Wednesday, February 5, 2025

മഹാറാണി ഇന്ദിരാദേവി

പകിട്ടും പ്രൗഢിയുമെല്ലാം രാജകുമാരിയുടേതു തന്നെ. എടുത്തു പറയേണ്ടത് പാദരക്ഷകളോടുള്ള അസാധാരണ ഭ്രമം. പക്ഷേ അപ്പോഴും അവൾ പഴികേട്ടത് രാജകുടുംബത്തിന് യോജിക്കാത്ത പ്രണയബന്ധത്തിൽപ്പെട്ടതിന്റെ പേരിൽ. പറഞ്ഞു വരുന്നത് ഇന്ദിരാ ദേവി എന്ന ഫാഷൻ ഐക്കണെപ്പറ്റിയാണ്. വസ്ത്രത്തിലും പാദരക്ഷകളോടുള്ള ഇഷ്ടത്തിൽപ്പോലും ആഡംബരം കാട്ടിയ ഇന്ദിര പക്ഷേ രാജകുടുംബത്തിന്റെ കണ്ണിലെ കരടായത് ഒരാളെ പ്രണയിച്ചതിന്റെ പേരിലാണ്. രാജകുടുംബത്തിന് ഒരിക്കലും ചേരാത്ത ബന്ധമെന്നു പറഞ്ഞ് പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രണയിച്ചയാളെ വിവാഹം കഴിക്കുന്നതിൽനിന്ന് അവൾ പിന്നോട്ടു മാറിയില്ല. വിവാഹാനന്തരം, കാത്തിരുന്ന ഓരോ വെല്ലുവിളിയും സധൈര്യം നേരിട്ട ഇന്ദിരാ മഹാറാണിയുടെ ഇഷ്ടങ്ങളിലും ഫാഷനിലും വൈവിധ്യം നിറഞ്ഞിരുന്നു.

വജ്രം കൊണ്ടൊരു പേപ്പർവെയ്റ്റ്

വജ്രം പതിപ്പിച്ച സിംഹാസനം, റോൾസ് റോയ്സ് കാറുകൾ, പേപ്പർ വെയ്റ്റ് ആയി ഉപയോഗിച്ചിരുന്നതു പോലും ലോകത്തിലെ തന്നെ അപൂർവ വജ്രമായ 185 കാരറ്റ് ജേക്കബ് ഡയമണ്ട്. സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യയിലെ നാട്ടു രാജ്യങ്ങൾ ഭരിച്ചിരുന്ന പല രാജവംശങ്ങളും ആഡംബരത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്നുവെന്നതിന് ഉദാഹരണങ്ങൾ അനവധിയുണ്ട് ചരിത്രത്തിൽ. വസ്ത്രങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയ്ക്കു വേണ്ടി ഖജനാവിൽനിന്ന് എത്ര പണം മുടക്കാനും പണ്ടത്തെ രാജാക്കന്മാർക്കും റാണിമാർക്കും നവാബുമാർക്കുമൊന്നും ഒരു മടിയുമില്ലായിരുന്നു.
ഭാഗ്യം കടാക്ഷിക്കാൻ രത്നം പതിപ്പിച്ച ആമ

പണമൊഴുക്കി ഷോപ്പിങ് നടത്തിയിരുന്ന അക്കാലത്തെ പ്രമുഖരുടെ പട്ടികയിൽ മുൻപന്തിയിലാണ് കുച്ച് ബിഹാറിലെ മഹാറാണി ഇന്ദിരാ ദേവിയുടെ സ്ഥാനം. രത്നങ്ങളും മാണിക്യവും മരതകവും പതിച്ച 100 ജോഡി ഫെറാഗാമോ ഷൂകൾ വാങ്ങിയ ഇന്ദിരാ ദേവി അക്കാലത്തെ ഫാഷൻ ഐക്കണായാണ് അറിയപ്പെട്ടിരുന്നത്. സ്ത്രീസ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്തുന്ന തരത്തിലുള്ള സമൂഹത്തിന്റെ പെരുമാറ്റച്ചട്ടങ്ങളെ കാറ്റിൽപറത്തിയ മഹാറാണി ആഘോഷങ്ങളോടെ അത്താഴവിരുന്നുകൾ സംഘടിപ്പിക്കുന്നതിൽ ഏറെ താൽപര്യം കാട്ടിയിരുന്നു. ചൂതാട്ടം ഇഷ്ടപ്പെട്ടിരുന്ന ഇന്ദിരാദേവി, വിജയത്തിനായി രത്നങ്ങൾ പതിച്ച ആമയുടെ പ്രതിമ അരികത്തു വച്ചുകൊണ്ടാണ് ചൂതാട്ടത്തിൽ പങ്കെടുത്തിരുന്നത്.സ്കൂൾ–കോളജ് വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഇന്ത്യൻ രാജകുമാരി

ഇന്ത്യയിലെ ഏറ്റവും ശക്തരായ രാജകുടുംബങ്ങളിൽ രണ്ടാമത്തെ രാജകുടുംബത്തിലാണ് ഇന്ദിരയുടെ ജനനം. ബറോഡയിലെ മഹാരാജ സയോജിറാവു മൂന്നാമന്റെ മകളായി 1892ലാണ് ഇന്ദിര ജനിച്ചത്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള ഭൂസ്വത്തായി കണക്കാക്കപ്പടുന്ന ലക്ഷ്മി വിലാസ് കൊട്ടാരത്തിലാണ് സഹോദരങ്ങൾക്കൊപ്പം ഇന്ദിര വളർന്നത്. കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും ദീർഘവീക്ഷണമുണ്ടായിരുന്ന മാതാപിതാക്കൾ അവളെ സ്കൂളിലും കോളജിലുമയച്ച് പഠിപ്പിച്ചതിനാൽ സ്കൂൾ–കോളജ് വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഇന്ത്യൻ രാജകുമാരി എന്ന ഖ്യാതി ഇന്ദിരയ്ക്ക് സ്വന്തമായി.

വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് മഹാരാജാവിനൊരു കത്ത്

രസികയും സുന്ദരിയുമായ ഇന്ദിരയുടെ പ്രണയം സ്വന്തമാക്കാൻ ഒരുപാട് രാജകുമാരന്മാർ ശ്രമിച്ചെങ്കിലും ഗ്വാളിയറിലെ മഹാരാജാവായ മാധോ റാവു സിന്ധ്യയ്ക്ക് മകളെ വിവാഹം ചെയ്തു നൽകാനായിരുന്നു ഇന്ദിരയുടെ പിതാവിനു താൽപര്യം. ഇതിനു പിന്നിൽ മറ്റൊരു താൽപര്യം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ശക്തമായ രാജകുടുംബവുമായി ബന്ധമുണ്ടാക്കുക എന്നതായിരുന്നു അത്. പക്ഷേ തന്നേക്കാൾ 20 വയസ്സിനു മുതിർന്ന, മറ്റൊരു ഭാര്യയുള്ള രാജാവിനെ ഭർത്താവായി സ്വീകരിക്കാൻ ഇന്ദിരയ്ക്ക് സമ്മതമായിരുന്നില്ല. എന്നാൽ മകളുടെ എതിർപ്പിനെ മറികടന്ന് ഇന്ദിരയുടെ പിതാവ് മാധോ റാവു സിന്ധ്യയുമായുള്ള വിവാഹ നിശ്ചയം നടത്തി. അതു കഴിഞ്ഞ് ഏകദേശം ഒരു വർഷം പിന്നിട്ടപ്പോൾ മാധോ റാവു സിന്ധ്യയ്ക്ക് ഇന്ദിര ഒരു കത്തെഴുതി. താൻ കുച്ച് ബാഹാറിലെ രാജകുമാരനായ ജിതേന്ദ്ര നാരായണയുമായി പ്രണയത്തിലാണെന്നും അതുകൊണ്ട് മാധോ റാവു സിന്ധ്യയുമായുള്ള വിവാഹത്തിൽനിന്ന് പിന്മാറുന്നുവെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. വിവാഹത്തിൽ നിന്നുള്ള പിന്മാറ്റം നിന്ദ്യ പ്രവൃത്തിയായി വ്യാഖ്യാനിക്കപ്പെട്ടു.
രാജവംശത്തിന്റെ നാണക്കേടൊഴിവാക്കാൻ റജിസ്റ്റർ വിവാഹം

രാജകുടുംബത്തിനും രാജ്യത്തിനും ഏറെ നാണക്കേടു വരുത്തിവച്ച രാജകുമാരിയെന്ന ചീത്തപ്പേരു വീണ ഇന്ദിരയുടെ മുന്നിലുണ്ടായിരുന്ന അടുത്ത വെല്ലുവിളി രോഷാകുലരായ തന്റെ മാതാപിതാക്കളെ ഏതു വിധേനയും ജിതേന്ദ്രയുമായുള്ള വിവാഹത്തിനു സമ്മതിപ്പിക്കുക എന്നതായിരുന്നു. ബംഗാളിലെ കുച്ച് ബിഹാർ എന്ന സ്ഥലത്തെ നാട്ടുരാജാവായ മഹാരാജ നൃപേന്ദ്ര നാരായണന്റെയും മഹാറാണി സുനിതി ദേവിയുടെയും രണ്ടാമത്തെ മകനായിരുന്നു ജിതേന്ദ്ര നാരായണൻ. പക്ഷേ, ഇന്ദിരയുടെ മാതാപിതാക്കൾക്ക് ആ ബന്ധത്തിനോട് തീരെ താൽപര്യമുണ്ടായിരുന്നില്ല. ആചാരങ്ങളിലും ജാതിയിലും ഇന്ദിരയുടെ കുടുംബത്തേക്കാൾ വളരെ താഴ്ന്ന അവസ്ഥയിലുള്ളവരായിരുന്നു ജിതേന്ദ്രയുടെ കുടുംബമെന്നായിരുന്നു രാജകുടുംബത്തിന്റെ പരാതി. കുറച്ചുനാൾ അകന്നു കഴിഞ്ഞാൽ ഇന്ദിര പ്രണയത്തിൽ നിന്ന് പിന്മാറുമെന്ന കണക്കുകൂട്ടലിൽ മാതാപിതാക്കൾ അവളെ യൂറോപ്പിലേക്ക് അയച്ചു. പക്ഷേ താൻ ജിതേന്ദ്രയെ മാത്രമേ വിവാഹം കഴിക്കൂവെന്ന് ഇന്ദിര അവിടെയുള്ള മാധ്യമപ്രവർത്തകരോട് പറയുകയും യൂറോപ്പിലെത്തിയ ശേഷവും ജിതേന്ദ്രയുമായുള്ള ആശയവിനിമയം തുടരുകയും ചെയ്തു. ഒടുവിൽ രാജകുമാരി കാമുകനോടൊപ്പം ഒളിച്ചോടിയാലുള്ള നാണക്കേടു ഭയന്ന് രാജകുടുംബം ഇന്ദിരയ്ക്ക് ജിതേന്ദ്രയെ വിവാഹം കഴിക്കാനുള്ള അനുമതി നൽകി. എന്നാൽ വിവാഹത്തിൽ പങ്കെടുക്കാനോ ചടങ്ങുകളിൽ ആതിഥേയത്വം വഹിക്കാനോ രാജകുടുംബത്തിൽ നിന്നാരും തയാറായില്ല. 1913 ൽ സെൻട്രൽ ലണ്ടനിലെ ഒരു റജിസ്റ്റർ ഓഫിസിൽ വച്ച് ഇന്ദിരയും ജിതേന്ദ്രിയയും ഔദ്യോഗികമായി വിവാഹിതരായി.ചതികളെ അതിജീവിച്ചു, ഭരണത്തിൽ തെളിഞ്ഞു

കേവലം 10 വർഷത്തെ ആയുസ്സു മാത്രമേ ഇന്ദിരയുടെ ദാമ്പത്യത്തിനുണ്ടായിരുന്നുള്ളൂ. ഭർത്താവിന്റെ മരണശേഷം ഒട്ടേറെ പ്രതിസന്ധികളിലൂടെ ഇന്ദിര കടന്നു പോയി. പ്രായപൂർത്തിയാകാത്ത മകനു പകരം അവർ രാജപ്രതിനിധിയായി ഭരണകാര്യങ്ങൾ നോക്കി. ജിതേന്ദ്രയുടെ അഭാവത്തിൽ സിംഹാസനത്തിൽ നോട്ടമിട്ട അയാളുടെ സഹോദരിയും സഹോദരീഭർത്താവും ഇന്ദിരയിൽ നിന്നു ഭരണം തട്ടിയെടുക്കാൻ പല കുതന്ത്രങ്ങളും പയറ്റി. ദർബാറിലെ ശത്രുക്കളെ തിരിച്ചറിയാനും തനിയെ അഞ്ചു മക്കളെ വളർത്തിയെടുക്കാനും ഇന്ദിര നന്നേ കഷ്ടപ്പെട്ടു. പക്ഷേ എല്ലാ വെല്ലുവിളികളെയും കരുത്തോടെ നേരിട്ട ഇന്ദിര പതിനഞ്ച് വർഷങ്ങളോളം രാജ്യം ഭരിച്ചു. ഇന്ദിരയുടെ ഭരണകാലത്ത് കടുത്ത മാന്ദ്യത്തിലൂടെ കുച്ച്ബിഹാർ കടന്നു പോയെങ്കിലും നാട് ആ പ്രതിസന്ധിയിൽ നിന്ന് കരകയറുകയും ദീർഘകാല കടങ്ങളൊക്കെ വീട്ടിത്തീർക്കുകയും ചെയ്തു.രത്നങ്ങൾ പതിപ്പിച്ച പാദരക്ഷകളോട് പ്രണയം

പ്രണയത്തിനു വേണ്ടി ഏതറ്റം വരെ പോകാനും ഏതു വെല്ലുവിളികളെയും ധൈര്യത്തോടെ നേരിടാനും മടിയില്ലാ‌തിരുന്ന രാജകുമാരിക്ക് പക്ഷേ ഒരു ദൗർബല്യമുണ്ടായിരുന്നു. വിലയേറിയ പാദരക്ഷകൾ. ഫെറഗാമോ പാദരക്ഷകളോടായിരുന്നു ഇന്ദിരയ്ക്ക് പ്രിയം. 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഷൂ ഡിസൈനർമാരിൽ ഒരാളായ സാൽവത്തോർ ഫെറാഗാമോയിൽ നിന്ന് 100 ജോഡിയോളം ഷൂകൾ ഇന്ദിര വാങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. മാണിക്യവും മരതകവും വജ്രങ്ങളും പതിപ്പിച്ച പാദരക്ഷകൾ ഡിസൈൻ ചെയ്തു തരാനാണ് തന്റെ റോയൽ ക്ലയന്റായ ഇന്ദിരദേവി ആവശ്യപ്പെട്ടിരുന്നതെന്ന് സാൽവത്തോർ ഫെറാഗാമോയുടെ ഓർമക്കുറിപ്പുകളിലുണ്ട്. മുത്തുകൾ പതിച്ച ഒരു ജോടി ഷൂസും വജ്രങ്ങൾ തുന്നിച്ചേർത്ത കറുത്ത വെൽവെറ്റ് കൊണ്ട് നിർമിച്ച മറ്റൊരു ഷൂവും ഇത്തരത്തിൽ റാണിയുടെ ആവശ്യപ്രകാരം നിർമിച്ചു കൊടുത്തിട്ടുണ്ടെന്നും ഏറെ വിചിത്രവും ആഡംബരം നിറഞ്ഞതുമായ പാദരക്ഷകളാണ് ഇന്ദിര ആവശ്യപ്പെടാറുള്ളതെന്നും ഓർമക്കുറിപ്പിലുണ്ട്.

തന്റെ റോയൽ ക്ലയന്റിനോടുള്ള സ്നേഹവും കടപ്പാടും അടയാളപ്പെടുത്താനായി ഇന്ദിരയുടെ പാദങ്ങളുടെ ആകൃതിയിൽ തടി കൊണ്ടു നിർമിച്ച ഒരു ഷൂ ഫ്ലോറൻസിലെ സാൽവറ്റോർ ഫെറാഗാമോ ഷൂ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട് ഡിസൈനർ. അങ്ങനെ തടി ഷൂ കാസ്റ്റുള്ള ആദ്യ ഇന്ത്യക്കാരി എന്ന വിശേഷണത്താൽ അയാൾ ഇന്ദിരയെ അനശ്വരയാക്കി.

റോയൽ വാഡ്രോബിലേക്ക് ഷിഫോൺ സാരികൾ

ആഡംബരം വിളിച്ചോതുന്ന ഡിസൈനർ പാദരക്ഷകളോടുള്ള ഇഷ്ടം കഴിഞ്ഞാൽ പാരിസിലെ ഏറ്റവും മികച്ച പട്ടു കൊണ്ടു നെയ്ത സാരിയോടായിരുന്നു മഹാറാണിയ്ക്ക് പ്രിയം. ഫ്രഞ്ച് ഷിഫോൺ, സിൽക്ക് പോലെയുള്ള തുണിത്തരങ്ങളാൽ നെയ്ത ഒഴുകിക്കിടക്കുന്ന പ്രിന്റഡ് സാരികൾ ജനപ്രിയമാക്കിയതും ഇന്ദിരയാണ്. റോയൽ വാഡ്രോബിലേക്ക് ഷിഫോൺ സാരികൾ എത്തിച്ചതും ഇന്ദിരയാണ്. ഫാഷനോടുള്ള തീഷ്ണമായ സ്നേഹവും താൽപര്യവും തന്റെ മകളും ജയ്പുരിലെ റാണിയുമായ ഗായത്രി ദേവിക്ക് കൈമാറാനും ഇന്ദിര മറന്നില്ല.

ഹുലാഗു ഖാൻ

ലോകചരിത്രത്തിൽ ഏറ്റവും വലിയ പടയോട്ടങ്ങളിലൊന്നിനു നേതൃത്വം കൊടുത്ത മംഗോൾ നായകൻ ചെങ്കിസ് ഖാന്റെ പേരമകൻ ഹുലാഗു ഖാൻ.1217 മുതൽ 1265 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ച മംഗോൾ നേതാവാണ് ഹുലാഗു ഖാൻ. മധ്യപൂർവദേശത്തേക്ക് നടത്തിയ പടയോട്ടങ്ങളാണ് ഹുലാഗുവിനെ പ്രശസ്തനാക്കിയത്. 1258ൽ ബഗ്ദാദ് നഗരത്തിൽ നടത്തിയ ആക്രമണത്തിനു ഹുലാഗു നേതൃത്വം വഹിച്ചു. അക്കാലത്തെ പഠനത്തിന്റെയും കലയുടെയും വ്യവസായത്തിന്റെയുമൊക്കെ പ്രബുദ്ധ നഗരമായ ബഗ്ദാദിൽ ഈ പടയോട്ടം വലിയ നാശം വിതച്ചു. അക്കാലത്ത് അബ്ബാസിയ്യ ഭരണത്തിന്റെ തലസ്ഥാനനഗരിയായിരുന്നു ബഗ്ദാദ്. ഈ യുദ്ധത്തിൽ അരലക്ഷത്തോളം അബ്ബാസിദ് പടയാളികളും ലക്ഷക്കണക്കിന് പൗരജനങ്ങളും മരിച്ചെന്നാണ് കണക്ക്.ബഗ്ദാദ് ഗ്രാൻഡ് ലൈബ്രറിയുൾപ്പെടെ അനേകം മഹാഗ്രന്ഥശാലകൾ ഇതിൽ തകർന്നു. ഇവിടങ്ങളിലെ പുസ്തകങ്ങൾ ആക്രമണകാരികൾ കൈയടക്കുകയും അവയുടെ തുകൽ പുറംചട്ടകൾ വലിച്ചുകീറി ചെരുപ്പുകളുണ്ടാക്കുകയും ചെയ്തെന്ന് ചരിത്രരേഖകളിൽ പറയുന്നു. അമൂല്യമായ അറിവുകളടങ്ങിയ പല പുസ്തകങ്ങളും ടൈഗ്രിസ് നദിയിലേക്കു വലിച്ചെറിയപ്പെട്ടു. ബഗ്ദാദിലെ ഭരണാധികാരിയായിരുന്ന ഖലീഫ അൽ മുസ്താസിം ബില്ലയെ ഹുലാഗു വധിക്കുകയും ചെയ്തു.1259 വരെ ശക്തമായ നിലയിൽ പൊയ്ക്കൊണ്ടിരുന്ന മംഗോൾ സാമ്രാജ്യം, ചെങ്കിസ് ഖാന്റെ മറ്റൊരു പേരമകനും ഭരണാധികാരിയുമായ മോങ്‌കെ ഖാന്റെ മരണത്തോടെ പലവഴിയിലായി. ഇതിൽ പ്രധാനപ്പെട്ട ഒരു ഗ്രൂപ്പായ ഇൽഖാനേറ്റിനെയാണ് ഹുലാഗു നയിച്ചിരുന്നത്. 1357ൽ ഇൽഖാനേറ്റ് സാമ്രാജ്യം തകർന്നു.

 

Thursday, January 30, 2025

ഇന്ത്യയുടെ വാണിജ്യ രാജാവ് വിർജി വോറ

ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു വിർജി വോറ എന്ന സൂറത്തുകാരൻ. മുഗൾ കാലഘട്ടത്തിലെ ഏറ്റവും ധനികനായ ബിസിനസുകാരനായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. മുഗൾ ചക്രവർത്തി ഔറംഗസേബ് വരെ സഹായം ചോദിച്ച ധനാഢ്യനായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പോലും ഇദ്ദേഹത്തിൽനിന്നും വായ്പയെടുത്തിരുന്നു.
1590ലായിരുന്നു വോറയുടെ ജനനം. സ്വർണം, ഏലം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ വ്യാപാരത്തിൽ ഉൾപ്പെടുന്നു. കോഴിക്കോട്, ആഗ്ര, ബുദ്ധൻപൂർ, ഗൊൽക്കണ്ട, ഗോവ, ബിർ, അഹമ്മദാബാദ്, വഡോദര, ബറൂക്ക് തുടങ്ങിയ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഏജന്റുമാരുടെ ശൃംഖല വോറക്കുണ്ടായിരുന്നു.വിർജിയുടെ പ്രധാന ഇടപാടുകാർ ബ്രിട്ടീഷ്, ഡച്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും, മുഗളരുമായിരുന്നു. വ്യാപാരികളുടെ രാജകുമാരനെന്ന് വിശേഷിപ്പിക്കപ്പെട്ട (സൂറത്ത് ഇൻ ദി 17ത് സെഞ്ച്വറി - ബാൽ കൃഷ്ണ ഗോവിന്ദ് ഗോഖലെ പേജ് നമ്പർ 137 - 146) വിർജിയെ അക്കാലത്തെ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യാപാരിയായി ബ്രിട്ടീഷ്കാർ വിലയിരുത്തുന്നു അവരുടെ കണക്ക് പ്രകാരം 80 ലക്ഷത്തിന്റെ സ്വത്ത്‌ വകകൾക്കുടമയായിരുന്നു വിർജി.വിർജിയുടെ വ്യാപാര ഹസ്തങ്ങൾ ആഗ്ര, ബുർഹാൻ പൂർ, ഗോൾഗണ്ട, ബീഹാർ, കോഴിക്കോട്, അഹമ്മദബാദ്, ബറോഡ, ബ്രോച്ച് എന്നി പ്രദേശങ്ങളോളം വിപുലമായിരുന്നു.                           
          
       മുഗൾ സാമ്രാജ്യവുമായി അഭേദ്യ ബന്ധം പുലർത്തിയിരുന്ന വിർജി സൂറത്ത് സുബെദാർ ഇഷാഖ് ബെഗ്, മിർ മൂസ മുതലായവരിൽ വലിയൊരളവിൽ സ്വാധീനം ചെലുത്തിയിരുന്നു. എന്നിരുന്നാലും1635ൽ മിർ മൂസക്ക് പകരമായി നിയമതിനായ ഹക്കീം സദ്രയുമായുള്ള പടല പിണക്കങ്ങളെ തുടർന്ന് (സദ്ര സൂറത്തിലെ വ്യാപാരികളിൽ നിന്നും അനധികൃതമായി പണമൂറ്റിയിരുന്നു) 1638ൽ ജയിലിലാകേണ്ടി വന്നു. ഇതിനെ തുടർന്ന് ഷാജഹാൻ ചക്രവർത്തിയുടെ ഇടപെടലുകളെ തുടർന്ന് വിർജി കുറ്റവിമുക്തനാക്കപ്പെടുകയും, സദ്ര തൽസ്ഥാനത്ത് നിന്ന് നീക്കപ്പെടുകയുമുണ്ടായി. കൂടാതെ 1657ൽ ചക്രവർത്തിക്ക് നാല് അറേബ്യൻ കുതിരകളെയും, ചക്രവർത്തി പുത്രൻ മുറാദ് ബക്ഷ് മുഖേന 18 മേൽത്തരം ഗുജാറാത്തി കാളകളെയും ചക്രവർത്തിക്ക് സമ്മാനിച്ചതായി കാണാം ( ഗസറ്റിയർ ഓഫ് ദി ബോംബെ പ്രസിഡൻസി വോള്യം 1,2 - ജെയിംസ് മെക്നാബ്‌ ക്യാമ്പൽ, പേജ് നമ്പർ 282). 
വിർജിയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ഇളകിയത് 1664ലിലെ ശിവജിയുടെ സൂറത്ത് ആക്രമണത്തോടെയാണ്. വിർജിയുടെ പണ്ടകശാലകളും, സമ്പാദ്യങ്ങളും മാറാത്ത പടയുടെ മുന്നിൽ കീഴടങ്ങി . 6 വീപ്പയോളം സ്വർണം, മരതകം, നവരത്നം, വജ്രം എന്നിവ മാറാത്ത പട സ്വന്തമാക്കിയതായി വോൾക്വർഡ് ഐവേർസൺ എന്ന ഡച്ചു ദൃസാക്ഷിയുടെ വിവരണങ്ങൾ വെളിപ്പെടുത്തുന്നു. ബ്രിട്ടീഷ് ഇന്ത്യ ഓഫീസ് സൂപ്രണ്ട് വില്ല്യം ഫോസ്‌റ്ററുടെ അഭിപ്രായത്തിൽ 50000 പൗണ്ടോളമാണ് വിർജിയുടെ നഷ്ടം. പിൻകാലത്ത് വിർജിയുടെ വ്യാപരലോകം പൗത്രൻ നാൻചന്ദ് ഏറ്റെടുക്കുകയും 1670കളോടെ വിർജി മരണമടയുകയും ചെയ്തു.  

Friday, May 24, 2024

മുസ്‌ലിം സ്‌പെയിന്‍:അടച്ചുവെക്കാനാവാത്ത പാഠപുസ്തകം.

മുസ്‌ലിം സ്‌പെയിന്‍:അടച്ചുവെക്കാനാവാത്ത പാഠപുസ്തകം
‘റുസാഫയുടെ മധ്യത്തില്‍
നില്‍ക്കുന്ന ഈന്തപ്പനമരം
പശ്ചിമ ദേശത്താണ് അതു പിറന്നത്.
ഈന്തപ്പനകളുടെ നൈസര്‍ഗിക
ഇടങ്ങളില്‍ നിന്നും
എത്രയോ അകലെ;
ഞാന്‍ അതിനോട് പറഞ്ഞു:
നീയും എന്നെപ്പോലെ അന്യനാട്ടില്‍;
ഒരു പരദേശി.
സുഹൃത്തുക്കളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും അകന്ന്.
പിറന്ന മണ്ണില്‍ നീ ഇന്ന് അപരിചിതയാണ്.
ഞാനും നിന്നെപ്പോലെ,
പിറന്ന നാട്ടില്‍ നിന്നും എത്രയോ
അകലെ…’
അന്തലൂസിയയിലെ ഉമവി ഭരണകൂടസ്ഥാപകന്‍ അബ്ദുര്‍റഹ്മാന്‍ ദാഖില്‍ കുറിച്ചിട്ട വികാരനിര്‍ഭരമായ കവിതയില്‍ അദ്ദേഹത്തിന്റെ പിതാമഹന്മാര്‍ പ്രതാപശാലികളായി വാണിരുന്ന ദമസ്‌കസിനെക്കുറിച്ച ഗൃഹാതുരത മുറ്റിയ ഓര്‍മകളാണ് നിറയുന്നത്. ഉമവി രാജവംശത്തെ കൂട്ടക്കുരുതി ചെയ്തുകൊണ്ടാണ് അബ്ബാസികള്‍ അവരുടെ അധികാരം സ്ഥാപിച്ചതും തലസ്ഥാനം ബഗ്ദാദിലേക്ക് മാറ്റിയതും. ആര്‍ഭാടങ്ങളിലും ലാസ്യവിനോദങ്ങളിലും അഭിരമിച്ചിരുന്ന ഉമവി കൊട്ടാരങ്ങള്‍ അബ്ബാസികളുടെ വാള്‍തലപ്പുകള്‍ക്കു മുമ്പില്‍ കബന്ധങ്ങള്‍ കുമിഞ്ഞുകൂടിയ ഒരു മോര്‍ച്ചറിയായി മാറിയപ്പോള്‍ അനന്യമായ സ്ഥൈര്യത്തോടെയും അസാമാന്യമായ സാഹസികതയോടെയും കൊട്ടാരത്തില്‍ നിന്ന് രക്ഷപ്പെട്ട രാജകുമാരനാണ് അബ്ദുര്‍റഹ്മാന്‍. സര്‍വ്വദിക്കുകളിലും അന്വേഷിച്ചു നടന്ന അബ്ബാസി പടയാളികളുടെ കണ്ണുവെട്ടിച്ച് യൂഫ്രട്ടീസ് നദി നീന്തിക്കടക്കുമ്പോള്‍ അചഞ്ചലമായ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മൂലധനം. വര്‍ഷങ്ങള്‍ കഴിഞ്ഞ് മണല്‍ക്കാടുകളും അപരിചിതങ്ങളായ ജനപദങ്ങളുമെത്രയോ താണ്ടിയാണ് അദ്ദേഹം ജിബ്രാള്‍ട്ടര്‍ കടന്ന് ഉത്തരാഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്കു പ്രവേശിക്കുന്നത്.

അബ്ദുര്‍റഹ്മാന്‍ അന്തലൂസില്‍ കടക്കുന്നതിനും എത്രയോ മുമ്പ്, താരിഖുബ്‌നു സിയാദിന്റെ കാലം മുതല്‍ ഒരു ബഹുസ്വര ഇസ്‌ലാമികസമൂഹം അവിടെ പിറവിയെടുത്തിരുന്നു. പക്ഷേ നിലവിലുള്ള ഭരണകൂടവുമായി സന്ധിചെയ്ത് സ്വസ്ഥമായി ജീവിക്കുന്നതിന്നുപകരം സാമര്‍ത്ഥ്യത്തിലൂടെയും സാഹസികതയിലൂടെയും സ്വന്തം ഭരണകൂടം സ്ഥാപിക്കുകയാണ് അബ്ദുര്‍റഹ്മാന്‍ ചെയ്യുന്നത്. അന്തലൂസിയന്‍ പരുന്ത് എന്ന് അദ്ദേഹം അറിയപ്പെടുന്നത് വെറുതെയല്ല. എല്ലാ തരം പ്രതികൂലാവസ്ഥയെയും അതിജീവിച്ച് അബ്ദുര്‍റഹ്മാന്‍ സാധിച്ച അന്യാദൃശമായ വിജയത്തിളക്കത്തിനു മുമ്പില്‍ അദ്ദേഹത്തിന്റെ എതിരാളിയായ അബ്ബാസി ഖലീഫ മന്‍സൂര്‍ പോലും സ്തംഭിച്ചുപോയിട്ടുണ്ട്.

സ്‌പെയിനിലെ മുസ്‌ലിം സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്ഥാനപതനങ്ങളില്‍ വര്‍ത്തമാനകാല മുസ്‌ലിം സമൂഹത്തിന് പാഠങ്ങള്‍ എമ്പാടുമുണ്ട്. മധ്യപൂര്‍വ്വ ദേശത്തെ പല സമകാലീന സംഭവങ്ങളിലും സ്പാനിഷ് മുസ്‌ലിം ചരിത്രത്തിന്റെ തനിയാവര്‍ത്തനം നമുക്ക് ദര്‍ശിക്കാവുന്നതാണ്. വിസിഗോതുകളെ പരാജയപ്പെടുത്തി ക്രിസ്തുവര്‍ഷം 712ല്‍ താരീഖുബ്‌നു സിയാദിന്റെ സൈന്യം ജിബ്രാള്‍ട്ടര്‍ കടന്ന് ഐബീരിയന്‍ ഉപദ്വീപില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ ഹിജ്‌റ കഴിഞ്ഞ് നൂറ് വര്‍ഷം പോലും തികഞ്ഞിരുന്നില്ല. ജബലുതാരിഖിന്റെ സ്പാനിഷ്/ ആംഗല രൂപമാണ് ജിബ്രാള്‍ട്ടര്‍. ബെര്‍ബര്‍ അടിമയായിരുന്ന താരിഖുബ്‌നു സിയാദിന്റെ ചരിത്രത്തിന് മേലുള്ള ശാശ്വതമുദ്രയാണത്.എങ്ങനെയാണ് വളരെ ചുരുങ്ങിയ ഒരു കാലത്തിനുള്ളില്‍ ചരിത്രത്തിന്റെയും നാഗരികതയുടെയും പാര്‍ശ്വങ്ങളില്‍ അലസരും അപരിഷ്‌കൃതരുമായി അലഞ്ഞിരുന്ന ഒരു നാടോടി സമൂഹത്തിന് പശ്ചിമനാഗരികതയെ ജയിച്ചടക്കാനും മാനവചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മഹത്തായ ഒരു സംസ്‌കൃതിയുടെ സ്രഷ്ടാക്കളാവാനും കഴിഞ്ഞത്?

വര്‍ഗ വംശ ദേശ ഭാഷാവ്യത്യാസങ്ങള്‍ക്ക് അതീതമായി വിശ്വാസത്തിലും ആദര്‍ശത്തിലും അധിഷ്ഠിതമായ ഒരു ആഗോള സാഹോദര്യം സൃഷ്ടിച്ചെടുത്തതാണ് ഇസ്‌ലാമിന്റെ വിജയരഹസ്യം. അറബികള്‍ക്കും ബെര്‍ബറുകള്‍ക്കും കുര്‍ദുകള്‍ക്കും കറുത്തവര്‍ക്കും വെളുത്തവര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പരിഗണന ലഭിച്ച ഭക്തിപ്രചോദിതമായ സാഹോദര്യ ബോധമാണ് ഇസ്‌ലാമിനെ അപ്രതിരോധ്യമാക്കിയത്. ജനദ്രോഹകരങ്ങളായ നികുതികളും അന്യായങ്ങളായ നിയമങ്ങളും റദ്ദു ചെയ്ത് സാമാന്യ ജനങ്ങളോട് ഇസ്‌ലാം പ്രകടിപ്പിച്ച കാരുണ്യവും ഇസ്‌ലാമിനെ അതിവേഗം ഏറ്റവും ജനപ്രിയമായ മതമാക്കിമാറ്റി. പരമതവിശ്വാസികള്‍ക്കു സാമ്പത്തിക സാമൂഹ്യജീവിതത്തിലും വൈജ്ഞാനിക കലാ മേഖലകളിലും രാഷ്ട്രസംവിധാനത്തിലും അര്‍ഹമായ പ്രാതിനിധ്യവും ആദരവും നല്‍കപ്പെട്ടു. യഹൂദരുടെ ചരിത്രത്തിലെ ഏറ്റവും സമ്പന്നവും സുരക്ഷിതവുമായ കാലമായി ഗണിക്കപ്പെടുന്നത് ഇസ്‌ലാമിക സ്‌പെയിനിലെ കാലഘട്ടമാണ്. അബ്രഹാം ബ്‌നു ഇസ്‌റയും യഹൂദലവിയും മുതല്‍ യഹൂദ ചരിത്രത്തിലെ ഏറ്റവും മഹാനായ തത്ത്വജ്ഞാനിയായി അറിയപ്പെടുന്ന മോസസ് മൈമനോയിഡ്‌സ് വരെയുള്ളവര്‍ പഠിച്ചതും വളര്‍ന്നതും ഇസ്‌ലാമിക സ്‌പെയിനിലാണ്. മൈമനോയ്ഡ്‌സ് ഇബ്‌നുറുശ്ദിനെ ഗുരുവര്യനായി ആദരിച്ചു പോന്നു. അവര്‍ ജീവിച്ചതും വളര്‍ന്നതുമായ കൊര്‍ദോവാ നഗരമായിരുന്നു പുസ്തകങ്ങളുടെ എണ്ണം കൊണ്ടും ശാസ്ത്രകാരന്മാരുടെയും പണ്ഡിതന്മാരുടെയും കലാകാരന്മാരുടെയും ഗരിമ കൊണ്ടും വൈജ്ഞാനിക സാംസ്‌കാരിക പ്രവൃത്തികളുടെ വ്യാപ്തികൊണ്ടും മധ്യകാലത്തെ ഏറ്റവും സമ്പന്നമായ നഗരം. ഇബ്‌നു ഹസ്മും ഇമാം ഖുര്‍ത്വുബിയും ഇബ്‌നു അറബിയും തുടങ്ങി മഹാന്മാരായ പണ്ഡിതന്മാരുടെയും സാത്വികരുടെയും പരമ്പര തന്നെ അവിടെ ജീവിച്ചിരുന്നു. അക്കൂട്ടത്തില്‍ അവസാനത്തെയാളായിരുന്നു ഇബ്‌നുഖല്‍ദൂന്‍. അന്തലൂസില്‍ ഇസ്‌ലാം കൊളുത്തിവെച്ച വൈജ്ഞാനിക വെളിച്ചമാണ് പിന്നീട് യൂറോപ്പിലാകെ പരന്ന് പശ്ചിമനാഗരികതയെ പ്രബുദ്ധതയിലേക്ക് നയിച്ചതും ആഗോള നവോത്ഥാനത്തിന് കാരണമായതും. ലോകഭാഷകളില്‍ നിന്നും അറബിയിലേക്കുള്ള ക്ലാസിക് ഗ്രന്ഥങ്ങളുടെ മൊഴിമാറ്റം ഇസ്‌ലാമിക നാഗരികതക്ക് അടിത്തറ പാകിയതു പോലെ, അറബിയില്‍ നിന്ന് ലാറ്റിനും ഗ്രീക്കും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ ഭാഷകളിലേക്ക് വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ഭാഷാന്തരം പശ്ചിമ നാഗരികതയുടെ പിറവിക്ക് നിമിത്തമായി. കൊര്‍ദോവായിലെയും സെവില്ലിയിലെയും ടോളിഡോയിലെയും ഗ്രാനഡയിലെയും പുസ്തകപ്പുരകളിലും പരീക്ഷണശാലകളിലുമാണ് യൂറോപ്യന്‍ പ്രബുദ്ധതയുടെയും വൈജ്ഞാനിക വിപ്ലവത്തിന്റെയും ബീജാവാപം നടന്നത്. മധ്യകാലത്ത് ലോകം മുഴുവന്‍ പ്രകാശം പരത്തി ജ്വലിച്ചുനിന്ന കൊര്‍ദോവാ നഗരം ഇന്ന് സ്‌പെയിനിലെ അത്രയൊന്നും പ്രസക്തമല്ലാത്ത ഒരു ചെറുപട്ടണമാണ്. പോയകാല പ്രതാപത്തിന്റെ അടയാളങ്ങള്‍ എമ്പാടുമുള്ള, വികലമാക്കപ്പെട്ട ചരിത്രത്തിന്റെ ചിഹ്നങ്ങള്‍ പേറുന്ന, ഭൂതകാലത്ത് എവിടെയോ വെച്ച് വളര്‍ച്ച മുരടിച്ചുപോയ, ജനവാസം കുറഞ്ഞ, അത്രയൊന്നും സമൃദ്ധിയില്ലാത്ത അന്തലൂസിലെ ചെറുപട്ടണം. ഒരു കാലത്ത് ആഗോളതലത്തില്‍ തന്നെ ഏറ്റവും ജനസാന്ദ്രമായിരുന്ന നഗരങ്ങളിലൊന്നായിരുന്നു അത് എന്നത് നമ്മെ വിസ്മയിപ്പിക്കുകയും വിഷാദിപ്പിക്കുകയും ചെയ്യാം. ഖിബ്‌ലയിലേക്ക് ചാഞ്ഞ മിഹ്‌റാബുകളും ശ്രവണസുന്ദരമായ ബാങ്കുവിളികള്‍ മുഴങ്ങിയിരുന്ന മിനാരങ്ങളും അടങ്ങിയിരുന്ന പള്ളികളില്‍ നിന്നും ഇപ്പോള്‍ മുഴങ്ങുന്നത് ഖുര്‍ബാനക്കും പ്രാര്‍ത്ഥനക്കും സമയമറിയിച്ചുകൊണ്ടുള്ള പള്ളിമണികളാണ്. യേശുവിന്റെയും കന്യാമറിയത്തിന്റെയും ഛായാചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ട മിഹ്‌റാബുകള്‍. ഉമവി ഖലീഫമാരുടെ പേരിലുള്ള മദ
്യശാലകളില്‍ പരിശുദ്ധനാമങ്ങളില്‍ അറിയപ്പെടുന്ന വീഞ്ഞുകള്‍ ലഭിക്കുമ്പോള്‍ ചരിത്രപരമായ മുറിവുകള്‍ക്കു മേല്‍ നിത്യാപമാനത്തിന്റെ ലേപനമായി നമുക്കത് അനുഭവപ്പെടുന്നു. ദമസ്‌കസിലെ ഉമവി മസ്ജിദിന്റെ മാതൃകയില്‍ പണിത ലോകത്തെ തന്നെ ഏറ്റവും വലിയ ആരാധനാലയങ്ങളില്‍ ഒന്നായിരുന്ന കൊര്‍ദോവയിലെ പ്രധാന മസ്ജിദ് ഇന്ന് പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളും കൊണ്ട് സജീവമായ ഒരു ക്രൈസ്തവ ദേവാലയമാണ്. മെസ്‌കിറ്റോ കത്തീഡ്രല്‍ കോംപ്ലക്‌സ് എന്നറിയപ്പെടുന്ന ഈ ദേവാലയത്തിന്റെ മട്ടുപ്പാവിലേക്കും ഭിത്തികളിലേക്കും സൂക്ഷിച്ചു നോക്കിയാല്‍ ചേതോഹരമായ ഖുര്‍ആനിക സൂക്തങ്ങളുടെ ചിത്രപ്പണികള്‍ തെളിഞ്ഞുകാണാം. എഴുനൂറിലേറെ വര്‍ഷങ്ങള്‍ പാശ്ചാത്യദേശത്ത്, ഇസ്‌ലാമിക നാഗരികതയുടെ കേന്ദ്രസ്ഥാനത്ത് നിലനിന്നിരുന്ന നഗരത്തില്‍ ഇപ്പോള്‍ നിസ്‌കരിക്കാന്‍ വളരെ ചെറിയ ഒരു ഇടമാണ് ബാക്കിയുള്ളത്. ദിക്കുകള്‍ മുഴുവന്‍ പ്രകാശം പരത്തിയ പണ്ഡിതന്മാരുടെയും തത്ത്വജ്ഞാനികളുടെയും പേരില്‍ കൊത്തി വെച്ച ചില ശിലാഫലകങ്ങളും ശില്പങ്ങളുമല്ലാതെ അവരുടെ അടയാളങ്ങളോ ഖബറുകളോ ബാക്കിയില്ല.
എങ്ങനെയാണ് ഏഴുനൂറ്റാണ്ടിലേറെ നീണ്ടുനിന്ന ശോഭനമായ ഒരു കാലഘട്ടത്തിന് ശേഷം മുസ്‌ലിം ഭരണകൂടവും സമൂഹവും യൂറോപ്പില്‍ ഇത്ര സമൂലമായും സമ്പൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെട്ടത്? എന്തുകൊണ്ടാണ് കുരിശുപടയുടെ ആക്രമണത്തെ പ്രതിരോധിക്കാനാവാത്ത വിധം മുസ്‌ലിം സമുദായം ദുര്‍ബലരായത്? മനുഷ്യന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനവും ദയാരഹിതവുമായ ദണ്ഡനങ്ങളാണ് ഇന്‍ക്വിസിഷന്റെ പേരില്‍ സ്പാനിഷ് മുസ്‌ലിം സമൂഹം ഏറ്റുവാങ്ങിയത്. ആര്‍ദ്രത നിറഞ്ഞ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഔദാര്യത്തിന്റെ പച്ചത്തുരുത്തില്‍ കൂടൂവെച്ചിരുന്ന യഹൂദ സമുദായത്തിനും ഫെര്‍ഡിനാന്റും ഇസബെല്ലയും മതകോടതികളുടെ അസഹിഷ്ണുതയും കാപാലികതയുമായി രംഗത്തുവന്നപ്പോള്‍ ഉത്തരാഫ്രിക്കയിലേക്കും ഉസ്മാനിയ ഭരണത്തിന്റെ ശാദ്വലയിടങ്ങളിലേക്കും പലായനം ചെയ്യേണ്ടിവന്നു. അങ്ങനെയാണ് മോസസ് മൈമനോയിഡ്‌സ് കൈറോവിലേക്ക് താമസം മാറ്റുന്നതും മഹാനായ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൊട്ടാരവൈദ്യനാവുന്നതും. പ്രതാപികളായി വാണിരുന്ന അന്തലൂസിലെ ഇസ്‌ലാമിക സമൂഹത്തിന്റെ സര്‍വനാശത്തിന് നിമിത്തമായത് അവരുടെതന്നെ അലംഭാവവും അന്തഃഛിദ്രതയും ആര്‍ഭാടപൂര്‍ണമായ ജീവിതവുമാണ്.

ഐശ്വര്യത്തിന്റെയും അധികാരത്തിന്റെയും ഉന്മാദത്തില്‍ ഭരണകര്‍ത്താക്കളും സമൂഹവും മൃഗതൃഷ്ണകളുടെ ആഘോഷമായി ജീവിതം ആടിത്തിമിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും പേരിലുള്ള സാഹോദര്യബോധം നഷ്ടപ്പെട്ടു. ജനസാമാന്യവുമായുള്ള ജൈവബന്ധം അറ്റുപോവുകയും ചെയ്തു. ഉമവികളും മുറാബിത്തുകളും മുവഹിദുകളുമായി ഇസ്‌ലാമിക സമൂഹം ശിഥിലീകരിക്കപ്പെടുകയും പരസ്പരം പോരടിക്കുന്ന ചെറു നഗരരാഷ്ട്രങ്ങളായി, ത്വായിഫകളായി സ്വയം ദുര്‍ബലരാവുകയും ചെയ്തപ്പോള്‍ മറുവശത്ത് സര്‍വായുധ വിഭൂഷിതരായ കുരിശുപടയാളികള്‍ അതിര്‍ത്തിക്കകത്തും പുറത്തും നില്‍പ്പുണ്ടെന്ന കാര്യം അവര്‍ ഓര്‍ത്തില്ല. ഉത്തരാഫ്രിക്കയിലെ ഭരണാധികാരിയായിരുന്ന മൂസാ ഇബ്‌നു നുസൈറിന്റെ പടയാളിയായിരുന്ന താരീഖ്ബ്‌നു സിയാദ് ക്രിസ്തുവര്‍ഷം 711ല്‍ ജിബ്രാള്‍ട്ടര്‍ കടന്നതോടെ ആരംഭിച്ച അന്തലൂസിലെ ഇസ്‌ലാമിക സാന്നിധ്യത്തിനു അന്ത്യം കുറിച്ചു കൊണ്ടണ്ടു 1492ല്‍ അവസാനത്തെ ഉമവി രാജകുമാരനായ അബ്ദുല്ല സഗീര്‍ എന്ന അബ്ദാലി ഫെര്‍ഡിനാന്റിന്റെയും ഇസബെല്ലയുടെയും മുമ്പില്‍ ഗ്രനേഡയുടെ താക്കോല്‍ ഏല്‍പ്പിച്ച് മൊറോക്കോയിലേക്ക് പലായനം ചെയ്തതോടെ തിരശ്ശീല വീണു. അബ്ദുല്ല സഗീര്‍ അപ്പോള്‍ നഷ്ടസൗഭാഗ്യങ്ങളെ ഓര്‍ത്ത്, എന്നെന്നേക്കുമായി താന്‍ വിടപറയുന്ന തന്റെ പൂര്‍വ്വീകരുടെ ഓര്‍മകളും സ്വപ്‌നങ്ങളും വീണ മണ്ണില്‍ നിന്നു മടങ്ങി പോവുമ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. അപ്പോള്‍ ഉമ്മ പറഞ്ഞുവത്രേ: ഒരു പുരുഷന്റെ സ്ഥൈര്യത്തോടെ പൊരുതേണ്ട നേരത്ത് അതിനു മുതിരാതിരുന്ന താന്‍ ഇപ്പോള്‍ ദുര്‍ബലയായ ഒരു സ്ത്രീയെ പോലെ നിലവിളിക്കുന്നതു കൊണ്ട് എന്തു കാര്യം! സ്പാനിഷ് ഇസ്‌ലാമിക ചരിത്രത്തിലെ ദുരന്തനായകനായ അബ്ദുല്ല സഗീര്‍ അട്ടഹസിച്ചുകൊണ്ട് മൊറോക്കോവിലേക്ക് പലായനം ചെയ്യുമ്പോള്‍ കൂടെ നിലവിളിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.
അന്തലൂസിന്റെ ഉത്ഥാനപതനങ്ങളുടെ ചരിത്രത്തില്‍ ആധുനിക മുസ്‌ലിം സമൂഹത്തിനും ഭരണകൂടത്തിനും പാഠങ്ങളുണ്ട്. സ്വന്തം സിംഹാസനത്തിന്റെയും കൊട്ടാരത്തിന്റെയും സുരക്ഷിതത്വത്തിനപ്പുറം ഒന്നുംതന്നെ വിഷയമല്ലാത്ത രാജാക്കന്മാര്‍ക്കും, വിഭാഗീയതയും വംശീയതയും മൂര്‍ഛിപ്പിച്ച് സമുദായത്തിന് അകത്തും പുറത്തും വന്‍മതിലുകള്‍ തീര്‍ക്കുന്ന നേതാക്കന്മാര്‍ക്കും, അപ്രസക്തവും അനാവശ്യവുമായ വിഷയങ്ങളില്‍ സമയവും ഊര്‍ജവും പാഴാക്കുന്ന പണ്ഡിതന്മാര്‍ക്കും നിശ്ചയമായും പഠിക്കാന്‍ പാഠങ്ങളുണ്ട്. അന്യായങ്ങള്‍ക്കും അരുതായ്മകള്‍ക്കും മുമ്പില്‍ മാപ്പുസാക്ഷികളായി നില്‍ക്കുന്ന സമുദായത്തിന്റെ സാധാരണ പൗരന്മാര്‍ക്കും സ്പാനിഷ് മുസ്‌ലിം ചരിത്രങ്ങളില്‍ നിന്ന് പലതും പകര്‍ത്താനും തിരുത്താനുമുണ്ട്.

സെവില്ലിയുടെ തകര്‍ച്ചയുടെ പശ്ചാതലത്തില്‍ അബു അല്‍ബഖല്‍ അല്‍ റുന്‍ദി എന്ന അന്തലൂസിയന്‍ കവി എഴുതിയ വികാര നിര്‍ഭരവും അര്‍ത്ഥസമ്പുഷ്ടവുമായ കവിത മുസ്‌ലിം ലോകത്തിന്റെ സമകാലീന യാഥാര്‍ത്ഥ്യത്തെ ഭംഗിയായി പ്രതിഫലിപ്പിക്കുന്നുണ്ട്. അന്തലൂസ് ശിഥിലമാവുമ്പോള്‍ ഒരു ചെറുത്തുനില്‍പ്പുപോലും സാധിക്കാനാവാത്ത വിധം ദുര്‍ബലമായിപ്പോയ കിരീടവും ചെങ്കോലുമായി നടന്ന യമനിലെ രാജാക്കന്മാരെയും പേര്‍ഷ്യയിലെ സസാനിദുകളെയും ഖഹ്താനുകളെയും ഗദ്ദാറുകളെയും പ്രതിയുള്ള കവിയുടെ വിലാപം സമകാലിക അറബ് ഭരണകൂടങ്ങളെക്കുറിച്ചും അക്ഷരം പ്രതി ശരിയാണ്. ആഗോള സമൂഹത്തിന് ദൈവബോധവും അറിവും നീതിയും നിയമവും പകര്‍ന്നു നല്‍കാന്‍ നിയുക്തമായ സമുദായം ചേരിതിരിഞ്ഞ് തമ്മിലടിക്കാനാണ് ഭാവമെങ്കില്‍ ചരിത്രം നമുക്ക് കരുതി വെച്ചിരിക്കുന്നത് ഇന്‍ക്വിസിഷനേക്കാള്‍ കടുത്ത പീഡനങ്ങളായിരിക്കും. അപ്പോള്‍ നമുക്കൊപ്പം വിലപിക്കാന്‍ മറ്റാരും ഉണ്ടാവില്ല.

Dr.AP Jafar

Sunday, December 17, 2023

ലൈല മുറാദ് ജ ഈജിപ്റ്റിലെ ജൂത നടി

 ലൈല മുറാദ് ഈജിപിറ്റിലെ ജൂത നടി 1922ൽ ഈജിപ്തിൽ എൺപതിനായിരത്തോളം ജൂതന്മാരുണ്ടായിരുന്നു. തുർക്കി, മൊറോക്കോ എന്നിവിടങ്ങളിലെന്നപോലെ, സ്പെയിനിലെ മുസ്‍ലിം ഭരണപതനാനന്തരം ഫെർഡിനാന്റ് രാജകുമാരൻ ഭരണത്തിലേറിയതോടെ പുറത്താക്കപ്പെട്ട യഹൂദരാണ് ആദ്യമായി ഈജിപ്തിൽ കുടിയേറിയവർ. അക്കാലത്ത് ക്രൈസ്തവ പീഡനത്തിനിരയായ ജൂതന്മാർക്ക് അഭയം നൽകിയത് മുസ്‍ലിം രാജ്യങ്ങളായിരുന്നു. അഭയാർഥികളായെത്തിയ സ്പാനിഷ് ജൂതന്മാരെ സൗഹാർദഹസ്തം നീട്ടി സ്വീകരിച്ച മൊറോക്കോയുടെ കഥ ‘വേലി ചാടുന്ന പെൺകിനാക്കളിൽ’ ഫെമിനിസ്റ്റ് എഴുത്തുകാരി ഫാത്തിമ മർനീസി പരാമർശിക്കുന്നുണ്ട്.തുർക്കിയിൽ തങ്ങൾ സ്വാഗതം ചെയ്യപ്പെട്ട ദിനത്തിന്റെ വാർഷിക അനുസ്മരണവും പിൽക്കാലത്ത് ഇസ്രയേലിലടക്കമുള്ള ജൂതന്മാർ നടത്താറുണ്ടായിരുന്നു. അത്തരമൊരു അനുസ്മരണത്തിന്റെ റിപ്പോർട്ട് മുംബൈയിലെ ഇസ്രായേലി കോൺസുലേറ്റ് (ഇന്ത്യ ഇസ്രായേലിനെ അംഗീകരിക്കുന്നതിന് മുമ്പും കോൺസുലേറ്റ് ബന്ധങ്ങളുണ്ടായിരുന്നു) എഴുപതുകളിൽ പ്രസിദ്ധീകരിച്ചിരുന്ന ന്യൂസ് ഫ്രം ഇസ്രായേലിൽ വായിച്ചതോർക്കുന്നു. ഇസ്രായേൽ സ്ഥാപിതമാകുന്നതിന് മുമ്പ് ഗൾഫ് രാജ്യങ്ങളിലടക്കം യഹൂദന്മാർ സമാധാനപൂർവം ജീവിച്ചുപോന്നിരുന്നു. സിനഗോഗും പ്രത്യേക ശ്മശാനവുമൊക്കെ അവർക്ക് അവിടെ ഉണ്ടായിരുന്നു. മനാമയുടെ മധ്യേ സഅ്സഅ റോഡിൽ ശ്മശാനത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. യഹൂദ കമ്യൂണിറ്റി നേതാവ് ഇബ്രാഹിം നൂനു ബഹ്റൈൻ പാർലമെന്റ് അംഗമായിരുന്നു. യു.എസ് നയതന്ത്ര പ്രതിനിധിയായി നിയമിക്കപ്പെട്ട ഹുദാ എസ്രാ ഇബ്രാഹീമും ഒരു ജൂത വനിതയായിരുന്നു. ഇസ്‍ലാം ആശ്ലേഷിച്ച മസ്ഊദ ഷാവോലിന്റെ കഥ ബഹ്റൈനിൽ പ്രസിദ്ധമാണ്. അവരെ മാതാപിതാക്കളുടെ സമ്മതത്തോടുകൂടി ബഹ്റൈൻ രാജാവ് ഹമദ്ബ്നു ഈസ സ്വന്തം കുടുംബത്തിലേക്ക് ചേർത്തുപിടിക്കുകയായിരുന്നു.പലരും ഇസ്രായേലിലേക്ക് കുടിയേറിയെങ്കിലും ഇപ്പോഴും മുപ്പതോളം യഹൂദർ ബഹ്റൈനിൽ തന്നെ തുടരുന്നുണ്ട്. ഇതുതന്നെയാണ് ഈജിപ്തിലെയും അവസ്ഥ. 1922ൽ എൺപതിനായിരത്തോളം ഉണ്ടായിരുന്ന ജൂതജനസംഖ്യ 2004ലോടെ നൂറിൽ താഴെയായി ചുരുങ്ങി. ഇസ്രായേലിൽ മന്നായും സൽവായും തേടിപ്പോയവരായിരുന്നു അവരിൽ ഏറെപേരും. എന്നാൽ, ഇസ്രായേലിന്റെ വലിയ പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമുണ്ടായിട്ടും സ്വന്തം ദേശീയതയോട് പ്രതിബദ്ധത പുലർത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഇസ്രായേലിലേക്കുള്ള ജൂത കുടിയേറ്റം ത്വരിതമാക്കിയ ഒരു ഘടകമായിരുന്നു 1954ലെ ‘സൂസന്നാ’ ഓപറേഷൻ. സൂയസ് കനാലിൽനിന്ന് ബ്രിട്ടീഷ് സേന പിൻവാങ്ങാൻ തീരുമാനിച്ച സമയമായിരുന്നു അത്. ആ തീരുമാനം പുനഃപരിശോധിപ്പിക്കാനായി ഈജിപ്തിലെ ബ്രിട്ടീഷ്-അമേരിക്കൻ താവളങ്ങളെ ലക്ഷ്യം വെച്ച് അന്നത്തെ ഇസ്രായേലി പ്രതിരോധ മന്ത്രി നഹാസ് ലാവന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യപ്പെട്ട സ്ഫോടന പരമ്പരയാണ് ‘സൂസന്നാ ഓപറേഷൻ’ എന്നറിയപ്പെടുന്നത്. ലാവൻ അപവാദം എന്നപേരിലും ഇതറിയപ്പെടുന്നു. ചില ഈജിപ്ഷ്യൻ ജൂതന്മാരെയായിരുന്നു ഇസ്രായേൽ അതിന് ഉപകരണമാക്കിയത്. സ്ഫോടനം നടക്കുന്നതിന് മുമ്പ് ഇത് കണ്ടുപിടിക്കപ്പെട്ടു. ഭരണകൂടത്തിന്റെ കണ്ണിൽ സംശയിക്കപ്പെടുന്ന സാഹചര്യം ഇസ്രായേലിലേക്ക് കുടിയേറാൻ യഹൂദ സമൂഹത്തിന് പ്രേരണയായി. അതോടൊപ്പം ശ്രദ്ധേയ വ്യക്തിത്വങ്ങളെ വല വീശിപ്പിടിക്കാൻ ഇസ്രായേൽ ഭരണകൂടം വലിയ പ്രലോഭനങ്ങളും വെച്ചുനീട്ടുന്നുണ്ടായിരുന്നു. അങ്ങനെ ഓഫർ ലഭിച്ച താരമായിരുന്നു ഈജിപ്തിലെ ആദ്യകാല സിനിമാ നടിയായ ലൈലാ മുറാദ്.ലില്ലിയാൻ എന്നായിരുന്നു അവരുടെ യഥാർഥ പേര്. സിനിമയിൽ വന്നതോടെ ലൈലാ മുറാദ് എന്ന് പേരു മാറ്റുകയായിരുന്നു. 1918 ഫെബ്രുവരി 18ന് സക്കി മുറാദ് മോർദി ഖായ്-ജമീല സാലോമോൻ ദമ്പതികളുടെ മകളായി കൈറോവിലെ ‘അള്ളാഹിർ’ കോളനിയിലാണ് ലൈലയുടെ ജനനം. കൈറോവിലെ നോത്ര ദാം ഡെസ്പോർട്ട് സ്കൂളിലായിരുന്നു പഠനം. ഗായികയും അഭിനേത്രിയുമായ ലൈല സംഗീതപഠനം നടത്തിയത് സംഗീതജ്ഞൻ തന്നെയായ പിതാവിൽനിന്നും ദാവൂദ് ഹസനിയിൽനിന്നുമാണ്. പതിനാലാം വയസ്സിൽ തന്നെ അവർ പാട്ടിൽ അരങ്ങേറ്റം കുറിച്ചു. സ്വകാര്യ സദസ്സുകളിലും പൊതുവേദികളിലും പാടിത്തുടങ്ങിയ അവർ ഈജിപ്ഷ്യൻ റേഡിയോ നിലയം (ദാറുൽ ഇദാഅ അൽമിസ്രിയ്യ) സ്ഥാപിതമായതോടെ 1934ൽ ആഴ്ചയിൽ ഒരു തവണ എന്ന വ്യവസ്ഥയിൽ റേഡിയോക്ക് വേണ്ടി പാടാൻ കരാർ ചെയ്തു. ആ വർഷം ജൂലൈ ആറിന് ‘യാ ഗസാലൻ സാൻ ഐനുഹുൽ കുഹ്ൽ’ (സുറുമയെഴുതിയ മാൻ കണ്ണാളേ) എന്ന പാട്ടോടെ അതിന് ആരംഭം കുറിച്ചു. പിന്നീട് സിനിമാ രംഗത്തേക്ക് മാറിയതോടെ ആ കരാർ അവസാനിച്ചു. 1947ലാണ് പിന്നീടവർ ‘അനഖൽബീ ദലീലി’ (എൻമനം എൻവഴി കാട്ടി) എന്ന ഗാനത്തോടെ വീണ്ടും പാട്ടരങ്ങിൽ വരുന്നത്. അവരുടെ റെക്കോഡ് ചെയ്യപ്പെട്ട ഗാനങ്ങൾ 1200ഓളം വരും. മുഹമ്മദ് ഫൗസി, മുഹമ്മദ് അബ്ദുൽ വഹാബ്, മുനീർ മുറാദ്, രിയാദ് സൻബാത്തി, സക്കരിയ്യ അഹ്മദ്, ഖസബ്ജി എന്നീ പ്രഗല്ഭ സംഗീതജ്ഞന്മാരാണ് ആ ഗാനങ്ങൾക്ക് സംഗീതം പകർന്നത്.
വെള്ളിത്തിരയിൽ
1935ൽ ‘ദഹായാ’ (ഇരകൾ) എന്ന സിനിമയിലാണ് ആദ്യമായി അവർ മുഖം കാണിക്കുന്നത്. അത് പക്ഷേ, ഒരു ഗാനരംഗത്ത് മാത്രമായിരുന്നു. 1937ൽ സംവിധായകനും സംഗീതജ്ഞനുമായ മുഹമ്മദ് അബ്ദുൽ വഹാബിന്റെ യഹ്‍യാൽ ഹുബ്ബ് (പ്രേമ വിജയം) എന്ന പടത്തിൽ അഭിനയിച്ചതോടെയാണ് ലൈലയുടെ താരശോഭ തിളങ്ങിത്തുടങ്ങിയത്. 1955ൽ ഹുസൈൻ സിദ്ഖിയോടൊപ്പം അഭിനയിച്ച ‘അൽ ഹബീബുൽ മജ്ഹൂൽ (അജ്ഞാത കാമുകൻ) ആണ് അവരുടെ അവസാന പടം. അതിനുശേഷം റേഡിയോവിൽ കുറച്ചുകാലം ഗാനങ്ങൾ അവതരിപ്പിച്ചതൊഴിച്ച് നിറുത്തി യാൽ വെള്ളിത്തിരയോട് പൂർണമായും വിടവാങ്ങുകയായിരുന്നു അവർ. ഇക്കാലയളവിൽ 27 പടങ്ങളിലാണ് അവർ അഭിനയിച്ചത്. മുഹമ്മദ് അബ്ദുൽ വഹാബ്, ഇബ്രാഹിം ഹമൂദ, അഹ്മദ് സാലിം, മുഹമ്മദ് ഫൗസി തുടങ്ങിയ പ്രശസ്ത നായക നടന്മാരോടൊപ്പമെല്ലാം അവർ അഭിനയിക്കയുണ്ടായെങ്കിലും അൻവർ വജ്ദി, യൂസുഫ് വഹബി, ഹുസൈൻ സിദ്ഖി എന്നിവരുടെ നായികയായാണ് അവർ ഏറ്റവുമധികം അഭിനയിച്ചിട്ടുള്ളത്. 1998ൽ കൈറോ ഫിലിം ഫെസ്റ്റിവൽ അവർക്ക് മരണാനന്തര ആദരവ് നൽകുകയുണ്ടായി. നടി ലൈലാ അലവിയാണ് അത് ഏറ്റുവാങ്ങിയത്. 2018ൽ ഊജിപ്ത് അവരുടെ ശതാബ്ദി ആഘോഷിച്ചത് അനുസ്മരണീയമാണ്.ഇസ്രായേലിലേക്ക് ക്ഷണം
ലൈലാ മുറാദിന്റെ താരശോഭ ഇസ്രായേലിന്റെയും ശ്രദ്ധയാകർഷിച്ചു. ഇസ്രായേലിൽ സ്ഥിരതാമസമാക്കാൻ അവർക്ക് അവിടെനിന്ന് ക്ഷണം വരാൻ തുടങ്ങി. വോയ്സ് ഓഫ് ഇസ്രായേലിന്റെ മ്യൂസിക് ഡയറക്ടർ, തൈസീർ എല്ലീസും ഇസ്രായേലി പ്രക്ഷേപരംഗത്ത് പ്രവർത്തിച്ചിരുന്ന ഈജിപ്ഷ്യൻ യഹൂദ വംശജ ലിതാ അഫീഹാനും ഇസ്രായേലിലേക്ക് കുടിയേറാൻ അവർക്ക് പല മോഹന വാഗ്ദാനങ്ങളും വെച്ചുനീട്ടി. പിൽക്കാലത്ത് ഇസ്രായേലി വിദേശകാര്യ വകുപ്പ് വഴിയും അവർക്ക് ഓഫറുകൾ ലഭിച്ചു. കൈറോവിലെ ഇസ്രായേൽ സ്ഥാനപതി കാര്യാലയത്തിലെ മീഡിയാ അറ്റാഷെ കൂടിക്കാഴ്ചക്ക് അവസരം ചോദിക്കയുണ്ടായെങ്കിലും അവരത് നിരസിക്കയാണുണ്ടായത്. ഇസ്രായേലി പ്രസിഡന്റ് ഷിമോൺ പെരസിൽ നിന്നായിരുന്നു അവസാനത്തെ ഓഫർ. ഇസ്രായേലിന്റെ അംബാസഡർ അറ്റ് ലാർജ് ആയി നിയമിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. താൻ ഈജിപ്തുകാരിയും മുസ്‍ലിമുമാണെന്ന് പറഞ്ഞാണ് അവർ പെരസിന്റെ ഓഫർ നിരാകരിച്ചത്.
മതംമാറ്റം
ഇതിനകം ലൈലാ മുറാദ് ഇസ്‍ലാംമതം ആശ്ലേഷിച്ചിരുന്നു. ശാദിയ അൽ വാദി’ എന്ന പടത്തിൽ ഉറച്ച ഫലസ്തീനി അനുകൂലിയായാണ് അവരുടെ അഭിനയം എന്നതും സ്മരണീയമാണ്. അതിൽ റെഡ്ക്രസന്റ് വളണ്ടിയറായി ഫലസ്തീനി ഭടന്മാരെ പരിചരിക്കുന്നതാണ് അവരുടെ റോൾ. 1954ൽ അവർ നിർമിച്ച ‘അൽ ഹയാത്ത് അൽ ഹുബ്ബ്’ (ജീവിതം പ്രണയം തന്നെ) എന്ന ചിത്രം ഫലസ്തീൻ ഭടന്മാർക്ക് സമർപ്പിച്ചതാണ്. അതിൽ ‘യാ റായിഹ് അലാ സഹ്റാ സീനാ/സല്ലിം ലീ അലാ ജയ്ശിനല്ലീ ഹാമീനാ’ (സിനാ മരുഭൂമിയിലേക്ക് പോകുന്ന ധീര ഭടാ, ഞങ്ങളെ സംരക്ഷിക്കുന്ന സേനക്ക് എന്റെ അഭിവാദ്യമറിയിക്കൂ) എന്ന പാട്ട് പ്രസിദ്ധമാണ്. യാറായ്ഹീൻ ലിന്ന ബിയ്യിൽ ഗാലി/ഹനീ അൻലകും വ ഉഖ്ബാലി (മുത്തുനബിയെ കാണാൻ പോണോരേ/ നിങ്ങൾക്ക് ശാന്തി/ എനിക്കും പുണ്യം) എന്ന അവരുടെ സിനിമാഗാനം മക്കാ തീർഥാടകരെ യാത്ര അയക്കുന്ന വേളയിൽ ഇന്നും ആളുകളുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന പാട്ടാണ്.

ലൈലയുടെ മതപരിവർത്തനത്തെ കുറിച്ച വിശദാംശങ്ങൾ അശ്റഫ് ഗരീബ് എഴുതിയ ജീവചരിത്രത്തിൽ അനാവരണം ചെയ്യുന്നുണ്ട്. ഒരു പുലർക്കാല ബാങ്കുവിളി കേട്ടു ഉണർന്ന അവർ ഭർത്താവ് അൻവർ വിജ്ദിയെ (സംവിധായകനും നടനുമായ അൻവർ പിന്നീട് അവരുമായി വേർപിരിയുകയുണ്ടായി) വിളിച്ചുണർത്തുന്നിടത്താണ് അതിന്റെ തുടക്കം. അമ്പരപ്പോടെ ഉറക്കമുണർന്ന അൻവറിനോട് എന്തുകൊണ്ട് ഇതേവരെ തന്നോട് മുസ്‍ലിമാകാൻ ആവശ്യപ്പെട്ടില്ല എന്നായിരുന്നു അവരുടെ ചോദ്യം. മതം വ്യക്തിപരമായ കാര്യം മാത്രമായേ താൻ കണ്ടിട്ടുള്ളൂ എന്നും വിവാഹത്തിൽ അതൊരു പരിഗണനയായിരുന്നില്ലെന്നുമായിരുന്നു അപ്പോൾ അൻവറിന്റെ മറുപടി. പക്ഷേ, അപ്പോൾതന്നെ അവർ അംഗശുദ്ധി വരുത്തി ഭർത്താവിനൊപ്പം പ്രഭാത പ്രാർഥന നടത്തി. നേരം പുലർന്നപ്പോൾ ഇരുവരും അസ്ഹർ സർവകലാശാലയിലെ പണ്ഡിതനായ ശൈഖ് മഹ്മൂദ് അബുൽ ഉയൂനിന്റെ സന്നിധിയിൽ ചെന്ന് ഇസ്‍ലാം ആശ്ലേഷത്തിന്റെ ഔപചാരിക നടപടികൾ പൂർത്തീകരിച്ചു.
പുലർക്കാല ബാങ്കൊലി കേൾക്കുമ്പോഴൊക്കെ താൻ ഈ ആഗ്രഹം മനസ്സിൽ താലോലിച്ചുവരികയായിരുന്നുവെന്ന് ഭർത്താവിനോട് അവർ വെളിപ്പെടുത്തുകയുണ്ടായി. പുലർവേളകളിൽ കൈറോവിലെ മസ്ജിദുകളിൽനിന്ന് ഒഴുകിവരുന്ന സംഗീത സാന്ദ്രമായ ബാങ്കൊലിയുടെ മനോഹര നിമിഷങ്ങളെ കുറിച്ച് എസ്.കെ. പൊറ്റക്കാട് അളാകാപുരി ഹോട്ടലിൽ 'ദേശത്തിന്റെ കഥ'യുടെ പ്രകാശനവേളയിൽ അനുസ്മരിച്ചത് ഓർക്കുന്നു. അത് നമ്മുടെ നാട്ടിലെ വിലാപ ബാങ്ക് പോലെയല്ല. വെളിച്ചം പരന്ന് തുടങ്ങുമ്പോൾ സുബ്ബലക്ഷ്മിയുടെ നവസുപ്രഭാതം കേൾക്കുമ്പോഴും കർണപീയൂഷത്തിന്റെ ആ മധുരാനുഭൂതി ഹൃദയാന്തരാളത്തിൽ അലകളുണ്ടാക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും ലൈലാ മുറാദ് ഇസ്രായേൽ സന്ദർശിച്ചുവെന്നും യഹൂദ മതത്തിലേക്ക് തന്നെ തിരിച്ചുപോയ അവർ ഇസ്രായേൽ സർക്കാറിന് അമ്പതിനായിരം ഈജിപ്ഷ്യൻ പൗണ്ട് സംഭാവന ചെയ്തെന്നും അവർക്കെതിരെ  അപവാദ പ്രചാരണങ്ങളുമുണ്ടായി. അന്നവർ പാരീസിലായിരുന്നു. അവരുടെ പാസ്പോർട്ട് രേഖകൾ സാക്ഷ്യപ്പെടുത്തി പാരീസിലെ ഈജിപ്ഷ്യൻ എംബസി തന്നെ ഈ കുപ്രചാരണങ്ങൾക്കെതിരെ രംഗത്തുവന്നു. ലൈലാ മുറാദ് തന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും വെളിപ്പെടുത്തിയതോടെ ആ ദുഷ്പ്രവാദങ്ങൾക്ക് തിരശ്ശീല വീണു. അൽ ‘കവാകിബ്’ (താരങ്ങൾ) മാഗസിനിൽ അവർ എഴുതിയ ലേഖനത്തിലും ഈ കുപ്രചാരണങ്ങൾ നിഷേധിക്കുകയുണ്ടായി.

പിന്നീട് 1995ൽ നിര്യാതയായ ശേഷം ഇസ്രായേലിലെ ഇറാഖി വംശജനായ ഒരു യഹൂദൻ നിർമിച്ച അവരുടെ ഒരു ബയോപിക്കിൽ സമ്മർദങ്ങൾക്ക് വിധേയയായിട്ടാണ് അവർ മതം മാറിയതെന്ന് ആരോപിക്കയുണ്ടായി. തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ഇസ്രായേലിന്റെ കുത്സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്ന അവരുടെ ഒസ്യത്ത് രേഖകൾ വെളിപ്പെടുത്തിക്കൊണ്ടു മകൻ ഫത്വീൻ അബ്ദുൽ വഹാബ് തന്നെയാണ് അതിന് മറുപടി പറയാൻ അന്ന് രംഗത്തുവന്നത്.(കടപ്പാട്,വി.എ.കബീർ,മാധ്യമം)

Sunday, March 19, 2023

ഓസ്ട്രേലിയയിലെ ഒട്ടകങ്ങളുടെ ചരിത്രം

ഒട്ടകങ്ങളെന്നു കേൾക്കുമ്പോൾ തന്നെ ഗൾഫ്മേഖലയോ രാജസ്ഥാനിലെ ഥാർ മരുഭൂമിയോ ഒക്കെയാണ് നമ്മുടെ മനസ്സിൽ വരുന്നത്. പല രാജ്യങ്ങളിലും ഒട്ടകങ്ങൾ ധാരാളമുണ്ട്. എന്നാ‍ൽ ഏറ്റവും കൂടുതൽ അലഞ്ഞുതിരിയുന്ന ഒട്ടകങ്ങൾ ഉള്ള രാജ്യം ഏതെന്നറിയാമോ? തികച്ചും അവിചാരിതമായ ഒരു രാജ്യമാണത്...ഓസ്ട്രേലിയ.ലോക വന്യജീവിദിനത്തിൽ ലോകമെമ്പാടും പടരുന്ന അധിനിവേശ ജന്തുജാലങ്ങളും ഒരു വലിയ ചോദ്യമാണുയർത്തുന്നത്. ഒരു ദേശത്തിന്റെ അല്ലെങ്കിൽ മേഖലയുടെ സ്വാഭാവിക ജൈവഘടനയെ ബാധിക്കുന്നതാണ് അധിനിവേശ ജീവജാലങ്ങൾ. അധിനിവേശ മൃഗങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ ഏറ്റവും മികച്ച ഉദാഹരണങ്ങൾ ഓസ്ട്രേലിയയിൽ കാണാൻ സാധിക്കും.1606ൽ ആണ് ഓസ്ട്രേലിയയിൽ ആദ്യമായി യൂറോപ്യൻമാർ എത്തിയത്. ഡച്ച് പര്യവേക്ഷകനായ വില്യം ജാൻസൂണാണ് ആദ്യമെത്തിയത്. അക്കാലത്ത് ഒറ്റ ഒട്ടകം പോലും ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നില്ല. രണ്ട് നൂറ്റാണ്ടുകളിൽകൂടി ഈ സ്ഥിതി തുടർന്നു. പത്തൊ‍ൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ബ്രിട്ടൻ ഓസ്ട്രേലിയയിൽ ആധിപത്യം ഉറപ്പിച്ചിരുന്നു. ബൃഹത്തായ ഓസ്ട്രേലിയയെന്ന വൻകര സമഗ്രമായി പര്യവേക്ഷണം ചെയ്യാൻ ബ്രിട്ടൻ ആഗ്രഹിച്ചു. എന്നാൽ അവരുടെ കുതിരകൾക്ക് അതിനുള്ള ശേഷിയുണ്ടായിരുന്നില്ല. തീരദേശ ഓസ്ട്രേലിയ വിട്ടാൽ ചൂടും മരുഭൂമികളും നിറഞ്ഞ കടുത്തമേഖലകൾ ഓസ്ട്രേലിയയിലെമ്പാടും ഉണ്ടായിരുന്നു.1836ൽ ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസിലുള്ള കൊളോണിയൽ സർക്കാർ, ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ഒട്ടകങ്ങളെ ഓസ്ട്രേലിയയിൽ എത്തിക്കാനൊരു പദ്ധതി രൂപീകരിച്ചു. 1840ൽ ആദ്യമായി ഒരു ഒട്ടകം ഓസ്ട്രേലിയയിൽ നടന്നു. ഹാരി എന്നു പേരിട്ടിരുന്ന ഒട്ടകം ഇന്ത്യയിൽ നിന്നല്ല മറിച്ച് ഇന്നത്തെ സ്പെയിന്റെ അധീനതയിലുള്ള മെഡിറ്ററേനിയൻ ദ്വീപായ കാനറി ഐലൻഡുകളിൽ നിന്നാണ് എത്തിയത്. ആറ് ഒട്ടകങ്ങളെ അവിടെ നിന്ന് കപ്പൽ വഴി അയച്ചിരുന്നു. എന്നാൽ ഹാരി മാത്രമാണ് സമുദ്രയാത്ര തരണം ചെയ്തത്.ജെ.എ.ഹോറോക്സ് എന്ന പര്യവേക്ഷകനായിരുന്നു ഹാരിയുടെ പുറത്ത് യാത്ര ചെയ്തിരുന്നത്. എന്നാൽ യാത്രയ്ക്കിടയിൽ ഹാരി കാട്ടിയ അബദ്ധം കാരണം ഹോറോക്സിന്റെ തോക്ക് കൈയിലിരുന്നു പൊട്ടി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഹോറോക്സ് ആശുപത്രിയിലാകുകയും 23ാം ദിനം മരിക്കുകയും ചെയ്തു. മരിക്കുന്നതിനു മുൻപ് ഹാരിയെ വെടിവച്ചു കൊല്ലാനും ഹോറോക്സ് നിർദേശം നൽകി. ഓസ്ട്രേലിയയിലെ ആദ്യ ഒട്ടകത്തിന്റെ വിധി അങ്ങനെ മരിക്കാനായിരുന്നു.എന്നാൽ പിന്നീട് ഇന്ത്യയിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമായി ധാരാളം ഒട്ടകങ്ങൾ ഓസ്ട്രേലിയയിലെത്തി.1907 ആയപ്പോഴേക്കും ഇരുപതിനായിരത്തോളം ഒട്ടകങ്ങൾ ഓസ്ട്രേലിയയിലുണ്ടായിരുന്നു. ബ്രിട്ടിഷ് പര്യവേക്ഷകർക്ക് വലിയ അനുഗ്രഹമായിരുന്നു ഇവ. ദിവസങ്ങളോളം വെള്ളം കുടിക്കാതെ വരണ്ട മേഖലകളിലൂടെ യാത്രചെയ്യാനുള്ള കഴിവ് ഉൾനാടൻ ഓസ്ട്രേലിയയിലെ പര്യവേക്ഷണത്തിന് ബ്രിട്ടിഷ് ഉദ്യോഗസ്ഥരെ സഹായിച്ചു. എന്നാൽ 1820കൾക്കു ശേഷം മോട്ടർ വാഹനങ്ങൾ ധാരാളമായി ഉപയോഗിക്കപ്പെട്ടതോടെ ഒട്ടകങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു. ഇവയിൽ പലതും ഉപേക്ഷിക്കപ്പെട്ടു. ഓസ്ട്രേലിയയിലെ അലഞ്ഞുതിരിയുന്ന കാട്ട് ഒട്ടകങ്ങളുടെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. 2008ൽ നടത്തിയ കണക്കെടുപ്പിൽ പത്തുലക്ഷത്തോളം ഇത്തരം ഒട്ടകങ്ങൾ ഇവിടെയുണ്ട്.ഓസ്ട്രേലിയൻ സർക്കാർ താമസിയാതെ ഒട്ടകങ്ങളെ ശല്യജീവികളായി പ്രഖ്യാപിക്കുകയും ഇവയുടെ ജനസംഖ്യ തടയുന്നതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. ഹെലിക്കോപ്റ്ററിൽ വന്നു സ്നൈപർ റൈഫിളുകളുപയോഗിച്ച് ഇവയെ വെടിവച്ചു കൊല്ലുന്നതായിരുന്നു രീതി. ഇന്ന് ഇവയുടെ ജനസംഖ്യ 3 ലക്ഷമായി കുറയ്ക്കാൻ ഓസ്ട്രേലിയൻ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്. പടിഞ്ഞാറൻ ഓസ്ട്രേലിയ, ക്വീൻസ്‌ലൻഡ്, വടക്കൻ മേഖല എന്നിവ കൂടിച്ചേർന്ന് 33 ലക്ഷം ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ഇവ കൂടുതലും സാന്നിധ്യം ഉറപ്പിച്ചിടുള്ളത്. ഒട്ടകങ്ങൾ മാത്രമല്ല അധിനിവേശ സ്പീഷീസുകളായി ഓസ്ട്രേലിയയിൽ ഉള്ളത്. കേൻ ടോഡ് എന്നയിനം മരത്തവള, റെഡ് ഫോക്സ്, മൈന, യൂറോപ്യൻ മുയൽ, കാട്ടിൽ താമസം തുടങ്ങിയ പൂച്ചകൾ തുടങ്ങിയവയൊക്കെ ഇവിടത്തെ പ്രശ്നക്കാരാണ്.

Tuesday, February 7, 2023

കോട്ടയം താഴത്തങ്ങാടി പള്ളി

പഴയ കോട്ടയം നഗരത്തിലെ താഴത്തങ്ങാടിയിലെ അതിപുരാതനമായ മുസ്ലിം പള്ളി എട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഇസ്ലാം മതപ്രചരണത്തിനായി അറേബ്യയില്‍ നിന്നും എത്തിയ മാലിക് ബിന് ദിനാരുടെ കാലത്താണ് കേരളതീരത്തു ആദ്യമായി ഇസ്ലാം ആവിര്‍ഭവിക്കുന്നത്. അദ്ദേഹം അറബി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഇന്നാട്ടുകാരെ മുഹമ്മദ്‌ നബിയുടെ ദര്‍ശനം പഠിപ്പിച്ചു. അതോടൊപ്പം കേരളതീരത്തു പത്തു പള്ളികളും തമിഴ്നാട്ടില്‍ ഒരു പള്ളിയും സ്ഥാപിച്ചു. ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരെ ചേരമാന്‍ പള്ളിയാണ്. 

അദ്ദേഹത്തോടൊപ്പം എത്തിച്ചേര്‍ന്നിരുന്ന പിന്‍ഗാമിയായ മാലിക് ബിന് ഹബീബ് അറേബ്യയില്‍ പോയ ശേഷം തന്‍റെ ഭാര്യയായ ഖുമരിയയോടും മക്കളോടും പത്തോളം സഹാബാക്കളോടും കൂടെ കൊടുങ്ങല്ലൂരില്‍ തിരിച്ചെത്തി. അനന്തരം കൊല്ലം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ പത്തോളം പള്ളികള്‍ സ്ഥാപിച്ച് കൂടെ വന്ന സഹാബാക്കളെ ആരാധനാകര്‍മ്മങ്ങള്‍ നടത്തുന്നതിനായി ചുമതലപ്പെടുത്തി. ആ ശ്രേണിയില്‍പെട്ട പള്ളിയാണ് താഴത്തങ്ങാടി ജുമാ മസ്ജിദ് എന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം. ശൈഖ് അഹമ്മദ് എന്ന കൊച്ചിയിലെ ഖാസിയായിരുന്നു ഇവിടെയും പള്ളിയുടെ ആദ്യകാല ആചാര്യന്‍ എന്നാണ് ചരിത്രം.

ആദ്യകാലത്ത് കോട്ടയം ചേരന്മാരുടെയും പാണ്ട്യന്മാരുടെയും അധീനതയില്‍ മാറിമാറി വന്നിരുന്നു. പള്ളി സ്ഥാപനകാലത്ത് മുഞ്ഞുനാടിന്‍റെ ഭാഗമായിരുന്നു കോട്ടയം എന്ന് കരുതാവുന്നതാണ്. പുരാതനമായ കോടിയൂര്‍ തുറമുഖം ക്ഷയിച്ചതോടെ കൌണാറിന്‍റെ (മീനച്ചിലാര്‍) തീരത്തെ താഴത്തങ്ങാടി അന്തര്‍ദേശീയപ്രാധാന്യമുള്ള ഉള്‍നാടന്‍ വ്യാപാരകേന്ദ്രമായി വളര്‍ന്നു. അറബികളും പേര്‍ഷ്യക്കാരും സുറിയാനികളും പ്രാചീന തുറമുഖമായ പുറക്കാട്ടു നിന്നും പത്തേമാരികളിലും(Barque) മരക്കലങ്ങളിലും(ഒരു തരം പരന്ന ജലയാനം) താഴത്തങ്ങാടിയിലെത്തി കിഴക്കന്‍ മലഞ്ചരക്കുകള്‍ വാങ്ങിയിരുന്നു. ആദ്യകാലത്ത് കൈമാറ്റക്കച്ചവട(Barter system)മാകാം നടന്നിരുന്നത്.

അറബികളായിരുന്നു ഈ കച്ചവടത്തില്‍ മേല്‍ക്കോയ്മ വഹിച്ചിരുന്നത്. പ്രാകൃത ഗോത്രാചാരങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്ന ഇക്കൂട്ടര്‍ നാട്ടുകാരുമായി വൈവാഹികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. തങ്ങളുടെ നാട്ടുകാരായ ഭാര്യമാരെയും കുട്ടികളെയും ക്ഷേമാന്വേഷണങ്ങള്‍ കച്ചവടയാത്രകള്‍ക്കിടെ വന്നെത്തുംപോഴെല്ലാം അവര്‍ ചെയ്തുപോന്നു. അങ്ങിനെ ഒരു അറബിസങ്കരജനത കേരളത്തില്‍ പൊതുവായി ഉദയം ചെയ്തിരുന്നു. ഈ ജനവിഭാഗങ്ങല്‍ക്കിടയിലാണ് പില്‍ക്കാലത്ത് മാലിക് ബിന് ദിനാറും മാലിക് ബിന് ഹബ്ബീബും ഇസ്ലാമിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിനുള്ള തെളിവുകള്‍ തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന ചരിത്രഗ്രന്ഥത്തിലും സുലൈമാന്‍, ഇബ്ന് ബത്തൂത്ത തുടങ്ങിയ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലും കാണാവുന്നതാണ്. അങ്ങനെ താഴത്തങ്ങാടിയിലെയും അടിസ്ഥാന ജനവിഭാഗങ്ങളാണ് ഇസ്ലാമികവല്‍ക്കരിക്കപ്പെടുന്നത്. പില്‍ക്കാലത്ത് മറ്റു ചില കുടിയേറ്റങ്ങളും ഉണ്ടായിട്ടുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടില്‍ പ്രബലരായ തെക്കുംകൂര്‍ രാജവംശം മണികണ്‌ഠപുരത്തുനിന്നും(വാകത്താനത്തിനടുത്ത്) തലസ്ഥാനം കോട്ടയത്തേയ്ക്ക് (അന്ന് കോട്ടയം എന്ന പേരില്ല, തളിയന്താനപുരം എന്നായിരുന്നു) മാറ്റി. കൂടാതെ രാജധാനി വെന്നിമലയില്‍നിന്നും മാറ്റി തളിയില്‍ കോട്ട പണിത് അങ്ങോട്ടേയ്ക്കാക്കി. തളിയില്‍ മഹാദേവക്ഷേത്രം പുനരുദ്ധരിച്ചുകഴിഞ്ഞ് ഇരുപതുവര്‍ഷങ്ങള്‍ക്കു ശേഷം ജുമാ മസ്ജിദ് ഇന്ന് കാണുന്ന നിലയില്‍ പുതുക്കിപ്പണിതു. താഴത്തങ്ങാടിയിലെ വ്യാപാരസാധ്യതകള്‍ വികസിപ്പിക്കുന്നതിനു വിവിധ ദേശങ്ങളില്‍നിന്നും കച്ചവടക്കാരായ വിവിധ സമുദായക്കാരെ വരുത്തി കുടിയിരുത്തിയപ്പോള്‍ കൊടുങ്ങല്ലൂര്‍, ചെരാനെല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍നിന്നും മേത്തര്‍ വിഭാഗത്തിലെ മുസ്ലിങ്ങളെയും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ നാട്ടുകാര്‍ സെമറ്റിക് മതങ്ങളില്‍ ചേരുന്നതിനും അനുവദിച്ചിരുന്നു!

അതിശയിപ്പിക്കുന്ന വാസ്തുവിദ്യാമാതൃകയാണ് ഈ ആരാധനാലയം! തെക്കുംകൂര്‍ രാജാവ് പ്രദേശത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി വരുത്തി താമസിപ്പിച്ചിരുന്ന വിശ്വകര്‍മ്മജരാണ് ഈ പള്ളിയും പണിതത് എന്ന് കരുതാം. തളിയില്‍ ക്ഷേതത്തിന്‍റെ പണികള്‍ ചെയ്ത മഠത്തുങ്കല്‍, തെക്കേടത്ത്,വടക്കേടത്ത്,പെരുമ്പാലയില്‍ എന്നീ ആശാരിമാരും കിഴക്കേടത്ത്,നടുവിലേടത്ത് എന്നെ കല്‍ത്തച്ചന്മാരും ചേര്‍ന്നാണ് പള്ളിയും പണിതത് എന്ന് കരുതാം. 

ക്ഷേത്രത്തിന്‍റെ രൂപഘടനയില്‍നിന്നും വ്യത്യസ്തമായി ഒരു മുസ്ലിംപള്ളിക്ക് വേണ്ടുന്നതായ ഘടനാവിശേഷങ്ങള്‍ സൂക്ഷ്മമായി അവര്‍ പഠിച്ചിരുന്നു. കേരളത്തിലെ ആദ്യകാല മുസ്ലിം ആരാധനാലയങ്ങള്‍ക്കു പൊതുവായ ആകാരസാദൃശ്യം കാണാവുന്നതാണ്. വിവിധ ദേശങ്ങളില്‍ സഞ്ചരിച്ച് ഈ ശില്‍പ്പികള്‍ അത് സ്വായത്തമാക്കിയിരിക്കാം. ഏതായാലും കേരളത്തിലെ പുരാതന മുസ്ലിം പള്ളികളില്‍ രൂപഭംഗിയില്‍ മികച്ചത് താഴത്തങ്ങാടി പള്ളി തന്നെയാണ് എന്ന് വാസ്തുവിദ്യാവിശാരദന്മാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. 

കേരളീയ വാസ്തുവിദ്യയുടെ പൊതുനിയമങ്ങള്‍ അനുസരിക്കുന്നതിനോപ്പം അറബിശൈലിയിലുള്ള കൊത്തുപണികളും ഉള്ളില്‍ സമശീതോഷ്ണാവസ്ഥ നിലനില്‍ക്കുന്നതിനുള്ള വായുനിര്‍ഗമന സംവിധാനവും ശ്രദ്ധേയമത്രെ. കിഴക്കന്‍പ്രദേശങ്ങളില്‍നിന്നും എത്തിച്ച തേക്കുതടികളില്‍ ചെയ്ത തൂണുകളും കമാനങ്ങളും മേല്ക്കൂട്ടും തട്ടിന്‍പുറവുമെല്ലാം മൂത്താശാരിയുടെ പ്രതിഭാവിലാസം എടുത്തുകാട്ടുന്നു.വീതുളി വച്ചു മിനുക്കിയ എട്ടു മരത്തൂണുകളുടെ ഉറപ്പിൽ ആയിരം വർഷം പിന്നിട്ട അദ്ഭുതമാണ് രണ്ടു നിലകളുള്ള താഴത്തങ്ങാടി ജുമാ മസ്ജിദ്. കോട്ടയം പട്ടണത്തിന്റെ അതിരിൽ മീനച്ചിലാറിന്റെ കരയിൽ പാർക്കുന്ന മുസ്‌ലിംകൾക്ക് ആരാധന നടത്താൻ തെക്കുംകൂർ രാജാവാണ് പള്ളി നിർമിച്ചു നൽകിയതെന്നു വിശ്വാസം. തിരുവിതാംകൂർ രാജകൊട്ടാരങ്ങളിലേതു പോലെ കൊത്തു പണിയും തച്ചുശാസ്ത്ര തന്ത്രവും തെളിഞ്ഞു നിൽക്കുന്ന പള്ളി വാസ്തുവിദ്യയിൽ കേരളത്തിലെ മറ്റെല്ലാ പുരാതന നിർമിതികളേയും താരതമ്യം ചെയ്യുന്നു. പഴയ കെട്ടിടങ്ങളുടെ ഭംഗിവിശേഷം ആസ്വദിക്കാൻ താൽപര്യമുള്ളവരെ കൗതുകലോകത്ത് എത്തിക്കുന്നു താഴത്തങ്ങാടി പള്ളിയിലെ കാഴ്ചകൾ.

പുത്തൻ കെട്ടിട നിർമാണ രീതിയിൽ അളന്നാൽ ഏകദേശം ആറായിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുണ്ട് താഴത്തങ്ങളാടി പള്ളിക്ക്. കൊട്ടാരങ്ങളുടെ പൂമുഖം ഡിസൈൻ ചെയ്യുന്ന രീതിയിൽ മട്ടുപ്പാവ്, മുഖപ്പ് എന്നിവയാണ് പള്ളിയുടെ മുൻഭാഗത്തെ അലങ്കാരങ്ങൾ. പ്രധാന വാതിലിന് കരിങ്കല്ലിൽ നിർമിച്ച കട്ടിളയാണ്. കേരളത്തിൽ എണ്ണൂറു വർഷം പഴക്കമുള്ള മന്ദിരങ്ങളിലാണ് കരിങ്കല്ലിൽ വാതിലിന്റെ കട്ടിള (ഫ്രെയിം) ഉള്ളത്. പ്രധാനവാതിലിന്റെ ഇടതുഭാഗത്തുള്ള വരാന്തയിലെ തൂണുകൾ ദ്രവിച്ചപ്പോൾ മരത്തിന്റെ അഴിയിട്ട് പുതുക്കി.

കരിങ്കൽ കവാടം സ്ഥാപിച്ച മുറിയിൽ ഒറ്റക്കല്ലിൽ നിർമിച്ച വെള്ളത്തൊട്ടിയുണ്ട് (ഹൗള്). വലിയ കല്ലിന്റെ നടുഭാഗം ചതുരത്തിൽ തുരന്നെടുത്താണ് വെള്ളം നിറയ്ക്കാനുള്ള തൊട്ടി ഉണ്ടാക്കിയിട്ടുള്ളത്. ഒറ്റക്കല്ല് നീളത്തിൽ മുറിച്ചെടുത്തുണ്ടാക്കിയ പാത്തിയിലൂടെയാണ് ഹൗളിൽ വെള്ളം നിറച്ചിരുന്നത്. വെള്ളം കോരാൻ മുളങ്കമ്പിൽ കെട്ടിയ ചിരട്ട ഉപയോഗിച്ചു. കാലം മാറിയപ്പോൾ പാത്തിക്കു പകരം പൈപ്പ് സ്ഥാപിച്ചു, ചിരട്ട മാറ്റി സ്റ്റീൽ കപ്പ്. കാൽ കഴുകി വൃത്തിയാക്കിയ ശേഷം പള്ളിയിൽ പ്രവേശിക്കണമെന്നാണു ചിട്ട.
ഹൗളിന്റെ അരികിൽ നിന്നു മുകളിലേക്കുള്ള ഗോവണി ഉസ്താദ് താമസിക്കുന്ന മുറിയിലേക്കാണ്. മരത്തിൽ നിർമിച്ച മേൽക്കൂരയും താഴെ നിലയിലെ ഹൗളിലെ വെള്ളവും ഉസ്താദിന്റെ കിടപ്പുമുറിയിയെ ശീതീകരിക്കുന്നു.

മുക്കൂറ്റി സാക്ഷ

പള്ളിയുടെ അകത്ത് പ്രാർഥനയ്ക്ക് ഇരിക്കാൻ രണ്ടു ഹാൾ – പുറംപള്ളി, അകംപള്ളി. ഹൗളിൽ നിന്നു വാതിൽ തുറക്കുന്നത് പുറം പള്ളിയിലേക്കാണ്. പള്ളി നിലനിൽക്കുന്ന എട്ടു തൂണുകളിൽ നാലെണ്ണം ഈ മുറിയിലുണ്ട്. തടിയിൽ അലങ്കരിച്ച മൂന്നു ചുമരുകളും പൂർണമായും തടിയിൽ നിർമിച്ച ഒരു ഭിത്തിയുമാണ് പുറംപള്ളിയുടെ ഭംഗി. പുറംപള്ളിയുടെയും അകംപള്ളിയുടെയും ഇടയിലുള്ള മരത്തിന്റെ ഭിത്തിയിൽ ആയത്ത്, ശെഅ്ഹർ, ഹദീസ് എന്നിവ ആലേഖനം ചെയ്തിരിക്കുന്നു. ‘‘നിങ്ങൾ നന്മയിലും ഭക്തിയിലും പരസ്പരം സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുക’’ ചുമരിൽ എഴുതിയ ഖുറാൻ വാക്യം (ആയത്ത്) പറയുന്നു. ആരാധനാലയം പരിപാലിക്കുന്നവർക്കുള്ള നിർദേശമാണ് കവിതയും നബിവചനവും വിവരിക്കുന്നത്. വിദഗ്ധരായ തച്ചന്മാരുടെ കൈത്തഴക്കത്തിൽ വിടർന്ന കൊത്തുവേലയ്ക്കു നടുവിലാണ് അറബിക് അക്ഷരങ്ങളുടെ ആലേഖനം.

പുറംപള്ളിയിൽ നിന്ന് അകംപള്ളിയിലേക്കു കയറാൻ രണ്ടു വാതിൽ. ‘മുക്കൂറ്റി സാക്ഷ’യാണ് ഇതിൽ ഒരു വാതിലിന്റെ പ്രത്യേകത. ഒരുമിച്ച് അടയ്ക്കാനും ഒരോന്നായി വലിച്ചു തുറക്കാനും പറ്റുന്ന മൂന്നു സാക്ഷകൾ (മരപ്പൂട്ട്) തച്ചുശാസ്ത്രത്തിന്റെ തന്ത്രത്തിലാണ് നിർമിച്ചിട്ടുള്ളത്. ഇതിന്റെ അനുകരണമോ, ഇതുപോലെ വേറൊരെണ്ണമോ മറ്റൊരിടത്തും ഇല്ല. എടുത്തുകെട്ടിയും വാചനങ്ങളും ഘടിപ്പിച്ച് അലങ്കരിച്ച രണ്ടാമത്തെ വാതിലിന്റെ പൂട്ടിന് മണിച്ചിത്രത്താഴിന്റെ രൂപമാണ്. പന്തീരടി പൊക്കമുള്ള മേൽക്കൂരയിലെ കഴുക്കോൽ, ഉത്തരം, വളയം തുടങ്ങിയവയ്ക്ക് ഒന്നരയടി വീതിയുണ്ട്. ഇതളിലും വലുപ്പത്തിലും വ്യത്യാസം വരുത്തി എടുത്തുകെട്ടിയിൽ ഘടിപ്പിച്ചിട്ടുള്ള പൂക്കളാണ് മേൽക്കൂരയിലെ കൗതുകക്കാഴ്ച. പള്ളിയെ താങ്ങി നിർത്തുന്ന നാലു തൂണുകൾ അകംപള്ളിയിലാണ്. വിസ്താരമേറിയ അകംപള്ളിയുടെ പടിഞ്ഞാറുഭാഗത്താണ് ഇമാം നിൽക്കുന്ന സ്ഥലം (മിഹറാബ്). കമാനത്തിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള മിഹറാബിന്റെ ഇടതുവശത്ത് മിംബർ. പെരുന്നാളിനും വെള്ളിയാഴ്ച പ്രാർഥനയ്ക്കും (ഖുത്തുബ) ഇമാം പ്രസംഗിക്കാൻ നിൽക്കുന്ന പീഠമാണ് മിംബർ. മിഹറാബിന്റെ ഇരുവശത്തുമുള്ള ജനലുകളുടെ ഫ്രെയിം കരിങ്കല്ലിലാണ് നിർമിച്ചിട്ടുള്ളത്.

നിഴൽ ഘടികാരം .

മാളികയുടെ മുകളിലേക്കുള്ള ഗോവണി പുറംപള്ളിയിലാണ്. അകംപള്ളിയും പുറം പള്ളിയും ചേർന്നത്രയും വലുപ്പമുള്ള ഹാളാണ് ‘മാളികപ്പുറം’. കിഴക്കും വടക്കുമായി പള്ളിയുടെ വശങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന മുഖാപ്പുകളും അവയുടെ അലങ്കാരങ്ങളും കൊത്തുപണികളാണ്. പുറംപള്ളിയിലും അകംപള്ളിയിലുമായി കാണുന്ന എട്ടു മരത്തൂണുകളുടെ മുകളറ്റം രണ്ടാം നിലയുടെ മേൽക്കൂര വരെ നീണ്ടു നിൽക്കുന്നു. തെക്കു പടിഞ്ഞാറ് കോണിൽ താഴേക്ക് ഒരു കിളിവാതിലുണ്ട്. അകംപള്ളിക്കും മാളികപ്പുറത്തിനുമിടയിലുള്ള രഹസ്യ അറയുടെ പ്രവേശന കവാടമാണിത്. പള്ളി നിർമിച്ച തച്ചന്റെ ബുദ്ധിയും തന്ത്രവും ഇതു വ്യക്തമാക്കുന്നു. കിളിവാതിൽ ചേർത്തടച്ചാൽ രണ്ടു നിലകളുടെ ഇടയിൽ മറ്റൊരു ഹാൾ ഉണ്ടെന്ന് തിരിച്ചറിയില്ല.

അംഗശുദ്ധി വരുത്താൻ പണ്ട് ഉപയോഗിച്ചിരുന്ന കുളമാണ് താഴത്തങ്ങാടി പള്ളിയുടെ മുറ്റത്തിന്റെ ഭംഗി. കുളത്തിന്റെ അടിത്തട്ടു വരെ കൽപ്പടവ് നിർമിച്ചിട്ടുള്ള സ്നാനകേന്ദ്രത്തിൽ കുളപ്പുരയുണ്ട്. പള്ളിയുടെയും കുളപ്പുരയുടെയും മുൻഭാഗത്ത് മുറ്റത്തിന്റെ മധ്യത്തിലുള്ള നിഴൽ ഘടികാരം താഴത്തങ്ങാടി മസ്ജിന്റെ പഴമയ്ക്കു നേർസാക്ഷ്യം. സൂചി ചലിക്കുന്ന ക്ലോക്ക് കണ്ടുപിടിക്കുന്നതിനു മുൻപ് നിഴൽ നോക്കിയാണ് പ്രാർഥനാ സമയം മനസ്സിലാക്കിയിരുന്നത്. ‘‘ഘടികാര സ്തൂപത്തിലെ ദ്വാരത്തിന്റെ മധ്യത്തിൽ നിഴൽ എത്തിയാൽ നട്ടുച്ച, ഇരുവശത്തേക്കും നിഴൽ ചായുന്നതിന്റെ സ്ഥാനം നോക്കി ളുഹർ, അസർ നിസ്കാരത്തിനു സമയം തിരിച്ചറിഞ്ഞ ഇമാമുമാർ ഉണ്ടായിരുന്നു.. (കടപ്പാടുകൾ )