയും ടെയ്തു ശേഷം തനിച്ച് ധ്യാനിക്കാന്‍ ഒരു സ്ഥലം വേണമെന്ന് വരുണനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. മഹര്‍ഷിയുടെ കൈയിലുള്ള വെണ്‍മഴു തെക്കോെട്ടെക്കെറിഞ്ഞാല്‍ ആവശ്യമായ സ്ഥലം സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നു വരുമെന്നും അവിടിരുന്ന് താങ്കള്‍ക്ക് തപസ്സുചെയ്യാമെന്നും നിര്‍ദ്ദേശം ലഭിച്ചു. അങ്ങനെ കന്യാകുമാരിക്കടുത്തുള്ള ശുര്‍പ്പാരകതീര്‍ത്ഥത്തില്‍ നിന്നും ഉയര്‍ന്നു വന്നതാണ് ഇന്ന് കാണുന്ന കേരളം. (2)
പൊതിവെ വിശ്വാസയോഗ്യമല്ലെങ്കിലും പുരാണങ്ങളിലൂടെ തുടരെ വിശ്വസിച്ച് പോരുന്ന രണ്ട് കഥകളാണിത്. ഇത്തരത്തിലാണ് ഇന്നത്തെ കേരളം രൂപപ്പെട്ടുവന്നതെന്നാണ് ഇപ്പോഴും പല പൗരാണികരും വിശ്വസിച്ച് പോരുന്നത. എന്നാല്‍ ഇത് തീര്‍ത്തും അശാസ്ത്രീയവും അസംബന്ധവുമാണെന്ന് വില്യം ലോഗന്‍ തന്നെ തന്‍റെ ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു. തങ്ങളുടെ മികച്ച അധികാരവും പദവിയും നിലനിര്‍ത്താന്‍ വേണ്ടി ബ്രാഹ്മണസമുദായം പടച്ചുവിട്ട അസംബന്ധമായ ഐതിഹ്യമാണിതെന്നും , ഇതൊരൈതുഹ്യമായി നാട്ടുകാര്‍ക്കിടയില്‍ ധാരാളമായി പ്രചരിച്ചിരുന്നു എന്നും കേരളത്തിലെ ഭൂവുടമ സമ്പ്രദായം നിലനിര്‍ത്തുന്നതിനുള്ള ഒരു ഇതിനെ ജന്മികള്‍ വളരെക്കാലം തുടര്‍ന്നുപോന്നു എന്നും ലോഗന്‍ രേഖപ്പെടുത്തുന്നു. (3)
പ്രാചീന കാലത്ത് കേരളം എന്നറിയപ്പെട്ടിരുന്ന നാട് ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് , വടക്ക് കാസര്‍ഗോഡ് ചന്ദ്രഗിരിപ്പുഴ മുതല്‍ തെക്ക് കന്യാകുമാരി വരെയുള്ള എല്ലാ പ്രദേശങ്ങളും ഉള്‍പ്പെട്ട ഒന്നായിരുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പുനര്‍സംഘടനയുലൂടെ 1956 നവംമ്പര്‍ 1 ന് സ്ഥാപിതമായ ആധുനിക കേരള സംസ്ഥാനം , പഴയ തിരുവിതാംകൂര്‍ കൊച്ചി നാട്ടുരാജ്യങ്ങളുടെ ഏറിയ ഭാഗവും മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ജില്ലയും ദക്ഷിണകര്‍ണ്ണാടകത്തിന്‍റെ ഒരു ഭാഗവും സംയോജിപ്പിച്ചാണ് രൂപവല്‍ക്കരിക്കപ്പെട്ടത്. തെക്ക് പാറശ്ശാല മുതല്‍ വടക്ക് കാസര്‍ഗോഡ് വരെയും കിഴക്ക് പശ്ചിമഘട്ട പര്‍വ്വത നിരകള്‍ക്കും പടിഞ്ഞാറ് അറബിക്കടലിനും ഇടയില്‍ നീണ്ട് കിടക്കുന്ന പ്രദേശം. എണ്ണമറ്റ അരുവികളും തോടുകളും കായലുകളും ജലാശയങ്ങളുമെല്ലാം ഊര്‍വ്വരമാക്കിയ മണ്ണ്.
പൂര്‍വ്വിക കാലം മുകല്‍ക്കുതന്നെ ഈ ഭൂമിക കേരളമെന്നും മലബാര്‍ എന്നുമൊക്കെ മാറിമാറി അഭിസംബോധനം ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്കൃത സാഹിത്യത്തില്‍ ആദ്യകാലം മുതല്‍ക്കുതന്നെ കേരളമെന്ന പേരാണ് നാടിനുപയോഗിച്ച് കാണുന്നതെന്നും ആ പേര് കൊണ്ടാണ് മലയാളികള്‍ തങ്ങളുടെ മാതൃഭൂമിയെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത് എന്നും പ്രശസ്ത ചരിത്രകരന്‍ കെപി പത്മനാഭമേനോന്‍ തന്‍റെ കേരളചരിത്രത്തില്‍ രേഖപ്പെടുത്തുന്നു .(4)
ക്രിസ്തുവിന് മുമ്പ് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാത്യായനനും ക്രിസ്തുവിന് മുമ്പ് 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന പതഞ്ജലിയും കേരളത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട് . കൂടാതെ മഹാഭാരതം , രാമായണം ,വായുപുരാണം , മത്സ്യപുരാണം , മാര്‍ക്കണ്ഡേയ പുരാണം, എന്നിവയിലെല്ലാം കേരളത്തെയും ഗോകര്‍ണ്ണത്തെയും കുറിച്ച് പ്രസ്താവിക്കുന്നുണ്ട് . അഥവാ കേരളം എന്ന കൊച്ചു രാജ്യം പ്രാചീനകാലം മുതല്‍ക്കേ അതിന്‍റെ ധാതുസമ്പന്നത കൊണ്ടും മറ്റും ചിരപ്രസിദ്ധമായിരുന്നു. (5)
അതുകൊണ്ട് തന്നെ ലോകത്തിന്‍റെ നാനാഭാഗത്തുണ്ടാകുന്ന രാഷ്ട്രീയ സാംസ്കാരിക മാറ്റങ്ങള്‍ മറ്റേത് ഇടങ്ങളിലേക്കും ചേക്കേറുന്നത് പോലെ വളരെ വേഗം ഈ പ്രദേശങ്ങളിലേക്കും എത്തിച്ചേര്‍ന്നിരുന്നു. അങ്ങനെയാണ് മധ്യ പൗരസ്ത്യ ദേശത്ത് ഉടലെടുത്ത ജൂതക്രൈസ്തവ ഇസ്ലാം മത സന്ദേശങ്ങള്‍ വളരെ നേരത്തെ തന്നെ കേരളതീരത്തണഞ്ഞത്, കേരളത്തിന്‍റെ തീരപ്രദേശങ്ങളുമായി അറബികളും മറ്റും തുടര്‍ന്നു പോന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാണിജ്യബന്ധങ്ങള്‍ ഇത്തരം ആദാനപ്രദാനങ്ങള്‍ക്ക് ആക്കം കൂട്ടി എന്ന് മാത്രം.
കേരളവും ഇസ്ലാമും
പരിശുദ്ധ ഇസ്ലാം അറേബ്യന്‍ ഉപദ്വീപിലാണ് ഉദയം ചെയ്തത് എങ്കിലും ഏറെ കഴിയുന്നതിന് മുമ്പ് തന്നെ അതിന്‍റെ ദിവ്യപ്രകാശം ലോകത്തിന്‍റെ വിദൂരദിക്കുകളില്‍ പോലും ചെന്നെത്തിയിരുന്നു. സമുദ്രങ്ങളും സമതലങ്ങളും പീഢഭൂമികളും താണ്ടി കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ദിക്കുകളില്‍ അതിന്‍റെ ദിവ്യപ്രഭ പരന്നു, ഇതെല്ലാം സംഭവിച്ചത് ഒരു നൂറ്റാണ്ടില്‍ കുറഞ്ഞ കാലയളവ് കൊണ്ടാണ് എന്നത് സ്മരീണയമാണ്. ലോകത്തൊരു മതത്തിനോ പ്രത്യേയശാസ്ത്രത്തിനോ എത്തിപ്പിടിക്കാന്‍ സാധിക്കാത്ത അത്ര വ്യാപ്തിയിലേക്ക് പടര്‍ന്നുപന്തലിച്ച ഇസ്ലാം ചരിത്രകാരന്മാരെ എക്കാലവും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകര്‍ തിരുമേനിയുടെ കാലത്ത് തന്നെ ലോകത്താകമാനം ഖ്യാതി നേടിയ ഇസ്ലാം ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മലബാര്‍ പ്രദേശത്തും എത്തിച്ചേര്‍ന്നു എന്നാണ് ചരിത്രകാരന്മാരുടെ അനുമാനം.
ബൈബിളില്‍ പ്രതിപാതിക്കും പ്രകാരം സോളമന്‍ രാജാവിന്‍റെ കാലത്ത് തുടങ്ങിയ മലബാര്‍ അറേബ്യന്‍ സമുദ്രവാണിജ്യബന്ധം തന്നെയാണ് (6) എ ഡി ഒന്നാം നൂറ്റാണ്ടില്‍ സോളമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് തന്നെ ജൂതമതവും (7)എഡി 52 ല്‍ തോമാശ്ലീഹയുടെ വരവോടെ ക്രൈസതവ മതവും (8) കേരളകരയില്‍ കപ്പലിറങ്ങിയ പോലെ ഇസ്ലമിനേയും മലബാര്‍ തീരത്തെത്തിച്ചത്.
സിലോണിലേക്ക് ആദം മല കാണാന്‍ പോകുന്ന ഒരു സംഘം കേരളതീരത്ത് വിശ്രമിക്കാനിറങ്ങുകയും അന്നവിടത്തെ രാജാവായ ചേരമാന്‍ പെരുമാളുമായി സൗഹൃദത്തിലാകുകയും അതുവഴി ഇസ്ലാമിനെക്കുറിച്ചറിയാനും പ്രവാചകരെ കാണാനും വേണ്ടി മക്കത്ത് പോയതും മക്കയില്‍ വെച്ച് മുസ്ലിമായി താജുദ്ധീന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു എന്നതാണ് പരമ്പരാഗതമായി കേരളത്തിലേക്കുള്ള ഇസ്ലാമിന്‍റെ ആകമനത്തേക്കുറിച്ചുള്ള ചരിത്രമായി രേഖപ്പെടുത്തപ്പെട്ടത്.(9)
കേരളത്തിന്‍റ പ്രാചീന ചരിത്ര ഗ്രന്ഥമായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രചിച്ച തുഹ്ജത്തുല്‍ മുജാഹിദീനിലും വില്യം ലോഗണിന്‍റെ മലബാര്‍ മാന്വലിലും (10) ഈ കഥ ഇപ്രകാരം തന്നെ രേഖപ്പെടുത്തുന്നു. ഈ വിശ്വാസത്തിന് ശക്തിപകരുന്ന തെളിവുകള്‍ ഇന്ത്യയുലും ഇസ്ലാമിക ലോകത്തും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നൊരു രാജാവ് ഇഞ്ചി നിറച്ച ഒരു ഭരണി നബി തിരുമേനിക്ക് സമ്മാനിച്ചെന്നും അത് നബി അനുചരന്മാര്‍ക്ക് ഓരോ കഷ്ണങ്ങളായി തിന്നാന്‍ കൊടുത്തെന്നും അതില്‍ നിന്നൊരു കഷ്ണം തനിക്കും ലഭിച്ചെന്നും പ്രവാചകാനുയായികളില്‍ പ്രമുഖനായ അബൂസഊദ് ഉദ്ധരിക്കുന്ന സംഭവം പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇമാം ഹാക്കിം തന്‍റെ മുസ്തദ്റകില്‍ ഉദ്ധരിക്കുന്നുണ്ട് .(11)
ഇഞ്ചിയുടെ ഈറ്റില്ലം അന്നും ഇന്നും കേരളമാണെന്നും കേരളീയനല്ലാത്ത മറ്റൊരു രാജാവും ഇന്ത്യയില്‍ നിന്ന് ഇഞ്ചിയുമായി പ്രവാചക സദസ്സിലെത്താനിടയില്ലെന്നും സുവ്യക്തമാണ് . അതുകൊണ്ട് തന്നെ ആ കേരളീയന് പ്രവാചക സദസ്സിലെത്തി ഇസ്ലാം ആശ്ലേഷിക്കാന്‍ സൗഭാഗ്യമുണ്ടായുട്ടുണ്ടെന്ന പരമ്പരാഗത വിശ്വാസത്തിന് കൂടുതല്‍ ശക്തിപകരുന്നുണ്ട്.
എഡി 7 ാം നൂറ്റാണ്ടില്‍ ഇസ്ലാം കേരളത്തില്‍ എത്തിയതിനും പിന്നീ് മുസ്ലീങ്ങള്‍ ഒരു സമൂഹമായി നിലകൊണ്ടതിനും തെളിവുകളുണ്ടെങ്കിലും പത്തുമുതല്‍ പതിനഞ്ചുവരെയുള്ള നൂറ്റാണ്ടുകളിലെ കേരളമുസ്ലീം ചരിത്രം ഏറെക്കുറെ അവ്യക്തതകള്‍ നിറഞ്ഞതാണ് . എങ്കിലും അക്കാലഘട്ടത്തിലെ വിവിധ സഞ്ചാരികളുടെ യത്രാകുറിപ്പുകള്‍ കേരള മുസ്ലീങ്ങളെ കുറിച്ച് കാര്യമായ വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്.
ശൈഖ് സുലൈമാന്‍ ,ഇബ്നു ഫഖീഹ് , ഇബ്വു റുസ്ത ,അബൂ സൈദ്, മസ്ഊദി ,അല്‍ബിറൂനി ,അല്‍ ഇദിരീസി ,യാഖൂത്ത് ,മാര്‍ക്കോപോളോ തുടങ്ങിയവരുടെ വിവരണങ്ങള്‍ അക്കാലത്തെ കേരളീയ മുസ്ലീങ്ങളുടെ അവസ്ഥകളെ ക്കുറിച്ചറിയാനുള്ള വ്യക്തമായ രേഖകളാണ്. (12) എന്നാല്‍ കേരളത്തിലെ അവസാനത്തെ പെരുമാള്‍ മക്കത്ത്പോയി ഇസ്ലാംമതം സ്വീകരിച്ചു എന്നത് കേവല ഐതിഹ്യമാണെന്നും അടിസ്ഥാന രഹിതമാണെന്നും പത്മനാഭന്‍ അടക്കമുള്ള പല ചരിത്രകാരന്മാരും
അഭിപ്രായപ്പെടുന്നുമുണ്ട്.
മുഹമ്മദീയരും ക്രീസ്തീയരും ജൂതന്മാരുമായ എത്രയോ സഞ്ചാരികള്‍ ഇവിടെ വരികയും ഈ നാടിനെ കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും , സുലൈമാന്‍, അല്‍ബിറൂനി, അല്‍ ഇദ്രീസി, ബഞ്ചമിന്‍, റഷീദുദ്ധീന്‍, അല്‍കാവസ്നി , മാര്‍ക്കോപോളോ , അബുല്‍ ഫെദ, ഫ്രയര്‍ ഒഡോറിക്, ഫ്രയര്‍ ജോര്‍ഡനിസ്. ഇബ്നിബത്തൂത്ത, അബ്ദുല്‍ റസാക് , നിക്കോളോ കോണ്ടി തുടങ്ങിയവരാരും തന്നെ അങ്ങനെയൊരു പെരുമാള്‍ മുസ്ലീമായ കഥയെപറ്റി ഒന്നും പറയുന്നില്ലെന്നും ഇ എം എസ് നമ്പൂതിരിപ്പാട് തന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.(13)
ചുരുക്കത്തില്‍ കാലഗണന പ്രകാരവും ചരിത്രതെളിവുകളിലെ ഭിന്നാഭപ്രായങ്ങളുമെല്ലാം പരിഗണിച്ചാലും പ്രവാചകര്‍ തിരുമേനിയുടെ നൂറ്റാണ്ടില്‍ തന്നെ കേരളക്കരയില്‍ ഇസ്ലാം എത്തിച്ചേര്‍ന്നു എന്ന നിഗമനം തന്നെയാണ് പ്രബലമെന്ന് മനസിലാക്കാം.
ഇത്തരത്തില്‍ പ്രവാചകര്‍ തിരമേനിയുടെ കാലത്ത് തന്നെ മലബാറിന്‍റെ തീരമണഞ്ഞ ഇസ്ാലാമിന് അത്ഭുതകരമായ വളര്‍ച്ചയാണ് മാലബാറിലുണ്ടായത്. മലബാറില്‍ അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യദുരാചാരങ്ങളും ജാതീയ ഉച്ഛനീചത്വങ്ങളും ബ്രാഹ്മണമേധാവിത്വവുമെല്ലാം വലിയൊരളവോളം മലബാറിലെ ഇസ്ലാമിക പ്രചരണത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ദളിതരും അഥസ്ഥിതരുമായ ജനവിഭാഗങ്ങള്‍ക്ക് തങ്ങള്‍ക്ക് ഹിന്ദുമതവും ക്രിസ്തുമതവും ഉപേക്ഷിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ അവര്‍ക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യവും പരിഗണനയും അവരെ കൂടുതലായി മുഹമ്മദീയ മതത്തിലേക്ക് ആകര്‍ഷിപ്പിച്ചു. (14)
അതിലുപരി അക്കാലഘട്ടത്തിലെ ഇസ്ലാമിക പണ്ഡിതന്മാരും മുസ്ലീം നേതൃത്വവും സ്വീകരിച്ച സൗഹാര്‍ദ്ദപരമായ സമീപനങ്ങളും നിലപാടുകളും മുഹമ്മദീയ മതത്തിന് വലിയ സ്വാധീനം നേടിത്തന്നു. കേരളീയ ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന പണ്ഡിതന്മാരായിരുന്ന സൈനുദ്ദീന്‍ മഖ്ദൂമുമാരും മമ്പുറംതങ്ങളും ഉമര്‍ഖാളിയും ശാലിയാത്തിയും സയ്യിദന്മാരുമടക്കമുള്ള സമുദായത്ത് വേണ്ടതെല്ലാം വേണ്ട അളവില്‍ നല്‍കാന്‍ പ്രാപ്തരായ വലിയൊരു പണ്ഡിത നിരയെകൊണ്ടും സമ്പന്നമായിരുന്നു ആ കാലം.
പള്ളി ദര്‍സുകള്‍ കേന്ദ്രീകരിച്ച് അവര്‍ നടത്തിയ മതപഠന സംവിധാനങ്ങളാണ് പിന്നീട് ലോകശ്രദ്ധ ആകര്‍ഷിക്കുമാറ് വളര്‍ന്നു പന്തലിച്ചത് .
പരമ്പരാഗത വിളക്കത്തിരിക്കല്‍ ബിരുദത്തിനായി ശ്രീലങ്ക, സിലോണ്‍, മാലിദ്വീപ്, സുമാത്ര, ജാവ തുടങ്ങിയ വിദേശ ദേശങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികള്‍ പൊന്നാനിനിയിലേക്ക് എത്തിയിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മതവും ഭൗതികവും തത്വശാസ്ത്രവും എന്നുവേണ്ട എല്ലാ ശാസ്ത്ര ശാഖകളും ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വെളിച്ചത്തില്‍ അവിടെ പഠിപ്പിക്കപ്പെട്ടു. തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന വാണിജ്യത്തിന്‍റെ മൊത്തവ്യാപാരക്കാര്‍ അറബികളും മുസ്ലീങ്ങളുമായിരുന്നതിനാല്‍ എല്ലാം കൊണ്ടും ഉയര്‍ന്ന നിലവാരത്തിലുള്ള ജീവതിമാണ് മുസ്ലീങ്ങള്‍ നയിച്ചിരുന്നത്. ഒരു ഇസ്ലാമിക രാജ്യത്ത് മുസ്ലീം ഭരണാധികാരിക്ക് കീഴില്‍ അനുഭവിക്കാനാകാത്ത സൗകര്യങ്ങളും സംവിധാനങ്ങളും കേരളത്തിലെ മുസ്ലീങ്ങള്‍ ഇവിടെ അനുഭവിച്ചിരുന്നു. ആ
ശോഭന കാലത്ത കുറിച്ച് സൈനുദ്ധീന്‍ മഖ്ദൂം തന്‍റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. (15)
അവിടന്നിങ്ങോട്ട് ഏഴ് നൂറ്റാണ്ടുകാലത്തെ മുസ്ലീം ചരിത്രം ഉയര്‍ച്ചയുടെയും സായുധ പോരാട്ടങ്ങളുടെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെയും നീണ്ട ചരിത്രമാണ്. ആലിമുസ്ലിയാരും ,സാമൂതിരി രാജാവും , കുഞ്ഞാലി മരക്കാര്‍മാരും മുന്‍നിരയില്‍ നിന്ന് സാമ്രാജ്വത്വ ശക്തികളോട് സന്ധിയില്ലാ സമരം നടത്തിയത് ചരിത്രത്തിലെ വിസ്മരിക്കാനാകാത്ത ഏടുകളാണ്.