ആദ്യാക്ഷരത്തോട്
ദുത്വമകാരവും ചേര്‍ത്തുവെച്ചു
അമ്മയെന്നുള്ള ലഘുപഥശീലിന്റെ
അന്വര്‍ഥ വ്യാപ്തി അവര്‍ണനീയം
പൊക്കിള്‍ കൊടിയില്‍ തുടങ്ങീടും ബന്ധങ്ങള്‍ അറ്റുപോകാതങ്ങ്
കാക്കും അമ്മ.
എത്ര ആലോചനാമൃതമായ വരികള്‍! അമ്മയെ കുറിച്ചായതുകൊണ്ടാവാം വായിച്ചപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. അമ്മ അഥവാ മാതാവ്-ഭാഷയിലെ ഏറ്റവും വിശിഷ്ടമായ പദം, ഏറ്റവും മനോഹാരിതവും മാധുര്യവുമുള്ള പദം. അതിനപ്പുറം ഒരു വാക്കില്ല.
അമ്മയുണ്ടമ്മയുണ്ട് തുണക്കുവാന്‍
അമ്മയുണ്ടമ്മയുണ്ട്
സുഗതകുമാരി ടീച്ചറുടെ വരികള്‍ എത്ര അര്‍ഥസമ്പുഷ്ടം! മാതൃത്വമെന്ന പവിത്ര യാഥാര്‍ഥ്യത്തെ നിഷേധിക്കുന്ന ഒരു സംസ്‌കാരവും പ്രത്യയശാസ്ത്രവും ലോകത്തില്ല. മാനവ സംസ്‌കൃതിയുടെ അടിസ്ഥാനം മാതൃത്വമാണ്. മാതാവിന്റെ മടിത്തട്ടാണ് ആദ്യവിദ്യാലയം. അതുതന്നെയാണ് സംസ്‌കാരത്തിന്റെ പ്രഭവകേന്ദ്രവും വിശ്വവിദ്യാലയവുമെല്ലാം. മാതാവിനു നമ്മെ അറിയുന്നതുപോലെ മറ്റൊരാള്‍ക്കും നമ്മെ അറിയില്ല. മറ്റാരേക്കാളും ഏറെ മാതാവ് നമ്മുടെ കൂടെ ഉണ്ട്. ഉള്ളുനൊന്ത പ്രാര്‍ഥനയായും ഉള്ളറിഞ്ഞ ശ്രദ്ധയായും ശിക്ഷണമായും ആ കരുത്ത് നമ്മോടൊപ്പമുണ്ട്. വേദനയുടെയും യാതനയുടെയും നീര്‍ച്ചുഴിയിലൂടെ ഒമ്പതു മാസകാലത്തെ ഗര്‍ഭധാരണം, അസഹ്യാനുഭവങ്ങള്‍ക്കൊടുവില്‍ പ്രസവം, ബദ്ധശ്രദ്ധമായ പരിചരണം, കുഞ്ഞിന്റെ മലമൂത്രങ്ങളോടൊപ്പം സ്‌നേഹപൂര്‍വമായ കൂട്ടിരിക്കല്‍, ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത അടുപ്പം. ജീവിതകാലം മുഴുവന്‍ മക്കളെ ഓര്‍ത്തുകൊണ്ടുള്ള നെടുവീര്‍പ്പുകള്‍, പട്ടിണിയുടെ വേദനയിലാകുമ്പോഴും കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാനാവാത്ത ദുര്‍ബല മനസ്സ്. നമുക്ക് ജ•ം നല്‍കിയവര്‍, നമുക്ക് പേരിട്ടവര്‍, നമ്മെ പോറ്റി വളര്‍ത്തിയവര്‍, നാം വളരുന്നതിലും ഉയരുന്നതിലും പ്രശസ്തരാകുന്നതിലും നമ്മേക്കാളും ആനന്ദിച്ചവര്‍, നമ്മുടെ വേദനകളില്‍ ഏറ്റവുമധികം ദുഃഖിച്ചവര്‍, ഒരുവിധ കരാറുകളുമില്ലാതെ നമ്മോട് ബന്ധം പുലര്‍ത്തിയവര്‍. അവരാണ് മാതാപിതാക്കള്‍. മാതൃത്വത്തിന്റെ മഹനീയത വിശദീകരിക്കാനാവാത്ത, പ്രകടിപ്പിക്കാനാവാത്ത വികാരമാണ്.
പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിന്റെ 'അമ്മ' എന്ന കവിത എത്ര ചിന്തോദ്ദീപകമാണ്. രാജാവിന്റെ ആജ്ഞപ്രകാരം 9 സഹോദരങ്ങള്‍ ഗോപുരമുണ്ടാക്കാന്‍ ശ്രമിക്കുന്നു. എത്രതന്നെ ശ്രമിച്ചിട്ടും ശരിയാവാത്ത പടവുകള്‍ ശരിയാവണമെങ്കില്‍ ഒരാളുടെ ഭാര്യയെ കൂട്ടിച്ചേര്‍ത്ത് പണിയണമെന്ന് നാട്ടിലെ അറിവുള്ള ഒരാള്‍ പറയുന്നു. എന്റെ പ്രിയതമന്റെയും സഹോദരങ്ങളുടെയും അഭിമാനം സംരക്ഷിക്കാന്‍ എനിക്ക് സന്തോഷമുണ്ട്, അതിനാല്‍ എന്നെ ചേര്‍ത്ത് പണിതുകൊള്ളുക; കൈക്കുഞ്ഞുള്ള ഒരുവള്‍ പറയുന്നു. പക്ഷേ എനിക്കൊരപേക്ഷയുണ്ട്. പണിയുമ്പോള്‍ എന്റെ മാറിടം പുറത്തു കാണത്തക്ക രീതിയില്‍ പണിയണം. എന്നിട്ട് വിശക്കുന്ന കുഞ്ഞിനെ കൊണ്ടുവന്നു പാലൂട്ടണം. സ്വന്തം ജീവനേക്കാള്‍ മാതാവിന് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹവായ്പാണ് ഇവിടെ വരച്ചുകാണിക്കുന്നത്.
ആധുനിക മനുഷ്യന്‍ പല മൂല്യങ്ങളും തിരസ്‌കരിച്ചപ്പോള്‍ ചില വീടുകളില്‍നിന്നെങ്കിലും അമ്മക്ക് പടിയിറങ്ങേണ്ട ദുരവസ്ഥയാണ്. വാര്‍ധക്യം ഒരനിവാര്യതയാണ്. ജീവിതചക്രത്തിലെ ഒരു ഘട്ടം. വൃദ്ധരടങ്ങുന്ന മൂന്ന് തലമുറകളെ ഉള്‍ക്കൊള്ളുന്ന സംയുക്ത കുടുംബം ഇന്ന് അപൂര്‍വ കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. അണുകുടുംബങ്ങള്‍ക്ക് അഛനമ്മമാരെ കൂടെ പാര്‍പ്പിക്കാന്‍ വയ്യ. വിദേശങ്ങളിലേക്ക് തൊഴിലാവശ്യാര്‍ഥം പോകുന്നവര്‍ക്ക് മാതാപിതാക്കളെ കൂടെ നിര്‍ത്തുന്നതും പ്രായോഗികമല്ല. ഇങ്ങനെ കുടുംബ ബന്ധങ്ങളിലെ പുതുകാല മാറ്റങ്ങളില്‍ ഏറെ പരിക്കു പറ്റിയത് വൃദ്ധര്‍ക്കാണ്. അതുകൊണ്ടുതന്നെ പാശ്ചാത്യ നാടുകളിലെ പോലെ നമ്മുടെ നാട്ടിലും വൃദ്ധസദനങ്ങള്‍ ഏറിവരുന്നു. ബാധ്യതകളെ ഏതാനും നോട്ടുകെട്ടുകളിലൊതുക്കി, വന്ന വഴി മറക്കാന്‍ പുതിയ തലമുറ ശീലിച്ചിരിക്കുന്നു. പലരും തങ്ങളെ താരാട്ടു പാടിയ, സ്‌നേഹത്താലും വത്സല്യത്താലും ഊട്ടിയ പഴയ തലമുറയെ അവശതയുടെയും നിസ്സഹായതയുടെയും പ്രായത്തില്‍ ആശയറ്റ തെരുവിലെ 'ആശാ'ഭവനങ്ങളിലേക്ക് ആട്ടിയകറ്റുകയാണ്. ബസ് സ്റ്റാന്‍ഡിലും റെയില്‍വേസ്റ്റേഷനിലും തെരുവിലും മറ്റും മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം കേരളത്തില്‍ കുറവല്ല. വരുമാനമില്ലാത്തതെന്തും തെരുവിലേക്ക് വലിച്ചെറിയാന്‍ ശീലിപ്പിച്ച അധമ സംസ്‌കാരം സ്വാംശീകരിക്കപ്പെടുകയാണ്. കച്ചവടക്കണ്ണിലൂടെ എല്ലാം നോക്കിക്കാണുന്ന മുതലാളിത്ത സംസ്‌കാരത്തിന്റെയും വാണിജ്യവത്കരണത്തിന്റെയും സംഭാവനകളാണ് വൃദ്ധസദനങ്ങളും ഡേ കെയര്‍ സെന്ററുകളും.
മുതിര്‍ന്ന പൗര•ാരുടെ സുരക്ഷക്ക് കേരള സര്‍ക്കാര്‍ രൂപം നല്‍കിയ നിയമം സ്വഗൃഹത്തില്‍ വാര്‍ധക്യകാലം എന്ന സന്ദേശമാണ് മുന്നോട്ടുവെക്കുന്നത്. മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാതെ വരുമ്പോഴേ ഒരാളെ വൃദ്ധസദനത്തിലേക്ക് അയക്കാവൂ എന്നും അത് നിഷ്‌കര്‍ഷിക്കുന്നു. ഓരോ ജില്ലയിലും പരാതിപ്പെടാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. പരാതി ശരിയാണെന്നറിഞ്ഞാല്‍ ജീവനാംശ തുക നല്‍കുന്നതുവരെ ബന്ധപ്പെട്ടവര്‍ക്
No comments:
Post a Comment