Saturday, August 27, 2022

ബഗ്ദാദ് കണ്ടില്ലങ്കിൽ നീ ഈ ലോകം കണ്ടില്ല.


ബഗ്ദാദ് കണ്ടില്ലങ്കിൽ നീ ഈ ലോകം കണ്ടില്ല.        നൂറ്റാണ്ടുകളോളം വൈജ്ഞാനികസാംസ്കാരിക ലോകത്തിന്റെ മേല്ക്കൂരകളായി പരില--സിച്ച ബഗ്ദാദിനെക്കുറിച്ച് അന്വര്ത്ഥമായിരുന്നു ഈ പരാമര്ശം. പക്ഷേ, ഇന്ന് ചോരയും വെടിപ്പുകയും ആര്ത്തനാദങ്ങളുമായി പൂര്വ പ്രതാപത്തിന്റെ നിഴല്ച്ചിത്രം പോലുമല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു ഈ നഗരം.ഇറാഖ് എന്നാല് നീണ്ടു കിടക്കുന്ന നദീതീരമെന്നും നദിയെ ചുറ്റിനില്ക്കുന്ന മേച്ചില് പുറമെന്നുമാണ് അര്ഥം. യൂറോപ്പില് മെസപ്പൊട്ടോമിയ പോലെ ടൈഗ്രീസിന്റെയും യൂഫ്രട്ടീസിന്റെയും തീരത്തുള്ള ഫലഭൂയിഷ്ടമായ പ്രദേശത്തെ സൂചിപ്പിക്കാന് എട്ടാം നൂറ്റാണ്ട് മുതല് അറബ് ഭൂമിശാസ്ത്രജ്ഞന്മാര് ഉപയോഗിച്ചിരുന്ന പദമാണ് 'ഇറാഖ്' എന്നത്. അബ്ബാസീ ഖലീഫമാരുടെ കാലത്ത് ദീര്ഘനാള് അറബ് ലോകത്തിന്റെ സിരാകേന്ദ്രമായി വര്ത്തിച്ചിരുന്ന 'ബഗ്ദാദ്' യൂറോപ്പില് ജ്ഞാനോദയത്തിന്ന് തിരിനാമ്പ് കൊളുത്തിയ അറേബ്യന് ശാസ്ത്ര വിജ്ഞാനങ്ങളുടെ തലസ്ഥാനമായിട്ടാണ് പാശ്ചാത്യ ലോകത്ത് അറിയപ്പെടുന്നത്..കൈറോ കഴിഞ്ഞാല് അറബ് ലോകത്തെയും തെഹ്റാന് കഴിഞ്ഞാല് പശ്ചിമേഷ്യയിലെയും രണ്ടാമത്ത വലിയ നഗരമായ ബഗ്ദാദ് ചരിത്രത്തിലുടനീളം ലോക വന് ശക്തികളുടെ ലക്ഷ്യമായിട്ടുണ്ട്. ഫാത്തിമികളും മംഗോളികളും ഉസ്മാനികളും ബ്രിട്ടനും ഏറ്റവും ഒടുവില് അമേരിക്കയും ബഗ്ദാദ് അക്രമിക്കുകയും നഗരം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബഗ്ദാദ് കണ്ട ഏറ്റവും ഭീകരമായ അക്രമണം 1258 ലെ മംഗോളിയരുടെ അക്രമണമായിരുന്നു. അന്നത്തെ ഖലീഫയെ അടക്കം നിരവധി നഗരവാസികളെ കൂട്ടക്കൊല നടത്തിയ മംഗോളിയര് ബഗ്ദാദില് ചരിത്രത്തില് സമാനതകളില്ലാത്ത ക്രൂരതകളാണ് ചെയ്തുകൂട്ടിയത്. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശവും അവരുടെ അക്രമണത്തില് കത്തിച്ചാമ്പലായിരുന്നു. ബഗ്ദാദിലെ യൂണിവേഴ്സിറ്റികളും ലൈബ്രറികളും അഗ്നിക്കിരയാക്കിയ മംഗോളിയര് പുസ്തകാലയങ്ങളിലെയും ലൈബ്രറികളിലെയും പുസ്തകങ്ങള് ടൈഗ്രീസ് നദിയിലൊതുക്കി. പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും മറ്റു സിവിലിയന്മാരും മംഗോളിയരുടെ കൂട്ടക്കൊലക്കിരയായി. നിരവധി പേര് നാടുവിട്ടു. . എ.ഡി 762 ല് അബൂ ജഅ്ഫര് അല് മന്സൂറാണ് ബഗ്ദാദ് നഗരം നിര്മ്മിച്ചത്. അബ്ബാസി ഖിലാഫത്തിന്റെ തലസ്ഥാനമായി മാറിയ ബഗ്ദാദ് പിന്നീട് ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ ആസ്ഥാനമായിത്തീരുകയും ചെയ്തു. കച്ചവടത്തിന്റെയും ശാസ്ത്രീയ പഠനങ്ങളുടെ ബൗദ്ധിക ചിന്തയുടെയും ആസ്ഥാനമായി ഇസ്ലാമിക ലോകത്ത് ബഗ്ദാദ് തല ഉയര്ത്തിപ്പിടിച്ചു നിന്നു. ചൈന, ഇന്ത്യ തുടങ്ങിയ വിദൂര ദിക്കുകളില് നിന്നുവരെ ആളുകള് വിജ്ഞാനത്തിനും കച്ചവടത്തിനും ബഗ്ദാദിലേക്ക് വന്നുകൊണ്ടിരുന്നു. അല് മുന്തസിരിയ്യ യൂണിവേഴ്സിറ്റി പോലുള്ള ലോകത്തെ പുരാതന വിജ്ഞാന കേന്ദ്രങ്ങളും ബഗ്ദാദിന്റെ ഖ്യാതി ഉയര്ത്തി. പ്രാചീന കാലത്തെ അറിവുകളെല്ലാം ശേഖരിച്ച് അറബിയിലേക്ക് തര്ജമ ചെയ്യുന്ന വിപ്ലവാത്മകമായ ഒരു സംരംഭത്തിനു കൂടി ഖലീഫ തുടക്കമിട്ടു. മുസ്ലിംഅമുസ്ലിം ബഹുഭാഷാപണ്ഡിതരെ ഇതിനായി നിയമിച്ചു. കാലാഹരണപ്പെടുമായിരുന്ന പല പൗരാണിക ഗ്രന്ഥങ്ങളും രേഖകളും ഈ ഡിപ്പാര്ട്ടുമെന്റിനു കീഴില് സംരക്ഷിക്കപ്പെടുകയുണ്ടായി. അറബിയില് നിന്ന് പിന്നീട് മിക്കതും പേര്ഷ്യന്, ടര്ക്കിഷ്, ഹീബ്രു, ലാറ്റിന് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തു. ഈ ഘട്ടത്തില് മോചനദ്രവ്യം പോലും ഗ്രന്ഥങ്ങളായിരുന്നു. ഒരിക്കല് ഏഷ്യാ മൈനറിലെ അങ്കാറ, അമോറിയ നാടുകള് ഹാറൂന് റശീദ് അധീനപ്പെടുത്തി. അവിടത്തുകാര് സന്ധിയാവശ്യപ്പെട്ടപ്പോള് നിങ്ങളുടെ കൈവശമുള്ള യവന കൈയെഴുത്തു പ്രതികള് ഏല്പിക്കണമെന്നാണ് അദ്ദേഹം നിബന്ധന വെച്ചത്. ഈ നിബന്ധ കേട്ട അവര് സന്തോഷഭരിതരായി. കാരണം, ഭീമന് തുടക മോചനദ്രവ്യമായി നല്കേണ്ടിവരുമെന്നായിരുന്നു അവര് കരുതിയിരുന്നത്. ഇതുപോലെ ബൈസന്റൈന് ചക്രവര്ത്തി മീക്കായേല് മൂന്നാമനോട് നഷ്ടപരിഹാരമായി മഅ്മൂന് ആവശ്യപ്പെട്ടത് പ്രാചീന ഗ്രന്ഥങ്ങള് ഒളിപ്പിച്ചുവെച്ച ഗ്രന്ഥപ്പുര തുറന്നുനല്കാനായിരുന്നു. കാരണം, ആ ഗ്രന്ഥപ്പുരക്ക് അവര് തീരെ പ്രാധാന്യം നല്കിയിരുന്നില്ല. അതേ സമയം ഗ്രന്ഥപ്പുര കണ്ട മഅ്മൂനിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. മുസ്ലിം ഭരണാധികാരികളുടെ പ്രീതി നേടാനും അവരുമായി സൌഹൃദം പങ്കുവെക്കാനുമായി പാശ്ചാത്യ-ക്രിസ്ത്യന് ഭരണാധികാരികള് അന്ന് വ്യാപകമായി ഉപയോഗപ്പെടുത്തിയത് പ്രാചീന ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികളായിരുന്നു. മണ്ണും കറയും പിടിച്ച ഗ്രന്ഥങ്ങള് നല്കി സ്വര്ണവും രത്നവും അവര് സ്വന്തമാക്കി. ചങ്ങാത്തം ശക്തിപ്പെടുത്താനായി ബൈസന്റൈന് ചക്രവര്ത്തി സ്പെയ്ന് ഭരണാധികാരിയായിരുന്ന അബ്ദുര്റഹ്മാന് ഗ്രന്ഥങ്ങള് നിറച്ച സഞ്ചികള് അയക്കാറുണ്ടായിരുന്നു. ഇതൊരു ലാഭക്കച്ചവടമായിക്കണ്ട ക്രൈസ്തവര് ആഗോളഗ്രന്ഥങ്ങള് ശേഖരിച്ച് നല്കി പണവും ആഭരണങ്ങളും സമ്പാദിച്ചു. അറബ്ശാസ്ത്രജ്ഞരുടെ ലൈബ്രറികളെക്കുറിച്ചറിയുമ്പോള് നാം അത്ഭുതസ്തബ്ധരാകുന്നു. ഖലീഫാ അസീസിന്റെ കൈറോയിലെ ലൈബ്രറിയില് പതിനാറു ലക്ഷം പുസ്തകങ്ങളുണ്ടായിരുന്നുവത്രെ. എ.ഡി. 891 ല് ബഗ്ദാദില് മാത്രം ആയിരം ഗ്രന്ഥപ്പുരകളുണ്ടായിരുന്നു. 400 മില്യണ് രൂപ പുസ്തകം വാങ്ങാനായി മാത്രം മദ്റസതുന്നിസാമിയ്യ വര്ഷാന്തം നീക്കിവെച്ചിരുന്നുവത്രെ.


ഹാറൂന് റശീദിന്റെ കാലത്ത് ബഗ്ദാദ് കലാ-സാംസ്കാരിക രംഗങ്ങളിലും ഏറെ തിളങ്ങി. തന്റെ കൊട്ടാരം തന്നെ അതിന്റെ കേന്ദ്രമായി ഗണിക്കപ്പെട്ടു. ഖലീഫയുടെ കീഴില് ബൈതുല്ഹിക്മയിലെ പണ്ഡിതന്മാരായിരുന്നു ഇതിനെല്ലാം നേതൃത്വം നല്കിയിരുന്നത്. വാനനിരീക്ഷണ ശാസ്ത്രവും ഇക്കാലത്ത് ഏറെ പുരോഗതി പ്രാപിച്ചുകഴിഞ്ഞിരുന്നു. ബഗ്ദാദ് കൈമാറ്റം ചെയ്ത വിജ്ഞാനീയങ്ങളാണ് ആധുനിക ശാസ്ത്രത്തിന്റെയും അതുവഴി യൂറോപ്പിന്റെയും ഉത്ഥാനത്തിന് ഹേതുകം ചൈന ,റോം, വടക്കന് ആഫ്രിക്ക, ഇന്ത്യ, ഈജിപ്ത്, ബൈസാന്റിയന്, ഗ്രീക്ക് തുടങ്ങിയ പ്രശസ്ത സംസ്കാരങ്ങളില് നിന്നെല്ലാം ഇങ്ങനെ അറിവുകള് ശേഖരിക്കുകയും പ്രസരണം നടത്തുകയുമുണ്ടായി. ഇതില് നിന്നു പകര്ത്തെടുത്താണ് പാശ്ചാത്യര് ഇന്നു കാണുന്ന ശാസ്ത്രസാങ്കേതിക രംഗങ്ങളില് മുന്നേറ്റം നടത്തിയതെന്നറിയുമ്പോഴാണ് ബഗ്ദാദിന്റെയും കോര്ദോവയുടെയുമൊക്കെ ചരിത്രപ്രാധാന്യം വെളിപ്പെടുക. അവിടെനിന്നു അറിവു പകര്ത്തിയവര് തന്നെയാണ് ഈ രണ്ടു നാഗരികതകളുടെയും നട്ടെല്ലൊടിച്ചതെന്നതാണ് വിരോധാഭാസം. അഞ്ച് ശതാബ്ദങ്ങളിലൂടെ നേടിയെടുത്ത പുരോഗതി. അബ്ബാസിയ്യ ഖിലാഫത്ത് ക്ഷയിച്ചപ്പോള് വിവിധ പാശ്ചാത്യപൗരസ്ത്യ കടന്നുകയറ്റങ്ങള്ക്ക് നഗരി രംഗവേദിയാവുകയുണ്ടായി. 1258ല് മംഗോളിയരും. 1401ല് തിമൂറും 1524 പേര്ഷ്യന് ഭരണാധികാരി സുലൈമാനും ഇവിടം കീഴടക്കി.1638ല് ഉസ്മാനിയ സാമ്രാജ്യത്തിന്റെ ഭാഗമാകുമ്പോള് അപ്രസക്തമായ ചരിത്രഭൂമിക മാത്രമായി ഇത് ചുരുങ്ങിയിരുന്നു. ഒന്നാം ലോക യുദ്ധക്കാലത്ത് ബ്രിട്ടന് പ്രദേശം കീഴടക്കുകയും 1921ല് ബഗ്ദാദ് വീണ്ടും രാജ്യ തലസ്ഥാനമാവുകയുമുണ്ടായി. 1924ല് ഉസ്മാനിയ ഖിലാഫത്ത് തകര്ന്നതോടെ രാജവാഴ്ചയുടെ നാന്ദിയായി.58ലെ ഒരട്ടിമറിയിലൂടെ രാജഭരണവും അവസാനിച്ചു. പിന്നീട് എടുത്തു പറയാവുന്നത് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഭരണഘട്ടമാണ്. 91ലെ ഗള്ഫ് യുദ്ധത്തില് അമേരിക്ക നടത്തിയ ബോംബിംഗില് വന് നാശമാണ് രാജ്യത്തിനുണ്ടായതെങ്കിലും ഉപരോധങ്ങളും മറ്റും അതിജീവിച്ച് സദ്ദാമിന്റെ കീഴില് ഇറാഖ് ഭരണസ്ഥിരത കൈവരിച്ചു. എങ്കിലും 2003ലെ സഖ്യകക്ഷി ആക്രമണം രാജ്യത്തെ മുച്ചൂടും നശിപ്പിക്കുകയും വൈദേശിക ശക്തികള് അദ്ദേഹത്തെ വധിക്കുകയുമുണ്ടായി. പാവ സര്ക്കാര് സ്ഥാപിച്ചിട്ടും ഇറാഖില് സമാധാനം തിരിച്ചുകൊണ്ടുവരാന് കഴിയാതെ അധിനിവേശക്കാര് ഇരുട്ടില് തപ്പുകയാണ്..

Wednesday, April 25, 2018

മരവിച്ച ജഡങ്ങള്‍ കൊണ്ടു നിറഞ്ഞ ഒരു ദ്വീപ്,

മരവിച്ച ജഡങ്ങള്‍ കൊണ്ടു നിറഞ്ഞ ഒരു ദ്വീപ്,                                                                        മരിച്ചു വീഴുന്നവയുടെ ശരീരാവശീഷ്ടങ്ങള്‍ ഉറച്ചു പാറ പേലെയാകുന്നു

ആഫ്രിക്കയിലെ ടാന്‍സാനിയയിലുള്ള നെട്രോണ്‍ തടാകത്തിലെ കാഴ്ചകള്‍ കണ്ടാല്‍ ആരുടെയും മനസ്സ് മരവിക്കും. കാരണം സഞ്ചാരികളെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇവിടെയുള്ളത്. മരിച്ചു മരവിച്ച പക്ഷിമൃഗാദികളുടെ ജഡങ്ങള്‍ കൊണ്ടുള്ള അനേകം ശില്‍പ്പങ്ങളായിരിക്കും നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്. നെട്രോണ്‍ തടാകത്തില്‍ ഉയര്‍ന്ന അളവില്‍ സോഡിയം ബൈകാര്‍ബണേറ്റിന്റെ സാന്നിധ്യം ഉള്ളത്തിനാല്‍ ജലത്തില്‍ ചത്തുവീഴുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങള്‍ ജീര്‍ണ്ണിക്കുകയോ കേടുപാടുകള്‍ ഏല്‍ക്കുകയോ ചെയ്യാതെ ശിലാരൂപങ്ങളായി മാറുകയാണ് ചെയ്യുന്നത്.

സോഡിയം ബൈകാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റും ചേര്‍ന്നുണ്ടാകുന്ന നെട്രോണ്‍ എന്ന സംയുക്തത്തിന്റെ പേരില്‍ തന്നെയാണ് തടാകം അറിയപ്പെടുന്നത്. 140 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ തടാകത്തിലെ താപനില ഉയരാറുണ്ട്. ചൂടു നീരുറവകളും ചെറു നദികളുമാണ് നെട്രോണ്‍ തടാകത്തിലേക്കു ജലമെത്തിക്കുന്നത്. ഫൊട്ടോഗ്രാഫറായ നിക്ക് ബ്രാന്‍ഡാണ് തടാകക്കരയിലെ ജഡരൂപങ്ങള്‍ പകര്‍ത്തിയത്. പക്ഷിമൃഗാദികള്‍ക്ക് ജീവഹാനി സംഭവിക്കത്തക്ക വിധം ലവണത്വം നിറഞ്ഞതാണ് തടാകത്തിലെ ജലം.

ജലോപരിതലത്തിലെ പ്രതിബിംബങ്ങള്‍ കണ്ട് ഇവിടെ ചേക്കേറാനെത്തുന്ന പക്ഷികളും മറ്റും ഇത്തരത്തില്‍ ചത്തൊടുങ്ങുകയാണു പതിവ്. അവയുടെ ശവശരീരങ്ങളാകട്ടെ ഉറഞ്ഞു ശില പോലെ ദൃഢമായ രൂപങ്ങളില്‍ തീരത്തടിയുകയും ചെയ്യും. ഇവയുടെ ശരീരത്തിലെ തൂവലുകളും ചെറുരോമങ്ങളും പോലും നഷ്ടപ്പെടാതെ അതേ രൂപത്തില്‍ തന്നെ ഉറഞ്ഞു പോകും. വേനല്‍ക്കാലത്ത് തടാകത്തിലുണ്ടാകുന്ന ചെറു ദ്വീപുകളില്‍ ഫ്‌ലമിങോ പക്ഷികള്‍ പ്രജനനത്തിനായി കൂടുകള്‍ ഒരുക്കാറുണ്ടെന്നതൊഴിച്ചാല്‍ മറ്റു ജീവജാലങ്ങളൊന്നും നെട്രോണ്‍ നദിയെ ഒന്നിനും ആശ്രയിക്കാറില്ല.

Monday, April 23, 2018

ഇങ്ങനേയും ചിലര്‍ ലോകത്തുണ്ടായിരുന്നു!

ഇങ്ങനേയും ചിലര്‍ ലോകത്തുണ്ടായിരുന്നു! 

ഫ്രിക്കന്‍മാരുടെ പിറവി ക്യൂബയില്‍ നിന്നാണെന്ന് ചരിത്രം പറയുന്നു സ്വന്തം ശരീരത്തില്‍ വിവിധതരത്തിലുള്ള ഫാഷനുകള്‍ കാണിച്ച് വൈരുദ്ധ്യം തീര്‍ക്കുന്നവരാണ് ഫ്രീക്കന്മാര്‍. എയ്ഡ്സ് രോഗികളുടെ രക്തം എടുത്ത് സ്വയം ശരീരത്തിലേക്ക് നേരിട്ട് കുത്തിവയ്ച്ച് രോഗികളായി നടന്ന ക്യൂബയിലേ ലോസ് ഫ്രീക്കീസ് എന്ന മനുഷ്യരുടെ ചരിത്രം ആരെയും വിസമയിപ്പിക്കും. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ആളുകള്‍ ഏറ്റവും ഭയക്കുന്ന അസുഖങ്ങളിലൊന്നാണ് എയ്ഡ്‌സ്. ആളുകളില്‍ ഇത്രയധികം ഭയവും അപമാനവും ജനിപ്പിക്കുന്ന ഒരു അസുഖം ഇല്ലെന്ന് തന്നെ വേണം കരുതാന്‍. കൃത്യമായ ചികിത്സ ഈ അസുഖത്തിനില്ല എന്നത് തന്നെയാണ് പ്രധാന കാരണം. എന്നാല്‍ സ്വയം എച്ച്‌ഐവി വൈറസ് കുത്തി വച്ചിരുന്ന ഒരു വിഭാഗം ലോകത്ത് ജീവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നാം. ഇവിടെങ്ങുമല്ല അത്തരത്തിലുള്ള വിചിത്ര മനുഷ്യര്‍ ജീവിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് ക്യൂബയില്‍ എണ്‍പതുകളില്‍ ജീവിച്ചിരുന്ന ലോസ് ഫ്രീക്കീസ് എന്ന വിഭാഗമാണ് ഇത്തരത്തില്‍ ഈ ഭീകരമായ അസുഖം സ്വയം ക്ഷണിച്ചുവരുത്തിയിരുന്നത്.
വിചിത്രമായ ഒരു വിഭാഗമാണ് ലോസ് ഫ്രീക്കികള്‍. സംഗീതത്തിനുവേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞുവച്ചിരുന്നവരാണവര്‍. സംഗീതവും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളിലുമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇന്നത്തെ ഫ്രീക്കന്മാരേപ്പോലെ തന്നെ ടാറ്റൂ, ലോഹക്കഷണങ്ങള്‍ തുടങ്ങിയവ ദേഹത്തും മുഖത്തും തുളച്ച് ഇട്ടിട്ടുണ്ടാവും. ഫ്രീക്കികളെ സാധാരണക്കാരാരും അടുപ്പിച്ചിരുന്നില്ല. കുടുംബക്കാര്‍ പോലും വീട്ടില്‍ കയറ്റിയിരുന്നില്ല. ഇന്നത്തേപോലെ തന്നെ സമൂഹം വെറുപ്പോടെ കണ്ടിരുന്ന ഒരു വിഭാഗം. ഫിദല്‍ കാസ്‌ട്രോയുടെ ഭരണകാലമായിരുന്നു അത്. ഇംഗ്ലീഷിനോടും അമേരിക്കന്‍ യൂറോപ്പ് സമൂഹങ്ങളോടും വെറുപ്പ് പുലര്‍ത്തിയിരുന്ന സമയം. ഫ്രീക്കികള്‍ തങ്ങളുടെ പാട്ടുകള്‍ ഇംഗ്ലീഷില്‍ എഴുതുകയും പാടുകയും ചെയ്ത് ഭരണകൂടത്തിന്റെ കണ്ണിലെ കരടാവുകയും ചെയ്തു. ഹെവി മെറ്റല്‍ മ്യൂസിക് ആണ് ഇവരുടേത്. പലപ്പോഴും ഇവര്‍ പോലീസിന്റെ പിടിയിലകപ്പെട്ടു. ക്രൂര മര്‍ദ്ദനത്തിന് വിധേയരാക്കി, കൂടാതെ അതികഠിനമായ പല ജോലികളും ചെയ്യിച്ചു. രാജ്യദ്രോഹികള്‍ എന്ന നിലയിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്. അവര്‍ അങ്ങനെയായിരുന്നില്ല എന്നതാണ് സത്യം.
ഈ സമയത്താണ് എയ്ഡ്‌സ് എന്ന മാഹാരോഗത്തിന്റെ കടന്നുവരവ്. കര്‍ശനവും അതിവിദഗ്ധവുമായ പല പ്രതിരോധ നടപടികളും ഭരണകൂടം സ്വീകരിച്ചു. അതിലൊന്നായിരുന്നു എയ്ഡ്‌സ് രോഗികള്‍ക്കായുള്ള പ്രത്യേക ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍. ഭക്ഷണവും മരുന്നുകളും സൗജന്യമായി നല്‍കി എച്‌ഐവി ബാധിതരെ ശുശ്രൂഷിച്ചു. ഇത് കണ്ടപ്പോള്‍ ഫ്രീക്കികളുടെ തലയില്‍ ഒരാശയം ഉദിച്ചു. സ്വയം എയിഡ്‌സ് രോഗികള്‍ ആവുക. അങ്ങനെയായല്‍ ശിക്ഷകളോ പീഡനങ്ങളോ ഇല്ലാതെ സ്വതന്ത്രമായി ജീവിക്കാം. ഇതിനായി രോഗമുള്ള സുഹൃത്തുക്കളുടെ രക്തമെടുത്ത് സ്വയം കുത്തി വച്ചു. എന്നിട്ട് എയ്ഡ്‌സ് രോഗീപരിപാലന കേന്ദ്രങ്ങളില്‍ പ്രവേശനം നേടി. സ്വന്തം സംഗീതവും മറ്റുമായി ശിക്ഷകളോ പീഡനങ്ങേളോ ഇല്ലാത്ത ആ ലോകത്ത് സ്വതന്ത്രരായി ജീവിച്ച് തുടങ്ങി.
രോഗത്തേക്കാള്‍ അവര്‍ വില നല്‍കിയത് സ്വാതന്ത്ര്യത്തിനായിരുന്നു എന്നത് ഇതിലൂടെ വ്യക്തം. സ്വാതന്ത്രം മാത്രമായിരുന്നില്ല ഈ സാഹസത്തിന് പിന്നിലുള്ള അവരുടെ ലക്ഷ്യം. ഇത്തരം കേന്ദ്രങ്ങളില്‍ ലഭ്യമായിരുന്ന മികച്ച ഭക്ഷണവും എയര്‍ കണ്ടീഷനിംഗ് പോലുള്ള സുഖസൗകര്യങ്ങളും അവരെ ഇതിലേയ്ക്ക് നയിച്ചിരുന്ന ഘടകങ്ങളായുരുന്നു. ആത്മഹത്യയ്ക്ക് സമാനമായിരുന്നു ഇത്. എങ്കിലും, നൂറു കണക്കിന് ഫ്രീക്കികള്‍ ഇത്തരത്തില്‍ സ്വയം രോഗം തിരഞ്ഞെടുത്ത് ഭരണകൂടത്തിന്റെയും പോലീസിന്റെയും ശിക്ഷയില്ലാത്ത ഈ ലോകത്ത് സ്വതന്ത്രരായി ജീവിച്ച് മരിച്ചു. കാലം കടന്നപ്പോള്‍ ഫ്രീക്കികള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഇഷ്ടമുള്ള വേഷ വിധാനത്തിനും ഇഷ്ടമുള്ള പാട്ടുകള്‍ പാടാനും അവര്‍ക്ക് കഴിയുന്ന അവസ്ഥയായി. ശുശ്രൂഷാ കേന്ദ്രങ്ങള്‍ ഒന്നിനുപുറകേ ഒന്നായി അടച്ചുപൂട്ടുകയും ചെയ്തു.

Sunday, April 22, 2018

വിഡ്ഢികളാക്കിയ ചിത്രം


രണ്ട് കോടിയില്‍പരം ആളുകളെ വിഡ്ഢികളാക്കിയ ചിത്രം;
 

 വെള്ളം തേടിയുള്ള യാത്രയില്‍ ക്ഷീണിച്ചവശനായ സിംഹക്കുട്ടിയെ തുമ്പിക്കൈയില്‍ ഇരുത്തി നടന്നുനീങ്ങുന്ന ആഫ്രിക്കന്‍ ആന. സമീപത്ത് സിംഹക്കുട്ടിയുടെ അമ്മയും. ഇവര്‍ മൂവരും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചശേഷമാണ് നീര്‍ച്ചാല്‍ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയോദ്യാനത്തില്‍നിന്ന് എന്റെ സുഹൃത്തുക്കളായ വനപാലകരാണ് ഈ അത്യാപൂര്‍വ ചിത്രം കാമറയില്‍ പകര്‍ത്തിയത്”- ഫ്രാന്‍സ്വാ ലോട്ടറിംഗ് എന്ന നമീബിയന്‍ സ്വദേശി ഫേസ്ബുക്കില്‍ ഈ കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രമാണിത്.
ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം വൈറലായി. ഒരു ലക്ഷത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്തു. ലോകത്തിന്റെ പല കോണുകളില്‍നിന്നുമുള്ള പ്രമുഖര്‍ ചിത്രത്തിനു കമന്റും പാസാക്കി. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നു. മൃഗങ്ങളുടെ സഹജീവികളോടുള്ള സ്‌നേഹം മനുഷ്യര്‍ കണ്ടുപഠിക്കണമെന്നുള്ള ആശയം ചിലര്‍ പങ്കുവച്ചു. ചിത്രത്തിന്റെ ആധികാരികത ചോദ്യംചെയ്തവരും വിരളമല്ല.
കഥകളില്‍ ആനയും സിംഹവും സുഹൃത്തുക്കളായേക്കാം. എന്നാല്‍, വനത്തില്‍ ഇതിന് ഒരു സാധ്യതയുമില്ല. പ്രത്യേകിച്ച് ഒരു സിംഹക്കുട്ടിയെ എന്നല്ല, മറ്റൊരു ഇനത്തില്‍പ്പെട്ട മൃഗങ്ങളെയും ആനകള്‍ ഇതുപോലെ എടുത്തുകൊണ്ടു നടക്കില്ല. ചിത്രം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ചിലര്‍ വാദിച്ചു. ഇതിനു പിന്നാലെ നിരവധി വാദപ്രതിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ നടന്നു.
എന്നാല്‍, ആരും ശ്രദ്ധിക്കാത്ത ഒന്നുണ്ടായിരുന്നു. ഫ്രാന്‍സ്വാ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്ത തീയതി, ഏപ്രില്‍ ഒന്ന്. അന്നു വൈകുന്നേരത്തോടെ അദ്ദേഹം ചിത്രം പിന്‍വലിക്കുകയും മറ്റൊരു കുറിപ്പ് പോസ്റ്റ് എഡിറ്റ് ചെയ്ത് ഇങ്ങനെ എഴുതി: എന്റെ ചിത്രം ഷെയര്‍ ചെയ്തവര്‍ക്കും കമന്റ് ചെയ്തവര്‍ക്കും നന്ദി. ഇത് ഒരു യഥാര്‍ഥ ചിത്രമല്ല. ഫോട്ടോഷോപ് വഴി സൃഷ്ടിച്ചതാണ്. ഇന്ന് ഏപ്രില്‍ ഒന്നാണ്. എല്ലാവര്‍ക്കും ഏപ്രില്‍ ഫൂള്‍ ആശംസകള്‍.
സംഗതി ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ചിത്രം പിന്‍വലിച്ചെങ്കിലും ലോകമെമ്പാടുമുള്ളവര്‍ ചര്‍ച്ച അവസാനിപ്പിച്ചില്ല. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി രണ്ടു കോടിയില്‍പരം പേരെ വിഡ്ഢികളാക്കാന്‍ ഫ്രാന്‍സ്വായ്ക്കു കഴിഞ്ഞെന്ന് ബിസിനസ് ഇന്‍സൈഡര്‍ സൗത്ത് ആഫ്രിക്ക റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ ദക്ഷിണാഫ്രിക്ക, നൈജീരിയ, കെനിയ എന്നീ രാജ്യങ്ങളില്‍ വൈറലായ ചിത്രം പിന്നീട് അമേരിക്ക, കാനഡ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. യുകെ പത്രമായ ദ ടെലിഗ്രാഫ്, മൈക്രോസോഫ്റ്റിന്റെ ന്യൂസ് പ്ലാറ്റ്‌ഫോമായ എംഎസ്എന്‍ തുടങ്ങിയ മീഡിയകള്‍ ഇത് യഥാര്‍ഥ ചിത്രമാണെന്നു കരുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഒരു മാധ്യമത്തിനും ഇത്തരത്തില്‍ അബദ്ധം പിണഞ്ഞു.

Sunday, November 19, 2017

പത്മാവതിയും മാലിക് മുഹമ്മദ് ജയാസിയും.

പത്മാവതിയും മാലിക് മുഹമ്മദ് ജയാസിയും.-----
ഹിന്ദിയുടെ ഒരു ഉപ ഭാഷയായ അവാധി.ഉത്തർ പ്രദേശിന്റെ മദ്ധ്യഭാഗത്തുള്ള ഒരു പ്രദേശമായ അവധിൽ സംസാരിക്കപ്പെടുന്ന ഭാഷയായ അവധി. ഹിന്ദിയുടെ പൂർവീ വിഭാഗത്തിൽപ്പെടുന്ന ഒരു ഉപഭാഷയാണിത്.ഉത്തർ പ്രദേശിലെ അവധ് ,ലോവർ ദൊവാബ് മേഖലകൾ, മധ്യ പ്രദേശ്, ബീഹാർ ദില്ലി സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ, നേപാളിലെ ലുംബിനി, രാപ്തി, ഭേരി എന്നീ പ്രദേശങ്ങളിൽ അവധി സംസാരിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷകളിൽ 29-ആം സ്ഥാനമാണ് ഈ ഭാഷക്കുള്ളത്.അവാധി ഭാഷയിലെഴുതിയിരുന്ന ഒരു ഇന്ത്യൻ കവിയായിരുന്നു.മാലിക് മുഹമ്മദ് ജയാസി. ഇന്നത്തെ ഉത്തർപ്രദേശിൽ, മദ്ധ്യകാല ഇന്ത്യയിലെ ഒരു പ്രധാന സൂഫി കേന്ദ്രമായിരുന്ന ജയാസിയുമായി

ബന്ധമുള്ളയാളായിരുന്നു ഇദ്ദേഹം എന്നാണ്. എന്നിരുന്നാലും അദ്ദേഹം ജയാസിൽ ജനിച്ചയാളാണോ അതോ മതവിദ്യാഭ്യാസത്തിനായി കുടിയേറിയതാണോയെന്ന കാര്യത്തിലും തർക്കം നിലനിൽക്കുന്നു.ഇതിഹാസ കഥകൾ ജയാസിയുടെ ജീവിതത്തെ ഇങ്ങനെ വിവരിക്കുന്നു : അദ്ദേഹത്തിന്റെ ചെറുപ്പത്തിൽത്തന്നെ പിതാവിനെ നഷ്ടപ്പെടുകയും കുറച്ചു വർഷങ്ങൾക്കു ശേഷം മാതാവിനെയും നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന് 7 കുട്ടികളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു കണ്ണിന് അന്ധയുണ്ടായിരുന്നു. മുഖം വസൂരി ബാധിച്ചു വികൃതമാകുകയും ചെയ്തിരുന്നു. പോസ്റ്റി-നാമാ എന്ന ഒരു കൃതിയിൽ വിവരിക്കുന്നതു പ്രകാരം ഒരുപിർ (സൂഫി നേതാവ്) നെ അദ്ദേഹം പരിഹസിക്കുന്നതുവരെ ഒരു ലളിതജീവിതമാണ് നയിച്ചിരുന്നത്. ഒരു ശിക്ഷാരീതി എന്ന നിലയിൽ, അദ്ദേഹത്തിന്റെ വീടിന്റെ മേൽക്കൂര തകർന്നുവീഴുകയും, ഏഴ് മക്കളിൽ എല്ലാവരും മരണമടയുകയും ചെയ്തു. അനന്തരകാലം അദ്ദേഹം ജയാസിയിൽ ഒരു മതപരമായി ജീവിതം നയിച്ചുപോന്നു. ജയാസി 1529-30ൽ ആഖിരി കലാം എന്ന കൃതി രചിച്ചത് ബാബറിന്റെ ഭരണകാലത്തായിരുന്നു. 1540-41ൽ അദ്ദേഹം പത്മാവതി രചിച്ചു.പത്മാവതിയിൽനിന്നുള്ള കവിതാ ശകലങ്ങൾ ഒരു ഭിഷു ഉരുവിടുന്നതു ശ്രവിച്ച അമേത്തിയിലെ രാജാ റാംസിങ് ജയാസിയെ തന്റെ രാജസദസിലേയ്ക്കു ക്ഷണിച്ചവെന്ന് ചില കഥകൾ പറയുന്നു. ജയാസെയുടെ അനുഗ്രഹം കാരണം രാജാവിനു രണ്ട് മക്കൾ ജനിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. തന്റെ ജീവിതത്തിന്റെ പിന്നീടുള്ള വർഷങ്ങൾ അമേത്തിക്കടുത്തുള്ള വനത്തിൽ അദ്ദേഹം ചെലവഴിച്ചു. അവിടെ അദ്ദേഹം പലപ്പോഴും ഒരു കടുവയിലേക്ക് രൂപമാറ്റം നടത്താറുണ്ടായിരുന്നുവെന്ന് ഐതിഹ്യം. ഒരു ദിവസം, അദ്ദേഹം ഒരു കടുവയുടെ രൂപം പ്രാപിച്ചു ചുറ്റിത്തിരിയുന്ന സമയത്ത്, രാജാവിന്റെ വേട്ടക്കാർ അദ്ദേഹത്തെ കൊന്നു. അദ്ദേഹത്തിന്റെ സ്മാരകത്തിൽ ഒരു വിളക്കു തെളിക്കാനും ഖുറാൻ പാരായണം ചെയ്യാനും അക്കാലത്ത് രാജാവ് കല്പിച്ചിരുന്നു.

1542 ൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ ശവകുടീരം അമേഥിക്കടുത്ത് രാം നഗറിനു 3 കിലോമീറ്റർ വടക്കായുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്നു. “ജയ്സി സ്മാരക്” ഇന്നത്തെ ജയ്സി പട്ടണത്തിലാണുള്ളത്. റാണി പത്മിനി അഥവാ പത്മാവതി, പതിമൂന്ന്-പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കുന്ന ഒരു ഐതിഹാസിക ഇന്ത്യൻ രാജ്ഞിയാണ്. മാലിക് മുഹമ്മദ് ജയാസി എന്ന സൂഫി കവി എഴുതിയ പത്മവത് എന്ന ഇതിഹാസ കാവ്യമാണ് ഈ രാജ്ഞിയെക്കുറിച്ചു പരാമർശിക്കുന്ന ഏറ്റവും പുരാതനമായ സ്രോതസ്സ്. ഭ്രമാത്മകതയുടെ ശകലങ്ങൾഉൾക്കൊള്ളുന്ന ഈ കാവ്യം അവരുടെ കഥയാണ്. പത്മാവതി ശ്രീലങ്കയിൽ സിൻഹളരാജ്യത്തെ അസാമാന്യ സൌന്ദര്യമുള്ള രാജകുമാരിയായിരുന്നു. ചിത്തോറിലെ രജപുത്ര ഭരണാധികാരിയായിരുന്ന രത്തൻസെൻ, രാജകുമാരിയുടെ അസാമാന്യ സൌന്ദര്യത്തെക്കുറിച്ച് ഹീരാമൻ എന്ന് പേരുള്ള ഒരു സംസാരിക്കുന്ന തത്തയിൽ നിന്ന് മനസിലാക്കുന്നു. ഒരു അതിസാഹസിക അന്വേഷണ യാത്രയുടെ അന്ത്യത്തിൽ അദ്ദേഹം അവളെ വിവാഹം കഴിക്കുകയും ചിറ്റൂരിലേക്ക് കൊണ്ടുവരികയും ചെയ്തു. റാണിയുടെ സൌന്ദര്യത്തെക്കുറിച്ചു ദില്ലി സുൽത്താനായ അലാവുദ്ദീൻ ഖിൽജി കേട്ടറിയുകയും അവരെ നേടുന്നതിനായി ചിത്തോർ ആക്രമിക്കുകയും ചെയ്തു. അതേസമയം, പത്മാവതിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച കുംഭൽനെറിലെ രാജാവായ ദേവപാലുമായുണ്ടായ പോരാട്ടത്തിൽ രത്തൻ സെൻകൊല്ലപ്പെട്ടു. അലാവുദ്ദീൻ ഖിൽജിക്ക് ചിത്തോർ കോട്ട പിടിച്ചെടുക്കാനാവുന്നതിന് തൊട്ടുമുമ്പ് പത്മാവതിയും കൂട്ടരും അവരുടെ ബഹുമാനത്തെ സംരക്ഷിക്കുന്നതിനായി ആത്മയാഗം നടത്തി. കാലാനുഗതമായി വന്ന നിരവധി കൃതികളിലെ കഥാപാത്രമായ പത്മാവതിയെ, ഒരു ആക്രമണകാരിയോട് തൻറെ അഭിമാനത്തെ പ്രതിരോധിച്ച ഒരു ഹിന്ദു രജപുത്ര രാജ്ഞിയായി വിശേഷിപ്പിക്കപ്പെടുന്നു. വർഷങ്ങൾ കടന്നു പോകവേ, ചരിത്രപ്രാധാന്യമുള്ള ഒരു കഥാപാത്രമായി അവർ മാറുകയും പല നോവലുകളിലും നാടകങ്ങളിലും ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. എ.ഡി 1303 ലെ അലാവുദ്ദീൻ ഖൽജിയുടെ ചിത്തോർ കോട്ടയുടെ അടക്കമുള്ള ഉപരോധം ചരിത്രപ്രാധാന്യമുള്ളതായിരുന്നു.ഖിൽജിയുടെ ചിത്തോർ ആക്രമണം നടന്നു ഇരുനൂറ്റി മുപ്പത്തിയേഴു വര്ഷം കഴിഞ്ഞാണ് മുഹമ്മദ് ജയാസി പത്മാവത് എഴുതിയത്. പത്മാവതിയുടെ ഇതിഹാസത്തിന് ചരിത്രപരമായ ആധികാരികതയില്ല എന്നതു മുൻനിറുത്തി ആധുനിക ചരിത്രകാരന്മാർ ഈ കഥാപാത്രത്തിൻറെ നിലനിൽപ്പു ചോദ്യം ചെയ്യുന്നു.എന്ന് കൂടി ചേർത്ത് വായിക്കണം.ഖില്‍ജി ചിത്തോറിലെ റാണയെ പരാജയപ്പെടുത്തുന്നത് 1303-ലും മരിക്കുന്നത് 1316-ലുമാണ്. എന്നാല്‍ ആ സമയത്തൊന്നും പത്മിനിയെന്നോ പത്മാവതി എന്നോ. അലാവുദ്ദീൻ ഖൽജിയുടെ ചിത്തോർ ആക്രമണത്തെക്കുറിച്ചു വിശേഷിപ്പിക്കുന്ന മുൻകാല വിവരണങ്ങളിൽ ഈ രജപുത്ര രാജ്ഞിയെക്കുറിച്ച് പരാമർശിക്കുന്നില്ല . 16-ഉം 19-ഉം നൂറ്റാണ്ടുകൾക്കിടയിൽ, മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവത് എന്ന കാവ്യത്തിന് ഉപോൽബലകമായോ ഭാഷാന്തരമായോ ഏറ്റവും കുറഞ്ഞത് 12 പേർഷ്യൻ, ഉർദു കൃതികൾ സൃഷ്ടിക്കപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ കൂടുതൽ ഉർദു ഭാഷാന്തരങ്ങളും ജയാസിയുടെ പ്രണയകാവ്യത്തിൻറെ പാരമ്പര്യമാണ് പിന്തുടർന്നത്. 16-ഉം 18-ഉം നൂറ്റാണ്ടുകൾക്കിടയിൽ, ഇന്നത്തെ രാജസ്ഥാനിൽ രജപുത്ര പ്രമുഖരുടെ പിന്തുണയോടെ പത്മവതിയുടെ കൂടുതൽ രജപുത്ര പതിപ്പുകൾ രചിക്കപ്പെട്ടു. ജയാസിയുടെ കാവ്യത്തിലെ പ്രണയാഭ്യർത്ഥന, വിവാഹം എന്നീ പ്രമേയങ്ങളിൽനിന്നു വ്യത്യസ്തമായി, രജപുത്ര പതിപ്പുകൾ തങ്ങളുടെ ഭരണാധികാരിയെ അലാവുദ്ദീൻ ഖൽജിക്കെതിരെ പ്രതിരോധിക്കുന്നതിലുള്ള അഭിമാനത്തെ ഊന്നിപ്പറയുന്ന രീതിയിലുള്ളതായിരുന്നു. 1829-32 കാലഘട്ടത്തിൽ ജെയിംസ് ടോഡ് തൻറെ 'അന്നൽസ് ആൻറ് ആൻറിക്വിറ്റിസ് ഓഫ് രാജസ്ഥാൻ' എന്ന കൃതിയിൽ ഈ ഇതിഹാസത്തിന്റെ കൊളോണിയൽ പുനർവ്യാഖ്യാനം കൂടി ഉൾപ്പെടുത്തി. രജപുത്ര പ്രമുഖരുടെ എഴുത്തുകാരായി ജോലി ചെയ്തിരുന്നവരുടെ വാക്കാലുള്ളതും പ്രമാണീകരിച്ചതുമായ പാരമ്പര്യത്തിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ രചന. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജെയിംസ് ടോഡിൻറെ രചന, ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ കൽക്കത്തയിൽ എത്തിയപ്പോൾ ഇതിനെ അവലംബിച്ച് നിരവധി ബംഗാളി പതിപ്പുകൾ സൃഷ്ടിക്കപ്പെട്ടു. ഈ ബംഗാളി ആഖ്യാനങ്ങളിൽ പത്മാവതിയെ, മുസ്ലിം ആക്രമണകാരിക്കെതിരെ തൻറെ അഭിമാനം സംരക്ഷിക്കുവാൻ ആത്മാഹൂതി ചെയ്ത ധീരയായ രജപുത്ര രാജ്ഞിയായി ചിത്രീകരിക്കുന്നു.(കടപ്പാടുകൾ )

Thursday, November 9, 2017

ഒരു രാജപരമ്പരയുടെ അവസാന കണ്ണിയും ഓർമയായി.

ഒരു രാജപരമ്പരയുടെ അവസാന കണ്ണിയും ഓർമയായി.
 ഒരു കാലത്ത് സുഖലോലുപമായ ജീവിതത്തിലും പ്രശസ്തിയുടെ യും അത്യുന്നതിയില്‍ വിരാജിച്ചിരുന്ന അവധ് നവാബായിരുന്ന വാജിദ് അലി ഷായുടെ. അവസാന കണ്ണി. 58കാരനായ അലി റാസക്ക് ദാരുണഅന്ത്യം. 1970 കളിലാണു നവാബിന്റെ ചെറുമകള്‍ ബീഗം വിലായത്ത് മഹലും മക്കളും വാര്ത്ത യില്‍ ഇടംപിടിക്കുന്നത്. മഹലും മക്കളായ സക്കീനയും റാസയും തങ്ങള്ക്കു കൊട്ടാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ഒന്നാം ക്ലാസ് വിശ്രമമുറിയിൽ ഇരിപ്പുറപ്പിച്ചതോടെയാണ് ഒൗദ് നവാബിന്റെ് പിൻഗാമികളുടെ കഷ്ടപ്പാടുകൾ ലോകമറിയുന്നത്. തുടർന്ന് വിഷയത്തിൽ ഇടപെട്ട അധികാരികൾ ലക്നോവിൽ ഒരു വീട് തരപ്പെടുത്തി കൊടുത്തു. എന്നാൽ, കൊട്ടാരത്തിൽ കഴിഞ്ഞിരുന്ന അവർ അലിഗഞ്ചിലെ വീട്ടിലേക്ക് പോകാനോ ഡൽഹിയിലെ ഫ്ലാറ്റിൽ താമസിക്കാനോ സമ്മതിച്ചിരുന്നില്ല. ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ മടക്കിവേണമെന്നായിരുന്നു ആവശ്യം. ലഖ്നൗവില്‍ വസതി നല്കാലമെന്നായിരുന്നു സര്ക്കാേര്‍ വാഗ്ദാനം. 1977 ജൂലൈ 18 ന് ഇതു സംബന്ധിച്ച് ഉത്തരവുമിറങ്ങി. എന്നാല്‍, ഡല്ഹിംയില്‍ തന്നെ കൊട്ടാരം വേണമെന്ന വാദത്തില്‍ രാജകുടുംബം ഉറച്ചുനിന്നു. തങ്ങളെ ബലം പ്രയോഗിച്ചു റെയില്വേെ സ്റ്റേഷനില്നി്ന്നു നീക്കിയാല്‍ ജീവനൊടുക്കുമെന്നുപോലും മഹല്‍ മുന്നറിയിപ്പ്നൽകി 

 അവസാനം 14ാം നൂറ്റാണ്ടിൽ സുൽത്താൻ ഫിറോസ് ഷാ തുഗ്ലക് നായാട്ട് നടത്താൻ എത്തുമ്പോൾ താമസിക്കാനായി നിർമിച്ച മാൽച മഹൽ വസതിയിലേക്ക് മാറാന്‍ രാജകുടുംബം തയാറായി. പരിചാരകരും പട്ടികളുമൊക്കെയായി ആഘോഷത്തോടെയായിരുന്നു യാത്ര. വീണ്ടും മഹലും മക്കളും വാര്ത്തയകളില്നിയന്ന് അപ്രത്യക്ഷമായി. അയല്ക്കാ രില്നിംന്നും മാധ്യമങ്ങളില്നികന്നും അകന്നായിരുന്നു പിന്നീട് അവരുടെ ജീവിതം. വീടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ മഹല്‍ പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അവസാനം, 1993 സെപ്റ്റംബര്‍ 10 ന് അവര്‍ ജീവനൊടുക്കി. രത്നങ്ങള്‍ പാലില്‍ ചേര്ത്തു കുടിച്ചായിരുന്നു ജീവനൊടുക്കിയത്. ഏതാനും മാസങ്ങള്ക്കുയ മുമ്പ് സക്കീനയും മരിച്ചു. അതോടെ റാസ തികച്ചും ഒറ്റപ്പെട്ടു. വൈദ്യുതിയോ വാതിലുകളോ വെള്ളമോ ഇല്ലാത്ത വീട്ടില്‍ പഴയ ആഭരണങ്ങൾ വിറ്റു കിട്ടുന്ന കാഷ്‌കൊണ്ടാണ് ആഹാരത്തിനു വഴികണ്ടെത്തിയിരുന്നത് ഇടയിക്കൊക്കെ കാടുമൂടിയ പ്രദേശത്തുകൂടെ ഇയാള്‍ തനിച്ച് നടന്നുപോകുന്നത് പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണാറുണ്ടായിരുന്നു. കുറേദിവസം ഇതും കാണാതായതോടെ നടത്തിയ അന്വേഷണത്തിസലാണ് രാജകുമാരന്റെ ദാരുണാന്ത്യത്തെ കുറിച്ച് പുറം ലോകം അറിയുന്നത്.. അവസാനം ഖഫ് ബോർഡിന്റെ മേൽനോട്ടത്തിൽ ഡൽഹി ഗേറ്റിലെ ഖബറിസ്താനിൽ അലിയുടെ ഭൗതികശരീരം കബറടക്കി. അതോടെ അവധ് രാജകുടുംബത്തിന്റെ ഒരു ദുരന്ത അധ്യായം കൂടി അവിടെ അവസാനിച്ചു. 
 ഇന്ത്യയിലെ ഒരു സംസ്ഥാനമായ ഉത്തർ പ്രദേശിന്റെ മദ്ധ്യഭാഗത്തുള്ള ഒരു പ്രദേശമാണ്‌ അവധ് വിവിധ ബ്രിട്ടീഷ് ചരിത്രഗ്രന്ഥങ്ങളിൽ ഔധ്, ഔന്ധ് തുടങ്ങിയ പേരുകളിൽ ഈ പ്രദേശം പരാമശിക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപ് ഉത്തർപ്രദേശിന്റെ പേരു തന്നെ യുണൈറ്റഡ് പ്രൊവിൻസസ് ഓഫ് ആഗ്ര ആന്റ് ഔധ് എന്നായിരുന്നു. അവധിന്റെ പരമ്പരാഗത തലസ്ഥാനം ലക്നൗ ആണ്‌. ഇന്ന് ഉത്തർ പ്രദേശിലെ ജില്ലകളായ അംബേദ്കർ നഗർ, ബറൈച്ച്, ബൽറാം‌പൂർ, ബാരാബങ്കി, ഫൈസാബാദ്, ഗൊണ്ട, ഹർദോയ്, ലഖിം‌പൂർ ഖേരി, ലക്നൗ, പ്രതാപ്ഗഢ്, റായ്ബറേലി, ശ്രാവസ്തി, സീതാപൂർ, സുൽത്താൻപൂർ, യുന്നോ എന്നിവ ഉൾക്കൊള്ളുന്ന ഭൂപ്രദേശമാണ്‌ അവധ്.പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മുഗൾ ചക്രവർത്തി അക്ബറിന്റെ കാലത്താണ്‌ ഈ പ്രദേശത്തിന്‌ ചരിത്രപ്രാധാന്യം ലഭിക്കുന്നത്. 
 1819 വരെ മുഗൾ സാമ്രാജ്യത്തിനു കീഴിൽ നവാബ് ഭരിച്ചിരുന്ന ഒരു പ്രവിശ്യയായിരുന്നു അവധ്.1772-ൽ ബുർഹാൻ ഉൾ മുൾക് സാ അദദ് ഖാനെ അവധിലെ സുബാദാറായി മുഗളർ നിയമിച്ചു. ഇദ്ദേഹം ലക്നൗക്കടുത്ത് ഫൈസാബാദ് കേന്ദ്രീകരിച്ച് ഭരണം നടത്തി. ഫലഭൂയിഷ്ടമായ ഗംഗാതടത്തേയും ഉത്തരേന്ത്യക്കും ബംഗാളിനും ഇടയിലുള്ള പ്രധാന വാണിജ്യപാതയേയും നിയന്ത്രിക്കുന്ന ഒരു സമ്പന്നമായ മേഖലയായിരുന്നു അവധ്. സുബാദാർ സ്ഥാനത്തിനു പുറമേ ദിവാനി, ഫാജുദാരി തുടങ്ങിയ ഭരണകേന്ദ്രങ്ങളുടെ കൂടി അധികാരം ബുർഹാൻ ഉൾ മുൾക് വഹിച്ചിരുന്നു. അങ്ങനെ അവധ് പ്രവിശ്യയുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ എല്ലാ ചുമതലകളും ഇദ്ദേഹത്തിന്റെ കൈയിലായിരുന്നു. മുഗൾ സാമ്രാജ്യത്തിന്റെ ശക്തിക്ഷയത്തോടെ സാദദ് ഖാൻ ഭരണനിയന്ത്രണം സ്വതന്ത്രമായി ഏറ്റെടുക്കുകയും അവധ് രാജവംശത്തിന്‌ അടിത്തറ പാകുകയും ചെയ്തു. അവധിലെ അവസാനത്തെ നവാബായിരുന്നു വാജിദ് അലി ഷാ ജീവിതകാലം: 1822 ജൂലൈ 30 – 1887 സെപ്റ്റംബർ 1). ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ദുർഭരണം ആരോപിച്ച് ദത്തപഹാരനയത്തിലെ വ്യവസ്ഥ പ്രകാരം 1856 ഫെബ്രുവരിയിൽ അവധിനെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തത്. 
 1848 മുതൽ 1856 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ബ്രിട്ടിഷ് ഗവർണർ ജനറലായിരുന്നു ഡൽഹൗസി പ്രഭു യഥാർഥ പേര് ജെയിംസ് ആൻഡ്രൂ ബ്രൗൺ റാംസെ എന്നാണ്. രണ്ടാം ബർമാ യുദ്ധത്തിൽ ബർമാ രാജാവിനെ തോൽപിച്ച് ബർമയും തുടർന്ന് സിക്കിമും ഉൾപ്പെടുത്തി സാമ്രാജ്യം വിപുലീകരിച്ചു (1852). സൈനിക സഹായ കരാറുകളിലൂടെ നാട്ടുരാജ്യങ്ങളിൽനിന്ന് ചുങ്കം പിരിക്കുകയും ചുങ്കം മുടക്കം വരുത്തുന്ന രാജ്യങ്ങളെ കമ്പനിയുടെ ഭാഗമാക്കുകയും ചെയ്യുന്ന നയം നടപ്പിലാക്കി. ഇതനുസരിച്ച്, ഹൈദരാബാദിലെ നൈസാമിന്റെ അധീനതയിലായിരുന്ന ബീറാർ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായി. ഡൽഹൗസി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് ദത്തപഹാരനയം അഥവാ ദത്തവകാശനിരോധനനയം, യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമാക്കുവാൻ ദത്തപഹാര നയത്തിലൂടെ ഡൽഹൗസി പ്രഭുവിനു കഴിഞ്ഞു.
 ദത്തപഹാരനയം അനുസരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രഭാവത്തിൻ കീഴിലായിരുന്ന ഒരു സാമന്തരാജ്യത്തിലെ ഭരണാധികാരി അയോഗ്യനാണെന്ന് തെളിയുകയാണെങ്കിലോ മരിക്കുമ്പോൾ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടർച്ചക്കാർ ഇല്ലെങ്കിലോ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയിൽ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ.രണ്ടാമത്തെ വ്യവസ്ഥ ഇന്ത്യയിലെ ഭരണാധികാരികൾക്ക് ദീർഘകാലമായി ഉണ്ടായിരുന്ന ദത്തവകാശത്തെ ഇല്ലായ്മ ചെയ്തു. ഭരണാധികാരികൾക്ക് യോഗ്യതയുണ്ടോ എന്ന് തീരുമാനിക്കാനുള്ള അധികാരവും ബ്രിട്ടീഷുകാർക്ക് ലഭിച്ചു. കൂടാതെ നാട്ടുരാജാക്കന്മാർക്ക് അനുവദിച്ചിരുന്ന പദവികളും സ്ഥാനമാനങ്ങളും മറ്റും നിർത്തലാക്കുന്ന നിയമങ്ങളെ ഡൽഹൗസി കൊണ്ടുവന്നു. 

വാജിദ് അലി ഷാ ഭരണാധികാരി എന്നതിനു പുറമേ കവിയും നർത്തകനുമായിരുന്നു അദ്ദേഹം.
സുഖലോലുപമായ ജീവിതമാണ് വാജിദ് അലി ഷാ നയിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഇഷ്ഖ് നാമ (പ്രേമചരിതം) എന്നൊരു വലിയ സമാഹാരം ബ്രിട്ടനിലെ വിൻസർ കോട്ടയിലെ രാജകീയ ഗ്രന്ഥശാലയിലുണ്ട്. വാജിദ് അലി ഷായുടെ നൂറുകണക്കിന് വരുന്ന പ്രേമഭാജനങ്ങളുടെ പൂർണ്ണകായചിത്രങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. ഓരോ താളിലും അവരുടെ ഗുണങ്ങൾ പ്രകീർത്തിക്കുന്ന ചെറിയ കവിതകളുമുണ്ട്.(കടപ്പാടുകൾ പല സ്രോദസ്സുകളോടും)

Sunday, October 8, 2017

എന്റെ വന്ദ്യ പിതാവ്.

എന്റെ വന്ദ്യ പിതാവ് ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക്  മൂന്നു വർഷമായി മുഹറം ഇരുപത്തിഒന്നിനായിരുന്നു ഈ ലോകത്തെ തൊണ്ണൂറ്റിനാല് വർഷത്തെ ജീവിതത്തിനു വിരാമ മായത്.ബാല്യത്തിലെ.ഉപ്പാനെ കുറിച്ചുള്ള ഓർമ മൂന്നോ നാലോ മാസം കൂടുമ്പോൾ ബാംഗ്ലൂരിൽ നിന്നും വീട്ടിൽ വന്നെത്തുന്ന ഉപ്പ വല്ലാത്തൊരു സന്തോഷം പകരുന്നതായിരുന്നു നിര്‍ഭയമായി ജീവിക്കാന്‍ ഉപ്പ പഠിപ്പിച്ചു.കുറച്ചു കാലം ഉപ്പയുടെ കൂടെ ബാംഗ്ലൂരിൽ കഴിയാൻ അവസരമുണ്ടായി ആ ചെറിയ കാലയളവ് എന്നെ സംബധിച്ചിടത്തോളം ജീവിതത്തിന്റെ നല്ല പാടങ്ങളായിരുന്നു.രാവിലെ സുബ്ഹിക്ക് എണീറ്റ് പള്ളിയിൽ പോയി വന്നു പ്രാഥമിക കാര്യങ്ങൾ എല്ലാം നിർവഹിച്ചു കച്ചവടത്തിന് ഇറങ്ങും ഓഫീസുകളിലും മറ്റും ഉള്ള ഫയലുകളും പേപ്പറുകളും പഴയ സാധനങ്ങളും എല്ലാം എടുത്തു മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കുന്ന കച്ചവടമായിരുന്നു.എല്ലാം കഴിഞ്ഞു ഉച്ചക്ക് ഒരു മണിക്ക് മുൻപായി റൂമിലെത്തും ളുഹർ നിസ്കാരവും കഴിഞ്ഞു പിന്നെ ഉറക്കം പിന്നെ അസറും മഗ്‌രിബും ഇശാഉം അത്താഴവും കഴിഞ്ഞു നേരത്തെ കിടന്നുഉറങ്ങും ഇതായിരുന്നു .എന്റെ ഉപ്പയുടെ ബാംഗ്ലൂർ ജീവിതത്തിലെ ഒരു ദിനം  അദ്ധ്വാനത്തിന്റെ മഹത്വം പ്രവര്‍ത്തികളിലൂടെ ഉപ്പ പകര്‍ന്നുനല്‍കി.അതുകൊണ്ട് ജീവിതത്തിൽ ഞാനറിയാതെത്തന്നെ അധ്വാനിക്കാനുള്ള  പ്രചോദനം കിട്ടി.പിതാവിൽ നിന്ന് പകർന്ന് കിട്ടിയ പാഠങ്ങൾ തുടർജീവിതത്തിനു കരുത്തുപകർന്നു കാര്‍ക്കശ്യവും ഗൗരവവുമുള്ള ഉപ്പ എപ്പോഴും സ്നേഹം ഉള്ളിലൊളിപ്പിച്ചു ജീവിച്ചു അതുകാരണം ഉപ്പയുമായുള്ള സമ്പർക്കം കുറവായിരുന്നു.ഞാനടക്കം പത്തു മക്കളെ ജന്മം നൽകി വളർത്തിയതിൽ ഉപ്പയുടെ അദ്ധ്വാനത്തിന്റെയും വിയർപ്പിന്റെയും.പങ്ക് വളരെ വലുതാണ്. രണ്ടായിരത്തി ഒൻപതിൽ  എന്റെ പ്രിയപ്പെട്ട ഉമ്മാക്കും ഉപ്പാക്കും ഹജ്ജ് ചെയ്യാനുള്ള ഭാഗ്യമുണ്ടായി അന്ന് നെടുമ്പാശ്ശേരി എയർപോർട്ട് വരെ ഈയുള്ളവനും അനുഗമിച്ചിരുന്നു അന്ന് വളരെ ദുർബലരായിരുന്നു ഉപ്പ. കൂടെ നിന്ന് എല്ലാം പറഞ്ഞു കൊടുക്കുമ്പോൾ ഒരു കൊച്ചുകുട്ടിയുടെ ഭാവവും മട്ടുമായിരുന്നു ഉപ്പാക്ക് വല്ലാത്ത ഒരു പരിഭ്രമവും . ഞാൻ വല്ലാതെ വിഷമിച്ച നിമിഷങ്ങളായിരുന്നു. എല്ലാം പറഞ്ഞുമനസിലാക്കി കൊടുത്തു തിരിച്ചു ഞാൻ പോകുകയാണ് എന്ന് പറഞ്ഞു ഉപ്പാനെ ആലിംഗനം ചെയ്തപ്പോൾ ഒരു കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു ഞാനും നിയന്ത്രണം വിട്ടു കരഞ്ഞുപോയി.അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരുകുഴപ്പവുംകൂടാതെ ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തി അൽ ഹംദുലില്ല.പിന്നീടുള്ള ദിനരാത്രങ്ങൾ ഇബാദത്തിലും ദിഖിറിലും ആയിരുന്നു മരിക്കുന്നതിന്റെ ഒരു മാസം മുന്നേ വരെ എല്ലാ വക്തിനും ക്ര്യത്യമായി പള്ളിയിൽ പോയിരുന്നു.വിയോഗത്തിന്റെ  ഏതാനും ആഴ്ചമുന്പ് അയിലക്കാട് സിറാജുദ്ദീൻ (ഖ)അവർകളുടെ ആണ്ടിന്റെ ചോറ് ഞാൻ പോയി വാങ്ങിച്ചിരുന്നു അത് ഉപ്പാക്ക് ഞാൻ കുറച്ചു വാരിക്കൊടുത്തപ്പോൾ വേണ്ട എന്ന് പറഞ്ഞു ഞാൻ പറഞ്ഞു ഇത് അയിലക്കാട് സൈദുമുസ്ലിയാരുടെ( അങ്ങനെയായിരുന്നു ഉപ്പ വിളിച്ചിരുന്നത് ഉപ്പാടെ അടുത്തബന്തുകൂടിയായിരുന്നു ഷെയ്ഖ് സിറാജുദ്ദീൻ) ആണ്ടിന്റെ ചോറാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ വാരിക്കൊടുത്ത ഒരു പിടി ചോറ് കഴിച്ചു.പിന്നെ ഞാൻ തിരിച്ചു സൗദിയിലേക്ക് വന്നു ഒരുമാസം കഴിഞ്ഞു ഒരു വെള്ളിയാഴ്ച ഈ ലോകത്തു നിന്ന് എന്നെന്നേക്കുമായി വിടപറഞ്ഞു .വിവരമറിഞ്ഞു ഉടൻതന്നെ നാട്ടിലെത്താനും മയ്യിത്ത് കുളിപ്പിക്കാനും എല്ലാ കർമ്മങ്ങളിലും പങ്കെടുക്കാൻ സാധിച്ചു അൽ ഹംദുലില്ല.അല്ലാഹുവെ ഞങ്ങളുടെ പിതാവിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കണെ...ആമീന്‍...നമ്മിൽ നിന്ന് മരിച്ചുപോയ എല്ലാവര്ക്കും അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും നൽകി റസൂലുല്ലാഹി(സ) തങ്ങളോടൊപ്പം സുഖലോക സ്വര്‍ഗത്തില്‍ അല്ലാഹു അവരെയും നമ്മെയും ഒരുമിച്ച്‌ കൂട്ടട്ടെ.ആമീന്‍...