Sunday, September 18, 2022

ചീറ്റ പുലിയും അക്ബറും



ഫത്തേബാസ്...അക്ബർ ചക്രവർത്തിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ചീറ്റപ്പുലിയുടെ പേര്....അന്ന് ജലാലുദ്ദീൻ മുഹമ്മദ് അക്ബറിന് പതിമൂന്ന് വയസ്സാണ് പ്രായം. ചീറ്റപ്പുലിയുമായി ഡൽഹി ദർബാറിലെത്തിയത് മുഗൾ പടനായകരിലൊരാളായ വാലി ബെഗ് ആയിരുന്നു. പഞ്ചാബിലെ മച്ചിവാരയിൽ 1555ൽ സൂരികളുമായുണ്ടായ യുദ്ധത്തിൽ മുഗൾ സാമ്രാജ്യത്തിനായിരുന്നു ജയം. അന്ന് സൂരികളിൽ നിന്നും വാലി ബെഗ് പിടിച്ചെടുത്തതായിരുന്നു ഫത്തേബാസ് എന്ന ചീറ്റപ്പുലിയെ. മുഗൾ സാമ്രാജ്യത്തിന്റെ ഭാവി ചക്രവർത്തിക്കു മുന്നിൽ കാഴ്ച വസ്തുവായിട്ടാണ് ഫത്തേബാസിനെ വാലിബെഗ് സമർപ്പിച്ചത്. അത്രനാൾ അക്ബർ ഒരു ചീറ്റപ്പുലിയെ അത്രയും അരികിൽ കണ്ടിട്ടില്ലായിരുന്നു. ചീറ്റപ്പുലിയുമായി വേട്ടയ്ക്കിറങ്ങുന്ന മുഗളരുടെ കഥകൾ മാത്രമായിരുന്നു ആ പതിമൂന്നുകാരൻ കേട്ടിരുന്നത്.

ഫത്തേബാസിനെ കണ്ട അക്ബർ ആവേശഭരിതനായി. ആ ചീറ്റപ്പുലിയെ കോട്ടയ്ക്കുള്ളിൽ താമസിപ്പിക്കാൻ തീരുമാനിച്ചു. ചീറ്റപ്പുലിയുടെ സൂക്ഷിപ്പുകാർ അക്കാലത്ത് 'ദുൻദു' എന്നാണ് അറിയപ്പെട്ടിരുന്നത്. ഫത്തേബാസിനെ നോക്കാൻ ഏൽപ്പിച്ചയാൾ മിടുക്കനാണെന്ന് കണ്ട് അയാൾക്ക് അക്ബർ ഫത്തേഖാൻ എന്ന സ്ഥാനപ്പേരും നൽകി. ഫത്തേബാസിനെ കണ്ട അന്നു മുതൽക്കാണ് അക്ബറൊരു ചീറ്റപ്രാന്തനാകുന്നത്. പോകെ പോകെ അക്ബറിന്റെ കോട്ടയ്ക്കുളിൽ ആയിരത്തോളം ചീറ്റപ്പുലികളെത്തി. അത്രയ്ക്കായിരുന്നു ചക്രവർത്തിയുടെ കമ്പം.

ചീറ്റപ്പുലിയെ മുഗളർ വിളിച്ചിരുന്നത് 'യൂസ്' എന്നായിരുന്നു. പേർഷ്യൻ വാക്കായിരുന്നു അത്. ഇന്ത്യയിലേയും പേർഷ്യയിലേയും (ഇറാൻ) അറബ്യേയിലേയും കൊട്ടരാങ്ങളിൽ ചീറ്റപ്പുലികളെ വളർത്തിയിരുന്നു. ചീറ്റപ്പുലിയെ ഉപയോഗിച്ചുള്ള വേട്ടയാടൽ മാത്രമല്ല ചീറ്റയെത്തന്നെ വേട്ടയാടുന്നതും അക്കാലത്തെ രാജക്കൻമാർക്കും പടനായകർക്കും ഒരു ഹരമായിരുന്നു.കാടിന്റെ കനപ്പിനുള്ളിലല്ല ചീറ്റകളുടെ ഇടം. അവ പുൽമേടുകളിലും കുറ്റിച്ചെടികൾ നിറഞ്ഞ കണ്ണെത്താത്ത നിരപ്പുകളിലും പാറപ്രേദേശങ്ങളിലും കുന്നിൻപുറങ്ങളിലുമാണുണ്ടാവുക മണിക്കൂറിൽ 70 മൈൽ വേഗത്തിൽ കുതിക്കുന്ന കരയിലെ അതിവേഗക്കാരന് ഇരയെ ഓടിച്ചിട്ടു പിടിക്കാൻ തുറസ്സായ ഇടങ്ങളാണ് വേണ്ടത്. ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് വരെ ഉപേക്ഷിക്കപ്പെട്ട് കിടന്ന ഇന്ത്യയിലെ പുൽമേടുകൾ ചീറ്റകളുടെ വാസകേന്ദ്രമായിരുന്നു. രാജാക്കൻമാരുടെ വേട്ടയാടലിനൊപ്പം ഇത്തരം തുറസ്സായഭൂമി കൃഷിയിടങ്ങളായി മാറ്റിയപ്പോൾ ചീറ്റയുടെ ആവാസവ്യവസ്ഥയാണ് തകർക്കപ്പെട്ടത്.

ഇന്ത്യയുടെ ചരിത്രത്തിൽ ചീറ്റപ്പുലിയെക്കുറിച്ചുള്ള വിവരങ്ങൾ ശുഷ്കമാണ്. ചീറ്റയെ നായാട്ടിന് ഉപയോഗിച്ചിരുന്നു എന്നതിന് ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള എഴുത്ത് പന്ത്രണ്ടാം നൂറ്റാണ്ടിലെ 'മാനസോല്ലാസ'യിലാണ്. ചാലൂക്യ രാജാവായിരുന്ന സോമേശ്വര മൂന്നാമന്റേതാണ് ഈ സംസ്കൃത ഗദ്യം. അക്കാലത്തെ എല്ലാ വിഷയങ്ങളും പരാമർശിക്കുന്ന 'എൻസൈക്ലോപീഡിയ' ആണ് മാനസോല്ലാസ. ഇതിനുശേഷം മുഗളരാണ് ഇന്ത്യയുടെ ചരിത്രത്താളുകളിൽ ചീറ്റയെ കുറിച്ച് ഏറ്റവുമധികം കുറിച്ചിട്ടത്. പടിഞ്ഞാറൻ പഞ്ചാബിലെ 'ലഖി' കാട് ചീറ്റപ്പുലികളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നെന്ന് മുഗൾ ചരിത്രരേഖകൾ പറയുന്നു. സത്ലജ് നദിയുടെ വടക്കൻതീരമായിരുന്നു ഇത്. മുഗളർ ഇവിടെ നിന്നും ചീറ്റയെ പിടികൂടിയിരുന്നു. ഭട്ടീൻഡ, പത്താൻ, സിമാവാലി, അലാപൂർ, ജോധ്പൂർ, ജെയ്സാൽമീർ തുടങ്ങിയ ഇടങ്ങളിൽ നിന്നും ചീറ്റയെ വേട്ടയാടിയിരുന്നു.ചീറ്റവേട്ടകൾ

കാട്ടാനകളെ വാരിക്കുഴിയിൽ വീഴ്ത്തി പിടികൂടിയിരുന്നത് പോലെയായിരുന്നു ചീറ്റകളെ പിടികൂടിയിരുന്നത്. ചീറ്റകൾ പതിവായി വരുന്നയിടം മനസ്സിലാക്കി അവിടെ അധികം താഴ്ചയില്ലാത്ത കുഴികൾ തീർക്കും. ഏതിലെങ്കിലും ഒന്നിൽ ചീറ്റ വീഴാതിരിക്കില്ല എന്ന ഉറപ്പ് മുഗളർക്കുണ്ടായിരുന്നു. ചീറ്റ വീണാൽ ആ കുഴിക്ക് മീതെ വന്നടയുന്ന പ്രത്യകതരം വാതിലുള്ള കെണിയുമുണ്ടായിരുന്നു. വീഴുന്ന ചീറ്റപ്പുലിക്ക് പരിക്കു പറ്റാതിരിക്കാനുള്ള മുൻകരുതലും എടുത്തിരുന്നു.

ചില സമയങ്ങളിൽ ഒന്നിലധികം ചീറ്റകൾ ഒരു കുഴിയിൽ തന്നെ വീഴാറുണ്ടായിരുന്നു. ഒരിക്കൽ ഒരു കുഴിയിൽ നിന്നും ഏഴ് ചീറ്റകളെ കിട്ടി. ഒരു മഞ്ഞു കാലമായിരുന്നു അത്. ചീറ്റകൾ ഇണചേരുന്ന സമയം. ഒരു പെൺചീറ്റയ്ക്ക് പിന്നാലെ ഏഴ് ആൺ ചീറ്റകൾ നടക്കുകയായിരന്നു. പെൺചീറ്റ കുഴിയിൽ വീണതിന് പിന്നാലെ ആറു ആണുങ്ങളും എടുത്തു ചാടി.

'ഒടി' എന്നാണ് ഇത്തരം കുഴികളെ വിളിച്ചിരുന്നത്. ആദ്യകാലത്ത് ആഴത്തിൽ കുഴികുത്തി ചീറ്റകളെ വീഴ്ത്തലായിരുന്നു. ആ വീഴ്ചയിൽ തന്നെ ചീറ്റകളുടെ കാലുകൾ ഒടിയും. ഇല്ലെങ്കിൽ കുഴിയിൽ നിന്നും പുറത്തേക്ക് ചാടാനുള്ള വെപ്രാളത്തിൽ പരിക്കുപറ്റുമായിരുന്നു. അക്ബറിന്റെ കാലത്താണ് ആഴംകുറച്ച് കുഴികുത്തി പരിക്കേൽക്കാതെ ചീറ്റയെ പിടിക്കാനുള്ള സംവിധാനം 'ഒടി' യിൽ ഒരുക്കിയത്. ചീറ്റകളെ ഓടിച്ചു തളർത്തി പിടികൂടുന്ന ഏർപ്പാടും മരത്തിൽ നിന്നും കഴുത്തിൽ കുടുങ്ങുന്ന കുരുക്ക് ഞാത്തിയിട്ട് പിടികൂടുന്ന രീതിയുമുണ്ടായിരുന്നു.

അക്ബറും സംഘവും 1560ൽ പഞ്ചാബിൽ നിന്നും ആഗ്രയിലേക്കുള്ള യാത്രാമധ്യേ ഇപ്പോഴത്തെ ഹരിയാണയിലെ ഹിസാർ ഫിറോസയിലെത്തിയപ്പോൾ കൂട്ടത്തിലൊരു വേട്ടക്കാരൻ ചക്രവർത്തിയെ ഓർമപ്പെടുത്തി...'ഇവിടെയടുത്ത് യൂസുകൾ ഒരുപാടുള്ള കാടുണ്ട്. അക്ബർ ഒട്ടും അമാന്തിച്ചില്ല, അവിടെ നങ്കൂരമിട്ടു. ചീറ്റയെ വീഴ്ത്താനുള്ള ഒടി കുഴികൾ ആ കാടുകളിൽ നിറഞ്ഞു. അന്ന് അക്ബറിന് ഒരുപാട് ചീറ്റകളെ കിട്ടിയത്രേ...

ചീറ്റകളുമൊത്തുള്ള നായാട്ടിൽ അക്ബറിന് ഹരംപിടിച്ചു. ഒടികൾ നിറഞ്ഞു. ചീറ്റ കെണിയിൽ വീണാൽ ചക്രവർത്തിയെ അറിയിക്കണം എന്നായി. അറിഞ്ഞയുടൻ കുതിരപ്പുറത്തേറി ആ സ്ഥലത്തേക്ക് അക്ബർ പാഞ്ഞെത്തുമായിരുന്നു. കുഴിയിൽ നിന്നും ചീറ്റയെ കയറ്റുന്നത് നോക്കി നിന്ന് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഒരിക്കൽ ഗ്വാളിയാറിന് സമീപം ക്രൗര്യമേറെയുള്ളൊരു ചീറ്റ വീണു. അക്ബർ നേരിട്ടെത്തിയാണതിനെ കുഴിയിൽ നിന്നും വലിച്ചു കയറ്റിയത്.

പിടികൂടുന്ന ചീറ്റകളെ വേട്ടയ്ക്കായി ഇണക്കിയെടുക്കുന്നതായിരുന്നു രീതി. ഒരു ചീറ്റ നന്നായൊന്ന് ഇണങ്ങി കിട്ടാൻ മൂന്നു മാസം വരെ സമയമെടുത്തിരുന്നു. പക്ഷെ അക്ബർ ഇതിന് മാറ്റം കൊണ്ടുവന്നു പതിനെട്ട് ദിവസം കൊണ്ടാണ് ചീറ്റയെ വേട്ടയ്ക്കായി തയ്യാറാക്കിയിരുന്നത്. പരിശീലനം നൽകാൻ പലപ്പോഴും അക്ബർ നേരിട്ടു തന്നെ ഇറങ്ങുമായിരുന്നു. അക്ബറിന്റെ കാലത്തിന് മുമ്പ് വരെ ഒരു ചീറ്റ വേട്ടയിൽ പരമാവധി മൂന്നു കൃഷ്ണമൃഗങ്ങളെ മാത്രമേ കൊല്ലുമായിരുന്നുള്ളു. എന്നാൽ അക്ബറും സംഘവും പരിശീലനത്തിലൂടെ 12 കൃഷ്ണമൃഗങ്ങളെ വരെ ഒറ്റവേട്ടയിൽ ഒരു ചീറ്റ പിടികൂടുന്ന രീതി കൊണ്ടുവന്നു.

അക്ബറിന്റെ കാലത്തിന് മുന്നേ ചീറ്റകളുടെ കണ്ണുകൾ കെട്ടിയാണ് കോട്ടയ്ക്കുള്ളിൽ വിട്ടിരുന്നത്. എന്നാൽ അക്ബർ പരിശീലനം നൽകിയവയ്ക്ക് കൺകെട്ടുകൾ ഒഴിവാക്കി. ഒരിക്കൽ ഒരു കൃഷ്ണമൃഗവും മുഗളരുടെ കൈയിലുള്ള ഒരു ചീറ്റയും തമ്മിൽ വലിയ ചങ്ങാത്തത്തിലായി. അവരെ ഒരു കൂട്ടിലിട്ടാണ് പിന്നെ വളർത്തിയത്. കൗതുകകരമായ കാര്യമെന്തന്നാൽ വേട്ടയുടെ സമയത്ത് മറ്റ് കൃഷ്ണമൃഗങ്ങൾക്ക് മേൽ ചാടിവീഴാൻ ആ ചീറ്റ മടികാണിച്ചിരുന്നില്ലെന്നതാണ്.

അക്ബറിന്റെ കോട്ടയിൽ ചീറ്റകളെ പരിപാലിക്കാൻ മാത്രം ഇരുന്നൂറോളം പരിശീലകരുണ്ടായിരുന്നു. വേട്ടസംഘത്തിലെ മികച്ച ചീറ്റകളെ ഖാസ എന്നാണ് വിളിച്ചിരുന്നത്. ഇത്തരം ചീറ്റകളെ നോക്കിവളർത്താൻ മാത്രം മൂന്നും നാലുംപേരെ നിയമച്ചിരുന്നു. അവർ കൊട്ടാരത്തിലെ ഉയർന്ന ശമ്പളക്കാരുമായിരുന്നു. പത്തു ചീറ്റകൾ ചേർന്നതായിരുന്നു ഒരു തരാഫ്. അവയെ മിടുക്കും തൂക്കവുമനുസരിച്ച് തിരിച്ചിരുന്നു. അതിൽ ഏറ്റവും മികച്ചവയായിരുന്നു ഖാസസംഘത്തിൽ.

വേട്ടയ്ക്കായി ചീറ്റകളെ കൊണ്ടുപോയിരുന്നത് ആനപ്പുറത്തായിരുന്നു..! ആനയുടെ ഇരുവശവും തൂങ്ങിക്കിടക്കുന്ന രണ്ട് കൂടുകൾ അതിൽ രണ്ടു ചീറ്റകൾ ഇരയെ കാത്ത് നിന്നു. ഇരയുടെ കൺവെട്ടം കാണുമ്പോൾ തുറന്നുവിടും. ആനകൾക്ക് പുറമേ ഭടൻമാരും ചീറ്റക്കൂടും ചുമന്ന് നടന്നിരുന്നു. തൂക്കമനുസരിച്ച് എട്ടുവിഭാഗങ്ങളായാണ് അക്കാലത്ത് ചീറ്റകളെ തരംതിരിച്ചിരുന്നത്.മദൻകലിയും ചിത്തരഞ്ജനും

ആയിരത്തോളം ചീറ്റകളുണ്ടായിരുന്ന അക്ബറിന് പ്രിയം മദൻകലിയോടായിരുന്നു. 1571ൽ പാക്പട്ടാനിൽ (പാകിസ്താനിലെ ലാഹോറിനു സമീപം) ധാരാളം ചീറ്റകളുണ്ടെന്നറിഞ്ഞ് അക്ബറും സംഘവും വേട്ടയ്ക്കിങ്ങി. ആറു ചീറ്റകളുമായാണ് തിരിച്ചെത്തിയത്. അഴകും വേഗവും കൊണ്ട് വിസ്മയിപ്പിച്ച അതിലെ മിടുക്കന് അക്ബർ പേരിട്ടു മദൻ കലി...അവനായിരുന്നു അകബ്റിന്റെ ചീറ്റത്തലവൻ. മദൻകലിക്ക് സ്വന്തം കൈകൾ കൊണ്ടായിരുന്നു അക്ബർ തീറ്റ കൊടുത്തിരുന്നത്. ഒരിക്കൽ മന്ത്രിമാർ ചോദിച്ചു; 'അങ്ങേക്ക് ഭയമാകുന്നില്ലേ ഓമന മൃഗത്തെ പോലെ ഈ ജീവിയെ കാണാൻ..?' അക്ബർ മദൻകലിയുടെ തലയിലും കഴുത്തിലും തലോടിക്കൊണ്ടു പറഞ്ഞതിങ്ങനെ: 'മൃഗങ്ങളെ ഭയപ്പെടുത്താതിരിക്കുക...ഏതൊരു മൃഗത്തിനും നമ്മൾ അവയെ ഒന്നും ചെയ്യില്ലെന്ന് മനസ്സിലാകണം. അതിനൊപ്പം അവയെ സ്നേഹത്തോടെ പരിലാളിക്കുകയും ചെയ്താൽ അത് നമ്മളെയും ഒന്നും ചെയ്യില്ല...'

അക്ബറിനെ അത്ഭുപ്പെടുത്തിയ ചീറ്റയായിരുന്നു ചിത്തരഞ്ജൻ..1572ൽ രാജസ്ഥാനിലെ സാംഗനീറിൽ വേട്ടയ്ക്കായി ചക്രവർത്തിയിറങ്ങി. ഒരു കൃഷ്ണമൃഗത്തിന് പിന്നാലെ ഖാസ ചീറ്റകളിലൊന്നായ ചിത്തരഞ്ജൻ പാഞ്ഞു. പ്രാണരക്ഷാർഥം കുതിച്ച കൃഷ്ണമൃഗം വഴിയിലെ വലിയൊരു ഗർത്തം ചാടിക്കടന്നു. ഏതാണ്ട് 25 അടി അപ്പുറമായിരുന്നു അങ്ങേക്കര...ഒന്നരക്കുന്തത്തിന്റെ ഉയരത്തിൽ പൊങ്ങിയ കൃഷ്ണമൃഗത്തിനൊപ്പം ചിത്തരഞ്ജനും ഉയർന്നു ചാടി. അങ്ങേക്കരയിലെത്തി അതിനെ പിടികൂടി. ഇതുകണ്ട് അന്തംവിട്ടു നിന്ന അക്ബർ ചിത്തരഞ്ജനെ ചീറ്റക്കൂട്ടത്തിന്റെ രാജാവായി പ്രഖ്യാപിച്ചു. ചിത്തരഞ്ജൻ കടന്നു പോകുമ്പോൾ അകമ്പടിയായി വലിയ ചെണ്ട കൊട്ടണമെന്നും കൽപ്പിച്ചു.

അക്ബറിനെ ദുഃഖത്തിലാഴ്ത്തിയ ചീറ്റസംഭവങ്ങളുമുണ്ട്. ബീഹാറിലേക്കുള്ള ചക്രവർത്തിയുടെ 1574ലെ യാത്രയിൽ ലോധിപ്പൂരിന് സമീപം ഗംഗാനദി മുറിച്ചു കടക്കവേ ചീറ്റകളെ കയറ്റിയ ഒരു ബോട്ട് മുങ്ങി. കൂട്ടത്തിലെ മികച്ച ചീറ്റകളായ ദൗളത്ത് ഖാനും ദിൽറാങ്ങും മുങ്ങി ചത്തു.

ജഹാംഗീർ കണ്ട ചീറ്റകൾ

അക്ബറിന്റെ മരണശേഷം ചക്രവർത്തി പദമേറ്റ ജഹാംഹീർ 1608ൽ അജമീർ സന്ദർശിച്ചപ്പോൾ. രാജാ വീർസിങ് ദേവ് അവിടെ വെള്ള ചീറ്റപ്പുലിയുമായി എത്തി. യൂസ്-ഇ-സഫേദ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുന്ദേൽഖണ്ഡ് മേഖലയിലെ (ഇപ്പോഴത്തെ മധ്യപ്രദേശ്) ഓർച്ച രാജ്യം ഭരിച്ചിരുന്ന മുഗൾ സാമന്ത രാജാക്കൻമാരിൽ ഒരാളായിരുന്നു വീർസിങ് ദേവ്. ഇന്ത്യയിൽ ഏറ്റവും അധികം ചീറ്റപ്പുലികൾ ഉണ്ടായിരുന്ന ഇടമാണ് ബുന്ദേൽഖണ്ഡ് മേഖല. കാരണം ചീറ്റയുടെ ഇഷ്ട ഇരയായ കൃഷ്ണമൃഗം കൂടുതലായുണ്ടായിരുന്ന സ്ഥലം കൂടിയാണിത്. ജഹാംഗീറിന്റെ കാലത്ത് ഇവിടെ നിന്നും ഒരുപാട് ചീറ്റകളെ പിടികൂടിയിരുന്നതായും കൊന്നതായും രേഖകളുണ്ട്.

ഇണക്കി വളർത്തുന്ന ചീറ്റകൾ ഇണചേരുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. അവയുടെ സ്വാഭാവിക ആവാസമേഖലയിൽ മാത്രമേ ചീറ്റ ഇണ ചേരൂ.

ജഹാംഗീർ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ; 'പിതാവിന്റെ കാലത്ത് ആയിരത്തോളം ചീറ്റകളെ വളർത്തിയിരുന്നെങ്കിലും ഒന്നും ഇണചേർന്നിരുന്നില്ല. ആൺ-പെൺ ചീറ്റകളെ തോട്ടങ്ങളിൽ സ്വതന്ത്രരായി വിട്ടിട്ടുപോലും ഇണചേരലുണ്ടായിട്ടില്ല. എന്നാൽ അത്ഭുതമെന്ന് പറയട്ടെ അബദ്ധത്തിൽ കഴുത്തിലെ ചങ്ങലയഴിഞ്ഞു പോയ ഒരു ആൺ ചീറ്റ, പെൺചീറ്റയെ സമീപിക്കുകയും ഇണചേരുകയും ചെയ്തു. അതിൽ മൂന്ന് കൂഞ്ഞുങ്ങളുമുണ്ടായി...' ചരിത്രത്തിൽ ചീറ്റപ്പുലിയുടെ ഇണചേരലിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഇതുമാത്രമാണ്.

ചീറ്റവരയും വാലും

മുഗൾഭരണകാലത്തെ തൊണ്ണൂറോളം പെയ്ന്റിങ്ങുകളിൽ ചീറ്റപ്പുലികൾ ചരിത്രകാരൻമാർ കണ്ടെത്തി. ഇതിൽ എഴുപതോളം പെയ്ന്റിങ്ങുകളിൽ ചീറ്റയുടെ വാലിന്റെ അറ്റം കാണാം. വാലിന്റെ അറ്റം കറുപ്പായാണ് വരച്ചിരിക്കുന്നത്. ആഫ്രിക്കൻ ചീറ്റകളുടെ വാലിന്റെ അറ്റത്ത് വെളുപ്പാണ്.ടിപ്പുവിന്റെ ചീറ്റകൾ

ടിപ്പുസുൽത്താൻ 16 ചീറ്റകളെ വളർത്തിയിരുന്നതായി രേഖകളുണ്ട്. ടിപ്പുവിന്റെ പതനത്തിന് ശേഷം ഇതിൽ മൂന്നെണ്ണത്തിനെ ഇംഗ്ലണ്ടിലേക്ക് കയറ്റി അയച്ചു. കിങ് ജോർജ്ജ് മൂന്നാമന്റെ കൊട്ടാരത്തിലേക്കായി. കർണാടകയിലെ ബെല്ലാരിയിലും മൈസൂരിലും ചാമരാജനഗറിലും ചീറ്റകളുണ്ടായിരുന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1882ൽ ബ്രിട്ടീഷ് ഓഫീസറായിരുന്ന റസൽ ബീരംബാടിയിൽ അഞ്ചു ചീറ്റകളെ കണ്ടതായി എഴുതിയിട്ടുണ്ട്. ബന്ദിപ്പൂർ കാടുകളുടെ വടക്കൻ അതിർത്തിയാണ് ബീരമ്പാടി. ഇതിലൊന്നിനെ വേട്ടസംഘം വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. ശിവാംഗി എന്നാണ് ചീറ്റപ്പുലിയെ അന്ന് കർണാടകയിൽ വിളിച്ചിരുന്നത്.

ബ്രിട്ടീഷുകാരുടെ ഭരണകാലത്തും ചീറ്റകൾ വ്യാപകമായി വേട്ടയാടപ്പെട്ടു. ചീറ്റകളെ കൊല്ലുന്നവർക്ക് പണം കൊടുക്കുന്ന ഏർപ്പാട് ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്നിരുന്നു. 1870 മുതൽ 1925 വരെ 70 ചീറ്റകളെ കൊന്നതിന് പണം നൽകിയതായി ബ്രിട്ടീഷ് രേഖകൾ പറയുന്നു.അവസാന ഫോട്ടോ
ഇപ്പോഴത്തെ ഛത്തീസ്ഗഢിലെ കൊറിയ എന്ന ചെറുരാജ്യത്തെ രാജാവായിരുന്ന രാമാനുജ് പ്രതാപ് സിങ് ദേവാണ് 1947-ൽ ഇന്ത്യയിൽ അവശേഷിച്ചിരുന്ന മൂന്ന് ചീറ്റപ്പുലികളെ വെടിവെച്ചുവീഴ്ത്തിയതെന്നാണ് ചരിത്രം. വന്യജീവി ഗവേഷണ സംഘടനയായ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിക്ക് രാമാനുജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ പക്കൽനിന്നാണ് മൂന്നുചീറ്റകളെ വെടിവെച്ചിട്ടശേഷം തോക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന രാജാവിന്റെ ചിത്രം ലഭിക്കുന്നത്. എന്നാൽ, ഇതിനുശേഷവും ഝാർഖണ്ഡ് പോലുള്ള ഇടങ്ങളിൽ ചീറ്റയെ കണ്ടതായി പറയപ്പെടുന്നു. പക്ഷേ, ചരിത്രരേഖയിലേക്ക് വന്നില്ല. കേന്ദ്രസർക്കാർ 1952-ലാണ് ഇന്ത്യൻ ചീറ്റയ്ക്ക് വംശനാശം സംഭവിച്ചെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
ആഫ്രിക്കൻ ചീറ്റയുടെ ഇന്ത്യൻ വെല്ലുവിളികൾ

ഇന്ത്യയിലേക്ക് ചീറ്റകളുടെ തിരിച്ചുവരവ് എന്ന് സമ്പൂർണ അർഥത്തിൽ പറയാനാകില്ല. കാരണം ഏഷ്യൻ ചീറ്റയല്ല ആഫ്രിക്കൻ ചീറ്റയാണ് മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതത്തിൽ എത്തുന്നത്. ലോകത്ത് ആകെ ഏഴായിരം ചീറ്റകളേ വന്യജീവികളായി കഴിയുന്നുള്ളു. ഇതിൽ ഏഷ്യൻ ചീറ്റ എന്ന വംശം നിലവിൽ ഇറാനിൽ മാത്രമാണ് ഉള്ളത്. ആകെ ഇരുപതിൽ താഴെ മാത്രമേ ചീറ്റകളുള്ളു എന്നതിനാൽ ചീറ്റയെ ഇന്ത്യക്ക് കൈമാറാൻ ഇറാൻ തയ്യാറായില്ല. ഏഷ്യൻ ചീറ്റയും ആഫ്രിക്കൻ ചീറ്റയും തമ്മിൽ നേരിയ വ്യത്യാസങ്ങളേയുള്ളു. ഇതാണ് നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ചീറ്റയെ എത്തിക്കാൻ തീരുമാനിച്ചത്.

ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പ്രിറ്റോറിയയിലെ ജന്തുശാസ്ത്ര വിദഗ്ധരടങ്ങിയ ടീമാണ് ഇന്ത്യയിലേക്ക് ചീറ്റയെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഈ സംഘത്തിലെ വന്യജീവി സ്പെഷ്യലിസ്റ്റ് ആയ അഡ്രിയൻ ട്രോഡിഫ് പറയുന്നതിങ്ങനെ, 'ദക്ഷിണാഫ്രിക്കയിൽ ഇനി ചീറ്റകളെ പാർപ്പിക്കാനുള്ള കാടുകൾ കുറവാണ്. ലോകത്ത് ചീറ്റകളെ എത്തിക്കാവുന്നിടത്തെല്ലാം എത്തിക്കാനാണ് ശ്രമം. അല്ലെങ്കിൽ ചീറ്റ എന്നത് അമ്പത് കൊല്ലത്തിനുള്ളിൽ വംശനാശം വന്നു പോകും...' ദക്ഷിണാഫ്രിക്കയിൽനിന്നും മൊസാംബിക്കിലേക്കും മലാവിയിലേക്കും അടുത്തിടെ ചീറ്റകളെ എത്തിച്ചിരുന്നു.

അഡ്രിയാന്റെ അഭിപ്രായപ്രകാരം കുനോയിലെ പ്രകൃതിയുമായി ചീറ്റ പെട്ടെന്ന് ഇണങ്ങാനാണ് സാധ്യത. ആഫ്രിക്കൻ ഭൂപ്രദേശത്തിന് ഏതാണ്ട് സമാനമായ കാലാവസ്ഥയാണ് മധ്യപ്രദേശിലെ കുനോയിൽ. മഴയുടെ അളവ് കൂടുതലാണെന്നത് പ്രശ്നമാകുമോ എന്ന് കണ്ടറിയണം. പുള്ളിമാനുകൾ, ഇന്ത്യൻ ആന്റ്ലോപ്പ് എന്നറിയപ്പെടന്ന കൃഷ്ണ മൃഗം (ബ്ലാക്ക്ബക്ക് ), ചിൻകാര എന്നിവയായിരിക്കും ഇന്ത്യയിൽ ആഫ്രിക്കൻ ചീറ്റയുടെ ഇരകൾ...കുനോയിലെ പുള്ളിപ്പുലികളും കാട്ടുപന്നികളും ചീറ്റയെ ആക്രമിക്കാനിടയുണ്ടെന്നത് ആശങ്കകളിൽ ഒന്നാണ്.

സഹേരിയക്കാർ ചീറ്റയുടെ കൂട്ടുകാരാകുമോ

കുനോ ദേശീയ ഉദ്യാനത്തിന് ചുറ്റുമായി സഹേരിയ എന്ന ആദിവാസി സമൂഹത്തിന്റെ 54 ഗ്രാമങ്ങളാണ്. കൃഷിയും കന്നുകാലി വളർത്തലും കൂലിപ്പണിയുമായി കഴിയുന്നവരാണിവർ. ചീറ്റയെത്തുന്നതോടെ വന്യജീവി ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാകും കുനോ. സഹേരിയക്കാർക്ക് ഉപജീവനമാർഗ്ഗമാകും ടൂറിസം.

റഫറൻസ്:
*അക്ബർനാമ, ഐൻ-ഇ-അക്ബരി - അബുൾഫസൽ
*തുസുക്ക്-ഇ-ജഹാംഗീരി - ജഹാംഗീർ
*ദി എൻഡ് ഓഫ് എ ട്രെയിൽ - ദിവ്യഭാനുസിങ്
*ചീറ്റ കൺസർവേഷൻ രേഖകൾ - യൂണിവേഴ്സിറ്റി ഓഫ് പ്രിടോറിയ, ദക്ഷിണാഫ്രിക്ക
*പ്രൊജക്ട് ചീറ്റ - എൻ.ടി.സി.എ.
*ആക്ഷൻ പ്ലാൻ ഫോർ ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ - വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

Wednesday, September 14, 2022

ഔറംഗസീബ്; ഇസ്‌ലാമിക ചരിത്രത്തിലെ ആറാം ഖലീഫ


ഭൂമിയില്‍ മനുഷ്യ പ്രതിനിധാനത്തിന്റെ സന്ദേശമറിയിച്ചും സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് വഴങ്ങിയും ഭരണം നടത്തിയവരായിരുന്നു ഖുലഫാഉ റാശിദ (സച്ചരിതരായ ഭരണാധികാരികള്‍). അല്ലാഹുവിന്റെ കല്‍പനകള്‍ ആവും വിധം നടപ്പിലാക്കി നീതിനിഷ്ഠവും സംസ്‌കാരസമ്പന്നവും ഉജ്ജ്വലവുമായൊരു സാമൂഹികക്രമം ആ മഹാരഥന്മാര്‍ പടുത്തുയര്‍ത്തി. സാമൂഹിക നീതിയും സദാചാര മൂല്യങ്ങളും പൂത്തുലഞ്ഞ ആ കാലഘട്ടത്തില്‍, അയല്‍നാടുകളില്‍ പോലും അതിന്റെ ശോഭനമായ മുഖം തെളിഞ്ഞ് നിന്നു. ഖലീഫമാരുടെ കാലശേഷം വന്ന ഭരണാധികാരികളില്‍ അധികവും തങ്ങളുടെ മുന്‍ഗാമികള്‍ വരച്ചിട്ട ഭരണമാര്‍ഗ്ഗത്തില്‍ നിന്ന് അകന്ന് സഞ്ചരിച്ചപ്പോഴും ഉമറുബ്‌നു അബ്ദില്‍ അസീസ്, നൂറുദ്ദീന്‍ മഹ്മൂദ് സങ്കി, സലാഹുദ്ദീന്‍ അയ്യൂബി പോലുള്ള ചുരുക്കം ചിലര്‍ ചരിത്രത്തിന്റെ ഇടനാഴികകളില്‍ ഖുലഫാഉ റാശിദയെ അനുസ്മരിപ്പിച്ചിട്ടുണ്ട് (നിര്‍ഭാഗ്യവശാല്‍, അതിന്റെ ഉദാത്തമായൊരു തുടര്‍ച്ച ഇസ്‌ലാമിക സമൂഹത്തില്‍ പിന്നീട് ഉയിരെടുത്തിട്ടില്ല) അക്കൂട്ടത്തില്‍ ഖലീഫമാരുടെ മികവാര്‍ന്ന ചര്യകളും കരുത്തുറ്റ ഭരണ സംവിധാനങ്ങളുമായി പില്‍ക്കാലത്ത് ഇന്ത്യ ഭരിച്ച മുഗള്‍ ഭരണാധികാരിയായിരുന്നു അബുല്‍ മുളഫര്‍ മുഹ്‌യുദ്ദീന്‍ ഔറംഗസീബ്. ഹിജ്റ പത്താം നൂറ്റാണ്ടിലും പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി 52 വര്‍ഷം ഇന്ത്യാ ഉപഭൂഖണ്ഡം അദ്ദേഹം ഭരിച്ചു (AD 1658 – 1707). ആ കാലയളവില്‍ ഇന്ത്യയെ വളരെ കൂടുതല്‍ വിപുലീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രാജ്യദ്രോഹികളയും ശത്രുക്കളെയും നിഷ്‌കാസനം ചെയ്തും, സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തിയ ഔറംഗസീബിന്റെ ഇന്ത്യ, നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ അബൂബക്കറിന്റെയും ഉമറിന്റെയും ഭരണകാലത്തെ ദിനരാത്രികളെ ഓര്‍മ്മിപ്പിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ‘ഖുലഫാഉ റാശിദയുടെ ശേഷിപ്പ്’, ‘ഖലീഫമാരില്‍ ആറാമന്‍’എന്നിങ്ങനെയാണ് ഔറംഗസീബിനെ പ്രശസ്ത ഇസ്‌ലാമിക ചിന്തകന്‍ അലി തന്‍ത്വാവി വിശേഷിപ്പിക്കുന്നത്. അധികാരത്തിന്റെ എല്ലാ അലങ്കാരങ്ങളോടും കൂടി രാജ്യം വാഴുമ്പോഴും സ്വജീവിതത്തെ ധാര്‍മ്മിക സനാതന മൂല്യങ്ങള്‍കൊണ്ട് സമ്പന്നമാക്കിയിരുന്നു ഔറംഗസീബ്. 1618 ഒക്‌ടോബര്‍ 24 ന് ഗുജറാത്തിലെ ദൗഹത് എന്ന സ്ഥലത്താണ് ഔറംഗസീബ് ജനിച്ചത്. ഔറംഗസീബ് എന്ന പേര്‍ഷ്യന്‍ നാമത്തിന് ‘അധികാരത്തിന്റെ അലങ്കാരം’എന്നാണര്‍ഥം. സര്‍വ്വമാന സൗഭാഗ്യങ്ങളും സുഖലോലുപതയും മേളിച്ചിരുന്ന ബാല്യകാലമായിരുന്നു അദ്ദേഹത്തിന്റേത്. മുഗള്‍ സാമ്രാജ്യത്വത്തിലെ കേളികേട്ട സുല്‍ത്താനായിരുന്ന ഷാജഹാനും ‘മുംതാസ് മഹല്‍’ എന്ന നാമധേയത്താല്‍ അറിയപ്പെടുന്ന അര്‍ജുമന്ദ് ബാനുവും ആയിരുന്നു ഔറംഗസീബിന്റെ മാതാപിതാക്കള്‍. കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹം ദീനീനിഷ്ഠ മുറുകെ പിടിച്ചിരുന്നു. ആയോധനകലയിലും കായികക്ഷമതയിലും മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയിലായിരുന്നു ഔറംഗസീബ്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം വളരെ വിശ്രുതമാണ്. ഒരിക്കല്‍ പിതാവ് ഷാജഹാനും സഹോദരങ്ങളുമൊത്ത് കുട്ടിയായ ഔറംഗസീബ് ഒരു ഉത്സവത്തിന് പോയി. ഉത്സവത്തിലെ മുഖ്യയിനം ആനയോട്ട മത്സരമായിരുന്നു. പെട്ടന്ന്, ഒരാന ഗോദയില്‍ നിന്നും ഔറംഗസീബിന്റെ നേര്‍ക്ക് പാഞ്ഞടുത്തു. അദ്ദേഹം ഇരുന്ന കുതിരയെ ആന അക്രമിക്കുകയും ഔറംഗസീബ് നിലംപതിക്കുകയും ചെയ്തു. ഉടനെ ചാടിയെണീറ്റ് ഉറയില്‍ നിന്നും ഉടവാള്‍ ഊരിയെടുത്ത് ആ ‘കൊച്ചുരാജാവ്’ മദയാനയുടെ നേരെ വാളോങ്ങി. അപ്പോഴേക്കും സുരക്ഷാഭടന്മാര്‍ വന്ന് ആനയെ വിരട്ടിയോടിച്ചു. ഔറംഗസീബിന്റെ പിതാമഹനായിരുന്നു അക്ബര്‍. അദ്ദേഹം തന്റെ ഭരണകാലത്ത് ഇസ്‌ലാമിക ഹൈന്ദവ മതസങ്കല്‍പ്പങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു പുതിയ തത്വസംഹിത അവതരിപ്പിച്ചു. ‘ദീനെ ഇലാഹി’യെന്ന പുത്തന്‍ മതത്തിലേക്ക് ധാരാളമാളുകള്‍ ഇസ്‌ലാമില്‍ നിന്നും മതപരിത്യാഗികളായി. ഇത്തരത്തിലുള്ള പരിഷ്‌കരണ പ്രഹസനങ്ങള്‍ നടത്തിയ അക്ബര്‍ വിവാദങ്ങളുടെ തോഴനായിട്ടാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം പണ്ഡിതനും സൂഫിവര്യനുമായിരുന്ന മൗലാനാ അഹ്മദ് സര്‍ഹിന്ദി കടന്നുവരികയും ദൈവപ്രോക്തമായ സത്യദീനിന്റെ വെള്ളിവെളിച്ചത്തിലേക്ക് ആളുകളെ ആട്ടിത്തെളിക്കുകയും ചെയ്തു. അക്ബറിന്റെ കാലശേഷം, കുട്ടിയായിരുന്ന ഔറംഗസീബിന്റെ മതപഠനം ഏറ്റെടുത്തത് മൗലാനാ മുഹമ്മദ് മഅ്‌സൂം സര്‍ഹിന്ദി ആയിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന ഔറംഗസീബ്, വിശുദ്ധ ഖുര്‍ആന്‍ അക്ഷരശുദ്ധിയോടെ പാരായണം ചെയ്യുകയും ഒട്ടനവധി ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു. പിതാവ് ഷാജഹാനോടൊപ്പം ധാരാളം യുദ്ധങ്ങളില്‍ പങ്കെടുത്തതിനാല്‍ യുദ്ധതന്ത്രവും സൈനികമികവും അദ്ദേഹം സ്വായത്തമാക്കി. ഷാജഹാന്റെ മക്കളില്‍ മൂന്നാമനായിരുന്നു ഔറംഗസീബ്. ശുദാഅ്, മുറാദ് ബ്‌നു ബഹ്ശ്, എന്നിവരായിരുന്നു മുതിര്‍ന്ന സഹോദരങ്ങള്‍. ശുജാഅ് ബംഗാളിന്റെയും മുറാദ് ഗുജറാത്തിന്റെയും അധികാരം ഏറ്റെടുത്തപ്പോള്‍ ഔറംഗസീബ് ഇന്ത്യയുടെ മധ്യഭാഗത്തുള്ള ദുക്ന്‍ എന്ന സ്ഥലത്തെ അധികാരിയായി. ഷാജഹാന്റെ കാലത്ത

മാതൃത്വത്തിന്റെ മഹനീയത (റസീന മുഹ്‌യിദ്ദീന്‍)

അക്ഷരമാലതന്‍ 

ആദ്യാക്ഷരത്തോട്

ദുത്വമകാരവും ചേര്‍ത്തുവെച്ചു

അമ്മയെന്നുള്ള ലഘുപഥശീലിന്റെ

അന്വര്‍ഥ വ്യാപ്തി അവര്‍ണനീയം

പൊക്കിള്‍ കൊടിയില്‍ തുടങ്ങീടും ബന്ധങ്ങള്‍ അറ്റുപോകാതങ്ങ് 

കാക്കും അമ്മ. 

 

എത്ര ആലോചനാമൃതമായ വരികള്‍! അമ്മയെ കുറിച്ചായതുകൊണ്ടാവാം വായിച്ചപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. അമ്മ അഥവാ മാതാവ്-ഭാഷയിലെ ഏറ്റവും വിശിഷ്ടമായ പദം, ഏറ്റവും മനോഹാരിതവും മാധുര്യവുമുള്ള പദം. അതിനപ്പുറം ഒരു വാക്കില്ല. 

 

അമ്മയുണ്ടമ്മയുണ്ട് തുണക്കുവാന്‍ 

അമ്മയുണ്ടമ്മയുണ്ട്

സുഗതകുമാരി ടീച്ചറുടെ വരികള്‍ എത്ര അര്‍ഥസമ്പുഷ്ടം! മാതൃത്വമെന്ന പവിത്ര യാഥാര്‍ഥ്യത്തെ നിഷേധിക്കുന്ന ഒരു സംസ്‌കാരവും പ്രത്യയശാസ്ത്രവും ലോകത്തില്ല. മാനവ സംസ്‌കൃതിയുടെ അടിസ്ഥാനം മാതൃത്വമാണ്. മാതാവിന്റെ മടിത്തട്ടാണ് ആദ്യവിദ്യാലയം. അതുതന്നെയാണ് സംസ്‌കാരത്തിന്റെ പ്രഭവകേന്ദ്രവും വിശ്വവിദ്യാലയവുമെല്ലാം. മാതാവിനു നമ്മെ അറിയുന്നതുപോലെ മറ്റൊരാള്‍ക്കും നമ്മെ അറിയില്ല. മറ്റാരേക്കാളും ഏറെ മാതാവ് നമ്മുടെ കൂടെ ഉണ്ട്. ഉള്ളുനൊന്ത പ്രാര്‍ഥനയായും ഉള്ളറിഞ്ഞ ശ്രദ്ധയായും ശിക്ഷണമായും ആ കരുത്ത് നമ്മോടൊപ്പമുണ്ട്. വേദനയുടെയും യാതനയുടെയും നീര്‍ച്ചുഴിയിലൂടെ ഒമ്പതു മാസകാലത്തെ ഗര്‍ഭധാരണം, അസഹ്യാനുഭവങ്ങള്‍ക്കൊടുവില്‍ പ്രസവം, ബദ്ധശ്രദ്ധമായ പരിചരണം, കുഞ്ഞിന്റെ മലമൂത്രങ്ങളോടൊപ്പം സ്‌നേഹപൂര്‍വമായ കൂട്ടിരിക്കല്‍, ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത അടുപ്പം. ജീവിതകാലം മുഴുവന്‍ മക്കളെ ഓര്‍ത്തുകൊണ്ടുള്ള നെടുവീര്‍പ്പുകള്‍, പട്ടിണിയുടെ വേദനയിലാകുമ്പോഴും കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാനാവാത്ത ദുര്‍ബല മനസ്സ്. നമുക്ക് ജ•ം നല്‍കിയവര്‍, നമുക്ക് പേരിട്ടവര്‍, നമ്മെ പോറ്റി വളര്‍ത്തിയവര്‍, നാം വളരുന്നതിലും ഉയരുന്നതിലും പ്രശസ്തരാകുന്നതിലും നമ്മേക്കാളും ആനന്ദിച്ചവര്‍, നമ്മുടെ വേദനകളില്‍ ഏറ്റവുമധികം ദുഃഖിച്ചവര്‍, ഒരുവിധ കരാറുകളുമില്ലാതെ നമ്മോട് ബന്ധം പുലര്‍ത്തിയവര്‍. അവരാണ് മാതാപിതാക്കള്‍. മാതൃത്വത്തിന്റെ മഹനീയത വിശദീകരിക്കാനാവാത്ത, പ്രകടിപ്പിക്കാനാവാത്ത വികാരമാണ്.

പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിന്റെ 'അമ്മ' എന്ന കവിത എത്ര ചിന്തോദ്ദീപകമാണ്. രാജാവിന്റെ ആജ്ഞപ്രകാരം 9 സഹോദരങ്ങള്‍ ഗോപുരമുണ്ടാക്കാന്‍ ശ്രമിക്കുന്നു. എത്രതന്നെ ശ്രമിച്ചിട്ടും ശരിയാവാത്ത പടവുകള്‍ ശരിയാവണമെങ്കില്‍ ഒരാളുടെ ഭാര്യയെ കൂട്ടിച്ചേര്‍ത്ത് പണിയണമെന്ന് നാട്ടിലെ അറിവുള്ള ഒരാള്‍ പറയുന്നു. എന്റെ പ്രിയതമന്റെയും സഹോദരങ്ങളുടെയും അഭിമാനം സംരക്ഷിക്കാന്‍ എനിക്ക് സന്തോഷമുണ്ട്, അതിനാല്‍ എന്നെ ചേര്‍ത്ത് പണിതുകൊള്ളുക; കൈക്കുഞ്ഞുള്ള ഒരുവള്‍ പറയുന്നു. പക്ഷേ എനിക്കൊരപേക്ഷയുണ്ട്. പണിയുമ്പോള്‍ എന്റെ മാറിടം പുറത്തു കാണത്തക്ക രീതിയില്‍ പണിയണം. എന്നിട്ട് വിശക്കുന്ന കുഞ്ഞിനെ കൊണ്ടുവന്നു പാലൂട്ടണം. സ്വന്തം ജീവനേക്കാള്‍ മാതാവിന് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹവായ്പാണ് ഇവിടെ വരച്ചുകാണിക്കുന്നത്.

ആധുനിക മനുഷ്യന്‍ പല മൂല്യങ്ങളും തിരസ്‌കരിച്ചപ്പോള്‍ ചില വീടുകളില്‍നിന്നെങ്കിലും അമ്മക്ക് പടിയിറങ്ങേണ്ട ദുരവസ്ഥയാണ്. വാര്‍ധക്യം ഒരനിവാര്യതയാണ്. ജീവിതചക്രത്തിലെ ഒരു ഘട്ടം. വൃദ്ധരടങ്ങുന്ന മൂന്ന് തലമുറകളെ ഉള്‍ക്കൊള്ളുന്ന സംയുക്ത കുടുംബം ഇന്ന് അപൂര്‍വ കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. അണുകുടുംബങ്ങള്‍ക്ക് അഛനമ്മമാരെ കൂടെ പാര്‍പ്പിക്കാന്‍ വയ്യ. വിദേശങ്ങളിലേക്ക് തൊഴിലാവശ്യാര്‍ഥം പോകുന്നവര്‍ക്ക് മാതാപിതാക്കളെ കൂടെ നിര്‍ത്തുന്നതും പ്രായോഗികമല്ല. ഇങ്ങനെ കുടുംബ ബന്ധങ്ങളിലെ പുതുകാല മാറ്റങ്ങളില്‍ ഏറെ പരിക്കു പറ്റിയത് വൃദ്ധര്‍ക്കാണ്. അതുകൊണ്ടുതന്നെ പാശ്ചാത്യ നാടുകളിലെ പോലെ നമ്മുടെ നാട്ടിലും വൃദ്ധസദനങ്ങള്‍ ഏറിവരുന്നു. ബാധ്യതകളെ ഏതാനും നോട്ടുകെട്ടുകളിലൊതുക്കി, വന്ന വഴി മറക്കാന്‍ പുതിയ തലമുറ ശീലിച്ചിരിക്കുന്നു. പലരും തങ്ങളെ താരാട്ടു പാടിയ, സ്‌നേഹത്താലും വത്സല്യത്താലും ഊട്ടിയ പഴയ തലമുറയെ അവശതയുടെയും നിസ്സഹായതയുടെയും പ്രായത്തില്‍ ആശയറ്റ തെരുവിലെ 'ആശാ'ഭവനങ്ങളിലേക്ക് ആട്ടിയകറ്റുകയാണ്. ബസ് സ്റ്റാന്‍ഡിലും റെയില്‍വേസ്റ്റേഷനിലും തെരുവിലും മറ്റും മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം കേരളത്തില്‍ കുറവല്ല. വരുമാനമില്ലാത്തതെന്തും തെരുവിലേക്ക് വലിച്ചെറിയാന്‍ ശീലിപ്പിച്ച അധമ സംസ്‌കാരം സ്വാംശീകരിക്കപ്പെടുകയാണ്. കച്ചവടക്കണ്ണിലൂടെ എല്ലാം നോക്കിക്കാണുന്ന മുതലാളിത്ത സംസ്‌കാരത്തിന്റെയും വാണിജ്യവത്കരണത്തിന്റെയും സംഭാവനകളാണ് വൃദ്ധസദനങ്ങളും ഡേ കെയര്‍ സെന്ററുകളും. 

മുതിര്‍ന്ന പൗര•ാരുടെ സുരക്ഷക്ക് കേരള സര്‍ക്കാര്‍ രൂപം നല്‍കിയ നിയമം സ്വഗൃഹത്തില്‍ വാര്‍ധക്യകാലം എന്ന സന്ദേശമാണ് മുന്നോട്ടുവെക്കുന്നത്. മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാതെ വരുമ്പോഴേ ഒരാളെ വൃദ്ധസദനത്തിലേക്ക് അയക്കാവൂ എന്നും അത് നിഷ്‌കര്‍ഷിക്കുന്നു. ഓരോ ജില്ലയിലും പരാതിപ്പെടാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. പരാതി ശരിയാണെന്നറിഞ്ഞാല്‍ ജീവനാംശ തുക നല്‍കുന്നതുവരെ ബന്ധപ്പെട്ടവര്‍ക്

Tuesday, September 13, 2022

വിതയ്ക്കാത്ത വിത്തിന്റെ ഫലം ആഗ്രഹിച്ചിട്ട് കാര്യമില്ല.


അച്ഛന് പ്രായമേറെയായി. കിടപ്പിലുമാണിപ്പോള്‍. മക്കള്‍ക്ക് ഭാരവും തോന്നിത്തുടങ്ങി. അക്കാര്യം പിതാവിനും അറിയാം. പക്ഷേ എന്തുചെയ്യാനാണ്? അദ്ദേഹം മൗനം പൂണ്ടു കിടന്നു. രണ്ട് ആണ്‍മക്കളാണുള്ളത്. അവര്‍ അച്ഛന്റെ കാര്യത്തെക്കുറിച്ച് കൂലങ്കഷമായി ചിന്തിച്ചു. ഒടുവില്‍ മക്കള്‍ രണ്ടും ഒരു തീരുമാനത്തിലെത്തി. ഗംഗാസ്നാനത്തിനെന്നും പറഞ്ഞ് അച്ഛനെ കെണ്ടുപോകുക. നല്ല ഒഴുക്കുള്ള ദിക്കില്‍ മുക്കുക, എന്നിട്ട് പിടിവിടുക. അങ്ങനെ പുണ്യമായ ഗംഗയില്‍ അച്ഛന്‍ ലയിച്ചു ചേര്‍ന്നു കൊള്ളും. ശുഭമായ അന്ത്യം.

മൂത്തമകന്‍ പിതാവിനോട് ചോദിച്ചു: “അച്ഛാ, നമുക്ക് ഗംഗാസ്നാനത്തിന് പോയാലോ?” രണ്ടാമത്തെ മകന്‍ ഗംഗാസ്നത്തിന്റെ മേന്മകള്‍ വര്‍ണിച്ചു. അദ്ദേഹത്തിന് മക്കളുടെ ഉദ്ദേശ്യം മനസ്സിലായി. പക്ഷേ ഒന്നും മിണ്ടിയില്ല. ഗംഗാസ്നാനത്തിന് പോകാമെന്ന് സമ്മതിച്ചു. പിറ്റേ ദിവസം മക്കള്‍ പിതാവിനേയും എടുത്തു കൊണ്ട് ഗംഗാതീരത്തെത്തി.

നല്ല ഒഴുക്കുള്ള ഭാഗത്ത് അവര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പിതാവ് പറഞ്ഞു. “മക്കളെ കുറിച്ചു കൂടി മുകളിലേക്ക് പോയാല്‍ നല്ലതായിരിക്കും.അവിടെ ഇതിനേക്കള്‍ നല്ല ഒഴുക്കുണ്ട്.” അച്ഛന് തങ്ങളുടെ പദ്ധതി മനസ്സിലായോ എന്ന അന്ധാളിപ്പോടെ അവര്‍ അച്ഛന്റെ മുഖത്തോക്ക് നോക്കി. അപ്പോള്‍ അദ്ദേഹം നിര്‍വികാരത്തോടെ പറഞ്ഞു, “അവിടെയാ ഞാന്‍ എന്റെ അച്ഛനെ വയസ്സുകാലത്ത് ഗംഗാസ്നാനത്തിന് കൊണ്ടുവന്നത്.”

നാം നമുടെ മാതാപിതാക്കള്‍ക്ക് കൊടുക്കുന്നതേ, നമ്മുടെ മക്കളും നമുക്ക് നല്കൂ. നാം വിതയ്ക്കാത്ത വിത്തിന്റെ ഫലം ആഗ്രഹിച്ചിട്ട് എന്ത് കാര്യം ? നമ്മുടെ മക്കള്‍ നമ്മെ അനുസരിക്കണമെങ്കില്‍, പരിചരിക്കണമെങ്കില്‍ അതിന് നാം അര്‍ഹതനേടണം. ആ അര്‍ഹത നാം നമ്മുടെ പിതാക്കളെ സ്നേഹിക്കുന്നതിലൂടെ, പരിചരിക്കുന്നതിലൂടെ മാത്രമേ നേടാനാകൂ.

പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌

പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌

പുസ്തകേഷു ച യാ വിദ്യാ പരഹസ്തഗതം ധനം
ഉല്‍പന്നേഷു തു കാര്യേഷു ന സാ വിദ്യാ ന തദ്ധനം

പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌ - നമുക്കൊരാവശ്യം വരുമ്പോള്‍ ഒന്നു വിദ്യയുമല്ല, മറ്റേതു ധനവുമല്ല


"പുസ്തകേ പ്രത്യയാധീതം നാധീതം ഗുരുസന്നിധൗ സഭാമദ്ധ്യേ ന ശോഭന്തേ"
ഗുരുവിങ്കല്‍ നിന്നല്ലാതെ പുസ്തകത്തില്‍ നിന്നു പഠിച്ച വിദ്യ സഭയി ശോഭിക്കുകയില്ല- കാരണം ഗുരുവില്‍ നിന്നഭ്യസിക്കുന്ന വിദ്യക്ക്‌ നിശ്ചയാത്മികതയുണ്ട്‌. ഇത്‌ ഇതാണ്‌ എന്ന്‌ തീര്‍ച്ചയുണ്ട്‌ മറ്റേതില്‍ സംശയത്തിനവകാശമുണ്ട്‌.


പ്രായോഗിക ജീവിതത്തിൽ എപ്പോഴും ഓർത്തിരിക്കേണ്ട കാര്യമാണിത്. വിജ്ഞാനത്തിന്റെ ധർമ്മം പ്രയോഗത്തിൽ ഉപയോഗപ്പെടുകയെന്നതാണ്. അറിവ് എത്രയധികം ഉണ്ടെങ്കിലും ആവശ്യമുള്ള സമയത്ത് ഓർമ്മയിൽ വന്നില്ലെങ്കിൽ അത് പ്രയോജനപ്പെടുകയില്ലല്ലോ. അതുപോലെ തന്നെയാണ് കൂട്ടിവച്ചിരിക്കുന്ന ധനവും അന്യന്റെ കൈയിലിരിക്കുന്ന ധനവും. 

അർത്ഥശാസ്ത്രത്തിന്റെയും നീതിശാസ്ത്രത്തിന്റെയും രചയിതാവായ മഹാനായ ചാണക്യന്റെതാണ് ഈ വരികൾ. ക്രിസ്തുവിനു മുൻപ് 370-283 കാലഘട്ടത്തിൽ ജീവിച്ചിരുന്ന അദ്ദേഹം, ചന്ദ്രഗുപ്തമൗര്യന്റെ സഭയിലെ പണ്ഡിതനായിരുന്നു. കൗഡില്യനെന്നും വിഷ്ണുഗുപ്തനെന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.

ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ .

നമ്പൂതിരി സമുദായത്തിലെ ആത്മീയ അധ്യക്ഷസ്‌ഥാനത്തുള്ള കുടുംബമായ ആഴ്വാഞ്ചേരി മനയുടെ കാരണവരാണ് ആഴ്‍‍വാഞ്ചേരി തമ്പ്രാക്കള്‍ അഥവാ ആഴ്‌വാഞ്ചേരി സമ്രാട്ട്‌. ബ്രാഹ്‌മണരുടെ ആചാരാനുഷ്‌ഠാനങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ അവസാനതീര്‍പ്പ്‌ തമ്പ്രാക്കളുടേതായിരുന്നു. മതപരമായ കാര്യങ്ങളില്‍ പരമാധികാരിയുമായിരുന്നു.

 കേരളത്തില്‍ ഭരണം നടത്തിയിരുന്ന നാടുവാഴികളെയെല്ലാം അരിയിട്ടു വാഴിച്ചിരുന്നതും ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി മഹാരാജാക്കന്മാരുടെ കിരീടധാരണംനടത്താനും കോഴിക്കോട് സാമൂതിരിയെയും അരിയിട്ടു വാഴിക്കാനും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു.

 അധികാരകേന്ദ്രങ്ങളെയും ബ്രാഹ്‌മണരെയും തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണിയായിരുന്നു ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍. രാജശാസനകളെ ധിക്കരിക്കുന്നവരും തെറ്റു ചെയ്യുന്നവരുമായ നമ്പൂതിരിമാരെ ശാസിയ്ക്കാനും ശിക്ഷിക്കാനുള്ള അധികാരവും തമ്പ്രാക്കള്‍ക്കുണ്ടായിരുന്നു. ബ്രാഹ്മണരെ ശിക്ഷിക്കാന്‍ രാജാക്കന്മാര്‍ക്ക് അധികാരമുണ്ടായിരുന്നില്ല.

തമ്പ്രാക്കളെ ക്ഷണിക്കാത്ത വിശേഷ ചടങ്ങുകള്‍ കേരളത്തിലെ രാജകൊട്ടാരങ്ങളിലോ ബ്രാഹ്‌മണഗൃഹങ്ങളിലോ മുന്‍പ്‌ ഉണ്ടായിരുന്നില്ല.

ആഴ്‌വാഞ്ചേരി സമ്രാട്ടിന്റെ ഉയര്‍‍ച്ച

ക്രിസ്ത്വബ്ദം 6-8 നൂറ്റാണ്ടുകളില്‍‍ കേരളത്തിലേയ്ക്കു് കുടിയറിയ നമ്പൂതിരിമാര്‍‍ 32 ഗ്രാമങ്ങളില്‍‍ കുടിയിരുന്നു് പരശുരാമന്റെ പേരില്‍ കേരളത്തില്‍‍ ആര്യ മതാധിപത്യവും ജാതി വ്യവസ്ഥയും സ്ഥാപിച്ചു. ‍ഈ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ കുടിയിരുന്ന നമ്പൂതിരിമാരെ ശങ്കരാചാര്യരുടേതെന്നു് പറയുന്ന‍ ജാതി നിര്‍‍ണയം എന്ന ഗ്രന്ഥത്തില്‍‍ പറയുന്നതു്പോലെ എട്ടു് ജാതികളായി ഉപജാതികളായി വിഭജിച്ചപ്പോള്‍ ആഢ്യബ്രാഹ്‌മണനും മുകളില്‍ ആത്മീയാചാര്യസ്ഥാനം നല്‍കിയാണു് തമ്പ്രാക്കളെ അവരോധിച്ചതു്. തമ്പ്രാക്കള്‍ ‍(സമ്രാട്ട്), ആഢ്യന്‍, വിശിഷ്ട ബ്രാഹ്മണന്‍, സാമാന്യ ബ്രാഹ്മണന്‍, ജാതിമത്രേയന്‍, സാങ്കേതികന്‍, ശാപഗ്രസ്തന്‍, പാപിഷ്ഠന്‍ എന്നിങ്ങനെയാണു് നമ്പൂതിരിമാരെ ആഭിജാത്യക്രമത്തില്‍ പരശുരാമന്റെ പേരില്‍ ഉപജാതികളായി തിരിച്ചിട്ടുള്ളതു്. ബ്രാഹ്മണര്‍ക്കിടയിലെ തര്‍ക്കത്തില്‍ അവസാന വാക്കായിരുന്നു തമ്പ്രാക്കള്‍.

ഭദ്രാസനം (ഭദ്രസ്‌ഥാനം), സര്‍വ്വമാന്യം, ബ്രഹ്‌മസാമ്രാജ്യം, ബ്രഹ്മവര്‍ച്ചസ് എന്നീ നാല്‌ അധികാരസ്‌ഥാനങ്ങള്‍ തമ്പ്രാക്കള്‍ക്കു് മാത്രമുള്ളതായിരുന്നു. ഈ നാല് പൗരോഹിത്യ പ്രവൃത്തികള്‍ എല്ലാം പരമ്പരയാ വഹിക്കേണ്ടതും അവ യഥാവിധി അനുഷി്ഠക്കേണ്ടതും തമ്പ്രാക്കളുടെ കര്‍ത്തവ്യമാകുന്നു. ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനകാര്യങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ അവസാന തീര്‍പ്പ് കല്പിക്കാനും തമ്പ്രാക്കള്‍‍ക്കാണധികാരം. മത, സാമുദായിക പ്രശ്‌നങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ പ്രത്യേക വിവേചനാധികാരവുമുണ്ടായിരുന്നു കേരള ചരിത്രത്തിലെ ഒരു നിര്‍ണായകഘട്ടം തുടങ്ങുന്നതു് തമ്പ്രാക്കളുടെ പ്രതിഷ്‌ഠാപനത്തിലൂടെയാണ്‌.

തമ്പ്രാക്കള്‍ സ്ഥാനം സ്ഥിരമായി നിലനിന്ന ഏക കുടുംബം ആഴ്‌വാഞ്ചേരി മനയുടെയാണ്. കേരളത്തിലെ 32 ബ്രാഹ്മണ ഗ്രാമങ്ങള്‍ക്കും അക്കാലത്ത് ഓരോ തമ്പ്രാക്കള്‍ ഉണ്ടായിരുന്നിരിക്കാം. ആഴ്‌വാഞ്ചേരിക്ക് പുറമെ കല്പകഞ്ചേരി തമ്പ്രാക്കള്‍, കുറുമാത്തൂര്‍ തമ്പ്രാക്കള്‍, അകവൂര്‍ തമ്പ്രാക്കള്‍ എന്നിങ്ങനെ തമ്പ്രാക്കള്‍ സ്ഥാനമുള്ള വേറെയും ബ്രാഹ്മണഗൃഹങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. പന്നിയൂര്‍‍ ഗ്രാമത്തിന്റെ അധ്യക്ഷനായിരുന്ന കല്പകഞ്ചേരി തമ്പ്രാക്കള്‍ക്കു് ഒരുകാലത്തു് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍‍ക്കുള്ള പ്രാധാന്യം ഉണ്ടായിരുന്നെന്നു് നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ടു്.അന്തഃച്ഛിദ്രങ്ങളെത്തുടര്‍ന്നു് പന്നിയൂര്‍അപ്രസക്തമായതോടെ കല്പകഞ്ചേരിയുടെ ഇതിഹാസം കടങ്കഥയായി.അംഗസംഖ്യകൊണ്ടു് ഏറ്റവും പ്രബലമായിരുന്ന പെരുവനം ഗ്രാമത്തിലെ തമ്പ്രാക്കളായിരുന്ന കിരാങ്ങാട്ടു് നമ്പൂതിരിപ്പാടിനു് കാലം പകര്‍‍ന്നാടിയപ്പോള്‍‍ പ്രാധാന്യം നഷ്ടപ്പെടുകയായിരുന്നു. (ഡോ എംജി ശശിഭൂഷണ്‍‍,ഭൂതകാലത്തെ വിചാരണചെയ്തതമ്പ്രാക്കള്‍‍,കലാകൗമുദി, 2011മാര്‍‍ച്ച് 6‍)

 നമ്പൂതിരി ഗ്രാമങ്ങളില്‍ വച്ച്‌ ഏറ്റവും മുഖ്യമായി ശുകപുരം മാറിയതോടെയാണു് അവിടത്തെ വൈദീകാചാര്യന്‍‍ പ്രധാനപ്പെട്ട തമ്പ്രാക്കള്‍‍ ആയതെന്നാണു് ഒരുവിലയിരുത്തല്‍. ശുകപുരം ഗ്രാമത്തിന്റെ ഐക്യത്തിനു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു കാരണം. രാഗദ്വേഷാദിദോഷങ്ങള്‍‍ തീണ്ടാത്ത സമദൃഷ്ടികളായാണു് ആഴ്‌വാഞ്ചേരി തമ്പ്രാക്കന്മാര്‍‍ അറിയപ്പെട്ടിരുന്നതും. യാഗത്തിനു് പ്രാധാന്യം കൊടുത്തിരുന്ന മേഴത്തോള്‍ അഗ്നിഹോത്രിയുടെ പിന്‍‍മുറക്കാരുംക്ഷേത്രാരാധനയെ അംഗീകരിച്ചിരുന്ന ഇതരനമ്പൂതിരിമാരും തമ്മിലുള്ളമല്‍‍സരങ്ങള്‍‍ക്കു് വിരാമമിടാനും ആഴ്‌വാഞ്ചേരിമാര്‍‍ക്കു് സാധിച്ചിരിയ്ക്കാം. (ഡോ എംജി ശശിഭൂഷണ്‍‍,ഭൂതകാലത്തെ വിചാരണചെയ്ത തമ്പ്രാക്കള്‍‍, കലാകൗമുദി, 2011മാര്‍‍ച്ച് 6‍) ഇന്ന് തമ്പ്രാക്കള്‍ സ്ഥാനം നിലനില്‍ക്കുന്ന ഏക കുടുംബം ആഴ്‌വാഞ്ചേരി മനഎല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല, ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണു തമ്പ്രാക്കൾ എന്ന പാക്കനാർ മൊഴി കേൾക്കാത്ത മലയാളികളുണ്ടാകില്ല. മുറജപത്തിന് പോയ ഒരു നമ്പൂതിരിക്കു സർണ്ണം കൊണ്ട് നിർമ്മിച്ച ഒരു ആനക്കുട്ടിയെ ദക്ഷിണയായി ലഭിച്ചു. ഇതും കൊണ്ട് വീട്ടിലേക്ക് പോകുകയായ ബ്രാഹ്മണനോട് ചത്ത ജന്തുവായ ആനയെ പറയ സമുദായത്തിൽ പെട്ട തനിക്ക് അവകാശപ്പെട്ടതാണെന്ന് പാക്കനാർ പറഞ്ഞു. ഇതു കേട്ട നമ്പൂതിരിക്ക് വളരെയധികം വ്യസനമുണ്ടായി. അദ്ദേഹം കരച്ചിലാരംഭിച്ചു. നമ്പൂതിരി കൂട്ടത്തിന്റെ തലപ്പത്ത് ഉണ്ടായിരുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ ആനയെ നിലത്ത് വച്ച് കല്പിച്ചു ഉം നടക്ക് . പിറകേ നടന്നുവെന്നാണ് ഐതിഹ്യം. അപ്പോൾ പാക്കനാർ എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല, ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ് തമ്പ്രാക്കൾ.എന്ന് പാടിയത്രേ.
സ്വർണ്ണ മൃഗം, ആനക്കുട്ടിയല്ല പശുവാണെനും തമ്പ്രാക്കൾ തന്നെയായിരുന്നു ആ പശുവിനെ കെട്ടിയെടുപ്പിച്ചു കൊണ്ടുപോയിരുന്നതെന്നും ഒരു പാഠം ഐതിഹ്യമാലയിൽ കാണാം.സ്വർണ്ണപ്പശു പുല്ലു തിന്നുക മാത്രമല്ല ചാണകം ഇടുകയും ചെയ്തു എന്നും ഒരു പാഠഭേദം നിലവിലുണ്ട്. ഇത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ മേൽ ദിവ്യത്വമാരോപിക്കാൻ കെട്ടിയുണ്ടാക്കിയ കഥയാണെന്നും ദിവ്യത്തത്തിന്റെ മറവിൽ ബ്രാഹ്മണാധിനിവേശത്തിന്റെ പിടിമുറുക്കാനുള്ള ശ്രമമായി കാണപ്പെടാറുണ്ട്. എന്നാൻ ഇത് വെറും കെട്ടുകഥയല്ലെന്നും സത്യമാണെന്നും വിശ്വസിക്കുന്നവരും ഉള്ളതായി പറയപ്പെടുന്നു. മലപ്പുറം ജില്ലയിലെ ആതവനാട് എന്ന പ്രദേശത്തിന് ആ പേരുവന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വാഴുംനാട്എന്നഅർഥത്തിലാണ്.പരശുരാമൻ സ്ഥാപിച്ച 64 ബ്രാഹ്മണ കുടുംബങ്ങളിലൊന്നായിരുന്നു ആഴ്‌വാഞ്ചേരി. അതിൽ 32 എണ്ണം ഇപ്പോൾ കർണാടകയിലാണ്. ശുകപുരം ഗ്രാമത്തിലെ തമ്പ്രാക്കളായിരുന്നു ആഴ്‌വാഞ്ചേരിക്കാർ. മാറഞ്ചേരിയിൽ നിന്നാണു വർഷങ്ങൾക്കു മുൻമ്പ് ആതവനാട് എത്തുന്നത്. ഇവിടെ വന്നിട്ട് ഏഴു നൂറ്റാണ്ടെങ്കിലും ആയിട്ടുണ്ടാകുമെന്നാണു പറയപ്പെടുന്നത്. ആഴ്‌വാഞ്ചേരി മനയ്ക്കൽ രാമൻ തമ്പ്രാക്കൾ എന്ന എ.ആർ. തമ്പ്രാക്കൾ ഈ പരമ്പരയിൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ പദവി അലങ്കരിച്ചു വന്നിരുന്ന വ്യക്തിയാണ്. ഇദ്ദേഹം 2011 ഫെബ്രുവരി 18-ന് തന്റെ 85-ആം വയസ്സിൽ അന്തരിച്ചു.
എ. ആർ. തമ്പ്രാക്കളുടെ ഏകമകനായ കൃഷ്ണൻ തമ്പ്രാക്കൾ ആണ് ഇപ്പോഴത്തെ തമ്പ്രാക്കൾ. ഇദ്ദേഹം ജനിച്ചത് 1962-ലാണ്. ഒരു സംഗീതജ്ഞൻ കൂടിയായ ഇദ്ദേഹത്തിന് മഞ്ജിമ എന്ന ഒരു പെൺകുട്ടിയാണ്ള്ളത്. ആൺമക്കളില്ലാത്തതിനാൽ തമ്പ്രാക്കൾ എന്ന സ്ഥാനം ഇദ്ദേഹത്തിന്റെ കാലശേഷം നിന്നു പോയേക്കാം.ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കളോട് പലരും ചോദിക്കാൻ തുടങ്ങി താങ്കളോടു കൂടി ആഴ്‍വാഞ്ചേരി തമ്പ്രാക്കളുടെ പരമ്പര അവസാനിക്കുമോ? അതോ പുറത്തുനിന്നൊരാളെ ദത്തെടുക്കുമോ?

ചോദിക്കുന്നവരോടെല്ലാം അദ്ദേഹം ശാന്തനായി മറുപടി നൽകും .ഈ തറവാട് നിലനിൽക്കണം എന്നു കാലം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ പരമ്പര അവസാനിക്കില്ല. വേണമെന്നാണു നിശ്ചയമെങ്കിൽ എങ്ങനെയെങ്കിലും കാലം നിലനിർത്തും. വേണ്ട എന്നാണെങ്കിൽ എന്നിൽ അവസാനിക്കും.
ഭാരതീയ ബ്രാഹ്മണവർഗ്ഗങ്ങളിൽ മറ്റേതിനേക്കാളും മേൽ ആഭിജാത്യം തങ്ങൾക്കാണെന്ന് നമ്പൂതിരിമാർ വിശ്വസിച്ചുപോന്നു. നമ്പൂതിരിമാരിൽ വേദാധികാരം ഇല്ലാത്ത വരും ഉള്ളവരും എന്ന് തരംതിരിവ് ഉണ്ടായിരുന്നു. വേദാധികാരമുള്ളവർ വേദങ്ങൾ ഹൃദിസ്ഥമാക്കുകയും ഒരു വിഭാഗം അതുപ്രകാരം വൈദികവൃത്തി തൊഴിലായി സ്വീകരിക്കുകയും ചെയ്തവരായിരുന്നു. കേരള ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ചവരാണ് നമ്പൂതിരിമാർ. ചാതുർവർണ്ണ്യംഎന്ന സാമൂഹിക വ്യവസ്ഥയുടെ വക്താക്കളായിരുന്ന അവർ സമൂഹത്തിലെ നിരന്തരമായ ഇടപെടലുകളിലൂടെയും പൗരോഹിത്യപ്രാമുഖ്യത്തിലൂടെ നേടിയെടുത്ത മേൽക്കോയ്മയിലൂടെയും സാമാന്യജനതയെ പല തട്ടുകളിലാക്കി തിരിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. ബൗദ്ധർ, ജൈനർ, ആദിദ്രാവിഡമതക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ സാന്നിദ്ധ്യവും ശക്തിയും ക്ഷയിപ്പിക്കുന്നതിലോ നിശ്ശേഷം ഇല്ലാതാക്കുന്നതിലോ നമ്പൂതിരിമാരുടെ പ്രകടമായ സ്വാധീനമുണ്ടായി. രാജാക്കന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും മേല്‍ആചാരം, ധര്‍മം, അനുഷ്ഠാനം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ അധികാരമുള്ളത് തമ്പ്രാക്കള്‍ക്ക് മാത്രമായിരുന്നു. കേരള ചരിത്രത്തിന്റെ ഗതിവിഗതികള്‍ തിരിച്ചുവിട്ട എത്രയെത്ര സംഭവങ്ങളുടെ നിര്‍ണായക തീരുമാനമെടുത്തിട്ടുള്ള മലപ്പുറത്തെ ആഴ്‌വാഞ്ചേരി മനയ്ക്കലിലെ അവസാന കണ്ണി രാമന്‍ തമ്പ്രാക്കള്‍ (എ. ആര്‍. തമ്പ്രാക്കള്‍-85) ഫിബ്രവരി 18ന് ലോകത്തോട് വിടപറഞ്ഞു. പൗരാണിക കാലത്ത് ആരംഭിച്ച് ആധുനികതയിലേക്ക് നീളുന്ന കേരള ചരിത്രത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു രാമന്‍ തമ്പ്രാക്കള്‍. കാലത്തിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് ജീവിതരീതി സമന്വയിച്ച് ജീവിച്ച മഹാപണ്ഡിതനും വിശ്വമാനവികതയുടെ പ്രചാരകനും മനുഷ്യ സ്‌നേഹിയുമായ അദ്ദേഹത്തിന്റെ മരണം കേരളത്തിന് തീരാനഷ്ടമാണ്.

രണ്ടു നൂറ്റാണ്ട് മുമ്പ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി സര്‍വേ നടത്തിയ ഡോ. ഫ്രാന്‍സിസ് ബുക്കാനനും മലബാറിന്റെ ആത്മാവ് കണ്ടെത്തിയ വില്യം ലോഗനുമെല്ലാം അവരുടെ ഗ്രന്ഥങ്ങളില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളെപ്പറ്റി പറയുന്നുണ്ട്. ഒരുപക്ഷേ മധ്യകാലത്ത് യൂറോപ്യന്‍ രാജാക്കന്മാരെ നിയന്ത്രിച്ചിരുന്ന പോപ്പിന് തുല്യമായിരുന്നു കേരളത്തിലെ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍. ഇവിടത്തെ രാജാക്കന്മാരുടെയും അവരെ നിയന്ത്രിച്ചിരുന്ന ബ്രാഹ്മണ സമൂഹത്തിന്റെയുമെല്ലാം അവസാന വാക്ക് ആഴ്‌വാഞ്ചേരിതമ്പ്രാക്കളായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ തിരുനാവായ്ക്കടുത്തുള്ള ആതവനാട് ഗ്രാമത്തിലാണ് ആഴ്‌വാഞ്ചേരി മന. അവിടത്തെ മൂത്ത ആളാണ് തമ്പ്രാക്കള്‍. രാജാക്കന്മാര്‍ക്ക് നമ്പൂതിരിമാരെ ശിക്ഷിക്കാന്‍ അനുവാദമില്ലായിരുന്നു. എന്നാല്‍, അവരെ ശിക്ഷിക്കാന്‍ തമ്പ്രാക്കള്‍ക്ക് അധികാരമുണ്ടായിരുന്നതിനാല്‍ ഭയഭക്തിയോടെയാണ് അദ്ദേഹത്തെ കരുതിയിരുന്നത്. തമ്പ്രാക്കള്‍ക്ക് ആ സ്ഥാനം നല്‍കിയത് പരശുരാമന്‍ ആണെന്നാണ് വിശ്വാസം. തലമുറകളായി ജ്യോതിഷം, തന്ത്രം, സാഹിത്യം എന്നിവയ്ക്ക് നേതൃത്വം കൊടുത്തിരുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു. ഒറ്റമുണ്ട് ഉടുത്ത് ഓലക്കുട പിടിച്ചുനില്‍ക്കുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ കേരള ബ്രാഹ്മണ സമൂഹത്തിന്റെ പ്രതീകമായി പല വിദേശികളും വരച്ചുകാട്ടിയിട്ടുണ്ട്.സാമൂതിരി, കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടത്തിയിരുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ആയിരുന്നു. തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അവിട്ടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജ്യം ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ച് ശ്രീപദ്മനാഭദാസന്‍ ആയതോടെ കിരീടധാരണം ഇല്ലാതായി. എന്നാല്‍, തിരുവിതാംകൂറിലെ മുറജപം, തുലാപുരുഷദാനം, ഹിരണ്യഗര്‍ഭദാനം തുടങ്ങിയ എല്ലാ ചടങ്ങുകള്‍ക്കും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അനുഗ്രഹാശംസകള്‍ ആവശ്യമായിരുന്നു. മഹാരാജാവിന്റെ തൂക്കത്തിലുള്ള സ്വര്‍ണം എടുത്ത് അതുകൊണ്ട് വലുതും ചെറുതുമായ നാണയങ്ങള്‍ ഉണ്ടാക്കി ദാനം ചെയ്യുന്ന ചടങ്ങാണ് തുലാപുരുഷദാനം. 'ഹിരണ്യഗര്‍ഭദാനം' അഥവാ പദ്മഗര്‍ഭദാനം എന്ന ചടങ്ങ് രാജാക്കന്മാരുടെ കിരീടധാരണത്തോടനുബന്ധിച്ചാണ് നടത്തുന്നത്. ഹിരണ്യം എന്നാല്‍ സ്വര്‍ണം എന്നാണ് അര്‍ഥം. താമരയുടെ ആകൃതിയില്‍ പത്തടി ഉയരവും എട്ടടി ചുറ്റളവുമുള്ള ഒരു സ്വര്‍ണപാത്രം നിര്‍മിച്ച് അതില്‍ പാല്, വെള്ളം കലര്‍ത്തിയ നെയ്യ് ഇവ അടങ്ങിയ പഞ്ചഗവ്യം പകുതിയോളം നിറയ്ക്കുന്നു. അതിനുശേഷം പൂജാവിധികളോടെ രാജാവ് അതിനകത്ത് ഇറങ്ങി അഞ്ചുപ്രാവശ്യം മുങ്ങുന്നു. പിന്നീട് പുറത്തുവരുന്ന രാജാവിനെ പുരോഹിതന്മാര്‍ 'കുലശേഖരപെരുമാള്‍' എന്ന് വിശേഷിപ്പിക്കുന്നു. ആറുമാസത്തിലൊരിക്കല്‍ ഭദ്രദീപം കത്തിക്കലും പന്ത്രണ്ടാം ഭദ്രദീപത്തില്‍ മുറജപവും (മുറയ്ക്കുള്ള ജപം) അതിന്റെ അന്‍പത്തിയാറാം ദിവസം ലക്ഷദീപം കത്തിക്കലും തിരുവിതാംകൂറിന്റെ പ്രധാന ചടങ്ങായിരുന്നു. മുറജപത്തിന് മറ്റ് നമ്പൂതിരിമാര്‍ വേദജപത്തിന് വരുമ്പോള്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ എത്തുന്നത് വിശിഷ്ടാതിഥിയായിട്ടാണ്. മുറജപത്തില്‍ എന്ത് അഭിപ്രായമുണ്ടായാലും തമ്പ്രാക്കളുടെ വാക്ക് അവസാന തീരുമാനമായിരുന്നു. ആഴ്‌വാഞ്ചേരിയെ മഹാരാജാവ് അങ്ങോട്ട് പോയിക്കണ്ട് ബഹുമാനിക്കുകയായിരുന്നു പതിവ്. രാജാവിന്റെ മുമ്പില്‍ തമ്പ്രാക്കള്‍ എണീക്കാറില്ലായിരുന്നു. തമ്പ്രാക്കളെ പ്രദക്ഷിണം വെച്ച് നമസ്‌കരിച്ചാണ് മഹാരാജാവ് മടങ്ങുന്നത്.(ഇതൊന്നും എന്റെ രചനയല്ല കടപ്പാടുകൾ)

Thursday, September 1, 2022

ഉമ്മ എന്റെ നഷ്ടപെട്ട വാത്സല്യം

കാലത്തിന് സുഖപ്പെടുത്താൻ കഴിയാത്ത ചില സങ്കടങ്ങളുണ്ട്.കാലം വലിയ മുറിവുണക്കുന്ന തൈലമാണ്..പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും ഹൃദയത്തിൽ ഉണങ്ങാതെ മായാതെ നിൽക്കുന്നു. വർഷങ്ങൾക്കുമുമ്പ് ഞങ്ങളെ വിട്ടുപിരിഞ്ഞ പ്രിയപെട്ട ഉമ്മയുടെ വേർപാടാണ് ഈ ദു:ഖത്തിന് കാരണം. ഉമ്മയുടെ വേർപാടിന്റെ പിടച്ചിൽ ഇപ്പോഴും ഹൃദയത്തിൽ ഉണങ്ങാതെ കിടക്കുന്നു.അവരുടെ മരണശേഷം ഞാൻ അവരെക്കുറിച്ച് ചിന്തിക്കാത്ത ഒരു നിമിഷം പോലും കടന്നുപോയില്ല. നിശ്ചലമായ ഉമ്മയുടെ ശരീരം ഒരിക്കലും മറക്കാൻ കഴിയുന്നില്ല. ഉമ്മയുടെ കൈകളിൽ പിടിച്ചപ്പോൾ ഒരിക്കൽ ഈ കൈകൾ എന്നെ വിരൽ പിടിച്ച് നടക്കാൻ പഠിപ്പിച്ചതും ഈ കൈകൾ കൊണ്ട് എന്നെ ഊട്ടിയതും ഞാൻ ഓർത്തു പോകുന്നു.എന്നാൽ ആ ദിവസം കൈകൾ നിർജീവവും തണുത്തതുമായിന്നു. ഉമ്മമാർ ജീവിച്ചിരിപ്പുള്ള അവരുടെ മാതാപിതാക്കളെ പ്രത്യേകിച്ച് അവരുടെ ഉമ്മമാരെ.അവരുടെ ജീവിതകാലത്ത് വിലമതിക്കാൻ അവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുക. ഉമ്മമാർ വാത്സല്യങ്ങളുടെ ഒരു ശേഖരമാണ് എന്നത് വസ്തുതയാണ്.അവർക്ക് ഒരു ദോഷവും വരാതിരിക്കാൻ ശ്രദ്ധിക്കുക.അതിലാണ് നമ്മുടെ ഈലോകത്തിന്റെയും പരലോകത്തിന്റെയും നന്മ. 
 അള്ളാഹു മനുഷ്യനെ സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ അവന്റെ സ്നേഹത്തെ ഒരു മാതാവിനോട് ഉപമിച്ച് ഞാൻ ഒരു മനുഷ്യനെ 70 ഉമ്മമാരിൽ കൂടുതൽ സ്നേഹിക്കുന്നു എന്ന് പറയുന്നതിലും വലിയ ഒരു മാതാവിന്റെ മഹത്വത്തിന് എന്ത് തെളിവാണ് വേണ്ടത്. ഞങ്ങളുടെ ഉമ്മയുടെ ആണ്ട് ദിനമാണ് സഫർ മാസം 6. അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അല്ലാഹു
നമ്മളിൽ നിന്ന് മരിച്ച് പോയ എല്ലാവർക്കും മഗ്ഫിറത്തും മറ്ഹമത്തും നൽകിഅനുഗ്രഹിക്കട്ടെ. നാളെ അവരെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ..ആമീൻ..