Wednesday, January 18, 2017

ചെങ്കടലിന്റെ തീരത്തിലൂടെ.

ചെങ്കടലിന്റെ തീരത്തിലൂടെ.വിസ്മയ ഭരിതമായ.അസ്ഹാബുല്‍ ഐക്ക യിലേക്ക്.











യാത്രകൾക്ക് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്.ഒരു നാടിനെയും അവിടത്തെ ജനങ്ങളെയും അവരുടെ ജീവിതത്തെയും സമൂഹികസ്ഥിതികളെയും കുറിച്ച് അറിയാനുള്ള താല്പര്യം. ഏതൊരു മനുഷ്യർക്കും. ഉണ്ടാകും അറബികളിലെ ഏറ്റവും പ്രശസ്ത സഞ്ചാരിയായ അല്‍ ബിറൂനി.ആഗോള തലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രമുഖ സഞ്ചാരിയായ ഇബ്‌നു ബത്തൂത്ത.നമ്മുടെ സഞ്ചാരസാഹിത്യകാരന്മാരില്‍ സമുന്നതനായ ലോകത്തെ കേരളത്തിന്‌ പരിചയപ്പെടുത്തിയ സാധാരണക്കാരനില്‍ സാധാരണക്കാരനായ എസ്‌ കെ പൊറ്റക്കാടെന്ന ശങ്കരന്‍ കുട്ടിയും. ഇന്നത്തെപ്പോലെ യാത്രാ-താമസ സൗകര്യങ്ങളില്ലാത്ത കാലത്ത് ഇവരൊക്കെ.ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച് മനോഹരങ്ങളായ കൃതികള്‍ രചിച്ചു.നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ജീവിതത്തിന്റെ അതിജീവനത്തിനു വേണ്ടിയുള്ള യാത്രയിൽ വീണുകിട്ടുന്ന ഒഴിവു ദിനത്തിൽ കിട്ടുന്ന വെള്ളിയാഴ്ചയിലെ ഒരു ഏകദിന യാത്ര.അത് പ്രിയപെട്ടവരുമായി പങ്ക് വെക്കാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് അല്ലാതെ മേൽ പറയപെട്ടവരുടെ പോലുള്ള വലിയ യാത്രാവിവരണമല്ല. അതിനുള്ള കഴിവും വിവരവും ഈയുള്ളവന് ഇല്ല. എന്ന് കൂടിമനസിലാക്കിവേണം ഈ വിവരണത്തെ വിലയിരുത്താൻ. ഇതിനുവേണ്ടി.ചെങ്കടൽ പ്രദേശങ്ങളായ ദുബ.അൽ ബിദ .മദിയൻശുഐബ്.എന്നീസ്ഥലങ്ങളെ കുറിച്ച് മനസ്സിലാക്കിയതും യാത്രയുടെ കുറെ ചേരുവകളും സമന്നയിപ്പിച്ചു സംയോചിപ്പിച്ചുകൊണ്ടു എഴുതിയുണ്ടാക്കിയതാണ് . ഈ ഹൃസ്വമായ വിവരണം. കുറവുകളും പിഴവുകളും.ഉണ്ടാകാം.. ചൂണ്ടിക്കാണിക്കണം എന്ന് ഉണർത്തുന്നു .. ഞാൻ സൗദി അറേബ്യയായിലെ യാമ്പുവിൽ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞു ഈ കാലയളവിൽ ഒരുപാട് ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.ഇതിനിടയിലാണ് ചരിത്രത്തിലെ വിസ്മയമായ. പ്രവാചകൻ മൂസ (അ) ന്റെയും പ്രവാചകൻ ശുഐബ് (അ) ന്റെയും ചരിത്രവുമായി ബന്ധപ്പെട്ട പല അടയാളങ്ങളും ശേഷിപ്പുകളും ചെങ്കടലിന്റെ ഒരറ്റത്ത് ഉണ്ടെന്നു അറിഞ്ഞത് .അറിഞ്ഞമുതൽ മുളപൊട്ടിയ ആഗ്രഹമാണ് അവിടെയെല്ലാം ഒന്ന് സന്ദർശിക്കണം എന്ന് ആ അഭിലാഷത്തിനു തിരശ്ശീല വീണത് രണ്ടായിരത്തിപതിനേഴ് ജനുവരി പതിമൂന്നാം തിയ്യതി ഒരു വെള്ളിയാഴ്ച .കൂട്ടത്തിൽ എന്റെ അടുത്ത സുഹൃത്തുക്കളായ ഷാജി മേലാറ്റൂരും വിവേക് സത്യൻ അവരുടെ ഭാര്യ . ഒന്നര വയസായ വേദികയും. ഒരു വ്യഴാഴ്ച പെട്ടെന്ന് എടുത്തതീരുമാനം .ഷാജിയോടും വിവേകിനോടും പറഞ്ഞപ്പോൾ രണ്ടുപേരും റെഡിയാണ് എന്നുപറഞ്ഞു പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല .വെള്ളിയാഴ്ച പുലച്ചെ ഉണർന്നു പ്രാഥമിക കാര്യങ്ങളെല്ലാം കഴിച്ചു. കമ്പനിയുടെ തന്നെ വാഹനമായ ടയോട്ട യാരിസ് എടുത്തുകൊണ്ടുനേരെ ഷാജിയേയും കൂട്ടി വിവേക് താമസിക്കുന്ന സ്ഥലത്തു പോയി ആറുമണിയായപ്പോഴേക്കും യാത്രയാരംഭിച്ചു . യാമ്പു, ഉംലജ്. അൽ വജ്ഹ്.ദൂബ വഴി വടക്ക് ജോര്‍ഡന്‍ അതിര്‍ത്തി പട്ടണമായ ഹഖ്ല്‍ വരെ നീണ്ടുകിടക്കുന്ന ദേശീയ പാത 5. ലൂടെ യാത്ര തുടർന്നു. .സൗദിയുടെ രാജ്യാന്തര ചരക്കുകടത്തിന്‍െറ സിരാപടലമാണ്. ചെങ്കടലിന്‍െറ ചാരെ ഏതാണ്ട് 2,000 കിലോമീറ്റര്‍ നീളത്തിലുള്ള ഈ പാതവഴിയാണ് ജോര്‍ഡനിലേക്കും മറ്റുമുള്ള ചരക്കുലോറികള്‍ പായുന്നത്.ദൂബയില്‍ നിന്ന് വടക്കോട്ടുള്ള പാതയില്‍ ഇടതുവശം ചെങ്കടലാണ്. ചെങ്കടലിലെ ദ്വീപുകളും എണ്ണ പര്യവേഷണ കേന്ദ്രങ്ങളും അങ്ങകലെ പൊട്ടുപോലെ ഈജിപ്തിന്‍െറ സീനായും ഒക്കെ കാണാം. ഈ തീരത്തുള്ള തന്ത്രപ്രധാനമായ ദ്വീപുകളൊക്കെ സൗദി അറേബ്യയുടെ നിയന്ത്രണത്തിലാണ്. തീരസംരക്ഷണ സേനയുടെ സദാ നിരീക്ഷണം ഈ ദ്വീപുകളിലും കരയിലുമുണ്ട്. തബൂക്ക്ദൂബ പാതയിലെ കാഴ്ചകളില്‍ നിന്ന് ഈ തീരറോഡ് വ്യത്യസ്തമാകുന്നത് പാര്‍ശ്വത്തിലെ സമുദ്ര സാന്നിധ്യം കൊണ്ടാണ്. ഈ വഴിയിലാണ് ശര്‍മ, ഖുറൈബ, ഖിയാല്‍ തുടങ്ങിയ മനോഹര തീരനഗരങ്ങളും. കടല്‍ ടൂറിസത്തിന്‍െറ പറുദീസകളാണ് ഇവിടങ്ങളെല്ലാം. ഈ കന്യാതീരങ്ങളില്‍ കുളിക്കാനും സൂര്യനെ ആസ്വദിക്കാനും പകല്‍ മുഴുവന്‍ സ്വദേശികളും വിദേശികളുമായ സഞ്ചാരികളുണ്ടാകും. പ്രദേശം അറിയാവുന്ന സ്വദേശി കുടുംബങ്ങള്‍ തന്നെയാണ് കൂടുതലും.സൗദി അറേബ്യ വിനോദ സഞ്ചാര മേഖലയുടെ വാതായനങ്ങള്‍ തുറന്നതോടെ വിദേശികളും വരാന്‍ തുടങ്ങിയിട്ടുണ്ട്. ലോകത്തെ ഏതു മനോഹര തീരത്തെയും വെല്ലുവിളിക്കുന്ന ഈ സൗന്ദര്യം രാജ്യാന്തര സഞ്ചാരികളുടെ ശ്രദ്ധയില്‍ പതിഞ്ഞു തുടങ്ങിയിട്ടുണ്ട്. എണ്ണം പറഞ്ഞ രാജ്യാന്തര പ്രസിദ്ധീകരണങ്ങളായ ന്യൂയോര്‍ക്ക് ടൈംസിലും ഗാര്‍ഡിയനിലും വന്ന ലേഖനങ്ങള്‍ സൗദിയുടെ ഈ സുന്ദരമുഖം വെളിവാക്കുന്നതാണ്.( കടപ്പാട്) വിവേക് കൂടെ കരുതിയിരുന്ന പ്രാതൽ കഴിക്കാൻ. യാമ്പുവിന്റെയും ഉംലജ് ന്റെയും ഇടയിലുള്ള സ്ഥലത്തു നിറുത്തി ഇടിയപ്പവും പത്തിരിയും മുട്ടക്കറിയും കഴിച്ചു.കുറച്ചു ഫോട്ടോകളും എടുത്തു യാത്രതുടർന്നു.സാധാരണ സൗദിയില്‍ യാത്ര ചെയ്യുമ്പോള്‍ കാണാറുള്ള വിജനമായ മരുഭൂമി കണ്ടു വിരസത തോന്നാറുള്ള ഞങ്ങൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.മരുഭൂമിയില്‍ കടലിനോട് സമാന്തരമായി നിര്‍മ്മിച്ചിരിക്കുന്ന റോഡ് ചെന്ന് അവസാനിക്കുന്നത് ആകാശത്താണ്‌ എന്ന് തോന്നിപോകും.വെള്ളിയാഴ്ച ആയതുകൊണ്ടാകാം റോഡ് തീർത്തും ശൂന്യമായിരുന്നു ഇടയ്ക്കു ഒറ്റപ്പെട്ട വാഹനങ്ങളും ചരക്കുമായിപോകുന്ന ട്രക്കുകളും മാത്രം. യാമ്പു എന്ന തുറമുഖ നഗരിയിൽനിന്ന്150 കിലോമീറ്റര്‍ അകലെയാണ് ഉംലജ് എന്നപട്ടണം. സൗദി അറേബിയയിൽ ഓരോ നഗര കവാടത്തിലും ചെക്ക്‌ പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് കടന്നു വേണം ഓരോ നഗരത്തിലും പ്രവേശിക്കാൻ. ചെക്ക്‌ പോയിന്റു കടന്നു ഞങ്ങൾ ഉംലജ് പട്ടണത്തിൽ പ്രവേശിച്ചു .പ്രശാന്തമായ ഉംലജ് പട്ടണം അവധി ദിനമായത് കൊണ്ട് കടകളെല്ലാം അടഞ്ഞു കിടക്കുന്നു. ശാന്തമായ പട്ടണം.ഞങ്ങൾ നേരെ ബീച്ചിലേക്കാണ് പോയത്.തീർത്തും നിശ്‌ചലമായ കടൽത്തീരം. പ്രഭാതപ്രശാന്തതയുടെ തീരം എന്ന വിശേഷണം ചേരുന്ന പ്രകൃതം.തീരത്തോട് ചേർന്ന് വാഹനം നിർത്താനും വിശ്രമിക്കാനും സൗകര്യമുള്ള.അവിടെയിവിടെയായി ഈന്തപ്പനകൾനട്ടുപിടിപ്പിച്ച മനോഹരമായ ഒരുഭാഗത്ത് ഞങ്ങൾ വാഹനം നിറുത്തി. ഞങ്ങൾ ഓരോ ചായകുടിച്ചു .വളരെ സുന്ദരമായ കടൽത്തീരങ്ങളിൽ ഒന്നായി ഞങ്ങൾക്ക് തോന്നി.കാരണം ആധുനികവൽക്കരണം കൊണ്ട് ഈ കടൽത്തീരം മലിനമായിട്ടില്ല. ബീച്ചിന് അരികിലായി ധാരാളം ഈന്തപ്പനകളും.അലങ്കാരവിളക്കുകളും ഉണ്ട്.ആഴമില്ലാത്ത കടല്‍ത്തീരം സന്ദര്‍ശകര്‍ക്ക്‌ രസകരമായ അനുഭവമാണ്‌. പ്രസന്നമായ ശാന്തതയും കടല്‍ത്തീരത്തെ നല്ലൊരു വിശ്രമ സ്ഥലമാക്കുന്നു. തീരം വളരെ ഭംഗിയായും വൃത്തിയായും പരിരക്ഷിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.കുച്ച് ഫോട്ടോകൾ എടുത്തു വണ്ടിയിൽ കയറി യാത്ര തുടർന്ന് അടുത്ത പട്ടണം അൽ വജ്ഹ് ലക്‌ഷ്യം വെച്ച് .



യാത്ര തുടർന്ന് അടുത്ത പട്ടണം അൽ വജ്ഹ് .എന്ന കൊച്ചു  തീരനഗരമാണ്.166 കിലോമീറ്റർ സഞ്ചരിക്കണം അൽ വജ്ഹ് ൽ എത്താൻ ഉംലജ് കഴിഞ്ഞു അൽ വജ്ഹ് എത്താറായപ്പോൾ   തബൂക് പ്രവിശ്യ തുടങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന അറബിയിലും ഇഗ്ളീഷിലുമുള്ള ബോർഡ് കാണാൻ കഴിഞ്ഞു .ഷാജി പറഞ്ഞു ഇനി ഞാൻ കാർ ഓടിക്കാം .ശരി എന്ന് പറഞ്ഞു കാർനിരുത്തി അൽ വജ്ഹ് വരെ ഷാജി ഓടിച്ചു കടലിന്റെ ഓരത്തു പോയി. കുറച്ചുഫോട്ടോഎടുത്തു .ഉംലജ്ൽ കണ്ട ശാന്തമായ കടലല്ല ഇവിടുത്തെ കടലിന്റെ പ്രകൃതം ശക്തമായ തിരകളും കരിനീല വർണവുമാണ്.വീണ്ടും യാത്ര അടുത്ത ലക്‌ഷ്യം ദുബ- ദുബ പട്ടണത്തേക്കു.149 കിലോമീറ്റർ ഉണ്ട് അൽ വജ്ഹ് ന്റെ   മനോഹാരിത  ആസ്വദിച്ച് ചെങ്കടൽ തീരത്ത് കൂടി യാത്ര തുടരവേ ദുബയിലേക്ക് പ്രവേശിക്കുന്ന വലിയ കമാനത്തോട് കൂടിയുള്ള ചെക് പോയിന്റ് കണ്ടു .കാറിന്റെ വേഗത കുറച്ചു വെള്ളിയാഴ്ച ആയതുകൊണ്ടാകാം ആരെയും കണ്ടില്ല. ദുബ ഒരു തുറമുഖ നഗരമാണ് ചെങ്കടലിന്റെ മുത്ത് എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. ഞങ്ങൾ പുറപ്പെട്ട യാമ്പു എന്ന വ്യവസായ പട്ടണത്തിനും ചരിത്രകാരന്മാര്‍ ചെങ്കടലിന്റെ 'മുത്ത്' എന്ന വിശേഷണമാണ് നല്‍കിയിരിക്കുന്നത്.ദുബതീരം ഒരുകാലത്ത് ഓട്ടോമന്‍ തുര്‍ക്കികളുടെ താവളമായിരുന്നു.അതിനുംമുമ്പ് പ്രാചീന സഞ്ചാരികളുടെ യും കച്ചവട സംഘങ്ങളുടെയും  യാത്രാപഥങ്ങളില്‍ നിര്‍ണായക സ്ഥാനവും ദുബക്കുണ്ടായിരുന്നു. മറ്റു സ്ഥലങ്ങളിലുള്ള അറബികൾ  ആധുനികതയുടെ ആര്‍ഭാടത്തില്‍ മുങ്ങി ജീവിക്കുമ്പോള്‍ പഴമയുടെ പൊരുളും സംസ്‌കാരിക തനിമയും കെടാതെ സൂക്ഷിക്കുന്നവരാണ് ദുബാ നിവാസികൾ എന്ന് തോന്നി.ദുബാ കോര്‍ണിഷിലത്തെുമ്പോള്‍ ഭീമന്‍ കമാനത്തോടുകൂടി ഒരു മേല്പാലവും തൊട്ടടുത്ത് ദുബ കോട്ടയും അതിനടുത്തു ഒരു വലിയ മസ്ജിദും ഉണ്ട്  അതിന് പിന്നിലെ പാര്‍ക്കില്‍ വന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.  വിനോദസഞ്ചാര രംഗത്ത് ചുവടുറപ്പിക്കാനുള്ള ശ്രമമാണ് സൗദി നടത്തുന്നത് അതിന്റെ ഭാഗമായി വിനോദസഞ്ചാര രംഗത്ത് 2020നുള്ളില്‍ 8 മുതല്‍ 46 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ദൈര്‍ഘ്യമേറിയ തീരപ്രദേശങ്ങള്‍, ചരിത്ര മ്യൂസിയങ്ങള്‍, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഉന്നത അന്താരാഷ്ട്ര നിലവാരത്തിലുള്ള പദ്ധതിക്കാണ് സൗദി ലക്ഷ്യമിടുന്നത്.തീരപ്രദേശങ്ങള്‍ പ്രകൃതിദത്തമായ നിലയില്‍ തന്നെ സംരക്ഷിച്ചുപോരുന്നു. ഈജിപ്തിലേക്ക് ഫെറി.സേവനം (കടത്തു ബോട്ട് ) ഉള്ള തുറമുഖമാണ് ദുബ.തുറമുഖം.


-ഞങ്ങൾ മസ്ജിദിന്റെയും മേല്പാലത്തിന്റെയും ഇടയിൽ ഒരുസ്ഥലത്തു വണ്ടി നിറുത്തി സമയം പന്ത്രണ്ടു മണികഴിഞ്ഞു.പള്ളിയിൽ പോകാനുള്ള സമയം അടുത്തു. ഞങ്ങൾ പള്ളിയിൽ പോയി ജുമുഅ കഴിഞ്ഞു ഇറങ്ങിയപ്പോൾ ഒരു ചന്ത.വിവിധയിനം പച്ചക്കറികളും പഴങ്ങളും ആടുകളും  തകൃതിയായി വിൽക്കുന്നു. ആകെ ബഹളമയമായ അന്തരീക്ഷം .ഞാൻ ഒരു പെട്ടി തക്കാളി വാങ്ങിച്ചു അഞ്ചു റിയാലിന് ഷാജി മൂന്നു പെട്ടി നാരങ്ങയും വാങ്ങി പുതുമയുടെ മണം പോകാത്ത ചെറിയ ഇലകളോടുകൂടിയുള്ള നാരങ്ങ നല്ലമധുരമുണ്ടായിരുന്നു .സമീപത്തുതന്നെയുണ്ട് ദൂബ കോട്ട. മേൽ പറഞ്ഞ ചന്തയുടെയും മസ്ജിദിന്റെയും പടിഞ്ഞാറ് വശത്തെ ചെറുകുന്നില്‍.  അതങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു.കോട്ടയിൽ കയറണം.എന്ന് തീരുമാനിച്ചതാണ് .ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷമാവാമെന്നു കരുതി .നല്ല ഹോട്ടൽ അന്യഷിച്ചു നടന്നു .മലബാർ സൂപ്പർമാർകെറ്റ് എന്ന ബോർഡ് കണ്ടപ്പോൾ ഷാജിപറഞ്ഞു .അത് മലയാളികളുടെ കടയാണ് അവിടെ കയറി ചോദിക്കാം.കൂടെ ഞാനും പോയി .കടയിലുണ്ടായിരുന്ന ഒരു പെരിന്തൽമണ്ണ സ്വദേശി വിശദമായി വഴികൾ പറഞ്ഞു തന്നു കുറച്ചു ദൂരം പോയാൽ മൈസ്വീർ എന്ന ഒരു ഹോട്ടലുണ്ട് മലയാളികളാണ് .കൂട്ടത്തിൽ.മദ്‌യന്‍ശുഐബ്. ആസാർ മൂസ എന്ന സ്ഥലങ്ങളിലേക്കുമുള്ള വഴിയും പറഞ്ഞു തന്നു .നൂറ്റിതൊണ്ണൂറ്‌ കിലോമീറ്റർ സഞ്ചരിക്കണം എന്നറിഞ്ഞപ്പോൾ ദുബ വരെ വന്നതല്ലേ ഇനി അവിടെയെല്ലാം പോയി കണ്ടേ മടങ്ങൂ എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു.ഷാജി പലപ്പോഴും നിരുത്സാഹപ്പെടുത്തിയെങ്കിലും എന്റെ തീരുമാനത്തിൽ പിന്നെ നിശബ്ദനായി. ഉച്ചഭക്ഷണം കഴിക്കാൻ നേരത്തെ ചോദിച്ചു മനസിലാക്കിയ ഹോട്ടലിൽ എത്തി സാദാരണ സൗദിയിൽ വ്യാപകമായി ലഭിക്കുന്നത് കൊഴിയാണെങ്കിൽ ഈ ഭാഗങ്ങളിൽ സുലഭമായി ലഭിക്കുന്നത് മത്സ്യമാണ് .ഞങ്ങൾ വലിയ ഒരു അമൂർ എടുത്ത് തൂക്കിയപ്പോൾ ഒന്നരകിലോയുണ്ട് .അത് എടുക്കാൻപറഞ്ഞു.ഏകദേശം ഇരുപത്തഞ്ചു മിനുട്ടായപ്പോഴേക്കും പൊരിച്ചു കൂടെ ചോറുംകൊണ്ടു വന്നു .ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോൾ.രണ്ടു മണികഴിഞ്ഞു .ഞാൻ പറഞ്ഞു ഇനി ഇവിടെ ഒരുസ്ഥലത്തും പോകുന്നില്ല നമുക്ക് നേരെ അൽ ബിദ എന്നുപറയുന്ന. അസ്ഹാബുല്‍ ഐക്ക.എന്നും. പറയുന്ന മദ്‌യന്‍ശുഐബ് എന്നസ്ഥലത്തേക്കു പോകാം .അതായിരുന്നു ഞങ്ങളുടെ യഥാർത്ഥ ലക്ഷ്യസ്ഥാനം. യാത്ര.തടുരുന്നതിനിടയിൽ.അസ്വർ നിസ്‍കാരത്തിനല്ലാതെ. എവിടെയും നിറുത്തിയില്ല. വല്ലപ്പോഴും ഒറ്റപ്പെട്ട വാഹനങ്ങളല്ലാതെ ഒന്നും ഇല്ല അടുത്തൊന്നും ജനവാസത്തിന്റെ ഒരു ലക്ഷണങ്ങളും കാണുന്നില്ല.അനന്തമായി പരന്നു കിടക്കുന്ന.വിജനമായ മരുഭൂമി. മരുഭൂമിയിലെ യാത്രയ്ക്ക് ഏറ്റവും അനുകൂലമായ സമയം പ്രഭാതവും സായാഹ്നവുമാണ്.എന്ന് വായിച്ചിട്ടുണ്ട്.നല്ല റോഡും സായാഹ്നത്തോടടുത്ത സമയവുമായതിനാൽ പറയത്തക്ക ക്ഷീണമൊന്നും തോന്നിയില്ല. ഇടക്കിടെ റോഡിലേക്ക് ഒട്ടകങ്ങൾ കയറി വരും.അതായിരുന്നു ഒരു പേടി. സ്വതന്ത്രമായി. മേഞ്ഞുനടക്കുന്ന ഒട്ടകങ്ങൾ .വാഹനമോടിക്കുന്നവർക്കു വലിയ ഒരു ഭീഷണിയാണ് . മറ്റ് ഹൈവേകളിലുള്ളപോലെ .കമ്പി വേലികളോ.ഒന്നും ഈ റോഡിൽ ഇല്ല. വണ്ടി ഒട്ടകത്തിന്‍റെ നീളന്‍ കാലുകളിലിടിച്ചാല്‍ അത് വണ്ടിക്ക് മുകളിലേക്ക്  വീഴും.അങ്ങെനെ സംഭവിച്ചാല്‍  വണ്ടിയില്‍ നിന്ന്‍ ജീവനോടെ രക്ഷപ്പെടുക. എന്നത് അപൂർവമാണ്. ഇത്തരത്തിലുള്ള അപകടങ്ങൾ ഇങ്ങനെയുള്ള റോഡുകളിൽ പലപ്പോഴും ഉണ്ടാകാറുണ്ട്.യഥാർത്ഥത്തിൽ അത് പുലരുകയും ചെയ്തു ഒരു കൂട്ടം ഒട്ടകങ്ങൾ റോഡ് മുറിച്ചുകടന്ന് ഞങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നിലേക്ക് വന്നു വേണ്ടപോലെ ജാകൃത പാലിച്ചത് കൊണ്ട് കുഴപ്പങ്ങൾകൂടാതെ രക്ഷപെട്ടു.പകൽ  വാഹനം ഒട്ടകത്തെ ഇടിച്ചാൽ വാഹന ഉടമ ഒട്ടക ഉടമക്ക് നഷ്ട പരിഹാരം കൊടുക്കണം. രാത്രിയാണെങ്കിൽ തിരച്ചും.എന്ന് എവിടെയോ.വായിച്ചിട്ടുണ്ട്. സഞ്ചരിക്കുന്ന ദൂരത്തെ കുറിച്ചോ സമയത്തെ കുറിച്ചോ ഒട്ടും വേവലാതിയില്ലായിരുന്നു കാരണം. ചരിത്രത്തിന്റെ അടയാളങ്ങളായ.  മദായിന്‍ ശുഅൈബ്. പിളര്‍ന്ന പാറ. അയ്‌നു മൂസ.മഖ്‌നാ ബീച്ച്.ഇതൊക്കെയായിരുന്നു മനസ്സിൽ. അങ്ങനെ ഞങ്ങൾ അൽ ബിദ എന്ന പട്ടണത്തിൽ എത്തി.ചരിത്ര സ്ഥലങ്ങൾ എവിടെയൊക്കെയാണ് എന്ന നിർണയം ഇല്ലാത്തതു കൊണ്ട് പലരോടും ചോദിച്ചു കണ്ടെത്തി. മദ്‌യന്‍കാരെപ്പറ്റി.വൃക്ഷനിബിഡമായ പ്രദേശത്തുള്ളവര്‍ (അസ്ഹാബുല്‍ ഐകത്ത്) എന്ന് ഖുര്‍ആനില്‍ (50: 14) പറഞ്ഞ.ദൈവികശിക്ഷയ്ക്ക് വിധേയരായ സദൂം സമൂഹത്തില്‍നിന്ന് വളരെയകലെയല്ലാത്ത പ്രദേശമാണ് മദ്‌യന്‍.ജോര്‍ഡന്‍ നദി മുതല്‍ ദൂബ വരെയായിരുന്നു മദിയന്‍ ദേശമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്ന് അറിയാൻകഴിഞ്ഞു. കൃഷിയിലും കച്ചവടത്തിലുമായി ജീവിതം നയിച്ചിരുന്ന മദ്‌യന്‍കാര്‍ ബഹുദൈവാരാധകര്‍ ആയിരുന്നു. കൂടാതെ സാമൂഹിക സാമ്പത്തിക രംഗത്ത് പല തിരിമറികളും അവരില്‍ വ്യാപകമായിരുന്നു. പ്രത്യേകിച്ചും അളവിലും തൂക്കത്തിലുമുള്ള കൃത്രിമത്വം ആ സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട സംസ്‌കാരം പോലെ ആയിത്തീര്‍ന്നു. മദയിൻകാർ ഈ പാതയിൽ .യാത്രക്കാരെ പതിയിരുന്ന് കൊള്ളയടിക്കൽ പതിവായിരുന്നു. ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്മാറാൻ പ്രവാചകൻ ശുഐബ് ഇവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ പിന്മാറാൻ കൂട്ടാക്കാത്ത ജനം ദൈവശിക്ഷയാൽ നശിപ്പിക്കപ്പെട്ടു എന്ന് ഖുർആൻ പറയുന്നു വിശ്വാസ സാമൂഹ്യതലത്തില്‍ ഏറെ ജീര്‍ണതകളില്‍ മുഴുകിയ ആ സമൂഹത്തിലേക്ക് മാര്‍ഗദര്‍ശനത്തിനായി നിയോഗിക്കപ്പെട്ട ദൈവദൂതനായിരുന്നു ശുഐബ്(അ). അദ്ദേഹത്തിന്റെ സദുപദേശങ്ങളും സമുദായത്തിന്റെ പ്രതികരണങ്ങളും അനന്തരഫലങ്ങളും ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്.
.മദ്‌യന്‍കാരിലേക്ക് അവരുടെ സഹോദരനായ ശുഐബ് നിയോഗിക്കപ്പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ ഒരു ദൈവവുമില്ല. അളവിലും തൂക്കത്തിലും നിങ്ങള്‍ കുറവുവരുത്തരുത്. തീര്‍ച്ചയായും നിങ്ങളെ ഞാന്‍ കാണുന്നത് ക്ഷേമത്തിലാണ്. നിങ്ങളെ ആകെ വലയം ചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷയെ നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുന്നു. എന്റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വം പൂര്‍ണമാക്കിക്കൊടുക്കുക. ജനങ്ങളുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മി വരുത്താതിരിക്കുക. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്.” (11: 84,85)
മദ്‌യന്‍ നിവാസികളുടെ പ്രതികരണം നിഷേധാത്മകമായിരുന്നു.ഞങ്ങളുടെ പിതാക്കളുടെ ആരാധ്യരെ സ്വീകരിക്കുന്നതും ഞങ്ങളുടെ മുതല്‍ ഞങ്ങളുടെ ഇഷ്ടംപോലെ കൈകാര്യം ചെയ്യുന്നതും വിലക്കാന്‍ നിന്റെ നമസ്‌കാരമാണോ നിന്നെ പ്രേരിപ്പിക്കുന്നത്?’ എന്നാണവര്‍ ചോദിച്ചത്. (11: 87)
നീ പറയുന്നത് ഞങ്ങള്‍ക്കു തിരിയുന്നില്ല. നിന്നെ ദുര്‍ബലനായിട്ടാണ് ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ നിന്നെ കല്ലെറിഞ്ഞു കൊല്ലുമായിരുന്നുഎന്നൊക്കെ ആ സമൂഹം ശുഐബ് നബിയോട് പ്രതികരിച്ചു. സദുപദേശം നടത്തി പ്രവാചകന്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടു എന്നല്ലാതെ അവരില്‍ ഒരു മാറ്റവും ഉണ്ടായില്ല. അവസാനം ആ സമുദായത്തെ അല്ലാഹു ശിക്ഷിക്കുകയായിരുന്നു.
നമ്മുടെ കല്‍പ്പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വാസിച്ചവരെയും നമ്മുടെ കാരുണ്യംമൂലം നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടി. നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു. അവര്‍ അവിടെ താമസിച്ചിട്ടില്ലാത്തതുപോലെ സ്ഥലം ശൂന്യമായി. ഥമൂദ്(മദായിൻ സാലിഹ്) നശിച്ചതുപോലെത്തന്നെ മദ്‌യനിലും നാശം.” (11: 94,95)( കടപ്പാട്) ശുഐബിനെ നിഷേധിച്ചു തള്ളിയവരുടെ സ്ഥിതി അവരവിടെ താമസിച്ചിട്ടേയില്ലാത്ത പോലെയായി.പ്രകൃതിയുടെ വിധാതാവിന്റെ വിപത്തുകള്‍ക്ക്‌ വിധേയരായ സ്ഥലങ്ങളും  മദ്‌യന്‍ സമൂഹം പാർത്തിരുന്ന പാറകൾ തുരന്നു കൊണ്ട് ഉണ്ടാക്കിയ  ശിലാഭവനങ്ങള്‍.എല്ലാം കണ്ടു. തകര്‍ന്നടിഞ്ഞ  ജനപഥത്തിന്റെ പുരാവശിഷ്ടങ്ങള്‍ക്ക് ഇടയിലൂടെ ആയിരുന്നു അറബികളുടെ കച്ചവട സംഘങ്ങള്‍ സിറിയയിലേക്കും ഈജിപ്്തിലേക്കും പോയിരുന്നത്.യാമ്പു വഴി സിറിയ വരേയും ഇറാഖില്‍നിന്ന് ഈജിപ്ത് വരേയും പോകുന്ന വ്യാപാര മാര്‍ഗങ്ങളുടെ  സന്ധിക്കുന്ന താവളമായിരുന്നു .ഇവിടെ. തകർന്നു തരിപ്പണമായ ഈ പ്രദേശത്തു ഇപ്പോഴും ഖനങ്ങൾ നടക്കുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു.ഈജിപ്ഷ്യന്‍ ചക്രവര്‍ത്തി ഫറോവ റോംസീസ് രണ്ടാമന്റെ ഭരണകാലത്ത് രാജകീയ സുഖസൗകര്യങ്ങള്‍ നുകര്‍ന്ന് കൊട്ടാരത്തില്‍ സുഭിക്ഷമായി കഴിയുകയായിരുന്നു മൂസ.അതിനിടെ ഫറോവയുടെ വംശജനായ ഒരു ഖിബ്തിയെ അബദ്ധത്തില്‍ മൂസ വധിക്കാനിടയായി. അതിനാല്‍ ഫറോവയെ ഭയന്ന് നെട്ടോട്ടമോടുകയല്ലാതെ മൂസക്ക് നിവൃത്തിയുണ്ടായിരുന്നില്ല. അതിനിഗൂഢമായ മാര്‍ഗങ്ങളിലൂടെ പാത്തും പതുങ്ങിയും എട്ട് ദിവസം തുടര്‍ച്ചയായി മൂസ യാത്രചെയ്തു. വഴിയില്‍ വെച്ച് ഒരു ആട്ടിടയന് തന്റെ രാജകീയ വസ്ത്രം നല്‍കി പകരം അവന്റെ ഇടയ വസ്ത്രം ധരിച്ച് വേഷപ്രഛന്നനായായിരുന്നു യാത്ര. എട്ട് ദിവസത്തെ നിരന്തരമായ യാത്രക്കു ശേഷം സീനാ മരുഭൂമിയില്‍നിന്ന് തെന്നിമാറി ഒരു ഗ്രാമത്തിലേക്കുള്ള വഴിയിലൂടെ അദ്ദേഹം സഞ്ചരിച്ചു.യാത്രക്കിടെ മാര്‍ഗദര്‍ശനത്തിനായി മൂസ അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അവസാനം അദ്ദേഹം ഒരു മരുപ്പച്ച കണ്ടു. അവിടെ ഒരു കൂട്ടം ആട്ടിടയന്മാര്‍ തങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുകയായിരുന്നു. ഫറോവയുടെ ഭരണപരിധിക്ക് അപ്പുറമുള്ള സിറിയയുടെ ഭാഗമായ മദ്‌യന്‍ പ്രദേശമായിരുന്നു അത്. ഇടയന്മാര്‍ ഒഴിഞ്ഞുപോയിട്ട് ദാഹം തീര്‍ക്ക|ാമെന്ന് കരുതി മൂസ അവിടത്തെ ഒരു മരത്തണലില്‍ വിശ്രമിച്ചു. ഇങ്ങനെ ഇരിക്കുമ്പോഴാണ് തന്നെപ്പോലെ തിരക്കൊഴിയാന്‍ കാത്തിരിക്കുന്ന രണ്ട് യുവ സുന്ദരികളെ ശ്രദ്ധിച്ചത്.മൂസ അവരുടെ അടുക്കല്‍ ചെന്ന് കാര്യം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ ആണുങ്ങളെ തിക്കിത്തിരക്കാന്‍ പോകാറില്ല. ഞങ്ങളുടെ പിതാവ് വയോവൃദ്ധനാണ്.സഹോദരിമാരെ, നിങ്ങളുടെ ആടുകളെ കൊണ്ടുവരിക. ഞാന്‍ അവയെ വെള്ളം കുടിപ്പിക്കാം.'
മൂസ ആടുകളെ വെള്ളം കുടിപ്പിച്ചു. യുവതികള്‍ മൂസയോട് നന്ദി പറഞ്ഞ് സന്തുഷ്ടരായി ആടുകളെ തെളിച്ച് വീട്ടിലേക്ക് തിരിച്ചുപോയി.മക്കള്‍ നേരത്തെ വീടണഞ്ഞപ്പോള്‍ 'ഇന്നെന്താ മക്കളെ നേരത്തെ എത്തിയതെ'ന്ന് വൃദ്ധനായ പിതാവ് ചോദിച്ചു.
'ഉപ്പാ, പരദേശിയായ ഒരു യുവാവ് ഞങ്ങള്‍ക്ക് വെള്ളം കോരിത്തന്നു.'നീ ചെന്ന് അയാളെ ഞാന്‍ വിളിക്കുന്നുവെന്ന് പറയൂ.'ദേ, നിങ്ങളെ ഞങ്ങളുടെ ഉപ്പ വിളിക്കുന്നുണ്ട്.'
'എന്തിനാ?' മൂസ ചോദിച്ചു.
'വെള്ളം കോരിത്തന്നതിന് നന്ദിപറയാന്‍.ഇതേത് രാജ്യമാണ്?' മൂസ ചോദിച്ചു.
'ഇത് മദ്‌യനാണ്.ഒരു കൊച്ചുവീട്ടില്‍ അവര്‍ ചെന്നുകയറി.
ശുഐബ് നബിയോട് മൂസ സലാം ചൊല്ലി.എന്റെ മൂത്ത മകള്‍ സഫൂറയെ താങ്കള്‍ക്ക് വിവാഹം ചെയ്തു തരാന്‍ ഞാനാഗ്രഹിക്കുന്നു.'


'എനിക്ക് സമ്മതമാണ്. പക്ഷെ, മഹര്‍ തരാന്‍ എന്റെ കൈയില്‍ ഒന്നുമില്ല' മൂസ പറഞ്ഞു. 'എട്ട് വര്‍ഷം താങ്കള്‍ എനിക്ക് ജോലി ചെയ്തു തരണം. പത്ത് വര്‍ഷം തികക്കുകയാണെങ്കില്‍.. അത് നിങ്ങളുടെ ഇഷ്ടം' (ഖുര്‍ആന്‍: 27: 27). പുരാതന സമൂഹത്തില്‍ സേവന വ്യവസ്ഥ നിശ്ചയിച്ചുള്ള ഇത്തരം വിവാഹങ്ങള്‍ വിരളമായിരുന്നില്ല.മൂസ അല്ലാഹുവുമായി സംഭാഷണം നടത്തുന്നതും അദ്ദേഹത്തെ പ്രവാചകനായി നിയോഗിക്കുന്നതുമായ സംഭവങ്ങളാണ് തുടര്‍ന്നങ്ങോട്ടുള്ള ചരിത്ര വിവരണങ്ങള്‍. അവിടെയൊന്നും സഫൂറയെക്കുറിച്ചുള്ള വിശ്വസനീയമായ വിവരണങ്ങള്‍ കാണുന്നില്ല. ഒരു കഴുതപ്പുറത്താണ് മൂസയും സഫൂറയും ഈജിപ്തിലേക്ക് പുറപ്പെട്ടതെന്ന് ബൈബിളില്‍ കാണാം. 120-ാം വയസ്സിലാണ് മൂസയുടെ മരണമെന്നും ബൈബിള്‍ പറയുന്നുണ്ട്. മൂസയുടെ ജീവിതകാലത്തു തന്നെ സഫൂറ മൃതിയടഞ്ഞുവെന്നതാണ് പ്രബലമായ അഭിപ്രായം.(കടപ്പാട്).. യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും മോശയെ(മൂസ) ഒരു പ്രവാചകനായി കരുതുന്നു. 





 സമയം അസ്തമയത്തോടടുത്തു.ഇനി അയൂനു  മൂസ എന്നസ്ഥലം സന്ദർശിക്കണം.വഴിയാറില്ല ഒരു പാകിസ്താനിയോട് ചോദിച്ചപ്പോൾ കൃത്യമായി പറഞ്ഞു തന്നു.ഇരുപത്തിയഞ്ചു കിലോമീറ്റർ ദൂരം ഉണ്ട്. മഖ്‌ന എന്നാണ് സ്ഥലത്തിന്റെ യഥാർത്ഥ പേര്. മഖ്‌നാ ബീച്ച് എന്ന ഒരു ബീച്ചും അവിടെയുണ്ട്.മഗ്‌രിബ് നിസ്കാരത്തിന്റെ സമയം അടുത്തിരിക്കുന്നു .പെട്ടെന്ന് തന്നെ ഞങ്ങൾ യാത്രതുടർന്നു ഒരു റൗണ്ട് എബൗട്ട് എത്തിയപ്പോൾ വലതു വശത്തേക്ക്  ദിശ സൂചിപ്പിച്ചുകൊണ്ട് സൈൻഗ് ബോർഡ് കണ്ടു മഖ്‌നാ ബീച്ച് . പാറകൂട്ടങ്ങളുടെയിടയിലൂടെ യുള്ള യാത്ര അത്ഭുതം ഉളവാക്കുന്നതായിരുന്നു . ചുവപ്പും, കറുപ്പും, വെളുപ്പും ഒക്കെ നിറങ്ങളിലുള്ള കുന്നുകൾ നിരനിരയായി നില്‍ക്കുന്നു.വിവിധയിനം കൃഷികളും. ഫാമുകളും. ധാരാളം കൃഷിത്തോട്ടങ്ങള്‍ .സമയക്കുറവു കാരണം നേരിൽ കണ്ടു മനസിലാക്കാൻ കഴിയാതെ പോയി. മഖ്‌നയില്‍ എത്തിയപ്പോൾ കണ്ട കാഴ്ച്ച അത്ഭുതം ഉളവാക്കുന്നതായിരുന്നു.ഞങ്ങൾ സഞ്ചരിക്കുന്ന പാത നേരെ കടലിന്‍െറ മാറിലേക്കാണോ എന്ന ഭയാശങ്കയോട് കൂടി കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ കണ്ട കാഴ്ച വാക്കുകൾക്കതീതമാണ് .കരകാണാ കടൽ എന്നെല്ലാം പാട്ടുകളിലും മറ്റും കേട്ടത് തെറ്റാണ്. എന്ന് തിരുത്തി പറയേണ്ട കാഴ്ച. കടലിന്‍റെ അക്കരെ തല ഉയര്‍ത്തി നില്‍ക്കുന്ന ഈജിപ്ത്തിലെ  സീനായ് കുന്നുകള്‍.ഞങ്ങളില്‍ നിന്നും കേവലം  25 നുള്ളിലുള്ള കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ.എന്നകാര്യം ഞങ്ങളിൽ ആശ്ചര്യമുളവാക്കി . വലതു വശത്തേക്കുള്ള പാത തിരിഞ്ഞു കുറച്ചു മുന്നോട്ടു പോയപ്പോൾ മനോഹമായ ബീച്ചും.സൌദിയിലെ ഒരു കടലിലും കാണാത്ത കൊച്ചിയിലും കോഴിക്കോടുമൊക്കെയുള്ളപോലെ അടിച്ചു വീശുന്ന തിരമാലകള്‍.ഞങ്ങൾ വണ്ടി ഒരുഭാഗത്തു ഒതുക്കിനിറുത്തി പുറത്തിറങ്ങി.ശക്തമായ തണുത്ത കാറ്റ് വീശികൊണ്ടിരുന്നു. തണുപ്പ് അവഗണിച്ചു കുറച്ച്നേരം ചെങ്കടലിന്റെ അസ്തമയം മൊബൈലിൽ പകർത്തി. ഇവിടെത്തന്നെ കുറച്ചു മുന്നോട്ട് പോയാൽ  ത്വയ്യിബ് ഇസ്മു എന്ന  ഒരു സ്ഥലമുണ്ട്  ഒരു ഭീമൻ പാറ പിളർന്നു നിൽക്കുന്ന വിസ്മയം .അത് കാണാൻ സാധിച്ചില്ല.  ജലപ്പരപ്പില്‍ അസ്തമയ സൂര്യന്‍ വികൃതികൾ കാണിക്കാൻ തുടങ്ങിയിരിക്കുന്നു .സൂര്യന്‍ താഴുകയാണ് .അക്ഷരാർത്ഥത്തിൽ ചെങ്കടലാകുകയാണ് . മിനാരങ്ങളില്‍ നിന്ന് മഗ്രിബ് ബാങ്ക് മുഴങ്ങി. അവിടെ നിന്നും സൂര്യാസ്തമനത്തിന്‍റെ ഭംഗി ആസ്വദിച്ചു. ഞങ്ങൾ,നേരെ പോയത് അയോനു.മൂസ എന്നസ്ഥലത്തേക്കാണ്.  തന്‍റെ കൂടെ ഉണ്ടായിരുന്ന ജനങ്ങള്‍ക്ക് കുടിക്കാനായി ശുദ്ധജലം കിട്ടാതെ വന്നപ്പോള്‍, തന്‍റെ കയ്യിലെ വടി കൊണ്ട് മൂസ നബി ഒരു പാറയില്‍ അടിക്കുകയും അവിടെ നിന്നും 12 ഉറവകള്‍ ഉണ്ടാവുകയും ചെയ്തു എന്ന് ഖുറാന്‍ പറയുന്ന സ്ഥലം. ഇവിടെയാണ് എന്ന് പറയപ്പെടുന്നു  . ഈന്തപനകളുടെയും പാറകൂട്ടങ്ങളുടെയും ഇടയിലൂടെ കയറിചെന്നപ്പോൾ പന്ത്രണ്ടോളം ശുദ്ധജല ഉറവ കാണാന്‍ സാധിച്ചു. ചരിത്രപരമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത് .ഇതുസംബന്ധമായി ഇപ്പോഴും പഠനം നടക്കുന്നുണ്ട്. മൂസയും ഹാറൂനും ഇസ്‌റാഈല്യരേയുംകൊണ്ട് ഈജിപ്ത് വിടുകയാണെന്ന്  വിവരമറിഞ്ഞ ഫിര്‍ഔന്‍ വലിയ ഒരു  പടയുമായി അവരെ പിന്തുടര്‍ന്നു.പ്രവാചകനും സംഘവും എത്തിപ്പെട്ടത് കടല്‍ക്കരയില്‍. തൊട്ടു പിന്നില്‍ ഫിര്‍ഔനും പടയും.  സമുദ്രത്തെ വടികൊണ്ടടിക്കാന്‍ ദൈവകല്‍പനയുണ്ടായി. സമുദ്രം പിളര്‍ന്ന വഴിയെ പ്രവാചകനും അനുയായികളും നടന്നു. പിന്തുടര്‍ന്നു കൊണ്ട് ഫിര്‍ഔനും പ്രവാചകനും അനുചരന്മാരും അക്കരെ. ഫിര്‍ഔനും പടയും സമുദ്രത്തില്‍. പിളര്‍ന്ന കടല്‍ വീണ്ടും കൂടുന്നു. വിശ്വാസികള്‍ക്കെതിരെയുള്ള കടുത്ത ആക്രമണങ്ങള്‍ക്ക് പര്യവസാനം.കണ്ടുകിട്ടിയ ഫിര്‍ഔനിന്റെ ജഡം ഇന്നും അവശേഷിക്കുന്നു. ഖയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍  ഇന്നും കാണാം. മൂസാനബി(അ)യും അദ്ദേഹത്തില്‍ വിശ്വസിച്ച ഇസ്‌റാഈല്യരും ചെങ്കടലിനക്കരെയെത്തി. ചെങ്കടലിന്റെ വടക്കുഭാഗത്ത് കടല്‍ രണ്ടായിപ്പിരിഞ്ഞതില്‍ പടിഞ്ഞാറുഭാഗത്തെ സൂയസ് ഉള്‍ക്കടല്‍ ആണ് മൂസ(അ)യും അനുയായികളും കടന്നത്. (ഇന്ന് ഈ ഭാഗം മധ്യധരണ്യാഴിയുമായി സൂയസ് കനാല്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു) ഈ രണ്ട് കൈവഴിക്കിടയിലുമുള്ള പ്രദേശമാണ് തീഹ് മരുഭൂമി. അഥവാ സീനാ പര്‍വതവും സീനാ താഴ്‌വരയും സീനാ മരുഭൂമിയും ഒക്കെ മൂസ(അ)യുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടകിടക്കുന്നു.മൂസാ നബി (അ) ബനൂഇസ്റായേലുകാര്‍ക്ക് വേണ്ടി അമാനുഷികമായി നിര്‍മിച്ചു കൊടുത്തുവെന്ന് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച 12 അരുവികളെ കുറിച്ചും അതിന് ശേഷം ജുതസമൂഹം അലഞ്ഞു തിരിഞ്ഞ തീഹ് മരുഭൂമിയെ കുറിച്ചും ശാസ്ത്രീയ പഠനം നടക്കുന്നു. അവ സംബന്ധമായി കൂടുതല്‍ വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതിനായി ഒരു  പഠനപ്രൊജക്ട് സീനാ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ഡോ.സഫിയുദ്ദീന്‍റെ  മേൽനോട്ടത്തിൽ നടക്കുന്നു .എന്ന  വാര്‍ത്ത പല അറബുമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എന്ന് അറിയാൻകഴിഞ്ഞു.(കടപ്പാട് ) മൂസാനബി(അ)യുടെ സംഭവബഹുലമായ ജീവിതത്തില്‍ ഉണ്ടായ ശ്രദ്ധേയമായ മറ്റൊരു സംഭവം ഖുര്‍ആന്‍ അല്‍കഹ്ഫ് അധ്യായത്തില്‍ വിവരിക്കുന്ന മൂസ(അ)യുടെ ഗുരു ഖിദ്ര്‍(അ) വും കണ്ടുമുട്ടിയ സ്ഥലം . അഖബ ഉള്‍ക്കടലും സൂയസ് ഉള്‍ക്കടലും കൂടിച്ചേരുന്ന ഐലഎന്ന സ്ഥലത്താണ് എന്ന്  ചരിത്രകാരന്മാർ  അഭിപ്രായപ്പെടുന്നു. തബൂക്കില്‍നിന്ന് ഈജിപ്തിലേക്ക് വെറും 22 മിനിറ്റ് കൊണ്ട് എത്തിച്ചേരാവുന്ന പാലത്തിനായുള്ള പദ്ധതി പണിപ്പുരയിലാണ് സൗദി അറേബ്യയും ഈജിപ്തും. 300 കോടി ഡോളറിന്റെ പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന്. തബൂക്കിലെ റാസ് ഹമീദില്‍നിന്ന് ഈജിപ്ഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രമായ ശറുമഷെയ്ക്കിലെ റാസ് നസ്‌റാനിലേക്കുള്ള പാലത്തിന്റെ ദൂരം 32 കി.മീറ്ററാണ്. ഈ കോസ് വേ വന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാരത്തില്‍ 300 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. സമയം അതിക്രമിച്ചിരിക്കുന്നു യാമ്പുവിലെക്കു തിരിച്ചെത്തണം എഴുനൂറിലധികം കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്. പലസ്ഥങ്ങളും കാണാൻ ഇനിയും ബാക്കിയാണ്. ഹഖലിന്‍റെ  ഭാഗത്താണ്  അല്‍ഭുതകരമായ മറ്റൊരു കാഴ്ച്ചയുള്ളത്. അവിടെ നിന്നാല്‍  നാല്  രാജ്യങ്ങള്‍ കാണാന്‍ സാധിക്കും -   സൗദി, ഈജിപ്ത്, ജോര്‍ദാന്‍, ഇസ്രായേല്‍.അഖൽ എന്ന തുറമുഖവും ത്വയ്യിബ് ഇസ്മു എന്ന ഭീമൻ പാറയും. അഖബ കടലിടുക്കുമെക്കെ.എല്ലാം  അവസരം ലഭിച്ചാൽ ഇനിയൊരിക്കൽ ആവാം.എന്ന തീരുമാനത്തിൽ.മടങ്ങി. മഖ്‌ന എന്ന സ്ഥലത്തു നിന്ന് തീരത്തിലേക്ക് ആർത്തലച്ചു കൊണ്ടിരിക്കുന്ന തിരമാലക ളോട് വിട ചോദിച്ചു.കാണാൻ കഴിയാതെ പോയ കാഴ്ച്ചകളെ തേടി   ഇനിയൊരിക്കൽ വരാം എന്ന് ആശ്വസിച്ചു മടങ്ങി  മരുഭൂമിയുടെ വിജനതയി ലൂടെ നീണ്ടു  നിവർന്നു കിടക്കുന്ന പാതയിലൂടെ.യാമ്പുവിലെക്കു മടങ്ങി. തിരിച്ചു യാമ്പുവിൽ എത്തുമ്പോൾ.ആയിരത്തി നാനൂറിലധികം കിലോമീറ്റർ സഞ്ചരിച്ചിരുന്നു . സമയം രാത്രി രണ്ടു മണി. ഈയാത്രയുടെ ഓരോ അനുഭവങ്ങളും എന്നും മനസ്സിൽ തങ്ങി നിൽക്കും. അത്രത്തോളം ഹൃദ്യവും വിസ്മയകരവും ആയിരുന്നു ഈ യാത്ര. ഒരു കുഴപ്പവും കൂടാതെ തിരിച്ചു എത്തിയതിൽ മനസ്സിൽ റബ്ബിനെ സ്തുതിച്ചു അൽ ഹംദുലില്ല ...





No comments:

Post a Comment