Monday, July 24, 2017

രാജസ്ഥാനിലെ സുഖലോലുപനായ രാജാവ് !

രാജസ്ഥാനിലെ സുഖലോലുപനായ രാജാവ് !

വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻരജപുത്താന എന്ന പഴയ പേരിൽ നിന്നാണ് രാജസ്ഥാൻ ഉണ്ടായത്. രജപുത്രരുടെ നാട് എന്നർത്ഥം. ജയ്‌പൂറാണു തലസ്ഥാനം. ജയ്പൂര്‍: രാജസ്ഥാന്‍ എന്ന് കേട്ടാല്‍ മരുഭൂമി ആയിരിക്കും പലരുടേയും മനസ്സിലേക്ക് ഓടിയെത്തുക. ഇന്ത്യയുടെ സംസ്‌കാരത്തനിമ വിളിച്ചോതുന്ന അനേകം കൊട്ടാരങ്ങളുടേയും കോട്ടകളുടേയും കൂടി നാടാണ് രാജാസ്ഥാന്‍

മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉൾക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഈ സംസ്ഥാനത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ താർ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പർവ്വതനിരകളിലൊന്നായ ആരവല്ലിയുംഅതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിലാണ്. . പുരാതനമായ കുറേ രാജവംശങ്ങള്‍ക്കും പ്രസിദ്ധം

എട്ടാം നൂറ്റാണ്ടു മുതൽ ഇന്നത്തെ രാജസ്ഥാൻ ഭരിച്ചിരുന്നത് വിവിധ രജപുത്രകുടുംബങ്ങളാണ്‌.
റാണാ പ്രതാപിനെ പോലുള്ള വീരശൂര രാജാക്കന്‍മാരുടെ പേര് മാത്രമല്ല രാജസ്ഥാന്റെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. അക്കൂട്ടത്തില്‍ രാജാ കിഷന്‍ സിങിന്റെ പേരും കാണാം. കിഷന്‍ സിങ് എന്ന രാജാവിന്റെ കാലം അത്രക്ക് പിറകോട്ടൊന്നും അല്ല. കൊട്ടാരത്തിന്റെ അടുത്ത് ഇദ്ദേഹം നിര്‍മിച്ച കുളത്തിന് പറയാനുള്ള കഥകള്‍ ഞെട്ടിക്കുന്നതാണ്. ഭാരത ചരിത്രത്തില്‍ വീരശൂര രാജാക്കന്‍മാരുടെ പേര് മാത്രമല്ല  എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്.  രാജാ കിഷന്‍ സിങിനെ പോലുള്ള സുഖലോലുപരായ രാജാക്കന്‍മാരും ഉണ്ട്. ഇവിടെ വ്യത്യസ്തമായ ചരിത്രം എഴുതിയയാളാണ് കിഷന്‍ സിങ്.1899 ഒക്ടോബര്‍ 4ന് ജാട്ട് ഹിന്ദുകുടുംബത്തില്‍  മഹാരാജാ രാംസിംങിന്റ  രാണ്ടാങാഭാര്യയായിരുന്ന ഗിരിജാകൗറാണ്  രാജാ കിഷന്‍ സിങിന് ജന്മം നല്‍കിയത്. ഇദ്ദേഹം പിന്നീട് ഭരത്പൂറിലെ രാജാവായി.. രാജസ്ഥാന്റെ കിഴക്കേ അറ്റത്തുള്ള ഭരത്പൂർ
ഹരിയാനയുടേയുംഉത്തർ പ്രദേശിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്നു..  എന്നാല്‍ ദിവാന്‍ ആയിരുന്ന ജരാമണിദാസ് എഴുതിയ ‘മഹാരാജ’ എന്ന പുസ്തകത്തിലാണ് രാജാവിന്റെ വിചിത്രമായ പല ചെയ്തികളെ കുറിച്ചും പരാമര്‍ശിക്കുന്നത്.രാജാ കിഷന്‍ സിങ് അക്കാലത്ത് നാല്‍പത് സ്ത്രീകളെയാണ് വിവാഹം കഴിച്ചിരുന്നത്.നീന്തല്‍ ഭ്രാന്തനായിരുന്നു രാജാ കിഷന്‍ സിങ്. കൊട്ടാരത്തോട് ചേര്‍ന്ന് ഒരു കുളവും നിര്‍മിച്ചു. ഒരു സാധാരണ കുളം എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റില്ല. പിങ്ക് മാര്‍ബിള്‍ കൊണ്ടായിരുന്നു അത് നിര്‍മിച്ചിരുന്നത്. ചന്ദനത്തടികൊണ്ടായിരുന്നു കുളത്തിലേക്കിറങ്ങാനുള്ള കല്‍പ്പടികള്‍ നിര്‍മിച്ചിരുന്നത്. 20 ചന്ദനപ്പടികളാണ് കുളത്തിലേക്ക് ഇറങ്ങാനായി നിര്‍മിച്ചിരുന്നത്. ഓരോ പടിയിലും രണ്ട് വീതം രാജ്ഞിമാരെ നിര്‍ത്തിയാണ് രാജാവ് കുളിക്കാനിറങ്ങുക. ഓരോ രാജ്ഞിയും നഗ്‌നരായി വേണം പടവില്‍ നില്‍ക്കാന്‍. കൈയ്യില്‍ കത്തിച്ച തിരിയും വേണം. ആ പ്രദേശത്തെ മറ്റെല്ലാ വിളക്കുകളും അപ്പോള്‍ അണച്ചിട്ടുണ്ടാകും. രാജ്ഞിമാരെ കുളത്തിലേക്ക് വലിച്ചിട്ട് അവര്‍ക്കൊപ്പം കുളിക്കുന്നതായിരുന്നത്രെ രാജാവിന്റെ വിനോദം. കൈയ്യില്‍ കത്തിച്ച തിരിയുമായി നഗ്‌നരായി നൃത്തം ചെയ്യേണ്ടിയും വരാറുണ്ടത്രെ രാജ്ഞിമാര്‍ക്ക്. പക്ഷേ കൈയ്യിലെ തിരി ഒരിക്കലും കെടാന്‍ പാടില്ലെന്നാണ് ചട്ടം. ഏറ്റവും അവസാനം വരെ കൈയ്യിലെ തിരി കെടാതെ സൂക്ഷിക്കുന്ന രാജ്ഞിക്കാണ്  അന്ന് രാത്രി രാജാവിനൊപ്പം ശയിക്കാനുള്ള അവസരം ലഭിക്കുക…


Sunday, July 16, 2017

നിഗൂഢാത്മക കവിയായിരുന്ന അമീര് ഖുസ്രു.

             ഇന്ത്യയുടെ പച്ചതത്ത എന്നറിയപെട്ടിരുന്ന അമീര് ഖൂസ്രു ഒരു ബഹു ഭാഷാ പന്ധിതന് കൂടിയായിരുന്നു. സ്നേഹത്തിന്റെ സന്ദേശം പരത്തിക്കൊണ്ട് ഏഴു നൂറ്റാണ്ടുകള്ക്ക് മുമ്പ് ഇവിടെ ജീവിച്ച അമീര്ഖുസ്രു. ആധുനിക ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പിതാമഹനെന്ന് കരുതപ്പെടുന്ന. ഇന്ത്യന്സംഗീതത്തിന് സിതാറും ഒട്ടേറെ മനോഹര രാഗ ങ്ങളും സംഭാവന ചെയ്ത  പരസഹസ്രം കൃതികളുടെ കര്ത്താവ്. സര്വ്വോപരി സൂഫി വര്യനായ ഷെയ്ഖ് നിസാമുദ്ദീന്ഔലിയയുടെ പ്രിയ ശിഷ്യന്‍. ബല്‍ഖിന് അടുത്തുള്ള ലാചിന്‍ പ്രദേശത്താണ് അമീര്‍ ഖുസ്രുവിന്റെ ജനനം. മംഗോള്‍ അധിനവേശ കാലത്താണ് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറുന്നത്. 1272 ല്‍ അദ്ദേഹം ബാല്‍ബന്റെ ബന്ധു കൊട്ടാരങ്ങളില്‍ കവിയായി ചേര്‍ന്നിരുന്നു. ബാല്‍ബന്റെ മകനും സമാനയിലെ ഗവര്‍ണറുമായ ബുഗ്‌റ ഖാന്‍, മുള്‍ട്ടാന്‍ ഗവര്‍ണര്‍ മുഹമ്മദ് തുടങ്ങിയവരുടെ കൂടെയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1285 ല്‍ ഗവര്‍ണര്‍ മുഹമ്മദിന്റെ വധത്തോടെയാണ് അദ്ദേഹം മുള്‍ട്ടാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചത്. പിന്നീട് ഡല്‍ഹി സുല്‍ത്താന്മാരുടെ കൊട്ടാരങ്ങളിലും മറ്റുമായി കൊട്ടാര കവിയായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. അക്കാലത്താണ് (1311-12) ഖസാഇനുല്‍ ഫുതൂഹ് എന്ന് അലാഉദ്ദീന്‍ ഖില്‍ജിയുടെ ചരിത്ര പുസ്തകം രചിക്കുന്നത്. സൂഫി സംഗീതം കണ്ടുപിടിച്ചതും അവയെ ഇന്ത്യന്‍ പേര്‍ഷ്യന്‍ രീതകളോട് സമന്വയിപ്പിച്ചതും ഖുസ്രുവാണെന്ന് കരുതപ്പെടുന്നു.

പേര്‍ഷ്യന്‍ ചരിത്ര ഗ്രന്ഥങ്ങള്‍ അദ്ദേഹത്തെ കൊട്ടാര കവിയായാണ് പരിചയപ്പെടുത്തുന്നതെങ്കിലും ചെറുപ്പ കാലം മുതലേ നിസാമുദ്ദീന്‍ ഔലിയയെ തന്റെ ആത്മീയ ഗുരുവായി അദ്ദേഹം സ്വീകരിച്ചിരുന്നു. കൊട്ടാരത്തിലെ സ്വര്‍ഗ സമാനമായ സൗകര്യങ്ങള്‍ ഉപേക്ഷിച്ച് അവിടത്തെ സേവന സമയം കഴിഞ്ഞാല്‍ ഉടന്‍ അദ്ദേഹം ശൈഖവര്‍കളുടെ സന്നിധാനത്തിലെത്തും. തന്റെ ശൈഖിന്റെ ഖാന്‍കാഇലാണ് യഥാര്‍ത്ഥ സ്‌നേഹവും സുഖവും അദ്ദേഹം കണ്ടെത്തിയിരുന്നത്. അമീര്ഖുസ്രു. ജമാലുദ്ദീന് റൂമിയെ പൊലെ ഹ്യദയത്തില് ഇരുത്താന് പാകത്തില് ദൈവത്തെ പാകപ്പെടുത്തി. ദൈവത്തെ പ്രിയപ്പെട്ടവനാക്കി , സുധാര്യമാക്കി. ദര്ശനപരമായ ഔന്നിത്ത്യത്തിന്റെ പടവുകള് കയറി. സ്നേഹാര്ജമായിരുന്നു അതിന്റെ പൊരുള്. സ്നേഹത്തെ കുറിച്ചു അമീര് ഖുസ്രു ധാരാളം കവിതകള് രചിചു. ലൊകത്താകമാനം അവ ചര്ച്ച ചെയ്യപ്പെട്ടു. അമീര് ഖുസ്രു അദേഹത്തിന്റെ കാലഘട്ടത്തില് ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ദൂതനും വക്ത്താവുമായിുന്നു. ഹിന്ദുസ്താനിയില് ഖുസ്രു രചിച്ച കാവ്യങള് സുല്ത്താന് അലാവുദ്ദീന് ഖില്ജിയെ പൊലും ഏറെ സ്വാധീനിച്ചു.അദ്ദേഹതിന്റെ വരികള്ക്കു ഒഴുകുന്ന വെള്ളതിന്റെ നൈര്മല്യം ഉണ്ായിരുന്നു. ഖുസ്രുവിനെ പൊലെയുള്ള സൂഫി കവികളാണു ഇസ്ലാം മതത്തിനെ പ്രത്യേകിചും ഉത്തരഭാരതത്തില് പ്രചുര പ്രചാരത്തില് കൊണ്ടു വന്നത്.ഫക്കീര്‍. യാചിക്കുന്ന സൂഫികളെ അദ്ദേഹം വെറുത്തു. പേര്ഷ്യന് കവിതകളും ഖുസ്രുവിന്റെ തട്ടകമായിരുന്നു.
ഖുസ്രു ഒരു പക്കാ സൂഫിയായിരുന്നെങ്കിലും മനുഷ്യത്തത്തിനു നേരേ എല്ലാ ജാതി മത ചിന്തകളുടെയും വേലിക്കെട്ടുകള് മറികടന്ന പ്രതിഭാശാലിയായിരുന്നു.സുല്ത്താന്മാരുടെ തിരുവായ്ക്ക് മറുവാക്കിലാത്ത കാലത്ത് അമീര് ഖുസ്രു ധീരമായ് തന്റെ ആശയം മനുഷ്യ സമഭാവനക്ക് വേന്റി വിനിയോകിച്ചു.അമീര് ഖുസ്രുവുനെ ഇന്റോ-മുസ്ലിം സംഗീതത്തിന്റെ പ്രയോക്താവായ് വേണം കാണാന്.തുറ്ക്കി പേര്ഷ്യന് സംഗീതത്തെ ഇന്ത്യന് സംഗീതവുമായ് ലയിപ്പിച്ച് ഒരു പുതിയ സംഗീതധാര പണിതെടുക്കാന് ഖുസ്രുവിന്ന് സാധിച്ചു. സംഗീതം ഖുസ്രുവുല് ലയിച്ചിരിക്കുകയായിരുന്നു.കൊച്ചുകുട്ടിയായിരിക്കുമ്പോള് പിതാവ് അവനെ ഒരു ദര്വേശിന്റെ അടുത്ത് കൊണ്ടുചെന്നു. അവനെ കണ്ട് ദര്വേശ് പ്രവചിച്ചു 'കുയിലിനേക്കാള് നന്നായി ഇവന്റെ ശബ്ദം പ്രശ്സ്ഥമാകും.ഹിന്ദുസ്ഥാനിയുടെയും പേര്‍ഷ്യന്‍ ഭാഷയുടെയും സങ്കരമായ ഉര്‍ദു ഭാഷ പിറവി കൊണ്ടത് സാഹിത്യരംഗത്തെ വലിയ നേട്ടമാണ്. ഉറുദു ഭാഷയുടെ പിതാവായി അറിയപ്പെടുന്നത് അമീർ കുസ്രുവാണ്.അമീര് ഖുസ്രുവിന്റെ കാലത്ത് സൂഫിസത്തിന്റെ സ്വാധീനം വളരെ കൂടുതലായിരുന്നു.സുല്താന്മാരുടെ കാവ്യദര്ബാറുകള് സാധാരണക്കാരന് പ്രാപ്യമായത് ഇദ്ദേഹത്തിന്റെ കാലത്താണ്.
സംഗീതത്തിന്റെ മാസ്മര ലഹരിയില് കവിതയും ന്രുത്തവും സമന്വയിപ്പിച്ച പേര്ഷ്യന് മിസ്റ്റിക് കവി ജലാലുദ്ദീന് റൂമിയെപ്പോലെ ഹിന്തുസ്ത്താനി സംഗീതത്തിന്റെയും ഖവാലിയുടെയും ആത്മാവാണ് അമീര് ഖുസ്രു.    നിസാമുദ്ദീൻ ഔലിയ ()മരണസമയത്ത് ഞാൻ മരിച്ചു അധികസമയം കഴിയും മുൻപേ കുസ്രുവും മരിക്കുമെന്ന് നിസാമുദ്ദീൻ ഔലിയ ()യുടെ പ്രവചനം വൈകാതെ പുലരുകയും ശൈഖവര്‍കളുടെ വഫാത്തിന് ശേഷം ആറു മാസം മാത്രമേ അദ്ദഹം ജീവിച്ചിരുന്നുള്ളൂ. ഹി. 725 ശവ്വാല്‍ 18ന് 1325 സെപ്തംബര്‍ 27ന് അമീര്‍ ഖുസ്രു (റ) ഇഹലോകം വെടിഞ്ഞു.നിസാമുദ്ദീൻ ഔലിയ ()യുടെ വസ്വിയത് പ്രകാരം മഹാനുഭാവന്റെ കബറിനടുത്തു തന്നെ അമീർ ഖുസ്രുവിനെ കബറടക്കം ചെയ്യുകയും ചെയ്തു.മസ്ജിദുൽ കില്ജിയിലാണ് ഇരുവരുടെയും കബറിടം പ്രദേശമാണിന്ന് ഹസറത്നിസാമുദ്ധീൻ എന്നപേരിൽ സുപ്രസിദ്ധമായ അറിയപ്പെടുന്നത് ഉത്തരേന്ത്യയിൽ അജ്മീർ ദർഗ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത് ഇവിടെയാണ്.                                                                    എന്റെ രൂപം.


എന്റെ സ്വത്വം

എല്ലാം നീ ഒറ്റ നോട്ടത്താല്

അപഹരിച്ചല്ലോ !

പ്രണയ  വീഞ്ഞ് നല്കിക

ഒറ്റ നോട്ടത്താല്

നീയെന്നെ ഉന്മത്തനാക്കി.

പച്ച വളകളണിഞ്ഞ

ലോലമായ എന്റെ കൈത്തണ്ടകള്

ഒറ്റ നോട്ടത്താല് നീ നിന്റെ കൈക്കുള്ളിലാക്കി.

എന്റെ ജീവിതം ഞാന് നിന്നിലര്പ്പി ക്കുന്നു.

പ്രിയ ചായം മുക്കുകാരാ,

ഒറ്റ നോട്ടത്താല് നിന്റെ ചായത്തില് മുക്കി

എന്നെ നീ നിന്റെതാക്കി.

എന്റെ ജീവിതം പൂര്ണ്ണിമായി

ഞാന് നിന്നിലര്പ്പി ക്കുന്നു.

നിസാം, ഒറ്റ നോട്ടത്താല്

നീയെന്നെ നിന്റെ വധുവാക്കി മാറ്റിയല്ലോ !

എന്റെ രൂപം

എന്റെ സ്വത്വം

എല്ലാം നീ ഒറ്റ നോട്ടത്താല്

അപഹരിച്ചല്ലോ !

Sunday, July 2, 2017

യഥാ രാജാ തഥാ പ്രജ.

യഥാ രാജാ തഥാ പ്രജ .രാജാവ് എങ്ങനെയായിരിക്കുമോ. അങ്ങനെയായിരിക്കും പ്രജകളും. ഒരിക്കല്‍ നാട്ടിലെ വൃക്ഷങ്ങളെല്ലാം കൂടി ഒരു സമ്മേളനം സംഘടിപ്പിച്ചു. വിശാലമായ ഒരു മൈതാനത്ത് അവര്‍ ഒരുമിച്ചുകൂടി. തേക്കുമരം അധ്യക്ഷത വഹിച്ചു. എല്ലാ വൃക്ഷങ്ങളും മൗനമായി തേക്കുമരത്തെ കേട്ടുകൊണ്ടിരുന്നു. തേക്കുമരം പറയാന്‍ തുടങ്ങി: ”വൃക്ഷങ്ങളായ നമ്മളെല്ലാവരും ഇന്നിവിടെ ചേര്‍ന്നിരിക്കുന്നത് പ്രത്യേകമായൊരു കാര്യത്തിനുവേണ്ടിയാണ.് ഇന്നാട്ടിലെ മനുഷ്യര്‍ക്കെല്ലാം രാജാവുണ്ട്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും രാജാവുണ്ട്. വൃക്ഷങ്ങളായ നമുക്കും ഒരു രാജാവു വേണം. നമ്മുടെ രാജാവിനെ ഇന്നു തരഞ്ഞെടുക്കണം.”
വൃക്ഷങ്ങള്‍ക്കെല്ലാം ഈ തീരുമാനം ഇഷ്ടമായി. അവര്‍ ആഹ്ലാദാരവം മുഴക്കി.
”ആരു വേണം നമ്മുടെ രാജാവ്?” തേക്കുമരം തിരക്കി.
”അത്തിമരം രാജാവാകട്ടെ.”
ഒരു സ്വരം ഉയര്‍ന്നുകേട്ടു. മറ്റു വൃക്ഷങ്ങള്‍ അതിനെ പിന്താങ്ങി.
”അത്തിമരം എവിടെ?” അധ്യക്ഷന്‍ വിളിച്ചുചോദിച്ചു.
അത്തിമരം എഴുന്നേറ്റ് മുന്നിലേക്കുവന്നു. സദസ്സിനെ വന്ദിച്ചശേഷം പറഞ്ഞു: ”നിങ്ങള്‍ ക്ഷമിക്കണം. എനിക്ക് രാജാവായിരിക്കാനുള്ള യോഗ്യതയില്ല. ഈ ലോകത്തിനുവേണ്ടി പഴങ്ങള്‍ നിര്‍മ്മിക്കുകയാണ് എന്റെ ജോലി. ഞാന്‍ അക്കാര്യം ചെയ്തുകഴിഞ്ഞുകൊള്ളാം. നമുക്ക് പറ്റിയ വേറൊരാളെ രാജാവായി തെരഞ്ഞെടുക്കാം.”
അടുത്തതായി ഒലിവുമരത്തിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. ഒലിവുമരം ഇപ്രകാരം പറഞ്ഞു: ”വൃക്ഷങ്ങളുടെ രാജാവായിരിക്കാനുള്ള യോഗ്യത എനിക്കില്ല. ഒലിവെണ്ണ ഉണ്ടാക്കുകയാണ് എന്റെ ജോലി. ഒലിവെണ്ണ ഈ ലോകത്തില്‍ എത്രയോ ആവശ്യമുള്ള വസ്തുവാണ്. നമുക്ക് മറ്റൊരാളെ രാജാവാക്കാം.”
അങ്ങനെ അവര്‍ പല വൃക്ഷങ്ങളുടെയും പേര് നിര്‍ദ്ദേശിച്ചു. അവരൊക്കെ രാജസ്ഥാനം ഏറ്റെടുക്കാന്‍ മടികാണിച്ചു. ഒടുവില്‍ വൃക്ഷങ്ങള്‍ കൂടിയാലോചനയായി. ആരോ മുള്‍ച്ചെടിയെ രാജാവായി നിര്‍ദ്ദേശിച്ചു. മുള്‍ച്ചെടി വലിയ സന്തോഷത്തോടും ഗര്‍വോടും കൂടി പറഞ്ഞു: ”ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് സദ്ബുദ്ധി തോന്നിയല്ലോ. ഞാന്‍ തന്നെയാണ് നിങ്ങളുടെ രാജാവാകാന്‍ ഏറ്റവും യോഗ്യന്‍. ഇന്നുമുതല്‍ ഞാനായിരിക്കും നിങ്ങളുടെ രാജാവ്.”
വൃക്ഷങ്ങളെല്ലാം പുതിയ രാജാവിനെ വണങ്ങി വിധേയത്വം പ്രകടിപ്പിച്ചു. മുള്‍ച്ചെടി അന്നുതന്നെ അധികാരം ഏറ്റെടുത്തു. രാജസിംഹാസനത്തില്‍ ഉപവിഷ്ടനായി. എന്നാല്‍ രാജാവ് ഭരണം നടത്തുക മാത്രമല്ല ചെയ്തത്. വൃക്ഷങ്ങളുടെമേല്‍ അതിക്രമിച്ചുകയറി അതിനെ ഞെരുക്കാന്‍ തുടങ്ങി. വൃക്ഷങ്ങള്‍ക്ക് ശരിയായി വളരാനും നിവര്‍ന്നുനില്‍ക്കാനും കഴിയാതായി. മുള്‍ച്ചെടി പടര്‍ന്നു കയറിയ വൃക്ഷങ്ങള്‍ ഞെരുങ്ങിപ്പോവുകയും ഫലം പുറപ്പെടുവിക്കാന്‍ കഴിയാതാവുകയും ചെയ്തു. അങ്ങനെ അവരുടെ രാജാവുതന്നെ അവരുടെ നാശത്തിനു കാരണമായി.. അതിക്രമം പ്രവര്‍ത്തിക്കുകയും കൂട്ടക്കുരുതികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തവരുടെ പര്യവസാനത്തെ കുറിച്ച് ചരിത്രങ്ങളിൽ എമ്പാടും കാണാം ഒരു ധിക്കാരികളും അക്രമകാരികളും എല്ലാകാലവും നിലനിന്ന ചരിതം ലോകത്തിന് പറയാനില്ല ..നല്ല ഭാവിയെ കുറിച്ച ശുഭപ്രതീക്ഷകള്‍ പ്രദീക്ഷയോടെ ക്ഷമയോടെ.കാത്തിരിക്കാം.. _പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ._
സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതാരം ചെയ്യുന്നു.