Sunday, July 16, 2017

നിഗൂഢാത്മക കവിയായിരുന്ന അമീര് ഖുസ്രു.

             ഇന്ത്യയുടെ പച്ചതത്ത എന്നറിയപെട്ടിരുന്ന അമീര് ഖൂസ്രു ഒരു ബഹു ഭാഷാ പന്ധിതന് കൂടിയായിരുന്നു. സ്നേഹത്തിന്റെ സന്ദേശം പരത്തിക്കൊണ്ട് ഏഴു നൂറ്റാണ്ടുകള്ക്ക് മുമ്പ് ഇവിടെ ജീവിച്ച അമീര്ഖുസ്രു. ആധുനിക ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പിതാമഹനെന്ന് കരുതപ്പെടുന്ന. ഇന്ത്യന്സംഗീതത്തിന് സിതാറും ഒട്ടേറെ മനോഹര രാഗ ങ്ങളും സംഭാവന ചെയ്ത  പരസഹസ്രം കൃതികളുടെ കര്ത്താവ്. സര്വ്വോപരി സൂഫി വര്യനായ ഷെയ്ഖ് നിസാമുദ്ദീന്ഔലിയയുടെ പ്രിയ ശിഷ്യന്‍. ബല്‍ഖിന് അടുത്തുള്ള ലാചിന്‍ പ്രദേശത്താണ് അമീര്‍ ഖുസ്രുവിന്റെ ജനനം. മംഗോള്‍ അധിനവേശ കാലത്താണ് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറുന്നത്. 1272 ല്‍ അദ്ദേഹം ബാല്‍ബന്റെ ബന്ധു കൊട്ടാരങ്ങളില്‍ കവിയായി ചേര്‍ന്നിരുന്നു. ബാല്‍ബന്റെ മകനും സമാനയിലെ ഗവര്‍ണറുമായ ബുഗ്‌റ ഖാന്‍, മുള്‍ട്ടാന്‍ ഗവര്‍ണര്‍ മുഹമ്മദ് തുടങ്ങിയവരുടെ കൂടെയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1285 ല്‍ ഗവര്‍ണര്‍ മുഹമ്മദിന്റെ വധത്തോടെയാണ് അദ്ദേഹം മുള്‍ട്ടാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചത്. പിന്നീട് ഡല്‍ഹി സുല്‍ത്താന്മാരുടെ കൊട്ടാരങ്ങളിലും മറ്റുമായി കൊട്ടാര കവിയായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. അക്കാലത്താണ് (1311-12) ഖസാഇനുല്‍ ഫുതൂഹ് എന്ന് അലാഉദ്ദീന്‍ ഖില്‍ജിയുടെ ചരിത്ര പുസ്തകം രചിക്കുന്നത്. സൂഫി സംഗീതം കണ്ടുപിടിച്ചതും അവയെ ഇന്ത്യന്‍ പേര്‍ഷ്യന്‍ രീതകളോട് സമന്വയിപ്പിച്ചതും ഖുസ്രുവാണെന്ന് കരുതപ്പെടുന്നു.

പേര്‍ഷ്യന്‍ ചരിത്ര ഗ്രന്ഥങ്ങള്‍ അദ്ദേഹത്തെ കൊട്ടാര കവിയായാണ് പരിചയപ്പെടുത്തുന്നതെങ്കിലും ചെറുപ്പ കാലം മുതലേ നിസാമുദ്ദീന്‍ ഔലിയയെ തന്റെ ആത്മീയ ഗുരുവായി അദ്ദേഹം സ്വീകരിച്ചിരുന്നു. കൊട്ടാരത്തിലെ സ്വര്‍ഗ സമാനമായ സൗകര്യങ്ങള്‍ ഉപേക്ഷിച്ച് അവിടത്തെ സേവന സമയം കഴിഞ്ഞാല്‍ ഉടന്‍ അദ്ദേഹം ശൈഖവര്‍കളുടെ സന്നിധാനത്തിലെത്തും. തന്റെ ശൈഖിന്റെ ഖാന്‍കാഇലാണ് യഥാര്‍ത്ഥ സ്‌നേഹവും സുഖവും അദ്ദേഹം കണ്ടെത്തിയിരുന്നത്. അമീര്ഖുസ്രു. ജമാലുദ്ദീന് റൂമിയെ പൊലെ ഹ്യദയത്തില് ഇരുത്താന് പാകത്തില് ദൈവത്തെ പാകപ്പെടുത്തി. ദൈവത്തെ പ്രിയപ്പെട്ടവനാക്കി , സുധാര്യമാക്കി. ദര്ശനപരമായ ഔന്നിത്ത്യത്തിന്റെ പടവുകള് കയറി. സ്നേഹാര്ജമായിരുന്നു അതിന്റെ പൊരുള്. സ്നേഹത്തെ കുറിച്ചു അമീര് ഖുസ്രു ധാരാളം കവിതകള് രചിചു. ലൊകത്താകമാനം അവ ചര്ച്ച ചെയ്യപ്പെട്ടു. അമീര് ഖുസ്രു അദേഹത്തിന്റെ കാലഘട്ടത്തില് ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ദൂതനും വക്ത്താവുമായിുന്നു. ഹിന്ദുസ്താനിയില് ഖുസ്രു രചിച്ച കാവ്യങള് സുല്ത്താന് അലാവുദ്ദീന് ഖില്ജിയെ പൊലും ഏറെ സ്വാധീനിച്ചു.അദ്ദേഹതിന്റെ വരികള്ക്കു ഒഴുകുന്ന വെള്ളതിന്റെ നൈര്മല്യം ഉണ്ായിരുന്നു. ഖുസ്രുവിനെ പൊലെയുള്ള സൂഫി കവികളാണു ഇസ്ലാം മതത്തിനെ പ്രത്യേകിചും ഉത്തരഭാരതത്തില് പ്രചുര പ്രചാരത്തില് കൊണ്ടു വന്നത്.ഫക്കീര്‍. യാചിക്കുന്ന സൂഫികളെ അദ്ദേഹം വെറുത്തു. പേര്ഷ്യന് കവിതകളും ഖുസ്രുവിന്റെ തട്ടകമായിരുന്നു.
ഖുസ്രു ഒരു പക്കാ സൂഫിയായിരുന്നെങ്കിലും മനുഷ്യത്തത്തിനു നേരേ എല്ലാ ജാതി മത ചിന്തകളുടെയും വേലിക്കെട്ടുകള് മറികടന്ന പ്രതിഭാശാലിയായിരുന്നു.സുല്ത്താന്മാരുടെ തിരുവായ്ക്ക് മറുവാക്കിലാത്ത കാലത്ത് അമീര് ഖുസ്രു ധീരമായ് തന്റെ ആശയം മനുഷ്യ സമഭാവനക്ക് വേന്റി വിനിയോകിച്ചു.അമീര് ഖുസ്രുവുനെ ഇന്റോ-മുസ്ലിം സംഗീതത്തിന്റെ പ്രയോക്താവായ് വേണം കാണാന്.തുറ്ക്കി പേര്ഷ്യന് സംഗീതത്തെ ഇന്ത്യന് സംഗീതവുമായ് ലയിപ്പിച്ച് ഒരു പുതിയ സംഗീതധാര പണിതെടുക്കാന് ഖുസ്രുവിന്ന് സാധിച്ചു. സംഗീതം ഖുസ്രുവുല് ലയിച്ചിരിക്കുകയായിരുന്നു.കൊച്ചുകുട്ടിയായിരിക്കുമ്പോള് പിതാവ് അവനെ ഒരു ദര്വേശിന്റെ അടുത്ത് കൊണ്ടുചെന്നു. അവനെ കണ്ട് ദര്വേശ് പ്രവചിച്ചു 'കുയിലിനേക്കാള് നന്നായി ഇവന്റെ ശബ്ദം പ്രശ്സ്ഥമാകും.ഹിന്ദുസ്ഥാനിയുടെയും പേര്‍ഷ്യന്‍ ഭാഷയുടെയും സങ്കരമായ ഉര്‍ദു ഭാഷ പിറവി കൊണ്ടത് സാഹിത്യരംഗത്തെ വലിയ നേട്ടമാണ്. ഉറുദു ഭാഷയുടെ പിതാവായി അറിയപ്പെടുന്നത് അമീർ കുസ്രുവാണ്.അമീര് ഖുസ്രുവിന്റെ കാലത്ത് സൂഫിസത്തിന്റെ സ്വാധീനം വളരെ കൂടുതലായിരുന്നു.സുല്താന്മാരുടെ കാവ്യദര്ബാറുകള് സാധാരണക്കാരന് പ്രാപ്യമായത് ഇദ്ദേഹത്തിന്റെ കാലത്താണ്.
സംഗീതത്തിന്റെ മാസ്മര ലഹരിയില് കവിതയും ന്രുത്തവും സമന്വയിപ്പിച്ച പേര്ഷ്യന് മിസ്റ്റിക് കവി ജലാലുദ്ദീന് റൂമിയെപ്പോലെ ഹിന്തുസ്ത്താനി സംഗീതത്തിന്റെയും ഖവാലിയുടെയും ആത്മാവാണ് അമീര് ഖുസ്രു.    നിസാമുദ്ദീൻ ഔലിയ ()മരണസമയത്ത് ഞാൻ മരിച്ചു അധികസമയം കഴിയും മുൻപേ കുസ്രുവും മരിക്കുമെന്ന് നിസാമുദ്ദീൻ ഔലിയ ()യുടെ പ്രവചനം വൈകാതെ പുലരുകയും ശൈഖവര്‍കളുടെ വഫാത്തിന് ശേഷം ആറു മാസം മാത്രമേ അദ്ദഹം ജീവിച്ചിരുന്നുള്ളൂ. ഹി. 725 ശവ്വാല്‍ 18ന് 1325 സെപ്തംബര്‍ 27ന് അമീര്‍ ഖുസ്രു (റ) ഇഹലോകം വെടിഞ്ഞു.നിസാമുദ്ദീൻ ഔലിയ ()യുടെ വസ്വിയത് പ്രകാരം മഹാനുഭാവന്റെ കബറിനടുത്തു തന്നെ അമീർ ഖുസ്രുവിനെ കബറടക്കം ചെയ്യുകയും ചെയ്തു.മസ്ജിദുൽ കില്ജിയിലാണ് ഇരുവരുടെയും കബറിടം പ്രദേശമാണിന്ന് ഹസറത്നിസാമുദ്ധീൻ എന്നപേരിൽ സുപ്രസിദ്ധമായ അറിയപ്പെടുന്നത് ഉത്തരേന്ത്യയിൽ അജ്മീർ ദർഗ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത് ഇവിടെയാണ്.                                                                    എന്റെ രൂപം.


എന്റെ സ്വത്വം

എല്ലാം നീ ഒറ്റ നോട്ടത്താല്

അപഹരിച്ചല്ലോ !

പ്രണയ  വീഞ്ഞ് നല്കിക

ഒറ്റ നോട്ടത്താല്

നീയെന്നെ ഉന്മത്തനാക്കി.

പച്ച വളകളണിഞ്ഞ

ലോലമായ എന്റെ കൈത്തണ്ടകള്

ഒറ്റ നോട്ടത്താല് നീ നിന്റെ കൈക്കുള്ളിലാക്കി.

എന്റെ ജീവിതം ഞാന് നിന്നിലര്പ്പി ക്കുന്നു.

പ്രിയ ചായം മുക്കുകാരാ,

ഒറ്റ നോട്ടത്താല് നിന്റെ ചായത്തില് മുക്കി

എന്നെ നീ നിന്റെതാക്കി.

എന്റെ ജീവിതം പൂര്ണ്ണിമായി

ഞാന് നിന്നിലര്പ്പി ക്കുന്നു.

നിസാം, ഒറ്റ നോട്ടത്താല്

നീയെന്നെ നിന്റെ വധുവാക്കി മാറ്റിയല്ലോ !

എന്റെ രൂപം

എന്റെ സ്വത്വം

എല്ലാം നീ ഒറ്റ നോട്ടത്താല്

അപഹരിച്ചല്ലോ !

No comments:

Post a Comment