സിറാജുദ്ദൗല.
ബ്രിട്ടീഷ് ആധിപത്യത്തിന് ഇന്ത്യയില്‍ അസ്ഥിവാരമിട്ടത് ബംഗാളിലാണ്. 17-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ 1611-ല്‍ മസൂലിപട്ടണത്തും 1613-ല്‍ സൂററ്റിലും ഈസ്റ്റ് ഇന്ത്യ കമ്പനി അവരുടെ ഫാക്ടറികള്‍ സ്ഥാപിച്ചിരുന്നു. 1641-ല്‍ സെന്റ് ജോര്‍ജ് കോട്ട മദ്രാസില്‍ പണികഴിപ്പിച്ചതോടെ മദ്രാസ് ഇംഗ്ലീഷുകാരുടെ പ്രധാനപ്പെട്ട കേന്ദ്രമായി വികസിച്ചു.
കേരളത്തില്‍ വിഴിഞ്ഞത്തും1651-ല്‍ ഹുഗ്ലിയിലും ഇംഗ്ലീഷ് വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 1690-ല്‍ ഹുഗ്ലി തീരത്തുള്ള കല്‍ക്കത്തയില്‍ വ്യാപാരശാലയും സ്ഥാപിച്ചു. ഇതോടെയാണ് ബ്രിട്ടീഷുകാര്‍ ബംഗാളില്‍ സാമ്രാജ്യത്വ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മുഗള്‍ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യ മാത്രമായിരുന്ന ബംഗാളില്‍, ഗവര്‍ണറുടെ കീഴില്‍ ഒരുദ്യോഗസ്ഥനായിരുന്ന അലിവര്‍ ദിഖാന്‍ ബംഗാളിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഭരണാധികാരമേറ്റെടുത്തു(1740). ഹിന്ദുക്കളെ ഉന്നത പദവികളില്‍ നിയമിച്ചും മറ്റും അദ്ദേഹം ബംഗാളിലെ ആഭ്യന്തര സമാധാനം നിലനിര്‍ത്തിപ്പോന്നു.
സിറാജ് ഉദ് ദൗള
അലിവര്‍ദിഖാന്റെ ഉയര്‍ച്ചയില്‍ അസൂയാലുവായിരുന്നു ഹൈദരാബാദിലെ നൈസാം. അദ്ദേഹം മഹാരാഷ്ട്രരോട് ചേര്‍ന്ന് ബംഗാളിനെ നിരന്തരം ആക്രമിച്ചു.1751-ല്‍ ഖാന്‍ ഒറീസ മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുത്താണ് അതിന് സമാധാനം നേടിയത്.1756-ല്‍ അലിവര്‍ദിഖാന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഇരുപതു വയസുള്ള പുത്രന്‍ സിറാജ് ഉദ് ദൗള ബംഗാളിലെ പുതിയ നവാബായി അധികാരമേറ്റു.സിറാജ് ഉദ് ദൗളയ്ക്ക് ബ്രിട്ടീഷുകാരോട് അങ്ങേയറ്റം വെറുപ്പായിരുന്നു.
സപ്തവത്സര സമര(1766-1763)ത്തിനു മുന്‍പായി ബ്രിട്ടീഷുകാര്‍ ബംഗാളിലുള്ള അവരുടെ കോട്ടകള്‍ സുശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിനോട് നവാബ് ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിരമിക്കാന്‍ അദ്ദേഹം അവരോടാവശ്യപ്പെട്ടു. നവാബിന്റെ ഈ ഉത്തരവിനെ ബ്രിട്ടീഷുകാര്‍ നിരസിച്ചു.
തുടര്‍ന്ന് അവര്‍ക്കെതിരേ അദ്ദേഹം സൈനിക നടപടികള്‍ ആരംഭിച്ചു. കാസിം ബസാറിലെ ഫോര്‍ട്ട് വില്യം ഇംഗ്ലീഷ് ഫാക്ടറി നവാബിന്റെ സൈന്യം പിടിച്ചെടുത്തു. തുടര്‍ന്ന് കല്‍ക്കത്തയും ഇംഗ്ലീഷുകാര്‍ക്ക് നഷ്ടപ്പെട്ടു.
ആ ഇരുട്ടറ ദുരന്തം സത്യമോ?
1757 ജൂൺ 22. മഴ തിമിർത്ത് പെയ്യുന്ന ഒരു രാത്രി. കൊൽക്കത്തയിൽനിന്നു 150 കിലോമീറ്റർ അകലെയുള്ള ചതുപ്പുനിലമായ പ്ലാസി എന്ന സ്ഥലം. മഴയിൽ കുതിർന്നു കിടക്കുന്ന നെൽപ്പാടങ്ങൾക്ക് അപ്പുറവും ഇപ്പുറവുമായി രണ്ട് സൈന്യങ്ങൾ തമ്പടിച്ചിരിക്കുന്നു.
ഒരു ഭാഗത്ത് ബംഗാളിലെ നവാബായ സിറാജ്–ഉദ്–ദൗളയുടെ അമ്പതിനായിരത്തിലധികം വരുന്ന വമ്പിച്ച ൈസന്യം. മറുഭാഗത്ത് റോബർട്ട് ക്ലൈവിന്റെ മൂവായിരം പേരുടെ ചെറിയ സൈന്യം. ക്ലൈവിന്റെ സൈന്യത്തേക്കാൾ പതിനാറോ പതിനേഴോ ഇരട്ടിയാണ് സിറാജ്–ഉദ്–ദൗളയുടെ സൈന്യത്തിന്റെ ബലം. മഴയും കൂരിരിട്ടും നിറഞ്ഞ രാത്രിയുടെ മറപറ്റി റാന്തൽവിളക്കുമായി ഒരാൾ നവാബിന്റെ പാളയത്തിൽനിന്നു ക്ലൈവിന്റെ ക്യാംപിനടുത്തേക്കു പോകുന്നു. ക്ലൈവിന്റെ ക്യാംപിൽനിന്നു പുറത്തുവരുന്ന സൈനികോദ്യോഗസ്ഥരോട് അയാൾ സംസാരിക്കുന്നു. രാത്രി ഏറെ വൈകി നവാബിന്റെ പാളയത്തിലേക്ക് അയാൾ തിരിച്ചെത്തുന്നു.സിറാജ്–ഉദ്–ദൗളയുടെ സേനാനായകൻ മിർജാഫറിന്റെ ദൂതനായിരുന്നു അയാൾ. അതൊരു ശാശ്വത മനോവേദനയുടെ തുടക്കരാത്രിയായിരുന്നു.
വഞ്ചനയുടെ പകൽ
1757ജൂൺ 23 പ്രഭാതം. കാർമേഘം നിറഞ്ഞ അന്തരീക്ഷം. പീരങ്കികളിൽനിന്നു വെടിയൊച്ചയുതിർന്നു. ഇരു സൈന്യങ്ങളും ഏറ്റുമൂട്ടി. തുടക്കത്തിൽ നവാബിന്റെ സൈന്യം മുന്നേറി. എന്നാൽ കനത്ത മഴയിലും കാറ്റിലും വെടിക്കോപ്പുകളും ഉപകരണങ്ങളും നനഞ്ഞുകുതിർന്ന് നവാബിന്റെ സൈന്യത്തിനു മുന്നേറാൻ കഴിയാതെയായി. ക്ലൈവിന്റെ പീരങ്കിപ്പടയുടെ പ്രത്യാക്രമണത്തിൽ ആനപ്പടയും കുതിരകളും കാളകളും വിരണ്ടോടി. സൈനികവ്യൂഹമാകെ ചിതറി ആത്മവിശ്വാസമില്ലാത്തവരെപ്പോലെ പരക്കം പാഞ്ഞു. നവാബിന്റെ സൈനിക മേധാവികളിലൊരാളായ മിർമദൻ വെടിയേറ്റു വീണു. മറ്റൊരു സേനാനായകൻ മോഹൻലാൽ ചെറുത്തുനിൽപ്പു തുടർന്നുകൊണ്ടിരുന്നു.
ഈ സമയമൊക്കെയും മിർജാഫർ, റായ് ദുർലഭ്, യാർ ലുത്തഫ്ഖാൻ എന്നിവരുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിനു പടയാളികൾ നിശ്ശബ്ദരായി നിൽക്കുകയായിരുന്നു. തലേന്നു രാത്രി ക്ലൈവുമായുണ്ടാക്കിയ രഹസ്യ ഉടമ്പടി അവർ യുദ്ധക്കളത്തിൽ ഭംഗിയായി നിറവേറ്റി.
അപകടം മണത്ത സിറാജ് ഉദ് ദൗള കുറേ കുതിരപ്പടയാളികൾക്കൊപ്പം മുർഷിദാബാദിലേക്ക് രക്ഷപെട്ടു. മുർഷിദാബാദിലെത്തിയ സിറാജ് ഉദ് ദൗളയെ മിർജാഫറുടെ സഹോദരീഭർത്താവായ മിർകാസിം പിടികൂടുകയും ബന്ധിതനാക്കി നഗരം മുഴുവൻ പ്രദർശിപ്പിക്കുകയും ചെയ്തു. തടവറയിലാക്കിയ നവാബിനെ മിർജാഫറും മിർകാസിമും ഏർപ്പെടുത്തിയ മുഹമ്മദ് ബെയ്ഗ് ദാരുണമായി കൊലപ്പെടുത്തി.
മുൻ തീരുമാനപ്രകാരം മിർജാഫർ ബംഗാളിന്റെ നവാബായി. ഇംഗ്ലിഷ് ഈസ്റ്റിന്ത്യാ കമ്പനി ഒറ്റുകാരന് വച്ചുനീട്ടിയ ഒൗദാര്യമായിരുന്നു അത്. പ്ലാസിയുദ്ധത്തോടെ ഇംഗ്ലിഷ് ഈസ്റ്റിന്ത്യ കമ്പനി ഇന്ത്യയിലെ അവരുടെ ആധിപത്യത്തിന് അടിത്തറയിട്ടു.
ആ ഇരുട്ടറ ദുരന്തം സത്യമോ?
സിറാജ് ഉദ് ദൗളയെ ആക്രമിക്കാനുള്ള കാരണമായി ബ്രിട്ടിഷുകാർ ചൂണ്ടിക്കാട്ടിയത് ഇരുട്ടറ ദുരന്തം (ബ്ലാക് ഹോൾ ട്രാജഡി) എന്ന സംഭവമാണ്. നവാബ് 1756 ജൂണിൽ കൊൽക്കത്തയിലെ ഫോർട്ട് വില്യം കീഴടക്കിയതിനു ശേഷം കോട്ടയിലെ വായു കടക്കാത്ത ഒരു മുറിയിൽ 146 ബ്രിട്ടിഷുകാരെ അടച്ചുവെന്നും പിറ്റേന്ന് ജീവനോടെ ശേഷിച്ചവർ 23 പേർ മാത്രമായിരുന്നുവെന്നുമാണ് ഇംഗ്ലിഷ് ചരിത്രകാരന്മാർ പറഞ്ഞിരുന്നത്. നവാബിന്റെ ക്രൂരതയുടെ പര്യായമായും അദ്ദേഹത്തിനെതിരെ ജനരോഷം ആളിക്കത്തിക്കാനുള്ള മാർഗമായും ബ്രിട്ടിഷുകാർ ഈ സംഭവം പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇതൊരു കള്ളക്കഥയാണെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും വില്യം കോട്ടയുടെ ചുമതലക്കാരനായിരുന്ന ജോൺ ഹോൾവെൽ കെട്ടിച്ചമച്ചതാണെന്നും തെളിവുകളോടെ ഇന്ത്യൻ ചരിത്രകാരന്മാർ സ്ഥാപിക്കുന്നു.
പലാശ് പൂക്കളുടെ പ്ലാസി
പ്ലാസിയുദ്ധം നടന്ന ഭഗീരഥി നദിക്കരയിലെ ഗ്രാമമാണ് പലാശി. ചുവന്ന പൂക്കൾ വിരിയുന്ന പലാശ് മരത്തിൽ നിന്നാണ് പലാശി എന്ന പേരുണ്ടായത്. ഹോളി ആഘോഷത്തിനുള്ള നിറപ്പൊടിയായ ഗുലാൽ ഉണ്ടാക്കുന്നത് ഈ പൂവിൽനിന്നാണ്. പലാശി എന്ന പേര് ഉച്ചരിക്കാൻ പ്രയാസമായതിനാൽ ഇംഗ്ലിഷുകാർ പ്ലാസി എന്നാക്കി മാറ്റി.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
ലണ്ടൻ കേന്ദ്രമാക്കി ദേശാന്തര വാണിജ്യത്തിനായി ഇംഗ്ലണ്ടിലെ കച്ചവടപ്രമാണിമാർ ചേർന്നു രൂപീകരിച്ച വ്യാപാരസംഘമാണ് ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി. 1599ൽ 51 അംഗങ്ങളും 72,000 പവൻ മൂലധനവുമായാണു കമ്പനി പ്രവർത്തനമാരംഭിച്ചത്. അന്ന് ഇംഗ്ലണ്ട് ഭരിച്ചിരുന്ന എലിസബത്ത് രാജ്ഞി ഈ കച്ചവടസംഘത്തിന് എല്ലാ പ്രോൽസാഹനവും നൽകി. 1600 ഡിസംബർ 31നു കമ്പനിയെ അംഗീകരിച്ചുകൊണ്ടുള്ള രാജ്ഞിയുടെ അനുമതിപത്രത്തിനു നിയമസാധുത ലഭിച്ചതോടെ ഔദ്യോഗികമായി നിലവിൽ വന്നു. ബ്രിട്ടിഷ് പാർലമെന്റ് തയാറാക്കിയ ചാർട്ടർ പ്രകാരമായിരുന്നു പ്രവർത്തനം. കമ്പനിയുടെ പ്രധാന കച്ചവടസാമഗ്രികൾ പരുത്തി, പട്ട്, വെടിയുപ്പ്, തേയില, കറുപ്പ് എന്നിവയായിരുന്നു. ഒപ്പം കുരുമുളകും പ്രധാന കച്ചവടസാമഗ്രിയായിരുന്നു. അഞ്ചു കപ്പലുകളാണു കമ്പനി പ്രഥമ ദൗത്യത്തിനായി സജ്ജമാക്കിയത്. ഡ്രാഗൻ, ഹെക്റ്റർ, അസൈൻഷൻ, സൂസൻ, ഗസ്റ്റ് എന്നിവയായിരുന്നു അവ. 1773ൽ കൽക്കട്ട ആസ്ഥാനമാക്കി ഭരണം തുടങ്ങിയ കമ്പനി 1858ൽ ബ്രിട്ടിഷ് പാർലമെന്റ് ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതു വരെ ഭരണം തുടർന്നു.
മിര്‍ ജാഫറിന്റെ ചതി
ഇന്ത്യയുടെ ചരിത്രത്തിൽ മിർജാഫർ എന്ന പേര് ഓർമിക്കപ്പെടുന്നത് സിറാജ് –ഉദ് –ദൗളയുടെ സേനാനായകൻ എന്ന പേരിലോ ബംഗാളിലെ നവാബ് എന്ന പേരിലോ അല്ല. മറിച്ച് ചതിയുടെയും വഞ്ചനയുടെയും പര്യായം എന്ന നിലയിലാണ്. ജനനം കൊണ്ട് മുഗൾഭരണകൂടവുമായി അടുത്ത ബന്ധമുണ്ടായിരുന്ന മിർജാഫർ ബംഗാൾ നവാബും സിറാജ് –ഉദ്–ദൗളയുടെ മുത്തച്ഛനുമായ അലി വർദിഖാന്റെ സഹോദരിയെയാണ് വിവാഹം ചെയ്തത്. അലിവർദിഖാൻ മിർജാഫറിന് ബക്ഷി എന്ന ഉന്നതപദവി നൽകിയെങ്കിലും അധികാരമോഹിയായ മിർജാഫർ അലിവർദിഖാനെ വധിക്കാനുള്ള ഗൂഢാലോചന നടത്തി. നവാബ് മിർജാഫറിനെ പുറത്താക്കി. അലിവർദിഖാനുശേഷം സിറാജ് –ഉദ്–ദൗള അധികാരത്തിലെത്തി. മിർജാഫർ തന്ത്രപൂർവം ദൗളയുടെ സേനാനായകരിലൊരാളായി. സിറാജിനെ ഇല്ലാതാക്കാനുള്ള ഈസ്റ്റിന്ത്യാകമ്പനിയുടെ ശ്രമങ്ങളിൽ മിർജാഫർ ഒറ്റുകാരനായി. കമ്പനി മിർജാഫറിന് നവാബ് സ്ഥാനം വാഗ്ദാനം ചെയ്തു. പ്ലാസിയിലെ നിർണായക യുദ്ധത്തിൽ, മിർജാഫറും കൂട്ടരും കാലുമാറി സ്വന്തം നവാബിന്റെയും രാജ്യത്തിന്റെയും പരാജയം ഉറപ്പുവരുത്തി.
മിര്‍-ജാഫറും ക്ലൈവും തമ്മിലുണ്ടായ സന്ധിയെത്തുടര്‍ന്ന് ദ്രുത ഗതിയില്‍ കാര്യങ്ങളുടെ സമാപ്തിയിലേക്കെത്തി.1757-ല്‍ പ്ലാസിയിലെ പോര്‍ക്കളത്തില്‍ സിറാജ്-ഉദ് ദൗളയുടെ സൈന്യവും ബ്രിട്ടീഷ് സൈന്യവും ഏറ്റുമുട്ടി. സ്വന്തം സേനാനായകന്റെ വഞ്ചന കാരണം ഈ യുദ്ധത്തില്‍ സിറാജ്-ഉദ് ദൗള പോര്‍ക്കളത്തില്‍ വച്ച് മരണമടഞ്ഞു. മിര്‍-ജാഫറുമായുള്ള ഉടമ്പടി പ്രകാരം ക്ലൈവ് അദ്ദേഹത്തെ നവാബായി വാഴിച്ചു. നേരത്തെ നല്‍കിയ വാഗ്ദാനമനുസരിച്ച് മിര്‍ജാഫര്‍ കല്‍ക്കത്തയുടെ പ്രാന്തപ്രദേശങ്ങളായ ഇരുപത്തിനാലു പര്‍ഗാനകള്‍ ഇംഗ്ലീഷുകാരെ ഏല്‍പ്പിച്ചു കൊടുത്ത് ക്ലൈവിന് വലിയ ഒരു തുക കോഴയായി നല്‍കി.
ബംഗാള്‍ പ്രവിശ്യ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്
പ്ലാസി യുദ്ധത്തോടെ ബംഗാള്‍ പ്രവിശ്യ പൂര്‍ണമായും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി. ബംഗാള്‍ ഖജനാവില്‍ നിന്നു ലഭിച്ച ഭീമമായ ധനം സൈനിക ശക്തി സാരമായി വര്‍ധിപ്പിക്കാന്‍ കമ്പനിയെ സഹായിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സ്ഥാപനത്തിന്റെ നിര്‍ണായകമായ ഒരു നാഴികക്കല്ലായി ഈ യുദ്ധം അറിയപ്പെടുന്നു.
പേരിന് നവാബ് ഭരണാധികാരിയായി തുടര്‍ന്നെങ്കിലും യഥാര്‍ഥ ഭരണാധികാരം ഇംഗ്ലീഷുകാരില്‍ നിക്ഷിപ്തമായിരുന്നു. കാലക്രമത്തില്‍ ഇംഗ്ലീഷുകാര്‍ക്ക് ഇന്ത്യാ ഉപഭൂഖണ്ഡം മുഴുവന്‍ തങ്ങളുടെ അധീനതയില്‍ കൊണ്ടുവരാന്‍ സാധിച്ചത് പ്ലാസിയില്‍ അവര്‍ നേടിയ വിജയത്തിന്റെ ഫലമായാണ്. യുദ്ധക്കളത്തിനടുത്തുള്ള ഗ്രാമമായ പലാശി എന്നതിനെ ഇംഗ്ലീഷുകാര്‍ പ്ലാസി എന്ന് ഉച്ചരിച്ചതിനാലാണ് പ്ലാസി യുദ്ധം എന്ന പേര് ഈ യുദ്ധത്തിന് വന്നുചേര്‍ന്നത്.
ഒടുവില്‍, ബ്രിട്ടീഷുകാരുടെ തനിനിറം മീര്‍ജാഫറും അറിഞ്ഞു. അദ്ദേഹം അവര്‍ക്കെതിരെ തിരിയുകയും ചെയ്തു. എന്നാല്‍ 1760ല്‍ മീര്‍ ജാഫര്‍ നവാബ് പദവിയില്‍ നിന്ന് പുറത്താക്കപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പുത്രിയുടെ ഭര്‍ത്താവ് മീര്‍ മുഹമ്മദ് ഖാസിമിനെയാണ് ബ്രിട്ടീഷുകാര്‍ അടുത്ത നവാബാക്കിയത്; 1760ല്‍.
തുടക്കത്തില്‍ മീര്‍ ഖാസിമും ബ്രിട്ടീഷുകാരോട് നന്ദി കാണിച്ചു. എന്നാല്‍ അവരുടെ നിരന്തരമായ ഇടപെടലുകള്‍ അദ്ദേഹത്തെ ക്ഷുഭിതനാക്കി. ശല്യം കാരണം തലസ്ഥാനം ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ബിഹാര്‍ അതിര്‍ത്തിയിലെ മുന്‍ഗീറിലേക്ക് മാറ്റി. ബ്രിട്ടീഷുകാര്‍ക്ക് കൊടുക്കേണ്ട നികുതികളും റദ്ദാക്കി. മാത്രമല്ല, യൂദ്ധത്തിനുള്ള ഒരുക്കമെന്നോണം സൈന്യത്തിന് യൂറോപ്യന്‍ മാതൃകയില്‍ പരിശീലനവും നല്‍കി.
അപകടം മണത്ത ബ്രിട്ടീഷുകാര്‍ 1763ല്‍ മീര്‍ ഖാസിമിനെ സ്ഥാനഭ്രഷ്ടനാക്കി വീണ്ടും മീര്‍ ജാഫറിനെ തന്നെ വാഴിച്ചു. ഇതിനിടെ അവധിലെ നവാബ് ശുജാഉദ്ദൗല, മുഗള്‍ ചക്രവര്‍ത്തി ഷാ ആലം രണ്ടാമന്‍ എന്നിവരെ കൂട്ടുപിടിച്ച് മീര്‍ ഖാസിം സൈനിക സഖ്യമുണ്ടാക്കി.
1764ല്‍ ബക്‌സറില്‍ വച്ച് ഈ സഖ്യസൈന്യം മേജര്‍ മണ്‍റോയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യവുമായി യുദ്ധം ചെയ്തു. കനത്ത പരാജയമായിരുന്നു മീര്‍ ഖാസിമിന്.
ബക്‌സര്‍ യുദ്ധത്തോടെ ബംഗാള്‍, ബിഹാര്‍, ഒറീസ എന്നിവിടങ്ങളിലെ നവാബ് ഭരണത്തിന് ഏതാണ്ട് വിരാമമായി. ഇത് ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വ സ്ഥാപനത്തിന് അടിത്തറയാവുകയും ചെയ്തു.
No comments:
Post a Comment